Connect with us

Kerala

മണ്‍സൂൺ കാല ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം, 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.

439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പരിശോധനകള്‍ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസന്‍സും ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.

അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, ലേല കേന്ദ്രങ്ങള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യം, മാംസം, പാല്‍, പലവ്യഞ്ജനം, പച്ചക്കറികള്‍, ഷവര്‍മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നു. എല്ലാ സര്‍ക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനകളില്‍ പങ്കെടുത്തു വരുന്നു. മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

ഈ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയിലാണ് ശക്തിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. കഴിഞ്ഞ മേയ് മാസം മാത്രം 25.77 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും. വീഴ്ചകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Share our post

Kerala

സ്വയം തോന്നേണ്ട ഡ്രൈവിങ് പാഠങ്ങൾ

Published

on

Share our post

എല്ലാവരും ഏറെ ആഗ്രഹത്തോടെയാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഗിയറുള്ള വാഹനങ്ങൾ പഠിച്ചവർക്ക് ഓർമയുണ്ടാകും, വാഹനത്തിന്റെ ഓരോ ഗിയറും എണ്ണിയതും ഇനിയെത്ര ഗിയർ ഇടാനുണ്ടെന്ന് ആകുലപ്പെട്ടതും ടോപ് ഗിയറിലിട്ട് ആദ്യമായിട്ട് ഓടിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ. ഇന്നത്തെ പുത്തൻ തലമുറ വാഹനങ്ങളെല്ലാം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതമാണ് വരുന്നത്. അതുകൊണ്ടുതന്നെ വാഹനമിപ്പോൾ ഏത് ഗിയറിലാണ് ഓടുന്നതെന്നറിയാൻ മുമ്പിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൊന്ന് കണ്ണോടിച്ചാൽ മതി.വാഹനമോടിക്കാൻ പഠിച്ച സമയത്ത് വിനയത്തോടെ ജാഗ്രതയോടെ രണ്ടുകൈയും സ്റ്റിയറിങ്ങിലും ഹാൻഡ്ലിലും പിടിച്ച് കുറഞ്ഞ വേഗതയിൽ പോയിക്കൊണ്ടിരുന്നവർ കൈ തെളിഞ്ഞശേഷം ഒരു കൈ മാത്രം ഉപയോഗിച്ച്, ചിലപ്പോൾ രണ്ട് കൈയുംവിട്ട് വരെ വാഹനം ഓടിക്കുന്നത്ര ‘വിദഗ്ധ’രായി മാറുന്നു.

‘L’ ബോഡ് വെച്ച വാഹനമൊക്കെ പിന്നീട് കാണുമ്പോൾ എന്തൊരു പുച്ഛമാകും! ഡിഫൻസ് ഡ്രൈവിങ്ങാണ് നിരത്തിൽ ഏറ്റവും വിവേകശാലിയായ ഡ്രൈവർ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം. ഒരു വാഹനം നിർത്തുമ്പോൾ ആദ്യം ക്ലച്ചാണോ ഗിയറാണോ അമർത്തേണ്ടതെന്നുപോലും അറിയാത്തവരായിരുന്നു നമ്മളൊക്കെയും. അതുപോലെതന്നെയാണ് വാഹനസംബന്ധിയായ അറിവുകൾ സംബന്ധിച്ച് ‘താൻ മാത്രം എല്ലാം തികഞ്ഞയാളാണെന്ന’ ധാരണയും. രാത്രികാലങ്ങളിൽ ഡിം ലൈറ്റ് മോഡ് ഫലപ്രദമായി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്, തന്റേത് വിലകൂടിയ വാഹനമാണെന്ന് കരുതി എതിരെ വരുന്ന വാഹനങ്ങൾക്കൊന്നും ഡിം ലൈറ്റ് അടിച്ചുകൊടുത്ത് ചെറുതാകില്ല, താനാണ് വലിയവൻ എന്ന മട്ടിൽ അലസമായി ഡ്രൈവ് ചെയ്യുന്നവരുമുണ്ട്. റോഡിൽ വികാരമല്ല, നമ്മെ നിയന്ത്രിക്കേണ്ടത് വിവേകമാണ്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും ബ്രൈറ്റ് ലൈറ്റ് മോഡിലെ കണ്ണടിച്ചുപോകുന്ന വെളിച്ചമൊന്ന് ഡിം മോഡിലാക്കി കൊടുത്താൽ നിങ്ങളൊരിക്കലും ചെറുതായി പോകില്ല.

കുറേ നാളായി നിർത്തിയിട്ട വാഹനം ഓടിക്കുന്നതിന് മുമ്പ് ബോണറ്റ് ഉയർത്തി ഏതെങ്കിലും വയറിങ് ഭാഗം എവിടെയെങ്കിലും കട്ടായി പോയിട്ടുണ്ടോ, എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് ലെവലൊക്കെ കൃത്യമാണോയെന്നും ടയർ പ്രഷർ, ബ്രേക്കിങ് ഉൾപ്പെടെ കാര്യക്ഷമമല്ലേയെന്നും ഒന്ന് നോക്കുന്നത് കൊണ്ട് എന്തുപറ്റാനാണ്? ഡാഷ് ബോർഡ് പോളിഷ് ചെയ്യുമ്പോൾ അധികം ഓയിലി ആയത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല വെയിലത്തു കൂടി ഓടവേ പോളിഷ് ചെയ്ത് ഗ്ലോസിയായ ഭാഗത്തിന്റെ റിഫ്ലക്ഷൻ വിൻഡ് സ്ക്രീനിലടിച്ച് വിസിബിലിറ്റി കുറഞ്ഞേക്കാം. ചില നുറുങ്ങ് അറിവുകൾ പകർന്നുനൽകുന്നതിന് മുന്നോടിയായ ബിൽഡപ്പിനു വേണ്ടി മാത്രം പറഞ്ഞതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. ഓർക്കുക ഒരറിവും നിസ്സാരമല്ല എന്നത്.


Share our post
Continue Reading

Kerala

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്

Published

on

Share our post

ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ് നടത്തും. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കും,
കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണിക്കും,എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഹിയറിംഗ് നടക്കുക.


Share our post
Continue Reading

Kerala

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

Share our post

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.

അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!