Connect with us

Kannur

കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കി: ദേശീയപാത കരാർ കമ്പനിക്ക് അരലക്ഷം പിഴ

Published

on

Share our post

പാപ്പിനിശ്ശേരി: കണ്ടൽക്കാടിലേക്ക് ഉൾപ്പെടെ മാലിന്യമൊഴുക്കിയ സംഭവത്തിൽ ദേശീയപാത വികസന കരാർ കമ്പനിക്ക് അരലക്ഷം രൂപ പിഴ. മാലിന്യ സംസ്‌കരണ സംവിധാനത്തിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് വിശ്വ സമുദ്ര പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തിയത്. പാപ്പിനിശ്ശേരി തുരുത്തിയിലുള്ള വർക്ക് സൈറ്റിലും തൊഴിലാളികളുടെ താമസസ്ഥലത്തും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് സംസ്‌കരിക്കാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നില്ല. ഭക്ഷണശാലയിലെ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ട നിലയിലാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കണ്ടെത്തി. പരിസരവാസികളുടെ പരാതിയെ തുടർന്നാണ് ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സ്ഥലത്തെത്തിയത്.ഭക്ഷണശാലയിലെ മലിനജലം നേരിട്ട് പുഴയോരത്തെ കണ്ടൽക്കാട്ടിലേക്ക് ഒഴുക്കി വിടുകയായിരുന്നു. കുപ്പികൾ, പ്ളാസ്റ്റിക് കവറുകൾ, സിമന്റ് ചാക്കുകൾ, കൈയ്യുറകൾ, കുടിവെള്ളക്കുപ്പികൾ എന്നിവയും കണ്ടൽക്കാട്ടിൽ നിക്ഷേപിക്കുന്നതായും കണ്ടെത്തി.

തൊഴിലാളികളുടെ താമസ സ്ഥലത്തിന് പിറകിൽ സെപ്റ്റിക് ടാങ്ക് പൈപ്പ് പൊട്ടിയൊലിച്ച് ദുർഗന്ധം വമിക്കുന്ന നിലയിൽ ആയിരുന്നു. പഞ്ചായത്തീരാജ് ആക്ട് അനുസരിച്ച് പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന് നിർദ്ദേശം നൽകി. കണ്ടൽക്കാട്ടിൽ നിക്ഷേപിച്ച മാലിന്യങ്ങൾ ഏഴു ദിവസത്തിനകം സ്വന്തം ചെലവിൽ നീക്കം ചെയ്യാനും സ്‌ക്വാഡ് നിർദ്ദേശിച്ചു. ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകളും പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്തും സംയുക്തമായി നടത്തിയ പരിശോധനയിൽ പി.പി അഷ്രഫ്, ഇ.പി.സുധീഷ്, കെ.ആർ.അജയകുമാർ, ഷെരികുൽ അൻസാർ, എൻ.പ്രീജിത്, ടി.ദിവാകരൻ എന്നിവർ പങ്കെടുത്തു.അതേസമയം തുരുത്തിയിലെ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി തോടുകൾ നികത്തി തോടുകൾക്ക് കുറുകെ നിർമ്മിച്ച സൈഡ് വാൾ നാല് മീറ്ററോളം വീതിയിൽ പൊളിച്ച് തോട് പുനസ്ഥാപിക്കുന്നതിന് വേണ്ടി ദേശീയപാത അതോറിറ്റിയുമായി തർക്കത്തിലുണ്ടായ സ്ഥലം നേരിൽകണ്ടു മനസിലാക്കുന്നതിന് കണ്ണൂർ തഹസിൽദാർ, ഡെപ്യൂട്ടി തഹസിൽദാർ ഷാജി, ദേശീയപാത അതോറിറ്റി പ്രൊജക്ട് മാനേജർ ചക്രപാണി, കൺസൾട്ടന്റ് ജഗദീഷ് എന്നിവരും സ്ഥലത്തെത്തി.


Share our post

Kannur

‘മാലിന്യമുക്തം നവ കേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കും

Published

on

Share our post

കണ്ണൂർ:സംസ്ഥാനത്തെ മാലിന്യ മുക്തമാക്കുന്നതിനാരംഭിച്ച ‘മാലിന്യ മുക്തം നവകേരളം’ ക്യാമ്പയിനിൽ പങ്കാളിത്തം ഉറപ്പാക്കാൻ ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് നടപ്പാക്കുന്ന ക്യാമ്പയിനിൻ നേതൃരംഗത്തിറങ്ങി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.പ്രാദേശിക തല ഇടപെടലുകൾ നടത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അംഗങ്ങൾക്ക് നിർദേശം നൽകി. സ്‌കൂൾ പദ്ധതികൾ കാലതാമസമില്ലാതെ നടപ്പാക്കണം. വേഗത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് അസി. എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകാൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോട് പ്രസിഡന്റ് ആവശ്യപ്പെട്ടു.ജില്ലയിൽ സ്‌കൂൾ കഫെ പദ്ധതി മികച്ച രീതിയിലാണ് നടപ്പാക്കിവരുന്നത്. പദ്ധതിയുടെ ജില്ലാതല യോഗത്തിന് മുന്നോടിയായി സ്‌കൂൾതല യോഗങ്ങൾ ചേരണം. പ്രാദേശിക യോഗത്തിന് ശേഷം സിഡിഎസ് ചെയർപേഴ്സൺമാരുടെ യോഗം ചേരും.

സ്മൈൽ പദ്ധതിയിൽ പ്രധാന അധ്യാപകർ, പ്രിൻസിപ്പൽ, പി.ടി.എ എന്നിവരുടെ യോഗം വിളിക്കണം.
എട്ടിക്കുളം എം.എ.എസ്ജി.എച്ച്എസ്എസിലെ ഉപയോഗശൂന്യമായ ടോയിലറ്റ് കെട്ടിടം പൊളിച്ചു നീക്കാൻ തദ്ദേശ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ തയ്യാറാക്കിയ സർവെ റിപ്പോർട്ട് അംഗീകരിച്ചു. തിരുമേനി ജിഎച്ച്എസ്എസിലെ ഉപയോഗശൂന്യവും അപകടാവസ്ഥയിൽ ഉള്ളതുമായ ടോയിലറ്റ് ബ്ലോക്ക് പരിശോധിച്ച് വാല്യുവേഷൻ റിപ്പോർട്ട് നൽകാൻ എക്സി.എഞ്ചിനീയറെ ചുമതലപ്പെടുത്തി.ചെറുകുന്ന് ജിഡബ്ല്യുഎച്ച്എസ്എസിന്റെ അറ്റകുറ്റപ്രവൃത്തിയുടെ എസ്റ്റിമേറ്റിൽ ഭേദഗതി വരുത്താനും പ്രവൃത്തി പൂർത്തീകരണ കാലാവധി ഒക്ടോബർ 30 നീട്ടി നൽകാനും തീരുമാനിച്ചു. കണ്ണാടിപ്പറമ്പ ജിഎച്ച്എസ്എസിന്റെ അടിസ്ഥാന സൗകര്യ വികസന പ്രവൃത്തിയുടെ പൂർത്തീകരണ കാലാവധി നവംബർ 14 വരെ ദീർഘിപ്പിക്കും.യോഗത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും സ്ഥലം മാറിപോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ കെ രത്നകുമാരി, സെക്രട്ടറി ഇൻ ചാർജ് കെ.വി മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

ഡെങ്കിപ്പനി ആഗോള ആശങ്കയെന്ന് ലോകാരോഗ്യ സംഘടന; കേരളത്തിനും വെല്ലുവിളി

Published

on

Share our post

കണ്ണൂര്‍: ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്കായിരുന്നു ഡെങ്കി ബാധിച്ചതെങ്കില്‍ ഈ വര്‍ഷം ഇത് 1.23 കോടിയായി. 7900 മരണവും ഉണ്ടായി.ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു.എച്ച്.ഒ. വിലയിരുത്തുന്നു. തുടര്‍ച്ചയായി രണ്ടാംവര്‍ഷവും ഡെങ്കിപ്പനി കേരളത്തിന്റെ ഉറക്കംകെടുത്തുന്ന പശ്ചാത്തലത്തില്‍ ഡബ്ല്യു.എച്ച്.ഒ.യുടെ മുന്നറിയിപ്പിന് ഗൗരവമേറുന്നു.

രാജ്യത്ത് ഡെങ്കി ഭീഷണിയുള്ള പ്രധാന പ്രദേശങ്ങളിലൊന്നായി കേരളം മാറിയിരിക്കയാണ്. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. 2023-ല്‍ സ്ഥിരീകരിച്ച 16,596 കേസുകളും സംശയിക്കുന്ന 42,693 കേസുകളുമായിരുന്നു ഉണ്ടായിരുന്നത്. ഈ വര്‍ഷം 60 ഡെങ്കിപ്പനി മരണങ്ങള്‍ സ്ഥിരീകരിച്ചു. ഡെങ്കിപ്പനിമൂലമെന്ന് സംശയിക്കുന്ന 54 മരണം സംഭവിച്ചു.കാലാവസ്ഥാ വ്യതിയാനം, നഗരവത്കരണം, യാത്രകളിലെ വര്‍ധന എന്നിവ രോഗംകൂടാന്‍ ഇടയാക്കുന്നതായി ഡബ്ല്യു.എച്ച്.ഒ. പറയുന്നു. അന്തരീക്ഷ താപനിലയിലുണ്ടാകുന്ന വര്‍ധന രോഗംപരത്തുന്ന ഈഡിസ് കൊതുകിന്റെ പ്രജനനത്തിന് അനുകൂലമാണ്. കൊതുകില്‍ വൈറസ് വിഭജനത്തിനും വേഗംകൂടുന്നു.

രണ്ടാമതും വന്നാല്‍ ഗുരുതരമാവാം

ഡെങ്കിപ്പനിയില്‍ 95 ശതമാനംപേരും ഗുരുതരാവസ്ഥയില്‍ എത്തിപ്പെടില്ല. ഭൂരിഭാഗം പേരിലും നിസ്സാരലക്ഷണങ്ങള്‍ പ്രകടമാക്കി കടന്നുപോവും.ഡെങ്കി വൈറസ് ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെ നാലു സീറോടൈപ്പില്‍പ്പെട്ടതുണ്ട്. നേരത്തേ ഡെങ്കിപ്പനി വന്നവരെ മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിച്ചാല്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് രോഗം സങ്കീര്‍ണമാവും.ഡെങ്ക് ഹെമറേജിക് ഫിവര്‍, ഡെങ്കിഷോക്ക് സിന്‍ഡ്രോം എന്നീ അപകടാവസ്ഥകള്‍ വരാം.

പ്രതീക്ഷ വാക്‌സിനില്‍

മറ്റൊരു ജനുസില്‍പ്പെട്ട ഡെങ്കി വൈറസ് ബാധിക്കുമ്പോള്‍ തീവ്രമായ പ്രതിപ്രവര്‍ത്തനം സംഭവിക്കുന്നു എന്നതാണ് വാക്‌സിന്‍ വികസിപ്പിക്കാന്‍ തടസ്സം. നിലവില്‍ ആഗോളതലത്തില്‍ ഡെങ്കിപ്പനിക്കെതിരേ രണ്ടു വാക്‌സിനുകളുണ്ട്. ഇന്ത്യയില്‍ ഇതിന് അനുമതി നല്‍കിയിട്ടില്ല.ഐ.സി.എം.ആര്‍. സഹകരണത്തോടെ പനേസിയ ബയോടെക് വികസിപ്പിച്ച വാക്‌സിന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇതിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ കഴിഞ്ഞമാസം ആരംഭിച്ചിട്ടുണ്ട്. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്‌സിനും പരീക്ഷണഘട്ടത്തിലാണ്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കം

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സ്, കരിയർ പ്ലാനിംഗ് കേന്ദ്രത്തിന് തുടക്കമായി. സർവകലാശാലയിലും അഫിലിയേറ്റഡ് കോളേജുകളിലും ആരംഭിക്കുന്ന നാലു വർഷ ബിരുദ പഠനത്തിന്റെ ഭാഗമായി സർവകലാശാലയും അസാപ് കേരളയും സംയുക്തമായി ആരംരംഭിച്ച സെന്റർ ഫോർ സ്‌കിൽ ഡെവലപ്മെന്റ് കോഴ്സസ് ആൻഡ് കരിയർ പ്ലാനിംഗ് (സി.എസ്.ഡി.സി.സി.പി)  മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.ബിരുദ പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് വിവിധ കോഴ്സുകൾ ഓഫ്‌ലൈനായും ഓൺലൈനായും പഠിക്കാനുള്ള സംവിധാനമാണ് ഈ കേന്ദ്രം വഴി ഒരുക്കുന്നത്. പഠനത്തോടൊപ്പം ഏതെങ്കിലും തൊഴിൽ മേഖലയിൽ നൈപുണ്യ വികസനം ഉറപ്പുവരുത്താനും കരിയർ എങ്ങനെ പ്ലാൻ ചെയ്യണം എന്നതിൽ വിദ്യാർഥികളെ സഹായിക്കാനും ഈ കേന്ദ്രങ്ങൾ സഹായകമാകും. ഓൺലൈനായി എ. ഐ.ആൻഡ് മെഷീൻ ലേണിംഗ് ഡവലപ്പർ ഉൾപ്പെടെ 26 കോഴ്സുകളും ഓഫ്‌ലൈനായി 25 കോഴ്സുകളും ഈ കേന്ദ്രങ്ങൾ നടത്തും. ജാവ പ്രോഗ്രാമിങ്, വെബ് ഡിസൈനിങ്, മൊബൈൽ ആപ്പ് ഡവലപ്മെന്റ് തുടങ്ങിയ ഇരുപതോളം ഹ്രസ്വകാല സെർവർ ബേസ്ഡ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സുകളും വിദ്യാർഥികൾക്ക് പ്രയോജനപ്പെടുത്താനാകും.


Share our post
Continue Reading

Kerala11 mins ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India26 mins ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala58 mins ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala1 hour ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala1 hour ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Kerala1 hour ago

കളിക്കാനൊരു പന്ത് തരുമോ സര്‍ക്കാരേ; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Kerala1 hour ago

ഓട്ടോമേറ്റഡ് ടെസ്റ്റിങ്; സംസ്ഥാന ബ്രേക്കിട്ടാൽ കേന്ദ്രം ഇടപെടും

Kerala1 hour ago

കുടുംബ തർക്കം; കാസർകോട് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി

Kerala1 hour ago

അപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

Kerala2 hours ago

സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്; വിദ്യാഭ്യാസ വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!