THALASSERRY
തലശ്ശേരി ജനറൽ ആസ്പത്രിയിൽ 291രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യം

തലശ്ശേരി : തലശ്ശേരി ജനറൽ ആസ്പത്രിയിൽ സൗകര്യം വർധിപ്പിക്കുന്നു. 111 രോഗികൾക്കുള്ള ചികിത്സാ സൗകര്യം കൂടി ഒരുങ്ങി. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട വാർഡുകളുടെ നവീകരണ പ്രവൃത്തി പൂർത്തിയായി. വാർഡുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിട്ടതോടെ ആസ്പത്രിയിൽ രോഗികളുടെ എണ്ണം കുറഞ്ഞിരുന്നു.
180 രോഗികളെ പ്രവേശിക്കാനുള്ള സൗകര്യമാണ് ഇപ്പോഴുള്ളത്. വാർഡുകൾ നവീകരിച്ചതോടെ 291 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാകും.
ബലക്ഷയം നേരിടുന്ന കെട്ടിടങ്ങളും റാമ്പും ബലപ്പെടുത്തി. വാർഡിലേക്ക് കയറിപ്പോകുന്ന റാമ്പ് തകർച്ചയിലായതിനാൽ അടച്ചിട്ടിരുന്നു.
റാമ്പിന്റെ മുകൾ ഭാഗത്ത് നിന്ന് കോൺക്രീറ്റ് അടർന്നു വീഴാൻ തുടങ്ങിയതോടെ കെട്ടിടത്തിനു തന്നെ ഭീഷണിയായി. റാമ്പ് നവീകരിച്ചതോടെ വാർഡിലേക്ക് കയറിപ്പോകാൻ സൗകര്യമായി. പുരുഷൻമാരുടെ മെഡിക്കൽ വാർഡ്, സ്ത്രീകളുടെ വാർഡ് എന്നിവിടങ്ങളിൽ നവീകരണം പൂർത്തിയായി.
രണ്ട് വാർഡുകളിലും 40 വീതം രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. ലേബർറൂം തുറക്കുന്നതോടെ 14 രോഗികൾക്കുള്ള സൗകര്യം ലഭ്യമാകും.
സ്ത്രീകളുടെ ഏഴ് കിടക്കകളുള്ള ഐ.സി.യു. പ്രവർത്തനസജ്ജമായി. സ്ത്രീകളുടെ തീവ്രപരിചരണ വിഭാഗം നവീകരിച്ചു. ഇവിടെ നാല് രോഗികളെ പ്രവേശിപ്പിക്കാൻ കഴിയും. നിലവിൽ ലേബർറൂം പ്രവർത്തിക്കുന്ന വാർഡിൽ ഇനി തിമിരരോഗ ശസ്ത്രക്രിയ വിഭാഗം പ്രവർത്തിക്കും. ഇവിടെ 10 രോഗികളെ കിടത്തിച്ചികിത്സിക്കാൻ കഴിയും.നിലവിൽ മൂന്ന് രോഗികൾക്കുള്ള സൗകര്യം മാത്രമാണുള്ളത്.
സർക്കാർ സഹായത്തോടൊപ്പം ആസ്പത്രി വികസനഫണ്ട്, ഐ.എം.എ. കേരളശാഖ,ആൽഫ സർജിക്കൽസ് എന്നിവയുടെ സഹായവും ലഭിച്ചു.
സ്പീക്കർ എ.എൻ. ഷംസീർ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തി നടത്തിയത്.
നാല് ഡയാലിസിസ് യന്ത്രം കൂടി
നിലവിലുള്ള ഡയാലിസിസ് യൂണിറ്റിൽ ലയൺസ് ക്ലബ് മുഖേന നാല് ഡയാലിസിസ് യന്ത്രങ്ങൾ കൂടി സ്ഥാപിക്കും. ലയൺസ് ക്ലബ് ഇന്റർനാഷണൽ ഡിസ്ട്രിക് 318-ഇ ഗവർണർ ടി.കെ. രജീഷ് മുൻകൈയെടുത്താണ് പദ്ധതി നടപ്പിലാക്കുന്നത്.ഇതോടെ എട്ട് രോഗികൾക്ക് പുതുതായി ഡയാലിസിസ് ചെയ്യാൻ കഴിയും.
30 ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിലവിൽ 12 യന്ത്രമാണ് ആസ്പത്രിയിലുള്ളത്. നാലെണ്ണം കൂടി വരുന്നതോടെ 16 ആകും.
നിലവിൽ 11 എണ്ണമാണ് ഉപയോഗിക്കുന്നത്. ലയൺസ് ക്ലബ് ഇന്റർനാഷണൽ, തലശ്ശേരി, മാഹി ലയൺസ് ക്ലബുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.
നവീകരിച്ച വാർഡുകളും ഡയാലിസിസ് യന്ത്രവും 29-ന് ഉച്ചയ്ക്ക് 2.30-ന് ഉദ്ഘാടനം ചെയ്യുമെന്ന് സൂപ്രണ്ട് ഡോ. വി.കെ. രാജീവനും ആർ.എം.ഒ. ഡോ. വി.എസ്. ജിതിനും പറഞ്ഞു.
അത്യാഹിത വിഭാഗം നവീകരണം ഉടൻ തുടങ്ങും. ലിഫ്റ്റ് സ്ഥാപിക്കൽ വാട്ടർ ടാങ്ക് മാറ്റൽ എന്നിവ ഇതോടൊപ്പം നടത്തും.
THALASSERRY
തലശ്ശേരിയിൽ കണ്ണവം സ്വദേശിയായ പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു


തലശ്ശേരി: പൊലീസുകാരൻ ട്രെയിൻ തട്ടി മരിച്ചു. പാനൂർ പൊലീസ് സ്റ്റേഷൻ സി.പി.ഒ കണ്ണവം സ്വദേശി മുഹമ്മദാണ് മരിച്ചത്. തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം വന്ദേഭാരത് തട്ടിയാണ് മരണം. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആസ്പത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
THALASSERRY
വേനലവധിക്ക് തലശ്ശേരി കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക യാത്ര


തലശ്ശേരി:വേനലവധിക്കാലത്ത് പ്രത്യേക ടൂര്‍ പാക്കേജുകളുമായി തലശ്ശേരി കെ എസ് ആര്‍ ടി സി. ഏപ്രില്‍ ഒന്ന്, നാല്, 25 ഇരുപത്തഞ്ച് തീയതികളില്‍ മൂന്നാര്‍, ആറിന് വയനാട്, എട്ടിന് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രവും കുടജാദ്രിയും, 11 ന് കൊച്ചി കപ്പല്‍ യാത്ര, 18 ന് ഗവി, 20 ന് നിലമ്പൂര്‍ എന്നീ പാക്കേജുകളാണ് ഒരുക്കിയിരിക്കുന്നത്. ബുക്കിങ്ങിനും അന്വേഷണത്തിനും 9497879962 നമ്പറില്‍ ബന്ധപ്പെടാം.
Breaking News
ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസ്; എട്ടു സി.പി.എം പ്രവർത്തകർക്ക് ജീവപര്യന്തം, 11-ാം പ്രതിക്ക് മൂന്ന് വർഷം തടവ്


തലശ്ശേരി: മുഴപ്പിലങ്ങാട് ബി.ജെ.പി പ്രവർത്തകൻ സൂരജ് വധക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം പ്രവർത്തകർക്ക് ശിക്ഷവിധിച്ച് കോടതി. 8 പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷവിധിച്ചു. 2 മുതൽ 6 വരെ പ്രതികൾക്കും 7 മുതൽ 9 വരെ പ്രതികൾക്കുമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 11-ാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചു. ഒന്നാം പ്രതിയെ ഒളിപ്പിച്ച കുറ്റം തെളിഞ്ഞ പതിനൊന്നാം പ്രതിക്ക് 3 വർഷം തടവുശിക്ഷയും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർക്കും ഗൂഢാലോചന കുറ്റം തെളിഞ്ഞവർക്കും ജീവപര്യന്തം ശിക്ഷയുമാണ് കോടതി വിധിച്ചത്. ടി.കെ രജീഷ്, എൻ.വി യോഗേഷ്, കെ ഷംജിത്, മനോരാജ്, സജീവൻ, പ്രഭാകരൻ, കെ.വി പദ്മനാഭൻ, രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. കേസിൽ ഒരാളെ കോടതി വെറുതെ വിട്ടിരുന്നു.
സി.പി.എമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ സൂരജിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിൻ്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടികെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പികെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടിപി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്താവുകയായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്