Kerala
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഇനി ചെലവേറും, ഈ ചാർജ്ജ് കൂടുന്നു

നിങ്ങൾ എ.ടി.എം മെഷീനിൽ നിന്ന് പതിവായി പണം പിൻവലിക്കുന്നവരാണോ? എങ്കിൽ, ശ്രദ്ധിക്കണം. കാരണം, സൗജന്യമായി ഒരു നിശ്ചിത പരിധിക്ക് ശേഷം എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഇപ്പോൾ ഉയർന്ന നിരക്കുകൾ നൽകേണ്ടി വന്നേക്കാം. ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എടിഎം ഓപ്പറേറ്റർമാർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായും (ആർ.ബി.ഐ) നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായും (എൻ.പി.സി.ഐ) ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇൻ്റർചേഞ്ച് ചാർജ് വർധിപ്പിക്കണമെന്ന് എടിഎം ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നുവെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകൾ. കാർഡ് ഇഷ്യൂ ചെയ്യുന്ന ബാങ്ക് പണം പിൻവലിക്കാൻ കാർഡ് ഉപയോഗിക്കുന്ന ബാങ്കിലേക്ക് അടയ്ക്കുന്ന ചാർജാണ് എടിഎം ഇൻ്റർചേഞ്ച്.
കോൺഫെഡറേഷൻ ഓഫ് എ.ടി.എം ഇൻഡസ്ട്രി (സി.എ.ടി.എം.ഐ) ഓരോ ഇടപാടിനും ഇൻ്റർചേഞ്ച് ഫീസ് പരമാവധി 23 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെടുന്നതായി ഇക്കണോമിക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ബിസിനസിന് കൂടുതൽ ഫണ്ടിംഗ് ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് എ.ടി.എം നിർമ്മാതാക്കൾ പറയുന്നത്. രണ്ട് വർഷം മുമ്പ് ഇൻ്റർചേഞ്ച് നിരക്ക് വർദ്ധിപ്പിച്ചിരുന്നു.
2021-ൽ എ.ടി.എം ഇടപാടുകളുടെ ഇൻ്റർചേഞ്ച് ചാർജ് 15 രൂപയിൽ നിന്ന് 17 രൂപയായി വർധിപ്പിച്ചിരുന്നു. ഉയർന്ന ഇൻറർചേഞ്ച് ചാർജുകൾ ഉള്ളതിനാൽ, സൗജന്യ ഇടപാടുകൾക്ക് ശേഷം ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന ചാർജുകൾ വർദ്ധിപ്പിക്കാൻ ബാങ്കുകൾക്ക് കഴിയും. നിലവിൽ ഇടപാടിന് ശേഷം 21 രൂപ വരെയാണ് ഉപഭോക്താക്കളിലൽ നിന്നും ഈടാക്കുന്നത്.
നിലവിൽ, സേവിംഗ്സ് അക്കൗണ്ട് ഉടമകൾക്ക് ഒരു മാസത്തിൽ കുറഞ്ഞത് അഞ്ച് ഇടപാടുകളെങ്കിലും സൗജന്യമാണ്. അതേസമയം, മൂന്ന് എ.ടി.എം ഇടപാടുകൾ സൗജന്യമായ ചില ബാങ്കുകളുമുണ്ട്. ഇതിനുശേഷം, വിവിധ ബാങ്ക് എ.ടി.എമ്മുകളിൽ നിന്ന് വ്യത്യസ്ത തരം ചാർജുകളും ഈടാക്കുന്നു.
Kerala
മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
Kerala
ഹൃദയ പക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളാണ് പുസ്തകത്തിൽ. ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .
Kerala
മികച്ച കരിയര്‍, ആകര്‍ഷകമായ ശമ്പളം; കേന്ദ്രസർവീസിൽ അവസരം

കേന്ദ്രസർവീസിലെ വിവിധ തസ്തികകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎസ്‌സി) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 84 ഒഴിവുണ്ട്. വിജ്ഞാപന നമ്പർ: 05/2025
ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനിയർ (ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ): ഒഴിവ്-15, മെഡിക്കൽ ഓഫീസർ (ആയുർവേദ-പുതുച്ചേരി ഗവൺമെന്റ്): ഒഴിവ്-9, ട്രെയിനിങ് ഓഫീസർ-എക്സ്പെക്ട് വിമൻ ട്രെയിനിങ് (ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയിനിങ്): ഒഴിവ്-37, റിസർച്ച് ഓഫീസർ (നാച്വറോപ്പതി)-1 , ഡെപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ ആർക്കിടെക്ട്)-2 , പ്രൊഫസർ (കെമിക്കൽ എൻജിനിയറിങ്)-1, സയന്റിഫിക് ഓഫീസർ-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്/കൺസ്ട്രക്‌ഷൻ മാനേജ്മെന്റ്)-1, അസിസ്റ്റന്റ് പ്രൊഫസർ (സിവിൽ എൻജിനിയറിങ്-സോയിൽ മെക്കാനിക്സ്)-1, ലേഡി മെഡിക്കൽ ഓഫീസർ (ഫാമിലി വെൽഫെയർ)-3, സയന്റിസ്റ്റ്-ബി (ഫൊറൻസിക് സൈക്കോളജി)-2, അസിസ്റ്റന്റ് ഡയറക്ടർ (സേഫ്റ്റി)-2, അസിസ്റ്റന്റ് മൈനിങ് എൻജിനിയർ-3, അസിസ്റ്റന്റ് റിസർച്ച് ഓഫീസർ-1, സീനിയർ അസിസ്റ്റന്റ് കൺട്രോളർ ഓഫ് മൈൻസ്-2, എൻജിനിയർ ആൻഡ് ഷിപ്പ് സർവേയർ കം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ (ടെക്നിക്കൽ)-2, മെഡിക്കൽ ഓഫീസർ (യുനാനി)-1.
അപേക്ഷ www.upsconline.nic.in വഴി മേയ് 29 വരെ നൽകാം. വിവരങ്ങൾക്ക്: www.upsc.gov.in
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്