Connect with us

India

നീറ്റ് ഫലം: ഒന്നാംറാങ്കുകാരായി 67 പേർ, പിന്നാലെ വിവാദം; പ്രവേശന സാധ്യതയിൽ ആശങ്ക

Published

on

Share our post

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യില്‍ 67 പേര്‍ ഒന്നാം റാങ്കുകാരായത് വിവാദത്തില്‍. സാധാരണ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് മുഴുവന്‍ മാര്‍ക്കും നേടി ഒന്നാമതെത്താറുള്ളത്.

സംശയം ദൂരീകരിക്കാന്‍ പുനര്‍മൂല്യനിര്‍ണയം ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ഥികളും വിദ്യാഭ്യാസ മന്ത്രാലയത്തിനും ദേശീയ പരീക്ഷാ ഏജന്‍സിക്കും (എന്‍.ടി.എ.) പരാതിനല്‍കി. ഫലത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. എന്നാല്‍, ഉദ്യോഗാര്‍ഥികളുടെ എണ്ണത്തിലെ വര്‍ധന, പരീക്ഷ എളുപ്പമായത് തുടങ്ങിയവയാണ് കൂടുതല്‍പ്പേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് ലഭിക്കാന്‍ കാരണമായതെന്നാണ് എന്‍.ടി.എ.യുടെ വിശദീകരണം.

പുറമേ, ചോദ്യപ്പേപ്പറിലെ പിഴവിനെത്തുടര്‍ന്ന് ലഭിച്ച ഗ്രേസ് മാര്‍ക്ക് 44 പേരെ 720 മാര്‍ക്കിലെത്തിച്ചു. ഒന്നാംറാങ്ക് നേടിയ 67 പേര്‍ക്കും എയിംസില്‍ പ്രവേശനം ലഭിക്കില്ലെന്നും മെറിറ്റ് കണക്കാക്കി ടൈബ്രേക്കറിന്റെ അടിസ്ഥാനത്തിലാകും പ്രവേശനമെന്നും ഏജന്‍സി അറിയിച്ചു.

പ്രവേശന സാധ്യതയിൽ ആശങ്ക

എസ്.ഡി. സതീശന്‍ നായര്‍

കോട്ടയം: മുന്‍വര്‍ഷങ്ങളിലേതില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ നീറ്റ് യു.ജി. പരീക്ഷയില്‍ ഏറെപ്പേര്‍ക്ക് ഉയര്‍ന്ന സ്‌കോര്‍ ലഭിച്ചതോടെ റാങ്കില്‍ മുന്നിലെത്തിയവര്‍ക്കുപോലും മികച്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ എം.ബി.ബി.എസ്. പ്രവേശനം ലഭിക്കില്ലെന്ന് ആശങ്ക. 720-ല്‍ 720 മാര്‍ക്കും നേടി 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേര്‍ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്.

2020-ല്‍ രണ്ടുപേര്‍ക്കും 2021-ല്‍ മൂന്നുപേര്‍ക്കും 2023-ല്‍ രണ്ടുപേര്‍ക്കുമാണ് മുഴുവന്‍ മാര്‍ക്ക് ലഭിച്ചത്. 2022-ല്‍ നാലുപേര്‍ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്‌കോര്‍. ഇത്തവണ ഒന്നാം റാങ്കില്‍ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്‌കോര്‍ വളരെ ഉയര്‍ന്നതാണ്.

ഉയര്‍ന്ന സ്‌കോറിന് കാരണമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി കേന്ദ്രങ്ങള്‍ പറയുന്നത് പല കാരണങ്ങളാണ്. ഒന്നാമത്, കെമിസ്ട്രിയില്‍ ഒരു ചോദ്യത്തിന് ഓപ്ഷന്‍ നല്‍കിയ നാലു ഉത്തരങ്ങളില്‍ രണ്ടെണ്ണം ശരിയായി കണക്കാക്കേണ്ടിവന്നു.

ആറ്റങ്ങളെ സംബന്ധിച്ച ചോദ്യത്തിന് ഉത്തരമായി എന്‍.സി.ഇ.ആര്‍.ടി.യുടെ പഴയ പുസ്തകത്തിലും പുതിയ പുസ്തകത്തിലും ഈ രണ്ട് ഉത്തരങ്ങളും മാറിമാറി വന്നതാണ് കാരണം. അതിനാല്‍ രണ്ടില്‍ ഏതെങ്കിലും ഒന്ന് രേഖപ്പെടുത്തിയവര്‍ക്ക് ആ ചോദ്യത്തിന്റെ മുഴുവന്‍ മാര്‍ക്കും നല്‍കി. ഇതിലൂടെ ഒറ്റയടിക്ക് 44 പേര്‍ മുഴുവന്‍ മാര്‍ക്കിലേക്ക് കടന്നു.

കഴിഞ്ഞവര്‍ഷത്തേക്കാള്‍ മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികള്‍ കൂടുതലായി ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരുന്നു. അതില്‍ 97 ശതമാനം പേരും പരീക്ഷ എഴുതി. പരീക്ഷ എളുപ്പമായിരുന്നു എന്നതാണ് മറ്റൊരു കാരണം. പ്രത്യേകിച്ചും ഫിസിക്‌സ്, കെമിസ്ട്രി ചോദ്യങ്ങള്‍ കൂടുതല്‍ ലളിതമായിരുന്നു.

ഏറ്റവും അധികം വിദ്യാര്‍ഥികള്‍ ആഗ്രഹിക്കുന്നത് എ.ഐ.ഐ.എം.എസിലെ പ്രവേശനമാണ്. കഴിഞ്ഞവര്‍ഷം അവിടെ ഓപ്പണ്‍ മെറിറ്റല്‍ 57 റാങ്ക് വരെ ഉള്ളവര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇത്തവണ ഒന്നാം റാങ്കുകാര്‍ക്കെല്ലാംതന്നെ അവിടെ പ്രവേശനം ഉറപ്പില്ല. കേരളത്തില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഓപ്പണ്‍ മെറിറ്റില്‍ എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കപ്പെട്ട കട്ട് ഓഫ് മാര്‍ക്കിനെക്കാള്‍ 10 ശതമാനം മാര്‍ക്കെങ്കിലും കൂടുതലാവും ഇത്തവണ കട്ട് ഓഫായി വരുക എന്ന് വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് ടി.പി. സേതുമാധവന്‍ പറയുന്നു.

ഉയര്‍ന്ന മാര്‍ക്കിന് പിന്നില്‍ ക്രമക്കേടുകളുണ്ടോ എന്ന ആശങ്ക രക്ഷിതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഒരേ പരീക്ഷാകേന്ദ്രത്തില്‍ പരീക്ഷയെഴുതിയ അരഡസനോളംപേര്‍ക്ക് മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടുണ്ട്.


Share our post

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

India

സംസ്ഥാനത്ത്ഭൂമി തരം മാറ്റൽ ചെലവേറും ,25സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീംകോടതി

Published

on

Share our post

ദില്ലി: സംസ്ഥാനത്ത് ഭൂമി തരം മാറ്റത്തിന് ഇനി ചെലവേറും.25 സെന്‍റില്‍ അധികമെങ്കിൽ, മൊത്തം ഭൂമിക്കും ഫീസ് നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടുസംസ്ഥാന സർക്കാരിന്‍റെ സർക്കുലർ സുപ്രീം കോടതി ശരി വച്ചു.ഭൂമി തരംമാറ്റ ഫീസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി നേരത്തേ സ്റ്റേ ചെയ്തിരുന്നു. 25 സെന്‍റില്‍ കൂടുതല്‍ തരംമാറ്റുമ്പോള്‍ അധിക ഭൂമിയുടെ ഫീസ് മാത്രം നല്‍കിയാല്‍ മതിയെന്ന ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്.. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീല്‍ പരിഗണിച്ചാണ് ഉത്തരവ്. 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ സെക്ഷൻ 27 ( എ) പ്രകാരം തരംമാറ്റം ഫീസ് കണക്കാക്കുന്നതിൽ നിന്ന് 25 സെന്‍റ് ഒഴിവാക്കാമെന്നയിരുന്നു ഹൈക്കോടതി ഉത്തരവ്. ഈ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്.


Share our post
Continue Reading

Trending

error: Content is protected !!