Connect with us

India

നീറ്റ് ഫലം: ഒന്നാംറാങ്കുകാരായി 67 പേർ, പിന്നാലെ വിവാദം; പ്രവേശന സാധ്യതയിൽ ആശങ്ക

Published

on

Share our post

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദത്തില്‍. സാധാരണ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്താറുള്ളത്.

സംശയം ദൂരീകരിക്കാന്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും (എന്‍.ടി.എ.) പരാതിനല്‍കി. ഫലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന, പരീക്ഷ എളുപ്പമായത് തുടങ്ങിയവയാണ് കൂടുതല്‍പ്പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് എന്‍.ടി.എ.യുടെ വിശദീകരണം.

പുറമേ, ചോദ്യപ്പേപ്പറിലെ പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ് മാര്‍ക്ക് 44 പേരെ 720 മാര്‍ക്കിലെത്തിച്ചു. ഒന്നാംറാങ്ക് നേടിയ 67 പേര്‍ക്കും എയിംസില്‍ പ്രവേശനം ലഭിക്കില്ലെന്നും മെറിറ്റ് കണക്കാക്കി ടൈബ്രേക്കറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും ഏജന്‍സി അറിയിച്ചു.

പ്രവേശന സാധ്യതയിൽ ആശങ്ക

എസ്.ഡി. സതീശന്‍ നായര്‍

കോട്ടയം: മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നീറ്റ് യു.ജി. പരീക്ഷയില്‍ ഏറെപ്പേര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയവര്‍ക്കുപോലും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക. 720-ല്‍ 720 മാര്‍ക്കും നേടി 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്.

2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.

ഉയര്‍ന്ന സ്‌കോറിന് കാരണമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കേന്ദ്രങ്ങള്‍ പറയുന്നത് പല കാരണങ്ങളാണ്. ഒന്നാമത്, കെമിസ്ട്രിയില്‍ ഒരു ചോദ്യത്തിന് ഓപ്ഷന്‍ നല്‍കിയ നാലു ഉത്തരങ്ങളില്‍ രണ്ടെണ്ണം ശരിയായി കണക്കാക്കേണ്ടിവന്നു.

ആറ്റങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എന്‍.സി.ഇ.ആര്‍.ടി.യുടെ പഴയ പുസ്തകത്തിലും പുതിയ പുസ്തകത്തിലും ഈ രണ്ട് ഉത്തരങ്ങളും മാറിമാറി വന്നതാണ് കാരണം. അതിനാല്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയവര്‍ക്ക് ആ ചോദ്യത്തിന്റെ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇതിലൂടെ ഒറ്റയടിക്ക് 44 പേര്‍ മുഴുവന്‍ മാര്‍ക്കിലേക്ക് കടന്നു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൂടുതലായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 97 ശതമാനം പേരും പരീക്ഷ എഴുതി. പരീക്ഷ എളുപ്പമായിരുന്നു എന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ചും ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങള്‍ കൂടുതല്‍ ലളിതമായിരുന്നു.

ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത് എ.ഐ.ഐ.എം.എസിലെ പ്രവേശനമാണ്. കഴിഞ്ഞവര്‍ഷം അവിടെ ഓപ്പണ്‍ മെറിറ്റല്‍ 57 റാങ്ക് വരെ ഉള്ളവര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തവണ ഒന്നാം റാങ്കുകാര്‍ക്കെല്ലാംതന്നെ അവിടെ പ്രവേശനം ഉറപ്പില്ല. കേരളത്തില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓപ്പണ്‍ മെറിറ്റില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കപ്പെട്ട കട്ട് ഓഫ് മാര്‍ക്കിനെക്കാള്‍ 10 ശതമാനം മാര്‍ക്കെങ്കിലും കൂടുതലാവും ഇത്തവണ കട്ട് ഓഫായി വരുക എന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് ടി.പി. സേതുമാധവന്‍ പറയുന്നു.

ഉയര്‍ന്ന മാര്‍ക്കിന് പിന്നില്‍ ക്രമക്കേടുകളുണ്ടോ എന്ന ആശങ്ക രക്ഷിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരേ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ അരഡസനോളംപേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!