Kerala
ലഹരിമരുന്ന് ഉപയോഗിച്ചാൽ പണി പോകും; സ്വകാര്യ മേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി

കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടക്ക് മിന്നൽ പരിശോധനയുണ്ടാകും. ലഹരിയിൽ കുടുങ്ങിയാൽ പണി പോകും. സ്വകാര്യ മേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നടപ്പാക്കാനൊരുങ്ങുന്ന ലഹരിവിരുദ്ധ പദ്ധതിയിൽ ഉൾപ്പെടുന്നതാണിതെല്ലാം. കൊച്ചിയിൽ തുടങ്ങുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിൻ്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കും.
ഐ.ടി. കമ്പനികളിൽനിന്നാണ് ഇതിൻ്റെ തുടക്കം. പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോ ജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം. സ്ഥാപന ഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കും ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും. രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക. പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കുമായി ഉൾപ്പെടെ കൂടിക്കാഴ്‌ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. തുടർനടപടികൾക്കായി നയത്തിന്റെ കരട് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.
മികച്ച പ്രതികരണം
ഐ.ടി. സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യവസായമേഖല പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഐ.ടി. കമ്പനികൾക്കിടയിൽ സമവായമുണ്ടാക്കുന്നതിന് പിന്തുണതേടി ഇൻഫോപാർക്ക് സി.ഇ.ഒ.യ്ക്കും കത്തയച്ചിട്ടുണ്ട്. – എസ്. ശ്യാംസുന്ദർ, കൊച്ചി സിറ്റി പോലീസ് കമ്മിഷണർ
പദ്ധതിക്ക് പിന്നിൽ
കൊച്ചിയിൽ മാത്രം കഴിഞ്ഞവർഷം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് 7000-ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്‌തു. ബെംഗളൂരുവിൽ ഗ്രാമിന് ആയിരം രൂപയുള്ള ലഹരി കൊച്ചിയിലെത്തുമ്പോൾ 6000 മുതൽ 7000 വരെയാകും. 25-നും 35-നും ഇടയിൽ പ്രായമുള്ള നല്ല ജോലിയുള്ള, സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരാണ് വലിയ വില കൊടുത്ത് മയക്കുമരുന്ന് വാങ്ങുന്നത്. രാജ്യത്ത് തൊഴിലെടുക്കുന്നവരിൽ 97 ശതമാനവും സ്വകാര്യ മേഖലയിലാണ്.
നിയമ പിന്തുണ വേണം
ലഹരിക്കെതിരേയുള്ള എന്തു നടപടിയും സ്വാഗതം ചെയ്യും. നിയമത്തിന്റെ പിൻബലമുണ്ടെങ്കിൽ പോലീസ് മുന്നോട്ടുവെച്ച നിർദേശങ്ങൾ നടപ്പാക്കാൻ തയ്യാറാണ്. – വി. ശ്രീകുമാർ, സെക്രട്ടറി, ജി-ടെക്ക്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്