Connect with us

Kerala

എൽ.എസ്.എസ്.,യു.എസ്.എസ്.പരീക്ഷ; കണക്കുകൾ കൃത്യമല്ല, അവ്യക്തതകളേറുന്നു

Published

on

Share our post

കൊല്ലം: കാലങ്ങളായി കുടിശ്ശികയായി കിടക്കുന്ന എൽ.എസ്.എസ്., യു.എസ്.എസ്. സ്കോളർഷിപ്പിൽ ഒരു കണക്കുമില്ലാതെ സർക്കാരും വിദ്യാഭ്യാസ വകുപ്പും. അർഹരായവർ ആരൊക്കെ, കഴിഞ്ഞ അഞ്ചു അധ്യയനവർഷങ്ങളിൽ അവർക്ക് എത്ര തുക കൊടുക്കാനുണ്ട്, നൽകിയത് ആർക്കൊക്കെ തുടങ്ങിയ വിവരങ്ങളിലാണ് അവ്യക്തത.

ഒരു തുമ്പുമില്ലാതായതോടെ മൂന്നാംവട്ടവും വിവരശേഖരണത്തിന് വിദ്യാഭ്യാസവകുപ്പ് നിർദേശിച്ചു. സ്കോളർഷിപ്പ് വിതരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓൺലൈൻ സംവിധാനം നടപ്പാക്കുന്നെന്നാണ് പുതിയ പ്രഖ്യാപനം.പരീക്ഷാഭവൻ വികസിപ്പിച്ച പോർട്ടൽ മുഖാന്തരം 18-നകം കൃത്യമായ വിവരങ്ങൾ അതത് സ്കൂളുകൾ നേരിട്ട് നൽകണമെന്നാണ് ഇപ്പോൾ ആവശ്യപ്പെട്ടത്. 2019-20 മുതലുള്ള വിവരങ്ങളാണ് ചേർക്കേണ്ടത്. bpekerala.in/lss_ uss_ 2024 എന്ന വെബ്‌സൈറ്റ് ലിങ്ക് മുഖാന്തരം ലോഗിൻ ചെയ്ത് രേഖപ്പെടുത്തണം.

വിവരങ്ങൾ കൃത്യമല്ലെങ്കിൽ അതിന്റെ ബാധ്യത ഉദ്യോഗസ്ഥർക്കായിരിക്കുമെന്ന മുന്നറിയിപ്പുമുണ്ട്. കുട്ടികൾ പഠിക്കുന്ന സ്കൂളിൽനിന്നാണ് തുക ലഭിക്കുന്നതിനുള്ള അലോട്മെന്റ് ആവശ്യപ്പെടേണ്ടത്.

എൽ.എസ്.എസ്

നാലാം ക്ലാസുകാർക്കുള്ള എൽ.എസ്.എസ്.പരീക്ഷാ വിജയികൾക്ക് മൂന്നുവർഷം ആയിരം രൂപ വീതവും ഏഴിലെ യു.എസ്.എസ്. നേടിയവർക്ക് മൂന്നുവർഷം 1,500 രൂപ വീതവുമാണ് സ്കോളർഷിപ്പ്.

കുടിശ്ശിക

അഞ്ചുവർഷമായി ഒരുലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ്പ് ഇനത്തിൽ 37 കോടിയോളം രൂപയാണ് കുടിശ്ശിക. യു.എസ്.എസ്. കിട്ടിയവരിൽ ചിലർ പ്ലസ് ടു കഴിഞ്ഞിട്ടുണ്ട്. ഇതിനുമുൻപ്‌ പഠിച്ചുപോയവരിലും തുക പൂർണമായി കിട്ടാത്തവരുണ്ട്.

മുന്പ് കണക്കെടുത്തപ്പോൾ

2019-20 സാമ്പത്തികവർഷംമുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ വിവരങ്ങൾ രണ്ടുതവണ ശേഖരിച്ചെങ്കിലും കണക്കുകൾ കൃത്യമായിരുന്നില്ല. കുട്ടികളുടെ വിവരങ്ങളിൽ ഇരട്ടിപ്പു വന്നിരിക്കുന്നതായും രേഖപ്പെടുത്തിയിരിക്കുന്ന തുകകൾ കൃത്യമല്ലെന്നും കണ്ടെത്തി. അർഹതയില്ലാത്ത കുട്ടികളുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നെന്നും വിദ്യാഭ്യാസവകുപ്പ് പറയുന്നു. ഇതിനാലാണ് തുക നൽകാൻ കഴിയാതെവന്നത്. ഇതേപ്പറ്റി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു.


Share our post

health

പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

Published

on

Share our post

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോ​ഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോ​ഗം എന്നാണ് ​ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാ​ഗ്രതയോടെ സമീപിക്കണമെന്ന് വിദ​ഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിം​ഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ​ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോ​ഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ​ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ​ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.

എന്താണ് ഡെങ്കിപ്പനി ?

രോഗലക്ഷണങ്ങൾ

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.

അപകടസൂചനകൾ

പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.

ചികിത്സ പ്രധാനം

എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.

തുരത്താം, കൊതുകിനെ

 

  • കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
  • ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
  • ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
  • കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
  • ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
  • ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.

Share our post
Continue Reading

Kerala

മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

Published

on

Share our post

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.


Share our post
Continue Reading

Kerala

ഹൃദയ പക്ഷം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ

Published

on

Share our post

തിരുവനന്തപുരം: മു‌ഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസം​ഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസം​ഗങ്ങളാണ് പുസ്തകത്തിൽ.‌ ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .


Share our post
Continue Reading

Trending

error: Content is protected !!