Connect with us

India

നീറ്റ് ഫലം: ഒന്നാംറാങ്കുകാരായി 67 പേർ, പിന്നാലെ വിവാദം; പ്രവേശന സാധ്യതയിൽ ആശങ്ക

Published

on

Share our post

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദത്തില്‍. സാധാരണ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്താറുള്ളത്.

സംശയം ദൂരീകരിക്കാന്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും (എന്‍.ടി.എ.) പരാതിനല്‍കി. ഫലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന, പരീക്ഷ എളുപ്പമായത് തുടങ്ങിയവയാണ് കൂടുതല്‍പ്പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് എന്‍.ടി.എ.യുടെ വിശദീകരണം.

പുറമേ, ചോദ്യപ്പേപ്പറിലെ പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ് മാര്‍ക്ക് 44 പേരെ 720 മാര്‍ക്കിലെത്തിച്ചു. ഒന്നാംറാങ്ക് നേടിയ 67 പേര്‍ക്കും എയിംസില്‍ പ്രവേശനം ലഭിക്കില്ലെന്നും മെറിറ്റ് കണക്കാക്കി ടൈബ്രേക്കറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും ഏജന്‍സി അറിയിച്ചു.

പ്രവേശന സാധ്യതയിൽ ആശങ്ക

എസ്.ഡി. സതീശന്‍ നായര്‍

കോട്ടയം: മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നീറ്റ് യു.ജി. പരീക്ഷയില്‍ ഏറെപ്പേര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയവര്‍ക്കുപോലും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക. 720-ല്‍ 720 മാര്‍ക്കും നേടി 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്.

2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.

ഉയര്‍ന്ന സ്‌കോറിന് കാരണമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കേന്ദ്രങ്ങള്‍ പറയുന്നത് പല കാരണങ്ങളാണ്. ഒന്നാമത്, കെമിസ്ട്രിയില്‍ ഒരു ചോദ്യത്തിന് ഓപ്ഷന്‍ നല്‍കിയ നാലു ഉത്തരങ്ങളില്‍ രണ്ടെണ്ണം ശരിയായി കണക്കാക്കേണ്ടിവന്നു.

ആറ്റങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എന്‍.സി.ഇ.ആര്‍.ടി.യുടെ പഴയ പുസ്തകത്തിലും പുതിയ പുസ്തകത്തിലും ഈ രണ്ട് ഉത്തരങ്ങളും മാറിമാറി വന്നതാണ് കാരണം. അതിനാല്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയവര്‍ക്ക് ആ ചോദ്യത്തിന്റെ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇതിലൂടെ ഒറ്റയടിക്ക് 44 പേര്‍ മുഴുവന്‍ മാര്‍ക്കിലേക്ക് കടന്നു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൂടുതലായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 97 ശതമാനം പേരും പരീക്ഷ എഴുതി. പരീക്ഷ എളുപ്പമായിരുന്നു എന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ചും ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങള്‍ കൂടുതല്‍ ലളിതമായിരുന്നു.

ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത് എ.ഐ.ഐ.എം.എസിലെ പ്രവേശനമാണ്. കഴിഞ്ഞവര്‍ഷം അവിടെ ഓപ്പണ്‍ മെറിറ്റല്‍ 57 റാങ്ക് വരെ ഉള്ളവര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തവണ ഒന്നാം റാങ്കുകാര്‍ക്കെല്ലാംതന്നെ അവിടെ പ്രവേശനം ഉറപ്പില്ല. കേരളത്തില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓപ്പണ്‍ മെറിറ്റില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കപ്പെട്ട കട്ട് ഓഫ് മാര്‍ക്കിനെക്കാള്‍ 10 ശതമാനം മാര്‍ക്കെങ്കിലും കൂടുതലാവും ഇത്തവണ കട്ട് ഓഫായി വരുക എന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് ടി.പി. സേതുമാധവന്‍ പറയുന്നു.

ഉയര്‍ന്ന മാര്‍ക്കിന് പിന്നില്‍ ക്രമക്കേടുകളുണ്ടോ എന്ന ആശങ്ക രക്ഷിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരേ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ അരഡസനോളംപേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്.


Share our post

India

പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കം മൂന്നു ഭീകരരെ വധിച്ചു

Published

on

Share our post

ദില്ലി: ഓപ്പറേഷൻ നാദര്‍ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചതായി വിവരം. പഹൽഗാം ഭീകരാക്രമണത്തിന് സഹായം നൽകിയ ആസിഫ് ഷെയ്ഖ് അടക്കമുള്ള മൂന്നു ലഷ്കര്‍ ഭീകരരെയാണ് വധിച്ചതെന്നാണ് റിപ്പോര്‍ട്ട്. ത്രാൽ മേഖലയിലെ നാദറിൽ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കൊലപ്പെടുത്തിയത്. സ്ഥലത്ത് കനത്ത ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. നാദര്‍ ഗ്രാമത്തിലെ ഒരു വീട്ടിലാണ് ഭീകരര്‍ ഒളിച്ചിരുന്നത്. ലഷ്കര്‍ ഭീകരരായ യാവര്‍ അഹമ്മദ്, ആസിഫ് അഹമ്മദ് ഷെയിഖ്, അമിര്‍ നാസര്‍ വാനി എന്നിവരെയാണ് വധിച്ചത്. മെയ് 12 മുതൽ ആസിഫ് ഷെയിഖ് ഈ മേഖലയിലുണ്ടായിരുന്നു. ഭീകരര്‍ സ്ഥലത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ സഹായിച്ച ഭീകരനാണ് ആസിഫ് ഷെയിഖ്. ഏറ്റുമുട്ടലിനെ തുടര്‍ന്ന് ത്രാൽ മേഖലയിലെ ജനങ്ങള്‍ക്ക് സൈന്യം മുന്നറിയിപ്പ് നൽകി. വീടുകളുടെ ഉള്ളി തുടരണമെന്നും പുറത്തിറങ്ങരുതെന്നുമാണ് നിര്‍ദേശം.


Share our post
Continue Reading

India

മലയാളി യുവതി ദുബായിൽ കൊല്ലപ്പെട്ടു

Published

on

Share our post

ദുബായ്/ വിതുര: മലയാളി യുവതിയെ ദുബായിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിതുര ബോണക്കാട് സ്വദേശിനി ആനിമോള്‍ ഗില്‍ഡ (26)യെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. കാരണം വ്യക്തമായിട്ടില്ല. പ്രതിയെ ദുബായ്‌ എയര്‍പോര്‍ട്ടില്‍നിന്നും പൊലീസ് അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ദുബായിലെ കരാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകാനുള്ള നടപടി പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചു.


Share our post
Continue Reading

India

സി.ബി.എസ്‌.ഇ 10, 12 ഫലം; വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സൗജന്യ കൗണ്‍സിലിങ്

Published

on

Share our post

ന്യൂഡല്‍ഹി: പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷാ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി സിബിഎസ്ഇ സൗജന്യ മാനസിക – സാമൂഹിക കൗണ്‍സിലിങ് സേവനങ്ങളുടെ രണ്ടാം ഘട്ടം ആരംഭിച്ചു. മെയ് 13-ന് ആരംഭിച്ച ഈ ഹെല്‍പ്പ് ലൈന്‍ 2025 മെയ് 28 വരെ ലഭ്യമാകും.37 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ ഫലമാണ് സിബിഎസ്ഇ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അതില്‍ 22 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ 93.66 ശതമാനം വിജയത്തോടെ പത്താം ക്ലാസ് വിജയിച്ചു. ഏകദേശം 15 ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ 88.39 ശതമാനം വിജയത്തോടെ പന്ത്രണ്ടാം ക്ലാസ്സും വിജയിച്ചു. വിദ്യാര്‍ത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരിക ആരോഗ്യം ഉറപ്പാക്കാന്‍ ബോര്‍ഡ് തങ്ങളുടെ ശ്രമങ്ങള്‍ വ്യാപിപ്പിച്ചു കൊണ്ടിരിക്കുകയാണ്.

ലഭ്യമാക്കുന്ന സൗകര്യങ്ങള്‍

ടെലി-കൗണ്‍സിലിങ്:രാവിലെ 9:30 മുതല്‍ വൈകുന്നേരം 5:30 വരെ ഇന്ത്യയിലും വിദേശത്തുമുള്ള സിബിഎസ്ഇ സ്‌കൂളുകളില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍മാര്‍, കൗണ്‍സിലര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ എന്നിവരുള്‍പ്പെടെ 65 പരിശീലനം ലഭിച്ച വിദഗ്ധര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും.ഓണ്‍ലൈന്‍ വിഭവങ്ങള്‍: സിബിഎസ്ഇ വെബ്‌സൈറ്റും അതിന്റെ യൂട്യൂബ് ചാനലും മാനസിക ആരോഗ്യം, പഠന സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ തുടങ്ങിയ വിഷയങ്ങളില്‍ പോഡ്കാസ്റ്റുകളും വീഡിയോകളും നല്‍കുന്നു. സേവനങ്ങള്‍ ലഭ്യമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സിബിഎസ്ഇ വെബ്‌സൈറ്റിലെ ‘കൗണ്‍സിലിങ്’ വിഭാഗം സന്ദര്‍ശിക്കുകയോ ഔദ്യോഗിക സിബിഎസ്ഇ ആസ്ഥാന യൂട്യൂബ് ചാനല്‍ പരിശോധിക്കുകയോ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!