Connect with us

Kerala

പഠനവും മാനസികാരോഗ്യവും പ്രശ്നത്തിലാക്കുന്നു; സ്കൂളുകളിൽ ഫോൺ നിരോധിച്ച് ലോസ് ആഞ്ജലിസ്

Published

on

Share our post

ലോസ് ആഞ്ജലിസ്:വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണുകളുടെ ഉപയോഗത്തിന് നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ വിദേശ രാജ്യങ്ങളില്‍ പലയിടത്തും അങ്ങനെയല്ല. വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍ തിരിച്ചറിഞ്ഞ് കര്‍ശന നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ലോസ് ആഞ്ജലിസ് യുണിഫൈഡ് സ്‌കൂള്‍ ഡിസ്ട്രിക്ട് എജുക്കേഷന്‍ ബോര്‍ഡ്. വിദ്യാര്‍ഥികളുടെ സ്മാര്‍ട്‌ഫോണ്‍ ഉപയോഗത്തിന് നിരോധനം പ്രഖ്യാപിച്ചിരിക്കുകയാണ് ബോര്‍ഡ്. 429000 വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് നിരോധനം. സ്മാര്‍ട്‌ഫോണ്‍ ഉപയോഗം മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നും പഠനനിലവാരം തകര്‍ക്കുന്നുവെന്നുമള്ള കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നീക്കം.

വിദ്യാര്‍ഥികളുടെ സെല്‍ഫോണ്‍ ഉപയോഗവും സോഷ്യല്‍ മീഡിയാ ഉപയോഗവും നിരോധിക്കുന്ന നയം 120 ദിവസത്തിനുള്ളില്‍ രൂപീകരിക്കാനുള്ള പ്രമേയമാണ് യുഎസിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലാ സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡ് പാസാക്കിയത്. 2025 ജനുവരി മുതല്‍ പുതിയ നയം നിലവില്‍ വരും.

സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ വിദ്യാര്‍ഥികളുടെ ഉപയോഗം തടയുന്നതിനുള്ള മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കും.

സ്‌കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികളുടെ ഫോണുകള്‍ ലോക്കറുകളില്‍ സൂക്ഷിക്കും. കുട്ടികളുടെ പ്രായം, ശാരീരിക പ്രയാസങ്ങള്‍ എന്നിവ പരിഗണിച്ച് ഇതില്‍ ഇളവുകള്‍ നല്‍കും.

വിദ്യാര്‍ഥികളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കാനും ലോസ് ആഞ്ജലിസ് സ്‌കൂള്‍ അധികൃതര്‍ക്ക് പദ്ധതിയുണ്ട്. സ്മാര്‍ട് വാച്ചുകളുടെ ഉപയോഗവും പുതിയ നയങ്ങള്‍ക്ക് കീഴില്‍ വരും.

ലോസ് ആഞ്ജലിസ്നെ കൂടാതെ ഫ്‌ളോറിഡ പോലെ മറ്റ് സ്‌കൂള്‍ വിദ്യാഭ്യാസ ബോര്‍ഡുകളും സ്മാര്‍ട്‌ഫോണുകള്‍ക്ക് നിരോധനം കൊണ്ടുവന്നിട്ടുണ്ട്.


Share our post

Kerala

കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു

Published

on

Share our post

ചെറുപുഴ : കപ്പ ബിരിയാണി കഴിക്കുന്നതിനിടെ എല്ല് തൊണ്ടയിൽ കുരുങ്ങി യുവാവ് മരിച്ചു. ചിറ്റാരിക്കാൽ കാരയിലെ കണ്ടത്തിൻകര ചാക്കോയുടെ മകൻ ജോബി ചാക്കോയാണ്(43) മരിച്ചത്. രാജഗിരിയിലെ ബന്ധു വീട്ടിൽ വെച്ചാണ് സംഭവം. കുട്ടിയുടെ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ജോബി . ഇന്നലെ രാത്രി വീട്ടിൽ വെച്ച് കപ്പ ബിരിയാണി കഴിക്കവെ എല്ല് ഉൾപ്പടെ തൊണ്ടയിൽ കുരുങ്ങിയെന്നാണ് സംശയിക്കുന്നത്. ഉടൻ ചെറുപുഴ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ.


Share our post
Continue Reading

Kerala

കേരളത്തിന് അഭിമാന നേട്ടം; കുരുന്ന് ജീവനുകൾക്ക് കരുതലായി, മഞ്ചേരി മെഡിക്കൽ കോളേജിന് ദേശീയ മുസ്‌കാൻ അംഗീകാരം

Published

on

Share our post

തിരുവനന്തപുര: സംസ്ഥാനത്തെ ആശുപത്രികളെ മാതൃശിശു സൗഹൃദമാക്കാനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മാതൃശിശു പരിചരണത്തിനായി നടത്തിയ ഇടപെടലുകള്‍ക്കുള്ള അംഗീകാരമാണ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍. 2.66 കോടി രൂപ ചെലവഴിച്ച് 8 കിടക്കകളുള്ള പീഡിയാട്രിക് എച്ച്.ഡി.യു, നാല് കിടക്കകളുള്ള പീഡിയാട്രിക് ഐ.സി.യു, ഓക്‌സിജന്‍ സൗകര്യങ്ങളോട് കൂടിയ 30 കിടക്കകളുള്ള പീഡിയാട്രിക് വാര്‍ഡ്, അത്യാധുനിക ഉപകരണങ്ങള്‍ തുടങ്ങിയ സംവിധാനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്.

ജില്ലയിലെ സര്‍ക്കാര്‍ മേഖലയിലെ ഏക സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റാണ് (എസ്.എന്‍.സി.യു.) മഞ്ചേരി മെഡിക്കല്‍ കോളേജിലുള്ളത്. ഈ തീവ്രപരിചരണ യൂണിറ്റിലേക്കായി 10 സ്റ്റാഫ് നഴ്‌സിനെ പ്രത്യേക പരിശീലനം നല്‍കി നിയമിച്ചു. മാസം തികയാതെ ഉള്‍പ്പെടെ ജനിക്കുന്ന അനേകം കുഞ്ഞങ്ങളെ രക്ഷിച്ചെടുക്കാന്‍ ഈ തീവ്ര പരിചരണ സംവിധാനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

നവജാത ശിശുക്കളുടെയും കുട്ടികളുടെയും രോഗാവസ്ഥയും മരണനിരക്കും കുറയ്ക്കുന്നതിനും ജനനം മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് പൊതുജനാരോഗ്യ കേന്ദ്രങ്ങളില്‍ ഗുണനിലവാരമുള്ള ശിശു സൗഹൃദ സേവനങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് മുസ്‌കാന്‍ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികവും സാമൂഹികവുമായ വികസനം ഉള്‍പ്പെടെ കുട്ടികളുടെ വളര്‍ച്ചയുടെയും വികാസത്തിന്റെയും എല്ലാ സുപ്രധാന വശങ്ങളും ഇതില്‍ ഉള്‍ക്കൊള്ളുന്നു. നവജാത ശിശു തീവ്ര പരിചരണ യൂണിറ്റുകള്‍, പ്രസവാനന്തര വാര്‍ഡുകള്‍, പീഡിയാട്രിക് ഒപിഡികള്‍, എന്നീ വിഭാഗങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


Share our post
Continue Reading

Kerala

ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണം; മുന്നറിയിപ്പുമായി എം.വി.ഡി

Published

on

Share our post

പൊതുജനങ്ങള്‍ക്ക് മോട്ടോര്‍ വാഹനവകുപ്പില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും മാര്‍ച്ച് ഒന്നുമുതല്‍ ആധാര്‍ അധിഷ്ഠിതമാകുന്നു. ഇതിന്റെ ഭാഗമായി എല്ലാ വാഹന ഉടമകളും ആധാര്‍ ലിങ്ക് ചെയ്ത മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ അപ്ഡേറ്റ് ചെയ്യണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. അക്ഷയ, ഇ-സേവ കേന്ദ്രങ്ങള്‍ വഴിയോ സ്വന്തമായോ ഇതുചെയ്യാന്‍ കഴിയും. ഇത്തരത്തില്‍ മൊബൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ക്കായി ആര്‍.ടി.ഒ, ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്റ്, സബ് ആര്‍.ടി.ഒ ഓഫീസുകളില്‍ സ്പെഷല്‍ കൗണ്ടര്‍ ഫെബ്രുവരി ഒന്നുമുതല്‍ 28 വരെ പ്രവര്‍ത്തിക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!