Connect with us

Kerala

ഇവരിൽ കലയും ഭദ്രം; പെൺമയുടെ ഉത്സവത്തിന്‌ അരങ്ങുണർന്നു

Published

on

Share our post

പിലിക്കോട്‌ (കാസർകോട്‌) : എങ്ങും കലയുടെ വെളിച്ചം നിറഞ്ഞപ്പോൾ വേദികളും ഉഷാറായി. മഴക്കോളിലും ഇടയ്‌ക്കിടെയുള്ള വെയിൽച്ചൂടിലും പതറാതെ കുടുംബിനികൾ നിറഞ്ഞാടിയപ്പോൾ കുടുംബശ്രീ സംസ്ഥാന സർഗോത്സവത്തിന്‌ കാലിക്കടവിൽ ആവേശത്തുടക്കം. 14 വേദികളിലാണ്‌ മത്സരം. 95 ഇനങ്ങളിലായി 1938 പ്രതിഭകൾ മാറ്റുരക്കുന്നു. ചന്തേര ഗവ. യു.പി സ്കൂൾ പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് ‘അരങ്ങ്’ സര്‍ഗോത്സവത്തിന് തുടക്കമായത്. പ്രധാന വേദിയായ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയര്‍മാൻ എം. രാജഗോപാലന്‍ എം.എൽ.എ അധ്യക്ഷനായി. കുടുംബശ്രീ അംഗങ്ങൾക്ക്‌ പുറമെ ഓക്‌സിലറി അംഗങ്ങൾക്കും മത്സരമുണ്ട്‌. ആദ്യദിവസം സ്‌റ്റേജിതര മത്സരങ്ങളിലും നൃത്തയിനങ്ങളിലും വിവിധ ജില്ലകളിൽ നിന്നുള്ളവർ വാശിയോടെ മത്സരിച്ചു.

സർഗോത്സവത്തിൽ ആദ്യമായാണ്‌ ഓക്‌സിലറി വിഭാഗത്തിന്‌ പ്രത്യേക മത്സരം ഒരുക്കിയത്‌. ഒരു കുടുംബത്തിലെ ഒരംഗത്തിനുമാത്രമാണ്‌ സാധാരണ കുടുംബശ്രീയിൽ അംഗമാകാനാവുക. കുടുംബശ്രീ അംഗങ്ങളുള്ള കുടുംബത്തിലെ അംഗങ്ങളല്ലാത്ത 18 മുതൽ 40 വയസുവരെയുള്ള സ്‌ത്രീകൾ ഉൾപ്പെടുന്നതാണ്‌ ഓക്‌സിലറി വിഭാഗം. ഇവരിൽ 21ന്‌ മുകളിൽ പ്രായമായവർക്കാണ്‌ ഈ വിഭാഗത്തിൽ മത്സരം. 

സർഗോത്സവത്തിൽ ആദ്യദിവസത്തെ മത്സരങ്ങളിലെ ആദ്യ ഫലം എത്തിയപ്പോൾ കാസർകോട്‌ ജില്ലക്ക്‌ ഒന്നാം സ്ഥാനം. കുടുംബശ്രീ വിഭാഗം സ്‌കിറ്റ്‌ മത്സരത്തിലാണ്‌ ആതിഥേയ ടീം ഒന്നാമതെത്തിയത്‌. കഴിഞ്ഞ നാലുതവണയും സംസ്ഥാന ചാമ്പ്യന്മാരാണ്‌ കാസർകോട്‌. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വളരുമ്പോൾ അന്ധവിശ്വാസത്തിന്റെ കുഴിയിലാണ്ടുപോകുന്ന ഇന്ത്യൻ സമൂഹത്തെയും ഇതിനുപിന്നാലെ പോകുന്നവർക്കെതിരെയുമുള്ള ആക്ഷേപഹാസ്യ അവതരണമാണ്‌ ‘നുണകളുടെ പേടകം’ എന്ന പേരിൽ അവതരിപ്പിച്ചത്‌. പടന്ന സി.ഡി.എസിലെ കലാകാരികളാണ്‌ സ്‌കിറ്റ്‌ അരങ്ങിലെത്തിച്ചത്‌. വിജേഷ് കാരിയാണ് രചനയും സംവിധാനവും.


Share our post

Kerala

സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ​ഗതാ​ഗത വകുപ്പ്

Published

on

Share our post

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ​ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ​ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.


Share our post
Continue Reading

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Kerala

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.

അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!