Connect with us

Kerala

ഐ.ഇ.എല്‍.ടി.എസ്: അപേക്ഷകര്‍ കുതിച്ചുയരുന്നു; കേരളത്തില്‍ നിലവില്‍ പരിശീലനം നേടുന്നത് രണ്ട് ലക്ഷത്തിലേറെപ്പേര്‍

Published

on

Share our post

കൊച്ചി: വിദേശ രാജ്യങ്ങളിലെ പഠനത്തിനും കുടിയേറ്റത്തിനുമുള്ള ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റത്തിലെ പരീക്ഷയ്ക്ക് കേരളത്തില്‍ അപേക്ഷകരുടെ വന്‍ വര്‍ധന. ഈ വര്‍ഷം രണ്ടു ലക്ഷത്തിലേറെപ്പേരാണ് പരീക്ഷയ്ക്ക് പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. 100 കോടിയിലേറെ രൂപ പരിശീലന കേന്ദ്രങ്ങളില്‍ മാത്രമായി ഈ വര്‍ഷം ചെലവഴിക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.

2000-ത്തിന്റെ തുടക്കകാലത്ത് പ്രതിവര്‍ഷം 500-ഓളം അപേക്ഷകര്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന. കോവിഡ് കാലത്തിനുശേഷം ഈ രംഗത്തേക്ക് വന്‍ തോതില്‍ അപേക്ഷകര്‍ വരുന്നതായാണ് പരിശീലന കേന്ദ്രങ്ങളിലെ രജിസ്ട്രേഷന്‍ കണക്ക് സാക്ഷ്യപ്പെടുത്തുന്നത്.

കേരളത്തില്‍ ഇപ്പോള്‍ 5000-ത്തോളം ഐ.ഇ.എല്‍.ടി.എസ്. പരിശീലന കേന്ദ്രങ്ങളുണ്ട്. കോവിഡ് കാലത്തിനുമുന്‍പ് 500-ഓളം സെന്ററുകള്‍മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്താണ് ഇത്. കൊച്ചി, തിരുവനന്തപുരം ജില്ലകളിലെ സെന്ററുകളിലാണ് കൂടുതല്‍പേര്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. കൊച്ചിക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും പുറമേ കോട്ടയം, തൃശ്ശൂര്‍ എന്നിവിടങ്ങളിലും പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിക്കാറുണ്ട്.

നേരത്തേ യു.കെ., കാനഡ, യു.എസ്.എ., അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് തുടങ്ങി ഇംഗ്ലീഷ് പ്രഥമ ഭാഷയായ രാജ്യങ്ങളാണ് ഐ.ഇ.എല്‍.ടി.എസ്. ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളും ഈ ടെസ്റ്റ് ആവശ്യപ്പെടുന്നുണ്ട്. അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധന വരാന്‍ ഇതും ഒരു കാരണമാകാമെന്ന് വിദേശ വിദ്യാഭ്യാസ കണ്‍സല്‍ട്ടന്റായ ഡോ. എസ്. രാജ് ചൂണ്ടിക്കാട്ടുന്നു.

എന്താണ് ഐ.ഇ.എല്‍.ടി.എസ്.

അപേക്ഷകന്റെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം പരിശോധിക്കാനുള്ള പരീക്ഷയാണ് ഐ.ഇ.എല്‍.ടി.എസ്. ബ്രിട്ടീഷ് കൗണ്‍സിലാണ് ഈ ടെസ്റ്റിന്റെ പ്രധാന സംഘാടകര്‍. ലിസണിങ്, റീഡിങ്, റൈറ്റിങ്, സ്പീക്കിങ് എന്നിങ്ങനെ നാലു തരത്തിലാണ് അപേക്ഷകന്റെ പ്രാവീണ്യം പരിശോധിക്കുന്നത്. ആറുമുതല്‍ ആറരവരെയുള്ള സ്‌കോറുകളാണ് സാധാരണയായി നേടിയിരിക്കേണ്ടത്. ഒരു തവണ നേടുന്ന സ്‌കോറിന് രണ്ടു വര്‍ഷത്തെ കാലാവധിയുണ്ടാകും.


Share our post

Kerala

മലപ്പുറത്തെ വീട്ടിൽ സിറാജുദ്ദീനുമായി തെളിവെടുപ്പ്; പ്രസവത്തിന് സഹായം നൽകിയവരിലേക്കും അന്വേഷണം, റിമാൻ്റിൽ

Published

on

Share our post

മലപ്പുറം: വീട്ടിലെ പ്രസവത്തിനിടെ മരിച്ച യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. മലപ്പുറം പൊലീസ് ആണ് സിറാജുദ്ദീനുമായി തെളിവെടുപ്പ് നടത്തുന്നത്. എവിടെ വെച്ചാണ് സംഭവമുണ്ടായത്, എന്തൊക്കെയാണ് അവിടെ സംഭവിച്ചതെന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പൊലീസ് ചോദിച്ചറിയുന്നത്. കൂടാതെ തെളിവു നശിപ്പിക്കാൻ വീടിൻ്റെ ഭാഗത്ത് കുഴി കുഴിച്ചതും സിറാജുദ്ദീൻ‍ കാണിച്ചുകൊടുത്തു. ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കിയ സിറാജുദ്ദീനെ കോടതി 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്.

നരഹത്യ, തെളിവ് നശിപ്പിക്കല്‍ കുറ്റങ്ങളാണ് സിറാജുദ്ദീനെതിരെ ചുമത്തിയിട്ടുള്ളത്. മലപ്പുറം പൊലീസാണ് സിറാജുദ്ദീനെ അറസ്റ്റ് ചെയ്തത്. ഭാര്യ അസ്മയെ വീട്ടില്‍ വച്ച് പ്രസവിക്കുന്നതിന് മനപൂര്‍വം നിര്‍ബന്ധിച്ചുവെന്നാണ് കുറ്റം. പ്രസവത്തില്‍ അസ്മ മരിച്ചതിനാല്‍ നരഹത്യയും പിന്നീട് തെളിവ് നശിപ്പിച്ചതിനാല്‍ ഈ കുറ്റവും ചുമത്തിയാണ് സിറാജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അസ്മയുടെ നേരത്തെയുള്ള നാല് പ്രസവത്തില്‍ രണ്ട് പ്രസവം വീട്ടിലാണ് നടന്നത്. ആശുപത്രിയില്‍ പ്രസവത്തിന് സിറാജ്ജുദ്ദീൻ അനുവദിക്കാത്തതിനാലാണ് വീട്ടില്‍ പ്രസവിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു.

ഇതിനിടെ തെറ്റിദ്ധരിപ്പിച്ചാണ് മൃതദേഹം കൊണ്ടുപോകാൻ സിറാജുദ്ദീൻ ആംബുലൻസ് വിളിച്ചുവരുത്തിയതെന്ന് ആബുലൻസ് ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കി. സിറാജുദ്ദീൻ ഉള്‍പ്പെട്ട നവ മാധ്യമ കൂട്ടായ്മയെക്കുറിച്ചും വീട്ടിലെ പ്രസവത്തിന് സഹായം ചെയ്തവരിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Share our post
Continue Reading

Kerala

വീട്ടിലെ പ്രസവം സോഷ്യൽ മീഡിയ വഴി പ്രോത്സാഹിപ്പിച്ചാൽ കേസെടുക്കുമെന്ന് ആരോഗ്യമന്ത്രി

Published

on

Share our post

വീട്ടിലെ പ്രസവത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയുള്ള തെറ്റായ പ്രചാരണങ്ങൾ കുറ്റകരമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. അശാസ്ത്രീയ മാർഗങ്ങളിലൂടെയുള്ള പ്രസവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയാണ്. അതിനാൽ പൊതുജനാരോഗ്യ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത വകുപ്പുകൾ പ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു സംസ്ഥാനത്ത് പ്രതിവർഷം 400ഓളം പ്രസവങ്ങൾ വീട്ടിൽ വെച്ച് നടക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആകെ രണ്ട് ലക്ഷത്തോളം പ്രസവങ്ങളാണ് നടന്നത്. അതിൽ 382 പ്രസവങ്ങൾ വീട്ടിലാണ് നടന്നത്. അതിഥി തൊഴിലാളികളുടെ ഇടയിലും ആദിവാസി മേകലയിലും വീട്ടിലെ പ്രസവം നടക്കുന്നുണ്ട് .ഇതിന്റെ കാര്യകാരണങ്ങളെ കുറിച്ച് വിശദമായി പഠിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി. ചികിത്സ നിഷേധിക്കുന്നത് കുറ്റകരമാണെന്നും മന്ത്രി പറഞ്ഞു.


Share our post
Continue Reading

Kerala

മകളെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതിയെ വെടിവച്ച് കൊലപ്പെടുത്തിയ ശങ്കരനാരായണന്‍ അന്തരിച്ചു

Published

on

Share our post

മലപ്പുറം: മകളെ ബലാത്സംഗം ചെയ്തു കൊന്നയാളെ വെടിവച്ച് കൊലപ്പെടുത്തിയ മഞ്ചേരി സ്വദേശി ശങ്കരനാരായണന്‍(75) മരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് മഞ്ചേരിയിലെ വീട്ടില്‍വച്ചായിരുന്നു മരണം. 2001ലായിരുന്നു ശങ്കരനാരായണന്‍റെ പതിമൂന്നുകാരിയായ മകള്‍ കൃഷ്ണപ്രിയയെ അയല്‍വാസി ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയത്. പിന്നീട് 2002ല്‍ പ്രതി ജാമ്യത്തിലിറങ്ങിയപ്പോള്‍ ശങ്കനാരായണനും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇയാളെ കൊലപ്പെടുത്തി. ശേഷം ഇവര്‍ പോലീസില്‍ കീഴടങ്ങി. കേസില്‍ മൂന്ന് പേരെയും മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി ഇവരെ വെറുതേ വിടുകയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!