Connect with us

Kerala

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ആശങ്ക ഉയര്‍ത്തി ഗൂഗിളിലേയും ഓപ്പണ്‍ എ.ഐയിലേയും വിദഗ്ദര്‍

Published

on

Share our post

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ ആശങ്കയറിയിച്ച് ഓപ്പണ്‍ എ.ഐയിലേയും ഗൂഗിളിന്റെ ഡീപ്പ് മൈന്റിലേയും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നവരും മുന്‍പ് പ്രവര്‍ത്തിച്ചിരുന്നവരുമായ എ.ഐ വിദഗ്ദര്‍. ചൊവ്വാഴ്ച ഒരു തുറന്ന കത്തിലാണ് ഇവര്‍ വളര്‍ന്നുവരുന്ന എ.ഐ സാങ്കേതിക വിദ്യ ഉയര്‍ത്തുന്ന ഭീഷണികളില്‍ ആശങ്ക ഉയര്‍ത്തിയത്.

എ.ഐ കമ്പനിയുടെ സാമ്പത്തിക മോഹങ്ങള്‍ ഫലപ്രദമായ മേല്‍നോട്ടത്തിന് തടസമാവുന്നുവെന്ന് 11 പേരടങ്ങുന്ന എ.ഐ വിദഗ്ദര്‍ തുറന്നകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. കോര്‍പ്പറേറ്റ് തലത്തിലുള്ള നിയന്ത്രണം ഇക്കാര്യത്തില്‍ മതിയാവുമെന്ന് തോന്നുന്നില്ലെന്ന് അവര്‍ പറയുന്നു.

നിയന്ത്രിക്കപ്പെടാത്ത എ.ഐയുടെ ഭീഷണികളും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ വിവരങ്ങളുടെ വ്യാപനം മുതല്‍ മനുഷ്യന്റെ വംശനാശം വരെയുള്ള കാര്യങ്ങള്‍ അതില്‍ ഉള്‍പ്പെടും.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന ചിത്രങ്ങള്‍ മൈക്രോസോഫ്റ്റിന്റേയും ഓപ്പണ്‍ എഐയുടെയും ഇമേജ് ജനറേറ്റര്‍ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് നിര്‍മിക്കാനാവുന്നത് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

എ.ഐ കമ്പനികള്‍ക്ക് അവരുടെ കഴിവുകളെ കുറിച്ചും പരിമിതികളെ കുറിച്ചുമുള്ള വിവരങ്ങള്‍ സര്‍ക്കാരുമായി പങ്കുവെക്കണമെന്ന ബാധ്യതയില്ല. അവര്‍ സ്വമേധയാ ആ വിവരങ്ങള്‍ കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ലെന്നും അവര്‍ പറഞ്ഞു.

എ.ഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും വിദഗ്ദര്‍ ആശങ്ക ഉയര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. ഓപ്പണ്‍ എ.ഐയുടെയും ഗൂഗിളിന്റേയും എഐ സാങ്കേതിക വിദ്യയിലെ മുന്നേറ്റം വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

ഇത്തരം സാങ്കേതിക വിദ്യകളെ നിയന്ത്രിക്കുന്നതിന് ശക്തമായ നിയമ സംവിധാനങ്ങളില്ലാത്തത് വലിയൊരു വെല്ലുവിളിയാണ്. ഇത് അവസരമാക്കുകയാണ് കമ്പനികള്‍. കമ്പനികള്‍ക്കുള്ളില്‍ തന്നെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ടീമുകള്‍ക്ക് എത്രത്തോളം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. ഓപ്പണ്‍ എ.ഐയുടെ സാങ്കേതിക വിദ്യകളുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ പരിശോധിക്കേണ്ട ടീമിന് നേതൃത്വം നല്‍കുന്നത് കമ്പനി മേധാവി ഓള്‍ട്ട്മാന്‍ തന്നെയാണ്.


Share our post

Kerala

വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി

Published

on

Share our post

വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.


Share our post
Continue Reading

Kerala

പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ​ഗിഫ്റ്റ് ബോക്സ്; കേരള പൊലീസ് അറിയിപ്പ്

Published

on

Share our post

ഓൺലൈൻ ഗെയിമി​ഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി.ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത്‌ ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു.

പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.


Share our post
Continue Reading

Kerala

എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു

Published

on

Share our post

മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.


Share our post
Continue Reading

Trending

error: Content is protected !!