Connect with us

India

അറഫയിലലിഞ്ഞ് ജനലക്ഷങ്ങള്‍; നിര്‍വൃതിയോടെ ഹാജിമാര്‍

Published

on

Share our post

മക്ക: പ്രപഞ്ചനാഥന്റെ വിളിക്കുത്തരം നല്‍കാന്‍ തൂവെള്ള വസ്ത്രമണിഞ്ഞെത്തിയ മനുഷ്യമഹാസമുദ്രത്താല്‍ പാല്‍ക്കടലായി അറഫാ മൈതാനം. രാജ്യാതിര്‍ത്തികളില്ലാത്ത മനുഷ്യസ്‌നേഹത്തിന്റെ പ്രോജ്വലപ്രകടനമായി ചുട്ടുപൊള്ളുന്ന വെയിലിലും പ്രാര്‍ഥനാമുഖരിതമായി ഹാജിമാര്‍. ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് എന്ന മന്ത്രധ്വനികള്‍ മാത്രം മുഴങ്ങിക്കേട്ട സംഗമഭൂമി, പ്രാര്‍ഥനകളുടെ കണ്ണീര്‍തുള്ളികള്‍ കൊണ്ട് സജലമായി. വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ പ്രധാന ചടങ്ങായ അറഫാസംഗമമാണ് ഇന്ന് നടക്കുന്നത്. ലോകമെമ്പാടുമുള്ള രണ്ടു ദശലക്ഷത്തിലേറെ വിശ്വാസികളാണ് ഒരേ മന്ത്രവുമായി ഒത്തുചേര്‍ന്നത്.

കഴിഞ്ഞ ദിവസം മിനാ താഴ്‌വരയില്‍ ഒത്തുകൂടിയ വിശ്വാസികള്‍ വെള്ളിയാഴ്ച സൂര്യാസ്തമയത്തിനുശേഷം തന്നെ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കു മുമ്പേ തീര്‍ഥാടകരെല്ലാം അറഫാ ഭൂമിയിലെത്തി. സൗദിസമയം ഉച്ചയ്ക്ക് 12.21നാണ് സുപ്രധാന ചടങ്ങായ അറഫാ പ്രഭാഷണം തുടങ്ങഇയത്. പ്രവാചകന്റെ അറഫാ പ്രസംഗത്തെ അനുസ്മരിപ്പിച്ച് മക്കയിലെ ഗ്രാന്‍ഡ് പള്ളി ഇമാം ശൈഖ് മാഹിര്‍ അല്‍ മുഐഖിലിയാണ് പ്രഭാഷണം നടത്തിയത്. അറബിയില്‍ നടത്തുന്ന പ്രഭാഷണം മലയാളം ഉള്‍പ്പെടെ 20 ഭാഷകളിലേക്ക് തല്‍സമയം പരിഭാഷപ്പെടുത്തിയിരുന്നു. ലോകത്തിലെ 100 കോടി ജനങ്ങളിലേക്ക് പ്രഭാഷണം എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. തുടര്‍ച്ചയായ ഏഴാംവര്‍ഷമാണ് പ്രഭാഷണം വിവിധ ഭാഷകളിലേക്ക് പരിഭാഷചെയ്യുന്നത്.

ദേശഭാഷാ അതിരുകളില്ലാത്ത മഹാസംഗമത്തില്‍ വിങ്ങുന്ന ഹൃദയവുമായി അല്ലാഹുവിന്റെ അഥിതികള്‍ നാഥനിലേക്ക് കൈകളുയര്‍ത്തി. ലോകത്തെ പീഡിത സമൂഹങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനാനേരം കൂടിയായി അറഫാ സംഗമം മാറി. മുസ് ലിംകളുടെ ആദ്യഖിബ് ലയായ ബൈത്തുല്‍ മുഖദ്ദിസ് സ്ഥിതി ചെയ്യുന്ന ഫലസ്തീന്റെ മണ്ണില്‍ ഇസ്രായേല്‍ സയണിസ്റ്റ് സൈന്യം നടത്തുന്ന കൂട്ടക്കൊലയ്ക്കിടെയാണ് ഇത്തവണ ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. വിശ്വാസികളുടെ കണ്ഠമിടറിയുള്ള പ്രാര്‍ഥനയില്‍ ഗസയിലെ നിസ്സഹായരായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള തേട്ടവുമുണ്ടായിരുന്നു. അറഫാ പ്രഭാഷണവും പ്രാര്‍ഥനയും കഴിഞ്ഞ് സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് ഹാജിമാരെല്ലാം മുസ്ദലിഫയിലേക്കു നീങ്ങും. ഇന്ന് രാത്രി മുസ്ദലിഫയിലാണ് രാപ്പാര്‍ക്കുക. ഇവിടെനിന്ന് ചെറുകല്ലുകള്‍ ശേഖരിച്ച് ഞായറാഴ്ച രാവിലെ വീണ്ടും മിനയില്‍ തിരിച്ചെത്തും. ഞായറാഴ്ച മുതല്‍ തുടര്‍ച്ചയായി മൂന്നുദിവസം ജംറയിലെ കല്ലേറ് നടത്തും. ആദ്യത്തെ കല്ലേറ് കര്‍മത്തിനുശേഷം തല മുണ്ഡനംചെയ്ത്, ഇഹ്‌റാംവേഷമഴിക്കും. തുടര്‍ന്ന് ബലികര്‍മവും നടത്തി മക്കയിലെത്തി കഅബ പ്രദക്ഷിണം ചെയ്താണ് മടങ്ങുക. 15 ലക്ഷത്തിലേറെ വിദേശ തീര്‍ഥാടകരും ആഭ്യന്തര തീര്‍ഥാടകരും ഉള്‍പ്പെടെ ഇത്തവണ 20 ലക്ഷത്തിലേറെ പേര്‍ ഹജ്ജ് കര്‍മം നിര്‍വഹിച്ചിട്ടുണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Share our post

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!