Connect with us

Kerala

വന്യമൃഗശല്യം തടയാന്‍ ‘എലി ഫെന്‍സ്’; രാജ്യത്ത് ആദ്യമായി എ.ഐ സ്മാര്‍ട്ട് ഫെന്‍സിങ് കേരളത്തിൽ

Published

on

Share our post

പുല്‍പള്ളി (വയനാട്): രാജ്യത്ത് ആദ്യമായി, കാട്ടാനയടക്കമുള്ള വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയോഗിച്ച് ‘സ്മാര്‍ട്ട് ഫെന്‍സിങ്’ വരുന്നു.  ചെതലത്ത് റെയ്ഞ്ചിലെ ഇരുളം ഫോറസ്റ്റ് സെക്ഷനു കീഴിലുള്ള പാമ്പ്ര ചേലക്കൊല്ലി വനാതിര്‍ത്തിയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ എ.ഐ. സ്മാര്‍ട്ട് ഫെന്‍സിങ്ങിന്റെ നിര്‍മാണം തുടങ്ങിയത്. ശക്തിയും ബുദ്ധിയും കൂട്ടിയിണക്കി നിര്‍മിച്ചിട്ടുള്ള ഈ സ്മാര്‍ട്ട് ഫെന്‍സിങ്ങിനെ കാട്ടിലെ ഏറ്റവും വലിയ മൃഗമായ ആനയ്ക്കുപോലും മറികടക്കാനാവില്ലെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

ഈ സ്മാര്‍ട്ട് ഫെന്‍സ് രണ്ടു രീതിയിലാണ് സംരക്ഷണമൊരുക്കുന്നത്. വനാതിര്‍ത്തിയിലെത്തുന്ന വന്യമൃഗങ്ങളെ കാടിറങ്ങുന്നത് തടയുന്നതിനൊപ്പം അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കുന്നതിനായി ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനും ഈ സംവിധാനത്തിന് കഴിയും. വന്യമൃഗങ്ങള്‍ ഫെന്‍സിങ്ങിന്റെ 100 മീറ്റര്‍ അടുത്തെത്തിയാല്‍ എ.ഐ. സംവിധാനം പ്രവര്‍ത്തിച്ച് തുടങ്ങും.

വന്യമൃഗങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് തൊട്ടടുത്ത ഫോറസ്റ്റ് സ്റ്റേഷന്‍, ആര്‍.ആര്‍.ടി. യൂണിറ്റുമുതല്‍ തിരുവനന്തപുരത്തെ വനംവകുപ്പിന്റെ ഉന്നത ഓഫീസില്‍വരെ വിവരം ലഭിക്കും. ക്യാമറയില്‍നിന്നുള്ള ലൈവ് ദൃശ്യങ്ങളും ഇവിടേക്ക് ലഭിക്കും. അപായ മുന്നറിയിപ്പായി അലാറം, ലൈറ്റുകള്‍ എന്നിവയും പ്രവര്‍ത്തിച്ചുതുടങ്ങും. ഇതിനുപുറമേ സമീപവാസികള്‍ക്കും വിവരം ലഭിക്കും. വനാതിര്‍ത്തിയിലെ റോഡുകളിലൂടെ പോകുന്ന യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കും.

സ്മാര്‍ട്ട് ഫെന്‍സിങ് 12 അടിയോളം ഉയരത്തില്‍

12 അടിയോളം ഉയരത്തിലാണ് സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ക്രെയിനിലും കപ്പലുകളിലുമെല്ലാം ചരക്കുനീക്കത്തിനായി ഉപയോഗിക്കുന്ന ബലമുള്ള പ്രത്യേക ബെല്‍റ്റുകളും വലിയ സ്റ്റീല്‍ തൂണുകളും സ്പ്രിങ്ങും ഉപയോഗിച്ചാണ് ഫെന്‍സിങ് നിര്‍മിക്കുന്നത്. ബെല്‍റ്റുകള്‍ നെടുകെയും കുറുകെയും മെടഞ്ഞ് ഇതിന്റെ അറ്റം സ്പ്രിങ്ങുമായി ബന്ധിപ്പിച്ചാണ് സ്റ്റീല്‍ തൂണില്‍ ഘടിപ്പിക്കുന്നത്. ഇലാസ്തികയുള്ളതിനാല്‍ ആന തള്ളിയാലും വേലി പൊട്ടുകയോ, തകരുകയോ ചെയ്യില്ല.ഓരോ ബെല്‍റ്റിനും നാല് ടണ്‍വരെ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. അതു മാത്രമല്ല, ആന ഒരു ഭാഗത്ത് തള്ളുമ്പോള്‍, മറ്റുഭാഗത്തെ ബെല്‍റ്റുകളുടെ ശക്തികൂടി അവിടേക്കു മാറും. ഈ ബെല്‍റ്റിലും തൂണിലുമെല്ലാം സോളാര്‍ വൈദ്യുതി കടത്തിവിടുന്നതിനാല്‍ മൃഗങ്ങള്‍ക്ക് ഇതില്‍ സ്പര്‍ശിക്കാനാവില്ല. സ്റ്റീല്‍ തൂണുകള്‍ മണ്‍നിരപ്പില്‍നിന്ന് നാലടി താഴ്ചയില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഉറപ്പിക്കുന്നത്. ഫോര്‍ കെ. ക്ലാരിറ്റിയുള്ള എ.ഐ. ക്യാമറകളാണ് ഉപയോഗിക്കുന്നത്. ഇതിനാല്‍ രാത്രിപോലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ലഭിക്കും.

സൂര്യവെളിച്ചം തീരെയില്ലെങ്കിലും ഒരാഴ്ചയോളം ഈ വേലി പ്രവര്‍ത്തിക്കും. സ്മാര്‍ട്ട് ഫെന്‍സ് സംവിധാനത്തിന്റെ പവര്‍ ബാക്കപ്പ് ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും സെന്‍ട്രല്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ കാണിച്ചുകൊണ്ടിരിക്കും. നിലവില്‍ ഇരുളത്തെ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിലാണ് കണ്‍ട്രോള്‍ യൂണിറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് എലിഫന്റ് ടെക്നോളജി എന്ന കമ്പനിയാണ് എ.ഐ. സ്മാര്‍ട്ട് ഫെന്‍സ് നിര്‍മിക്കുന്നത്. ‘എലി-ഫെന്‍സ്’ എന്നാണ് ഈ പുതിയ ഫെന്‍സിങ് സംവിധാനത്തിന് കമ്പനി പേരിട്ടിരിക്കുന്നത്.

കമ്പനിയുടെ സി.ഇ.ഒയും ഇന്ത്യന്‍ റെയില്‍വേയുടെ കണ്‍സള്‍ട്ടന്റുമായിരുന്ന പാലക്കാട് സ്വദേശി പാറയ്ക്കല്‍ മോഹന്‍ മേനോനാണ് എ.ഐ. സ്മാര്‍ട്ട് ഫെന്‍സ് രൂപകല്‍പന ചെയ്തത്. ആനകളുടെ ആരോഗ്യവും സ്വഭാവ രീതികളുമെല്ലാം പഠിച്ചശേഷം ഒരുവര്‍ഷത്തോളം എടുത്താണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഈ സ്മാര്‍ട്ട് ഫെന്‍സ് രൂപകല്പന ചെയ്തതെന്ന് മോഹന്‍ മേനോന്‍ പറഞ്ഞു.

ചേലക്കൊല്ലിയിലെ വനാതിര്‍ത്തിയില്‍ കരിങ്കല്‍ മതില്‍ തീരുന്ന ഭാഗത്തെ ചതുപ്പു നിറഞ്ഞ ഭാഗത്താണ് 70 മീറ്റര്‍ നീളത്തില്‍ സ്മാര്‍ട്ട് ഫെന്‍സിങ് നിര്‍മിക്കുന്നത്. ഇവിടെ രണ്ട് എ.ഐ. ക്യാമറകളാണ് ഉപയോഗിച്ചിട്ടുള്ളത്. നിര്‍മാണപ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്യമൃഗശല്യംകൊണ്ട് ദുരിതമനുഭവിക്കുന്ന വനാതിര്‍ത്തി ഗ്രാമങ്ങളിലെ താമസക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം എ.ഐ. സ്മാര്‍ട്ട് ഫെന്‍സിങ്ങിനെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.


Share our post

Kerala

മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടൽ മാര്‍ച്ച് 27ന്

Published

on

Share our post

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായ മുണ്ടക്കൈ-ചൂരല്‍മല ടൗണ്‍ഷിപ്പിന്റെ നിര്‍മ്മണത്തിന് ഈ മാസം തറക്കല്ലിടും. റവന്യു മന്ത്രി കെ രാജനാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ നിയമസഭയെ അറിയിച്ചത്. മാര്‍ച്ച് 27 ന് മുഖ്യമന്ത്രി തറക്കല്ലിടുമെന്നും ഈ മാസം തന്നെ പണികള്‍ ആരംഭിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ നോട്ടീസിനു മറുപടി നല്‍കി.അഭിമാനകരമായ ദുരന്ത ദിവാരണ പ്രക്രിയയിലാണ് സര്‍ക്കാര്‍. കൃത്യം മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുനരധിവാസ പട്ടിക തയ്യാറാക്കിയത്.120 കോടി രൂപ ഉപയോഗിച്ച് റോഡുകള്‍ പുനര്‍നിര്‍മ്മിക്കുമെന്നും മന്ത്രി പറഞ്ഞു. പരാതികളെല്ലാം തീര്‍ക്കും, പുനരധിവാസത്തിന് സാധ്യമായ എല്ലാം ചെയ്യും. വയനാട്ടില്‍ കേരള മോഡല്‍ ഉണ്ടാക്കും. രാഷ്ട്രീയത്തിന് അതീതമായി ഏറ്റവും മികച്ച രക്ഷാ പ്രവര്‍ത്തനമാണ് നടന്നത്.

കേരള ബാങ്ക് ദുരിത ബാധിതരുടെ കടം എഴുതി തള്ളി. എസ്റ്റേറ്റ് ഏറ്റെടുത്ത നടപടിയില്‍ കോടതി ഇടപെടല്‍ ഉണ്ടായില്ലായിരുന്നെങ്കില്‍ വീടുകളുടെ നിര്‍മ്മാണം ഇപ്പോള്‍ കോണ്‍ക്രീറ്റില്‍ എത്തുമായിരുന്നു. ഭൂമിയില്‍ കയറരുത് എന്നാണ് കോടതി നിര്‍ദേശിച്ചത്. നിയമപ്രകാരം പ്രതിദിന അലവന്‍സിന്റെ കലാവധി മൂന്ന് മാസമാണ്. അതുകൊണ്ടാണ് അത് നിര്‍ത്തിയതെന്നും ഇതെല്ലാം കേരളം എന്തു ചെയ്തു എന്നതിന്റെ മറുപടിയാണെന്നും പറഞ്ഞു. ദുരന്ത നിവാരണ പ്രവര്‍ത്തനത്തിനിടെ കൊടുക്കാത്ത ബ്രെഡ് പൂത്തതായി വരെ പ്രചരിപ്പിച്ചുവെന്നും മന്ത്രി വിമര്‍ശിച്ചു.ദുരന്തം നടന്ന് എട്ട് മാസമായിട്ടും തറക്കല്ല് പോലും ഇട്ടില്ലെന്ന് നേരത്തേ പ്രതിപക്ഷം നിയമസഭയില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടിയായിട്ടായിരുന്നു മന്ത്രിയുടെ പ്രസംഗം. സംസ്ഥാന സര്‍ക്കാരിനെതിരെ ടി സിദ്ധിഖ് എംഎല്‍എയാണ് അടിയന്തിര പ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ അംഗങ്ങള്‍ ചൂടുപിടിച്ച വാഗ്വാദങ്ങള്‍ നടത്തിയ ശേഷം പ്രതിഷേധിച്ച് സഭ വിട്ടു.വയനാട് വിഷയത്തില്‍ കേന്ദ്രത്തിന്റെ സമീപനത്തിനെതിരേ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും എംഎല്‍എമാര്‍ വിമര്‍ശിച്ചു സംസാരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ചെകുത്താനായിട്ടാണ് അവതരിച്ചതെന്ന് മന്ത്രി വിമര്‍ശിച്ചു.ഇത്ര വലിയ ദുരന്തം ഉണ്ടായിട്ട് കേന്ദ്രം അത് തീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് എത്ര മാസം കഴിഞ്ഞാണെന്നും കേന്ദ്ര സര്‍ക്കാരിന് എതിരെ പറയുമ്പോള്‍ എന്തിനാണ് പ്രതിപക്ഷം പ്രകോപിതരാകുന്നതെന്നും മന്ത്രി ചോദിച്ചു. കേരളത്തെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നടപടിയുമായി കേന്ദ്രം മുന്നോട്ട് പോവുകയാണെന്നും പറഞ്ഞു.കേന്ദ്രം കേരളത്തോട് കാണിക്കുന്നത് നമ്മള്‍ ഇന്ത്യക്ക് അകത്ത് ഉള്ളവരല്ലെന്ന എന്ന തരത്തിലാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പഞ്ചായത്തിലെ മൂന്ന് വാര്‍ഡ് മാത്രം ഉള്‍പ്പെട്ടിട്ട് ഇതുവരെ പട്ടിക തയ്യാറാക്കിയില്ലെന്നും പിന്നെങ്ങനെ പറയാതിരിക്കുമെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി ബില്‍ ഇപ്പോഴും ദുരിത ബാധിതര്‍ക്ക് വരുന്നുണ്ടെന്നും ചൂണ്ടിക്കാണിച്ചു


Share our post
Continue Reading

Kerala

ഈ തീയതികൾ മറക്കല്ലേ: അപേക്ഷ സമയം അവസാനിക്കുകയാണ്

Published

on

Share our post

വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാനുള്ള സമയപരിധി അവസാനിക്കുകയാണ്. വളരെ പ്രധാനപ്പെട്ട തീയതികൾ താഴെ നൽകിയിരിക്കുന്നു.

⭕ പി.എം ഇന്റേൺഷിപ്

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിയുടെ രണ്ടാം റൗണ്ടിലേക്ക് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും.കേരളത്തിൽ 3251 പേർക്ക് അവസരം. മാർച്ച്‌ 12 വരെ അപേക്ഷ നൽകാം. വെബ്സൈറ്റ് http://pminternship.mca.gov.in

⭕ IGNOU അപേക്ഷ

ഇന്ദിരാഗാന്ധി നാഷനൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബിരുദ, പിജി, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗാമുകൾക്ക് അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 15ന് അവസാനിക്കും. http://ignouadmission.samarth.edu.in സന്ദർശിക്കുക.

⭕ മാർഗദീപം സ്കോളർഷിപ്പ്

മാർഗദീപം സ്കോളർഷിപ്പിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. മാർച്ച് 12ന് വൈകിട്ട് 5വരെ അപേക്ഷ നൽകാം. കേരളത്തിൽ ഒന്നുമുതൽ 8വരെ ക്ലാസിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്. 1,500/- രൂപയാണ് സ്കോളർഷിപ് തുകയായി അനുവദിക്കുന്നത്. വിവരങ്ങൾക്ക് 0471 2300524, 0471-2302090, 0471-2300523 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

⭕ KEAM 2025 അപേക്ഷ 12വരെ മാത്രം

കേരള എഞ്ചിനീയറിങ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള (കീം 2025) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി മാർച്ച് 12 വൈകുന്നേരം 5ന് അവസാനിക്കും. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

⭕ ഓൺലൈൻ കോഴ്സ്

കേരള സർവകലാശാലയുടെ ഡിപ്ലോമ ഇൻ കമ്യൂണിക്കേറ്റീവ് അറബിക്കിന് (ഓൺലൈൻ) മാർച്ച്‌ 17വരെ അപേക്ഷിക്കാം. വെബ്സൈറ്റ് http://arabicku.in. ഫോൺ 0471 2308846

⭕ ദേശീയ എൻട്രൻസ് പരീക്ഷ

4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യു ക്കേഷൻ പ്രോഗ്രാമിലേക്കുള്ള ദേശീയ എൻട്രൻസ് പരീക്ഷ അപേക്ഷ മാർച്ച്‌ 16നു രാത്രി 11.30 വരെ മാത്രം. വെബ്സൈറ്റ് http://exams.nta.ac.in/നസെറ്റ

⭕ ജാമിയ മില്ലിയയിൽ ഡിഗ്രി, പിജി

ഡൽഹി ജാമിയ മില്ലിയയിൽ ബിരുദ, പിജി, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് വിദൂര-ഓൺലൈൻ പ്രോഗ്രാമുകൾ. അപേക്ഷ മാർച്ച്‌ 16 വരെ മാത്രം വെബ്സൈറ്റ്: http://jmicoe.in

🔴 ബി.എസ്.സി ഹോസ്‌പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കോഴ്സ്
ദേശീയ പ്രവേശന പരീക്ഷയ്ക്ക് (എൻസിഎച്ച്എം ജെഇഇ) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 15 വരെ മാത്രം. വെബ്സൈറ്റ് http://exams.nta.ac.in/NCHM

⭕ ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പ്

സർക്കാർ, എയ്ഡഡ് ആർട്‌സ് ആൻ ഡ് സയൻസ്/ ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജുകളിൽ പഠിക്കുന്ന ഒന്നാം വർഷ ബിരുദ വിദ്യാർഥികൾക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പിന് മാർച്ച്‌ 15വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: http://cholarship.kshec.kerala.gov.in

🔴 സിഎ പരീക്ഷകൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൗണ്ടേഷൻ, ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകൾ. അപേക്ഷ മാർച്ച്‌ 14 വരെ മാത്രം. വെബ്സൈറ്റ് http://eservices.icai.org

⭕ വിഎസ്എസിയിൽ ഇന്റേൺഷിപ്പ്
തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെന്ററിൽ ഇന്റേൺഷി പ്പിന് 14 വരെ അപേക്ഷിക്കാം. ബിടെക്, ബിഇ, ബി.എസി.സി, എംടെക്, എംഇ, എംഎസ്‌സി, പിഎച്ച്ഡി വിദ്യാർഥികൾക്കാണ് അവസരം. വെബ്സൈറ്റ് http://vssc.gov.in/STUDENTS

⭕ എൽ & ടി എംടെക് സ്കോളർഷിപ്പ്

ബിഇ/ബിടെക് സിവിൽ/ഇലക്ട്രി ക്കൽ അവസാന വർഷ വിദ്യാർഥികൾക്ക് 13,400 രൂപ പ്രതിമാസ സ്റ്റൈപ്പൻഡോടെ എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിന് അവസരം. എൽ & ടിയുടെ ബിൽഡ് ഇന്ത്യ സ്കോളർഷിപ്പിന് മാർച്ച്‌ 12 വരെ അപേക്ഷിക്കാം. മദ്രാസ്, ഡൽഹി ഐഐടികൾ, സൂറത്കൽ, തിരു ച്ചിറപ്പള്ളി എൻഐടികൾ എന്നിവയിലൊന്നിൽ പ്രതിമാസ സ്റ്റൈപ്പൻഡോടെ എംടെക് കൺസ്ട്രക്ഷൻ ടെക്നോളജി പ്രോഗ്രാമിനാണ് അവസരം. വെബ്സൈറ്റ് http://Intecc.com


Share our post
Continue Reading

Kerala

ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കും

Published

on

Share our post

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനം. വഴിപാടുകള്‍ക്ക് ഉപയോഗിക്കുന്ന ദ്രവ്യങ്ങളുടെ വില കൂടിയ സാഹചര്യത്തിലാണ് വർധനയെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. വഴിപാട് നിരക്കിൽ 30 ശതമാനം വര്‍ധിപ്പിക്കാനാണ് ബോർഡ് തീരുമാനമെടുത്തത്. എന്നാൽ, ഇത് ശബരിമലയിൽ ബാധകമല്ല. പുനരേകീകരണ കമ്മിറ്റി ക്രോഡീകരിച്ച നിരക്കുകള്‍ ഓംബുഡ്‌സ്മാന്റെ ശിപാര്‍ശയും ഹൈക്കോടതിയുടെ അംഗീകാരത്തോടെയുമാണ് നടപ്പാക്കുന്നത് എന്നും പ്രശാന്ത് പറഞ്ഞു.ശമ്പളം, പെന്‍ഷന്‍ തുടങ്ങി വിവിധ ആനുകൂല്യങ്ങള്‍ക്കായി 2016ലെ ചെലവ് 380 കോടി രൂപയായിരുന്നു.

2025ല്‍ അത് 910 കോടിയായി വര്‍ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓരോ 5 വര്‍ഷം കൂടുമ്പോഴും വഴിപാട് നിരക്കുകള്‍ വര്‍ധിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ 2016ന് ശേഷം പ്രളയവും കൊവിഡും മൂലം ഇത് നടപ്പാക്കിയില്ല. ഒന്‍പത് വര്‍ഷത്തിനു ശേഷമാണ് നിരക്ക് വർധന നടപ്പാക്കുന്നത്.കൂടാതെ ക്ഷേത്രങ്ങളിലെ ആന എഴുന്നള്ളത്ത് ചടങ്ങുകൾക്ക് മാത്രമായി ചുരുക്കാനും ബോർഡ് ആലോചന നടത്തും. തന്ത്രിമാരുമായി ചർച്ച നടത്തി സർക്കാർ അഭിപ്രായം തേടിയ ശേഷം തീരുമാനം എടുക്കും. ശബരിമലയിലെ തിരക്ക് കുറയ്ക്കാനും നടപടിയുണ്ടാകുമെന്നും അടുത്ത മാസം മുതൽ ദർശനത്തിന് പുതിയ രീതികൾ പരീക്ഷിക്കുകയാണെന്നും ദേവസ്വം ബോർഡ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!