Connect with us

Kerala

അസൈൻമെന്റ്‌ എഴുതാൻ തയ്യാറാണോ, നേടാം ആഴ്‌ചയിൽ പതിനായിരത്തിലേറെ: തട്ടിപ്പിന്റെ പുതിയ രീതി

Published

on

Share our post

കൊച്ചി :വിദ്യാർഥികൾക്ക്‌ അസൈൻമെന്റ്‌ എഴുതി നൽകി സഹായിക്കാൻ നിങ്ങൾ തയ്യാറാണോ? നല്ല കൈയക്ഷരത്തിൽ അസൈൻമെന്റ്‌ എഴുതി അയച്ചുതരിക. വെറുതേ വേണ്ട, ആഴ്‌ചയിൽ പതിനായിരത്തിലേറെ രൂപ ശമ്പളം. സമൂഹമാധ്യമങ്ങളിൽ ഇത്തരം സന്ദേശമോ പോസ്‌റ്റുകളോ കണ്ടാൽ വായിച്ച്‌ സമയം കളയേണ്ട, സൈബർ തട്ടിപ്പുസംഘമാണ്‌ പിന്നിൽ. ഇത്തരം തട്ടിപ്പിൽ കുടുങ്ങുന്നവരുടെ എണ്ണം വർധിച്ചതായി സൈബർ സുരക്ഷാവിദഗ്‌ധൻ ജിയാസ്‌ ജമാൽ പറയുന്നു. സന്ദേശങ്ങളിലെ നമ്പറിൽ ബന്ധപ്പെട്ടാൽ വിവരങ്ങൾ വാട്സാപ്പിൽ വരും. ഫോൺ ചെയ്‌താൽ ഇംഗ്ലീഷിലായിരിക്കും സംസാരം. കോളേജ്‌, സ്‌കൂൾ വിദ്യാർഥികൾക്കുവേണ്ടി അസൈൻമെന്റുകൾ തയ്യാറാക്കി നൽകുന്ന കമ്പനിയെന്നാകും വിശദീകരണം. കമ്പനിയിൽ ജോലി ലഭിക്കാൻ 1500–-2000 വരെയുള്ള തുക ഏതെങ്കിലും പേമെന്റ്‌ ആപ് വഴി അയച്ച്‌ രജിസ്‌റ്റർ ചെയ്യണം.

അസൈൻമെന്റ്‌ എഴുതേണ്ട ബുക്ക്‌ കൊറിയർ ചെയ്യുമെന്ന്‌ വാട്‌സാപ്പിൽ അറിയിക്കും. ബുക്കിന്റെ 70–-80 പേജുകളാണ്‌ എ ഫോർ വലിപ്പമുള്ള പേപ്പറിൽ പകർത്തി എഴുതി അയക്കേണ്ടത്‌. പേജിന്റെ ഇരുവശവും പകർത്തി എഴുതി ഏഴ്‌ ദിവസത്തിനുള്ളിൽ തിരികെ ലഭിക്കണമെന്നും സന്ദേശത്തിലുണ്ടാകും. ഇത്തരത്തിൽ രണ്ടുതവണ അയച്ചുകൊടുത്താൽ ശമ്പളത്തിനുപുറമെ രജിസ്‌ട്രേഷൻ ഫീസും തിരികെ ലഭിക്കുമെന്ന ഉറപ്പും. എന്നാൽ, പണമടച്ച്‌ രണ്ടുതവണ അസൈൻമെന്റുകൾ അയച്ചുകൊടുത്താൽ കാത്തിരിപ്പ്‌ മാത്രമാകും മെച്ചം. വാഗ്‌ദാനം ചെയ്‌ത പതിനായിരങ്ങൾ കിട്ടാതാകുമ്പോൾ വിളിച്ചാൽ ഫോണെടുക്കില്ല. കുറച്ചുപേരെക്കൂടി ഇതുപോലെ പറ്റിച്ച്‌ കാശ്‌ വാങ്ങി പുതിയ ഫോൺ നമ്പറുമായി സംഘം തട്ടിപ്പ്‌ തുടരും. വാട്‌സാപ്പിൽ നൽകിയ കമ്പനി അഡ്രസ്‌ മുംബൈയോ ഡൽഹിയോ ആയിരിക്കും. അന്വേഷിച്ചാൽ അതും വ്യാജനായിരിക്കും.


Share our post

Kerala

ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണം 20 മുതൽ

Published

on

Share our post

തിരുവനന്തപുരം: ഈ മാസത്തെ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ ജൂണ്‍ 20 മുതല്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. ഇതിനുവേണ്ട തൊള്ളായിരം കോടിയോളം രൂപ അനുവദിച്ചതായും ധനവകുപ്പ് അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്ക് പ്രതിമാസം 1600 രൂപയാണ് പെന്‍ഷനായി ലഭിക്കുക. ക്ഷേമപെന്‍ഷനായി ഈ സര്‍ക്കാര്‍ ഇതുവരെ 38,500 കോടി രൂപ നല്‍കിയതായും മന്ത്രി അറിയിച്ചു.

ഇതുസംബന്ധിച്ച് ഫേസ്ബുക്കിലൂടെയും ധനമന്ത്രി വിവരങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പെന്‍ഷന്‍ വിതരണവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റാണ് ധനമന്ത്രി പങ്കുവെച്ചിട്ടുള്ളത്.

‘ഈ സര്‍ക്കാരിന്റെ നാലുവര്‍ഷ കാലയളവില്‍ 38,500 കോടി രൂപയോളമാണ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കാനായി ആകെ ചെലവഴിച്ചത്. 2016-21-ലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താകട്ടെ, യുഡിഎഫ് ഭരണകാലത്തെ 18 മാസത്തെ കുടിശ്ശികയുള്‍പ്പെടെ 35,154 കോടി രൂപ ക്ഷേമപെന്‍ഷനായി വിതരണം ചെയ്തു. അതായത്, ഒമ്പത് വര്‍ഷം കൊണ്ട് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ ക്ഷേമപെന്‍ഷനായി നല്‍കിയത് 73,654 കോടി രൂപയാണ്, ധനമന്ത്രി പറഞ്ഞു.

2011-16 ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്ഷേമ പെന്‍ഷനായി ആകെ നല്‍കിയ തുക 9,011 കോടി രൂപയും. കേന്ദ്രസര്‍ക്കാര്‍ കേരളത്തിനുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത സാമ്പത്തിക ഉപരോധത്തിലും സാധാരണക്കാരുടെ ക്ഷേമ കാര്യങ്ങളില്‍ അതീവ ശ്രദ്ധയോടെയുള്ള സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.


Share our post
Continue Reading

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Trending

error: Content is protected !!