Connect with us

Kerala

കോഴിക്കോട്‌ ‘യുനെസ്‌കോ സാഹിത്യ നഗരം’: പ്രഖ്യാപനം 23ന്‌

Published

on

Share our post

കോഴിക്കോട്‌ : കോഴിക്കോടിനെ ഇന്ത്യയിലെ ആദ്യ യുനെസ്‌കോ സാഹിത്യനഗരമായി ഞായറാഴ്‌ച പ്രഖ്യാപിക്കും. വൈകിട്ട്‌ 5.30ന്‌ കണ്ടംകുളം മുഹമ്മദ്‌ അബ്‌ദുറഹിമാൻ സ്‌മാരക ജൂബിലി ഹാളിൽ തദ്ദേശമന്ത്രി എം.ബി. രാജേഷാണ്‌ പ്രഖ്യാപനം നിർവഹിക്കുക. കോർപറേഷന്റെ വജ്രജൂബിലി പുരസ്‌കാരം എം.ടി. വാസുദേവൻ നായർക്ക്‌ മന്ത്രി സമ്മാനിക്കും. ഒരു ലക്ഷം രൂപയും ഫലകവുമാണ്‌ പുരസ്‌കാരം. സാഹിത്യനഗരം മുദ്രയും വെബ്‌സൈറ്റും മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ് പ്രകാശിപ്പിക്കും. സാഹിത്യ നഗരം ഓഫീസായി ആനക്കുളം സാംസ്‌കാരിക നിലയം കൈതപ്രം ദാമോദരൻ നമ്പൂതിരി പ്രഖ്യാപിക്കുമെന്ന്‌ മേയർ ബീന ഫിലിപ്പ്‌ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ബഹുമുഖ പ്രവർത്തനങ്ങളാണ്‌ സാഹിത്യനഗരം പദവി കൈവരിക്കുന്നതോടെ കോഴിക്കോട്ട് നടക്കുക. കോഴിക്കോടിന്റെ സാമൂഹ്യ സാംസ്‌കാരിക പൈതൃകവും സാധ്യതകളും പ്രയോജനപ്പെടുത്തി സർഗാത്മക സമ്പദ്‌ വ്യവസ്ഥയും ഭരണനിർവഹണവും സാധ്യമാക്കും. രണ്ടുവർഷം നാലു ഘട്ടങ്ങളായാണ്‌ ആദ്യഘട്ടം പ്രവർത്തനം. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ, കോർപറേഷൻ, പുസ്‌തക പ്രസാധകർ, കലാ സാംസ്‌കാരിക സംഘടനകൾ, സ്ഥാപനങ്ങൾ, വിൽപ്പനശാലകൾ തുടങ്ങി എല്ലാ മേഖലയും പ്രവർത്തനങ്ങളിൽ പങ്കാളിയാകും. കലാ സാംസ്‌കാരിക പ്രവർത്തനങ്ങളെല്ലാം സാഹിത്യനഗരം എന്ന ആശയത്തെ ഉൾച്ചേർത്താവണമെന്ന്‌ മേയർ അഭ്യർഥിച്ചു.

ബ്രാൻഡിങ്, സാഹിത്യസംവാദ ഇടങ്ങൾ സജ്ജമാക്കൽ, സാഹിത്യപ്രവർത്തനങ്ങളിലെ ജനകീയ പങ്കാളിത്തം മെച്ചപ്പെടുത്തൽ എന്നിവയാണ്‌ ആദ്യ നാലുവർഷങ്ങളിൽ. സാഹിത്യ ആവാസ വ്യവസ്ഥയ്‌ക്ക്‌ ഇണങ്ങിയ അടിസ്ഥാന സൗകര്യ വികസനമാണ്‌ തുടർലക്ഷ്യങ്ങൾ. സാഹിത്യ മ്യൂസിയം, മീഡിയ മ്യൂസിയം, വായനത്തെരുവുകൾ, ലിറ്റററി സർക്യൂട്ട്‌, വായനമൂലകൾ തുടങ്ങിയവ ഒരുക്കും. യുനെസ്കോയുടെ സാഹിത്യനഗരപ്പട്ടികയിലുള്ള മറ്റ്‌ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള സാംസ്‌കാരിക വിനിമയം, സാഹിത്യോത്സവങ്ങൾ, വിദേശ എഴുത്തുകാർക്ക്‌ താമസിച്ച്‌ സാഹിത്യരചന നടത്താനുള്ള റെസിഡൻസ്‌ പ്രോഗ്രാമുകൾ എന്നിവയും നടപ്പാക്കും.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!