Connect with us

Kerala

അസൈൻമെന്റ്‌ എഴുതാൻ തയ്യാറാണോ, നേടാം ആഴ്‌ചയിൽ പതിനായിരത്തിലേറെ: തട്ടിപ്പിന്റെ പുതിയ രീതി

Published

on

Share our post

കൊച്ചി :വിദ്യാർഥികൾക്ക്‌ അസൈൻമെന്റ്‌ എഴുതി നൽകി സഹായിക്കാൻ നിങ്ങൾ തയ്യാറാണോ? നല്ല കൈയക്ഷരത്തിൽ അസൈൻമെന്റ്‌ എഴുതി അയച്ചുതരിക. വെറുതേ വേണ്ട, ആഴ്‌ചയിൽ പതിനായിരത്തിലേറെ രൂപ ശമ്പളം. സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശമോ പോസ്‌റ്റുകളോ കണ്ടാൽ വായിച്ച്‌ സമയം കളയേണ്ട, സൈബർ തട്ടിപ്പുസംഘമാണ്‌ പിന്നിൽ. ഇത്തരം തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിച്ചതായി സൈബർ സുരക്ഷാവിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു. സന്ദേശങ്ങളിലെ നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ വാട്സാപ്പിൽ വരും. ഫോൺ ചെയ്‌താൽ ഇംഗ്ലീഷിലായിരിക്കും സംസാരം. കോളേജ്‌, സ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി അസൈൻമെന്റുകൾ തയ്യാറാക്കി നൽകുന്ന കമ്പനിയെന്നാകും വിശദീകരണം. കമ്പനിയിൽ ജോലി ലഭിക്കാൻ 1500–-2000 വരെയുള്ള തുക ഏതെങ്കിലും പേമെന്റ്‌ ആപ് വഴി അയച്ച്‌ രജിസ്‌റ്റർ ചെയ്യണം.

അസൈൻമെന്റ്‌ എഴുതേണ്ട ബുക്ക്‌ കൊറിയർ ചെയ്യുമെന്ന്‌ വാട്‌സാപ്പിൽ അറിയിക്കും. ബുക്കിന്റെ 70–-80 പേജുകളാണ്‌ എ ഫോർ വലിപ്പമുള്ള പേപ്പറിൽ പകർത്തി എഴുതി അയക്കേണ്ടത്‌. പേജിന്റെ ഇരുവശവും പകർത്തി എഴുതി ഏഴ്‌ ദിവസത്തിനുള്ളിൽ തിരികെ ലഭിക്കണമെന്നും സന്ദേശത്തിലുണ്ടാകും. ഇത്തരത്തിൽ രണ്ടുതവണ അയച്ചുകൊടുത്താൽ ശമ്പളത്തിനുപുറമെ രജിസ്‌ട്രേഷൻ ഫീസും തിരികെ ലഭിക്കുമെന്ന ഉറപ്പും. എന്നാൽ, പണമടച്ച്‌ രണ്ടുതവണ അസൈൻമെന്റുകൾ അയച്ചുകൊടുത്താൽ കാത്തിരിപ്പ്‌ മാത്രമാകും മെച്ചം. വാഗ്‌ദാനം ചെയ്‌ത പതിനായിരങ്ങൾ കിട്ടാതാകുമ്പോൾ വിളിച്ചാൽ ഫോണെടുക്കില്ല. കുറച്ചുപേരെക്കൂടി ഇതുപോലെ പറ്റിച്ച്‌ കാശ്‌ വാങ്ങി പുതിയ ഫോൺ നമ്പറുമായി സംഘം തട്ടിപ്പ്‌ തുടരും. വാട്‌സാപ്പിൽ നൽകിയ കമ്പനി അഡ്രസ്‌ മുംബൈയോ ഡൽഹിയോ ആയിരിക്കും. അന്വേഷിച്ചാൽ അതും വ്യാജനായിരിക്കും.


Share our post

Kerala

ചൊവ്വാഴ്ച കെ.എസ്.ആർ.ടി.സി പണിമുടക്ക്

Published

on

Share our post

പണിമുടക്കൊഴിവാക്കാന്‍ കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍ സംഘടന നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയം. തിങ്കളാഴ്ച രാത്രി 12 മുതല്‍ ചൊവ്വാഴ്ച രാത്രി 12 വരെ 24 മണിക്കൂര്‍ പണിമുടക്കുമെന്ന് ഐ.എന്‍.ടി.യു.സി യൂണിയനുകളുടെ കൂട്ടായ്മയായ ട്രാന്‍സ്‌പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടിഡിഎഫ്) അറിയിച്ചു.ശമ്പളവിതരണത്തില്‍ പോലും മാനേജ്‌മെന്റ് ഉറപ്പ് നല്‍കാത്ത സാഹചര്യത്തിലാണ് പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് ടിഡിഎഫ് വൈസ് പ്രസിഡന്റുമാരായ ഡി അജയകുമാറും, ടി സോണിയും വ്യക്തമാക്കി. എട്ടരവര്‍ഷത്തിനിടെ ഒരിക്കല്‍പോലും കൃത്യസമയത്ത് ശമ്പളവും പെന്‍ഷനും നല്‍കിയിട്ടില്ല. 31 ശതമാനമാണ് ഡിഎ കുടിശ്ശിക. മറ്റൊരു പൊതുമേഖല സ്ഥാപനത്തിലും ഇത്രയും കുടിശ്ശികയില്ല.ശമ്പളവും പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുക, ഡിഎ കുടിശ്ശിക അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണ കരാറിന്റെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.


Share our post
Continue Reading

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!