Connect with us

Kerala

ജ്യേഷ്ഠനെ വെട്ടിക്കൊന്ന കേസിൽ അനുജന് ജീവപര്യന്തം

Published

on

Share our post

നെയ്യാറ്റിൻകര(തിരുവനന്തപുരം): ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അനുജനെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച് നെയ്യാറ്റിൻകര അഡീഷണൽ ജില്ലാ കോടതി വിധിച്ചു. തമിഴ്‌നാട്, തിരുനെൽവേലി, തെങ്കാശി സ്വദേശിയും മുടവൂർപ്പാറ, പൂങ്കോട്, ബാബ നിവാസിൽ താമസിൽ ശിവനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അനുജനായ മുടവൂർപ്പാറ, വെട്ടുബലിക്കുളം, പി.പി. 11/15-ൽ മുരുകനെ(46) അഡീഷണൽ ജില്ലാ ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. പ്രതി 25000 രൂപ പിഴയുമടയ്ക്കണം.

2018 ജൂൺ 11-ന് രാത്രി 8.15-നാണ് സംഭവം നടന്നത്. ഇരുവരും തെങ്കാശി സ്വദേശികളാണ്. ശിവൻ മരപ്പണിക്കാരനും മുരുകൻ മരംവെട്ടുകാരനുമായിരുന്നു. മുരുകൻ വാടകയ്ക്ക് താമസിച്ചിരുന്ന വെട്ടുബലിക്കുളത്തിൻകരയിലെ വാടകവീട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്.

മുരുകൻ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തെങ്കാശി സ്വദേശിയായ സംഗീതയുമൊത്താണ് മുടവൂർപ്പാറ വെട്ടുബലിക്കുളത്തിൻകരയിലെ വാടകവീട്ടിൽ താമസിച്ചിരുന്നത്. ഇവരുടെ അച്ഛൻ സുബ്രഹ്മണ്യം മരിച്ചിരുന്നു. ഇതിനെ തുടർന്ന് തെങ്കാശിയിലുണ്ടായിരുന്ന മുരുകന്റെ മകൻ കാർത്തിക്, ശിവന്റെ മുടവൂർപ്പാറയിലെ വീട്ടിലെത്തി. അപ്പോൾ മുടവൂർപ്പാറയിലാണ് അച്ഛൻ മുരുകനും താമസിക്കുന്നതെന്ന് കാർത്തിക് അറിഞ്ഞു.

തുടർന്ന് അച്ഛനെ കാണിച്ചുതരാനായി കാർത്തിക് ശിവനോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ വെട്ടുബലിക്കുളത്തിലെ വീട്ടിൽ ശിവൻ മകൻ വിഷ്ണുവും കാർത്തിക്കുമായി എത്തി. കാർത്തിക്കിനെ കണ്ടതോടെ മുരുകൻ പ്രകോപിതനായി. സഹോദരനായ ശിവനാണ് തന്റെ മകൻ കാർത്തിക്കിനെ ഇവിടെ കൊണ്ടുവന്നതെന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് ഇടയാക്കിയത്.

അടുക്കളയിലുണ്ടായിരുന്ന മരംമുറിക്കാനുപയോഗിക്കുന്ന വെട്ടുകത്തിയെടുത്ത് പുറത്തെത്തിയ മുരുകൻ ശിവന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. വെട്ടേറ്റ ശിവൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിന്നാലെവന്ന് മുതുകിലും കാലിലും വെട്ടി. ശിവൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. കൊലപാതകത്തിന് ശിവന്റെ മകൻ വിഷ്ണുവും മുരുകന്റെ മകൻ കാർത്തിക്കും സാക്ഷികളായിരുന്നു. ഇവരുടെ മൊഴികളാണ് കോടതിയിൽ നിർണായക തെളിവായി മാറിയത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിന തടവും 25000 രൂപ പിഴയുമാണ് കോടതി ശിക്ഷിച്ചത്.

കൊല്ലപ്പെട്ട ശിവന്റെ ഭാര്യ ധന്യയ്ക്ക് വിക്ടിം കോമ്പൻസേഷൻ നിയമപ്രകാരം നഷ്ടപരിഹാരം ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. ബാലരാമപുരം പോലീസ് ഇൻസ്‌പെക്ടറായിരുന്ന എസ്.എം.പ്രദീപ്കുമാറാണ് കേസ് അന്വേഷിച്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ പാറശ്ശാല എ.അജികുമാർ ഹാജരായി.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!