Kerala
മണ്‍സൂൺ കാല ഭക്ഷ്യസുരക്ഷാ പരിശോധന ശക്തം, 107 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്‍സൂണ്‍ കാലത്ത് ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പില്‍ വിവിധ പേരുകളിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്. പേരുകള്‍ ഏകീകൃതമാക്കിയതിന് ശേഷം വന്ന മണ്‍സൂണ്‍ സീസണില്‍ ഇതുവരെ ആകെ 3044 പരിശോധനകള്‍ നടത്തിയതായും മന്ത്രി അറിയിച്ചു.
439 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 426 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കി. 1820 സര്‍വൈലന്‍സ് സാമ്പിളുകളും 257 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും ശേഖരിച്ചു. ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയ 107 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. ജൂലൈ 31 വരെ മണ്‍സൂണ്‍ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
മഴക്കാലത്ത് ഭക്ഷ്യസ്ഥാപനങ്ങളില്‍ ശുചിത്വത്തിന് പ്രാധാന്യം നല്‍കിയാണ് പരിശോധനകള്‍ നടത്തുന്നത്. സ്ഥാപനങ്ങളിലെ ലൈസന്‍സും ജീവനക്കാരുടെ ഹെല്‍ത്ത് കാര്‍ഡും പ്രത്യേകം പരിശോധിക്കുന്നു. കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധമായ ജലം കൊണ്ടുണ്ടാക്കിയ ഐസ് മാത്രമേ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍, ഹാര്‍ബറുകള്‍, മാര്‍ക്കറ്റുകള്‍, ലേല കേന്ദ്രങ്ങള്‍, ഹോള്‍സെയില്‍ മാര്‍ക്കറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ചും പരിശോധന നടത്തുന്നു. മത്സ്യം, മാംസം, പാല്‍, പലവ്യഞ്ജനം, പച്ചക്കറികള്‍, ഷവര്‍മ എന്നിവ പ്രത്യേകിച്ച് പരിശോധിക്കുന്നു. എല്ലാ സര്‍ക്കിളുകളിലേയും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ പരിശോധനകളില്‍ പങ്കെടുത്തു വരുന്നു. മൊബൈല്‍ ടെസ്റ്റിങ് ലാബിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയിലാണ് ശക്തിപ്പെടുത്തിയത്. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധനവാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വര്‍ധിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. കഴിഞ്ഞ മേയ് മാസം മാത്രം 25.77 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. സമഗ്രമായ പരിശോധനകള്‍ നടത്തുന്നതിനായി രൂപീകരിച്ച സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ 448 സ്ഥാപനങ്ങളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം പരിശോധനകള്‍ നടത്തി. ഭക്ഷ്യസുരക്ഷാ പരിശോധനകള്‍ ശക്തമായി തുടരും. വീഴ്ചകള്‍ കണ്ടെത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു


മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
Kerala
നഖം നോക്കിയാലും ആരോഗ്യം അറിയാം, ഈ സൂചനകള്‍ ശ്രദ്ധിക്കൂ


നഖത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനി നിസാരമായി തള്ളിക്കളയേണ്ട. നിങ്ങളുടെ ആരോഗ്യത്തെ കുറിച്ച് നിരവധി കാര്യങ്ങള്‍ ‘പറയാന്‍’ നഖത്തിനാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നഖത്തിന്റെ നിറത്തിലോ രൂപത്തിലോ ഘടനയിലോ ഉണ്ടാകുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കണമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.
മഞ്ഞ നിറം
നഖത്തിലെ മഞ്ഞ നിറം സ്വാഭാവികമായും പ്രായം കുടുന്നതിനനുസരിച്ച് സംഭവിക്കാം. നെയില്‍ പോളിഷോ കൃത്രിമ നഖങ്ങളോ ഉപയോഗിക്കുന്നവരിലും ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. സ്ഥിരമായി നെയില്‍ പോളിഷുകള്‍ ഉപയോഗിക്കുന്നവരില്‍ ഈ നിറം മാറ്റം കണ്ടാല്‍ കുറച്ചു നാളെങ്കിലും ഇവയുടെ ഉപയോഗം നിര്‍ത്തിവെക്കണമെന്നാണ് ഡെര്‍മറ്റോളജിസ്റ്റ് ജോണ്‍ ആന്റണി പറയുന്നത്.
സ്ഥിരമായി പുകവലിക്കുന്നവരുടെ നഖങ്ങളിലും ഈ നിറം മാറ്റം കാണാറുണ്ട്. യെല്ലോ നെയില്‍ സിന്റഡ്രോം എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്. കട്ടി കൂടിയ മഞ്ഞ നിറത്തില്‍ നഖങ്ങള്‍ കാണപ്പെടുന്നതിനൊപ്പം ശ്വസന പ്രശ്‌നങ്ങളും കൈകാലുകളില്‍ വീക്കമും ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.
നഖങ്ങളിലെ പൊട്ടല്‍
നഖങ്ങള്‍ പൊട്ടിപോകുന്നതോ വരണ്ടതോ ആകുന്നത് ശരീരത്തിലെ അയേണിന്റെ കുറവിനെയാകാം സൂചിപ്പിക്കുന്നത്. തൈറോയിഡ് പ്രശ്‌നമുള്ളവരിലും നിര്‍ജലീകരണത്തിന്റെ ലക്ഷണമായും നഖങ്ങള്‍ ഇത്തരത്തില്‍ കാണപ്പെടാം. മുട്ട, നട്‌സ്, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് അയേണിന്റെ അളവ് കൂട്ടാന്‍ സഹായിക്കും. ആവശ്യമെങ്കില്‍ ഡോക്ടറെ കണ്ട് അയേണ്‍ സപ്ലിമെന്റുകള്‍ എടുക്കാവുന്നതാണ്.
വെള്ള നിറത്തിലുള്ള പാടുകള്‍
നഖങ്ങള്‍ വെള്ള നിറത്തിലുള്ള പാടുകള്‍ സിങ്കിന്റെയോ കാത്സ്യത്തിന്റെയോ കുറവിനെയാകാം സൂചിപ്പിക്കുന്നത്. വൃക്ക അല്ലെങ്കില്‍ കരള്‍ സംബന്ധമായ പ്രശ്‌നങ്ങളുള്ളവരില്‍ ചിലപ്പോള്‍ നഖങ്ങളില്‍ ഈ വെളുത്ത പാടുകള്‍ കാണാറുണ്ട്. എന്നാല്‍ ഭൂരിഭാഗം സമയങ്ങളിലും ഈ പാടുകള്‍ അത്ര പേടിക്കേണ്ടവയല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
നഖങ്ങളിലെ വിളര്‍ച്ച
നഖങ്ങളിലെ വിളര്‍ച്ചയും വെളുത്ത നിറവും നിങ്ങളിലെ രക്തത്തിലെ കുറവിന്റെയോ കരള്‍ രോഗത്തിന്റെയോ പോഷകാഹാരക്കുറവിന്റെയോ ലക്ഷണമാകാം.
നഖങ്ങളിലെ നീല നിറം
നഖങ്ങളിലെ നീല നിറം ചിലപ്പോള്‍ ഓക്‌സിജന്‍ ഫ്‌ളോയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങളോ ഉള്ളവരിലും നഖം ഇങ്ങനെ കാണാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ദിവസങ്ങളോളെ നഖം ഇങ്ങനെ കാണപ്പെട്ടാല്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
നഖങ്ങളിലെ കറുത്ത വരകള്‍
ബ്രൗണ്‍ നിറത്തിലോ കറുത്ത നിറത്തിലോ നഖങ്ങളില്‍ പാടുകളുണ്ടോ? ഇവ ചിലപ്പോള്‍ ഗുരുതര ആരോഗ്യ പ്രശ്‌നത്തിന്റെ സൂചനയാകാമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ നിറം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.
നഖങ്ങള്‍ സ്പൂണ്‍ ഷേപ്പിലാകുന്നത്
നഖം സ്പൂണ്‍ ഷേപ്പിലാകുന്നതോ നഖം വളയുന്നതോ അയേണിന്റെ കുറവിനെ സൂചിപ്പിക്കുന്നതാകാം. രക്തക്കുറവ് ഉള്ളവരിലും കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവരിലും നഖം ചിലപ്പോള്‍ ഇങ്ങനെ കാണാറുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം കൃത്യമായ ചികിത്സയിലൂടെ ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാകും.
Kerala
റിസർവ് ബാങ്കിന്റെ ആശംസകൾ, 50 ലക്ഷത്തിന്റെ ഗിഫ്റ്റ് വൗച്ചർ നിങ്ങൾക്ക് സ്വന്തം; തട്ടിപ്പിൽ വീഴല്ലേ എന്ന് പൊലീസ്


തിരുവനന്തപുരം: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേത് എന്ന പേരിൽ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. 50 ലക്ഷം രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിച്ചിരിക്കുന്നു, ആശംസകൾ. ഇങ്ങനെ ഒരു മെസ്സേജിലൂടെയാണ് ഈ തട്ടിപ്പിൻ്റെ ആരംഭം. ആർ.ബി.ഐയുടേതെന്ന് വിശ്വസിപ്പിക്കുന്ന സന്ദേശം ലഭിക്കുന്നത്തിനൊപ്പം ലഭിച്ച സമ്മാനത്തിൻ്റെ വൗച്ചർ നിങ്ങൾക്ക് ഫോണിൽ അയച്ച് നൽകുന്നു. സമ്മാനം ലഭിക്കാനായി തന്നിരിക്കുന്ന വാട്സ്ആപ്പ് ലിങ്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും.വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർന്നുകഴിയുമ്പോൾ നിങ്ങൾക്ക് ലഭിച്ച സമ്മാനങ്ങളുടെ ചിത്രങ്ങൾ അയച്ച് തരികയും സമ്മാനം കൈപ്പറ്റാൻ ആവശ്യമായ നിർദ്ദേശങ്ങളും അവർ നൽകുന്നു. സമ്മാനം സ്വന്തമാക്കാനായി ജിഎസ്ടി അടയ്ക്കണം എന്ന് അറിയിക്കുകയും അതിനായി വ്യാജ അക്കൗണ്ടുകളിലേക്ക് പണം കൈമാറാൻ ആവശ്യപ്പെടുന്നു. തുടർന്ന് കൂടുതൽ പണം പല കാരണങ്ങൾ പറഞ്ഞ് കൈവശപ്പെടുത്തുന്നു.
സമ്മാനം നിയമവിരുദ്ധമായി കൈപ്പറ്റിയെന്ന് പറഞ്ഞ് വിവിധ മന്ത്രാലയങ്ങളുടെയും സിബിഐ, എൻഐഎ മുതലായ അന്വേഷണ ഏജൻസികളുടെ പേരിലും ഭീഷണി നൽകി കൂടുതൽ പണം അപഹരിക്കുന്നു. ഇതാണ് ഈ തട്ടിപ്പിൻ്റെ രീതി. പണം മുഴുവൻ നഷ്ടമായിക്കഴിയുമ്പോഴാകും തട്ടിപ്പിനെ തിരിച്ചറിയുന്നത്.സമ്മാനങ്ങളുടെ പേരിലുള്ള വ്യാജ സന്ദേശങ്ങൾ വിശ്വസിക്കാതിരിക്കുക. വെറുതെ ഒരു സ്ഥാപനങ്ങളും സമ്മാനം നൽകാറില്ല. കൂടാതെ മുൻകൂറായി സമ്മാനങ്ങൾക്ക് നികുതി അടയ്ക്കേണ്ടതുമില്ല. സമ്മാനങ്ങളിൽ വിശ്വസിച്ച് സമ്പാദ്യം നഷ്ടപ്പെടുത്തി വഞ്ചിതരാകാതിരിക്കുക. ഇത്തരം സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ വിളിച്ച് പരാതിപ്പെടണമെന്നും പൊലീസ് അറിയിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്