Connect with us

Kerala

ഇവരിൽ കലയും ഭദ്രം; പെൺമയുടെ ഉത്സവത്തിന്‌ അരങ്ങുണർന്നു

Published

on

Share our post

പിലിക്കോട്‌ (കാസർകോട്‌) : എങ്ങും കലയുടെ വെളിച്ചം നിറഞ്ഞപ്പോൾ വേദികളും ഉഷാറായി. മഴക്കോളിലും ഇടയ്‌ക്കിടെയുള്ള വെയിൽച്ചൂടിലും പതറാതെ കുടുംബിനികൾ നിറഞ്ഞാടിയപ്പോൾ കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന്‌ കാലിക്കടവിൽ ആവേശത്തുടക്കം. 14 വേദികളിലാണ്‌ മത്സരം. 95 ഇനങ്ങളിലായി 1938 പ്രതിഭകൾ മാറ്റുരക്കുന്നു. ചന്തേര ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ‘അരങ്ങ്’ സര്‍ഗോത്സവത്തിന് തുടക്കമായത്. പ്രധാന വേദിയായ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാൻ എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങൾക്ക്‌ പുറമെ ഓക്‌സിലറി അംഗങ്ങൾക്കും മത്സരമുണ്ട്‌. ആദ്യദിവസം സ്‌റ്റേജിതര മത്സരങ്ങളിലും നൃത്തയിനങ്ങളിലും വിവിധ ജില്ലകളിൽ നിന്നുള്ളവർ വാശിയോടെ മത്സരിച്ചു.

സർഗോത്സവത്തിൽ ആദ്യമായാണ്‌ ഓക്‌സിലറി വിഭാഗത്തിന്‌ പ്രത്യേക മത്സരം ഒരുക്കിയത്‌. ഒരു കുടുംബത്തിലെ ഒരംഗത്തിനുമാത്രമാണ്‌ സാധാരണ കുടുംബശ്രീയിൽ അംഗമാകാനാവുക. കുടുംബശ്രീ അംഗങ്ങളുള്ള കുടുംബത്തിലെ അംഗങ്ങളല്ലാത്ത 18 മുതൽ 40 വയസുവരെയുള്ള സ്‌ത്രീകൾ ഉൾപ്പെടുന്നതാണ്‌ ഓക്‌സിലറി വിഭാഗം. ഇവരിൽ 21ന്‌ മുകളിൽ പ്രായമായവർക്കാണ്‌ ഈ വിഭാഗത്തിൽ മത്സരം. 

സർഗോത്സവത്തിൽ ആദ്യദിവസത്തെ മത്സരങ്ങളിലെ ആദ്യ ഫലം എത്തിയപ്പോൾ കാസർകോട്‌ ജില്ലക്ക്‌ ഒന്നാം സ്ഥാനം. കുടുംബശ്രീ വിഭാഗം സ്‌കിറ്റ്‌ മത്സരത്തിലാണ്‌ ആതിഥേയ ടീം ഒന്നാമതെത്തിയത്‌. കഴിഞ്ഞ നാലുതവണയും സംസ്ഥാന ചാമ്പ്യന്മാരാണ്‌ കാസർകോട്‌. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വളരുമ്പോൾ അന്ധവിശ്വാസത്തിന്റെ കുഴിയിലാണ്ടുപോകുന്ന ഇന്ത്യൻ സമൂഹത്തെയും ഇതിനുപിന്നാലെ പോകുന്നവർക്കെതിരെയുമുള്ള ആക്ഷേപഹാസ്യ അവതരണമാണ്‌ ‘നുണകളുടെ പേടകം’ എന്ന പേരിൽ അവതരിപ്പിച്ചത്‌. പടന്ന സി.ഡി.എസിലെ കലാകാരികളാണ്‌ സ്‌കിറ്റ്‌ അരങ്ങിലെത്തിച്ചത്‌. വിജേഷ് കാരിയാണ് രചനയും സംവിധാനവും.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!