Connect with us

Kerala

11 നിയമസഭാ സീറ്റില്‍ ബി.ജെ.പി ഒന്നാമത്, എല്ലാം എല്‍.ഡി.എഫ് സിറ്റിങ് സീറ്റുകള്‍, 110 ഇടത്ത്‌ യു.ഡി.എഫ് മുന്നില്‍

Published

on

Share our post

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരിക്കല്‍കൂടി ആഞ്ഞുവീശിയ യു.ഡി.എഫ് തരംഗത്തില്‍ ഇടതുകോട്ടകള്‍ നിലംപരിശായപ്പോള്‍ മന്ത്രിമാരുടെ അടക്കം നിയമസഭാ മണ്ഡലങ്ങളും എല്‍.ഡി.എഫിനെ കൈവിട്ടു. 110 നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍.ഡി.എഫിന് മേല്‍ക്കൈ നേടാനായിട്ടുള്ളൂ. അതേ സമയം കേരളത്തില്‍ ആദ്യമായി ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ബി.ജെ.പി 11 നിയമസഭാ മണ്ഡലങ്ങളിലാണ് ഒന്നാമതെത്തിയത്. ലോക്‌സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബി.ജെ.പി നിയമസഭയിലും ഇടതിനോട് ബലാംബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കേരള രാഷ്ട്രീയത്തില്‍ കൗതുകമുണര്‍ത്തുന്നതാണ്.

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍.ഡി.എഫും യു.ഡി.എഫ് 41 സീറ്റുമാണ് നേടിയിരുന്നത്. എന്‍.ഡി.എയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷമായിരുന്നു 2021-ല്‍ എല്‍.ഡി.എഫ് വലിയ തിരിച്ചുവരവ് നടത്തിയിരുന്നത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍.ഡി.എഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍.ഡി.എയ്ക്കായിരുന്നു ഭൂരിപക്ഷം. മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യു.ഡി.എഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ എല്‍.ഡി.എഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.

11 നിയമസഭാ സീറ്റുകളില്‍ ബിജെപി ഒന്നാം സ്ഥാനത്തെത്തിയതിന് പുറമെ തിരുവനന്തപുരം, കോവളം, നെയ്യാറ്റിന്‍കര, ഹരിപ്പാട്, കായംകുളം, പാലക്കാട്, മഞ്ചേശ്വരം, കാസര്‍ഗോഡ്‌ എന്നീ എട്ട് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്തും എത്താനായി. ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍.ഡി.എഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ.രാജന്റെ ഒല്ലൂര്‍, വി.ശിവന്‍കുട്ടിയുടെ നേമം, ആര്‍.ബിന്ദുവിന്റെ ഇരിഞ്ഞാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളില്‍ ലീഡ് നേടിയ മുന്നണികള്‍ (ബ്രായ്ക്കറ്റില്‍ 2021-ല്‍ ജയിച്ച മുന്നണി)

UDF LDF NDA
തിരുവനന്തപുരം (LDF) വര്‍ക്കല (LDF) കഴക്കൂട്ടം (LDF)
പാറശ്ശാല(LDF) മാവേലിക്കര (LDF) വട്ടിയൂര്‍ക്കാവ് (LDF)
കോവളം (UDF) കുന്നത്തൂര്‍ (LDF) നേമം (LDF)
നെയ്യാറ്റിന്‍കര (LDF) കൊട്ടാരക്കര (LDF) ആറ്റിങ്ങല്‍ (LDF)
ചിറയിന്‍കീഴ് (LDF) വൈക്കം (LDF) കാട്ടാക്കട (LDF)
നെടുമങ്ങാട് (LDF) കൈപ്പമംഗലം(LDF) മണലൂര്‍ (LDF)
വാമനപുരം (LDF) കൊടുങ്ങല്ലൂര്‍ (LDF) ഒല്ലൂര്‍ (LDF)
അരുവിക്കര (LDF) തരൂര്‍ (LDF) തൃശൂര്‍ (LDF)
ചവറ (LDF) ആലത്തൂര്‍ (LDF) നാട്ടിക (LDF)
പുനലൂര്‍(LDF) കുന്നംകുളം (LDF) പുതുക്കാട് (LDF)
ചടയമംഗലം (LDF) ഷൊറണൂര്‍ (LDF) ഇരിഞ്ഞാലക്കുട (LDF)
കുണ്ടറ (UDF) മലമ്പുഴ (LDF)
കൊല്ലം (LDF) തലശ്ശേരി (LDF)
ഇരവിപുരം (LDF) ധര്‍മടം (LDF)
ചാത്തന്നൂര്‍ (LDF) മട്ടന്നൂര്‍ (LDF)
കാഞ്ഞിരപ്പള്ളി (LDF) കാഞ്ഞങ്ങാട് (LDF)
പൂഞ്ഞാര്‍ (LDF) പയ്യന്നൂര്‍ (LDF)
തിരുവല്ല (LDF) കല്ല്യാശ്ശേരി (LDF)
റാന്നി (LDF) ചേലക്കര (LDF)
ആറന്മുള (LDF)
കോന്നി (LDF)
അടൂര്‍ (LDF)
ചങ്ങനാശ്ശേരി (LDF)
കുട്ടനാട് (LDF)
ചെങ്ങന്നൂര്‍ (LDF)
പത്തനാപുരം (LDF)
അരൂര്‍ (LDF)
ചേര്‍ത്തല(LDF)
ആലപ്പുഴ (LDF)
അമ്പലപ്പുഴ (LDF)
ഹരിപ്പാട് (UDF)
കായംകുളം (LDF)
കരുനാഗപ്പള്ളി (LDF)
പിറവം (UDF)
പാല(UDF)
കടുത്തുരുത്തി (UDF)
ഏറ്റുമാനൂര്‍ (LDF)
കോട്ടയം (UDF)
പുതുപ്പള്ളി(UDF)
മൂവാറ്റുപുഴ (UDF)
കോതമംഗലം (LDF)
ദേവികുളം (LDF)
ഉടുമ്പന്‍ചോല (LDF)
തൊടുപുഴ (UDF)
ഇടുക്കി (LDF)
പീരുമേട് (LDF)
കളമശ്ശേരി (LDF)
പറവൂര്‍ (UDF)
വൈപ്പിന്‍ (LDF)
എറണാകുളം (UDF)
തൃക്കാക്കര (UDF)
തൃപ്പൂണിത്തുറ (UDF)
കൊച്ചി (LDF)
ചാലക്കുടി (UDF)
പെരുമ്പാവൂര്‍(UDF)
ആലുവ (UDF)
കുന്നത്ത്‌നാട് (LDF)
ഗുരുവായൂര്‍ (LDF)
ചിറ്റൂര്‍ (LDF)
നെന്മാറ (LDF)
വടക്കാഞ്ചേരി (LDF)
പട്ടാമ്പി (LDF)
ഒറ്റപ്പാലം (LDF)
കോങ്ങാട് (LDF)
മണ്ണാര്‍ക്കാട് (UDF)
പാലക്കാട് (UDF)
തിരൂരങ്ങാടി (UDF)
താനൂര്‍ (LDF)
തിരൂര്‍ (UDF)
കോട്ടക്കല്‍ (UDF)
തവനൂർ (LDF)
പൊന്നാനി (LDF)
തൃത്താല (LDF)
കൊണ്ടോട്ടി(UDF)
മഞ്ചേരി (UDF)
പെരിന്തല്‍മണ്ണ (UDF)
മലപ്പുറം (UDF)
വേങ്ങര (UDF)
വള്ളിക്കുന്ന് (UDF)
ബാലുശ്ശേരി (LDF)
എലത്തൂര്‍(LDF)
കോഴിക്കോട് നോര്‍ത്ത് (LDF)
കോഴിക്കോട് സൗത്ത് (LDF)
ബേപ്പൂര്‍ (LDF)
കുന്ദമംഗലം(LDF)
കൊടുവള്ളി (UDF)
മാനന്തവാടി(LDF)
സുല്‍ത്താന്‍ ബത്തേരി (UDF)
കല്‍പറ്റ (UDF)
തിരുവമ്പാടി (LDF)
ഏറനാട് (UDF)
നിലമ്പൂര്‍ (LDF)
വണ്ടൂര്‍ (UDF)
കൂത്തുപറമ്പ് (LDF)
വടകര (UDF)
കുറ്റിയാടി (LDF)
നാദാപുരം (LDF)
കൊയിലാണ്ടി (LDF)
പേരാമ്പ്ര (LDF)
തളിപ്പറമ്പ്(LDF)
ഇരിക്കൂര്‍ (UDF)
അഴീക്കോട് (LDF)
കണ്ണൂര്‍(LDF)
പേരാവൂര്‍ (UDF)
മഞ്ചേശ്വരം (UDF)
കാസര്‍കോട് (UDF)
ഉദുമ (LDF)
തൃക്കരിപ്പൂര്‍ (LDF)
മങ്കട (UDF)
അങ്കമാലി (UDF)

Share our post

Kerala

സ്വയം തോന്നേണ്ട ഡ്രൈവിങ് പാഠങ്ങൾ

Published

on

Share our post

എല്ലാവരും ഏറെ ആഗ്രഹത്തോടെയാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഗിയറുള്ള വാഹനങ്ങൾ പഠിച്ചവർക്ക് ഓർമയുണ്ടാകും, വാഹനത്തിന്റെ ഓരോ ഗിയറും എണ്ണിയതും ഇനിയെത്ര ഗിയർ ഇടാനുണ്ടെന്ന് ആകുലപ്പെട്ടതും ടോപ് ഗിയറിലിട്ട് ആദ്യമായിട്ട് ഓടിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ. ഇന്നത്തെ പുത്തൻ തലമുറ വാഹനങ്ങളെല്ലാം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതമാണ് വരുന്നത്. അതുകൊണ്ടുതന്നെ വാഹനമിപ്പോൾ ഏത് ഗിയറിലാണ് ഓടുന്നതെന്നറിയാൻ മുമ്പിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൊന്ന് കണ്ണോടിച്ചാൽ മതി.വാഹനമോടിക്കാൻ പഠിച്ച സമയത്ത് വിനയത്തോടെ ജാഗ്രതയോടെ രണ്ടുകൈയും സ്റ്റിയറിങ്ങിലും ഹാൻഡ്ലിലും പിടിച്ച് കുറഞ്ഞ വേഗതയിൽ പോയിക്കൊണ്ടിരുന്നവർ കൈ തെളിഞ്ഞശേഷം ഒരു കൈ മാത്രം ഉപയോഗിച്ച്, ചിലപ്പോൾ രണ്ട് കൈയുംവിട്ട് വരെ വാഹനം ഓടിക്കുന്നത്ര ‘വിദഗ്ധ’രായി മാറുന്നു.

‘L’ ബോഡ് വെച്ച വാഹനമൊക്കെ പിന്നീട് കാണുമ്പോൾ എന്തൊരു പുച്ഛമാകും! ഡിഫൻസ് ഡ്രൈവിങ്ങാണ് നിരത്തിൽ ഏറ്റവും വിവേകശാലിയായ ഡ്രൈവർ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം. ഒരു വാഹനം നിർത്തുമ്പോൾ ആദ്യം ക്ലച്ചാണോ ഗിയറാണോ അമർത്തേണ്ടതെന്നുപോലും അറിയാത്തവരായിരുന്നു നമ്മളൊക്കെയും. അതുപോലെതന്നെയാണ് വാഹനസംബന്ധിയായ അറിവുകൾ സംബന്ധിച്ച് ‘താൻ മാത്രം എല്ലാം തികഞ്ഞയാളാണെന്ന’ ധാരണയും. രാത്രികാലങ്ങളിൽ ഡിം ലൈറ്റ് മോഡ് ഫലപ്രദമായി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്, തന്റേത് വിലകൂടിയ വാഹനമാണെന്ന് കരുതി എതിരെ വരുന്ന വാഹനങ്ങൾക്കൊന്നും ഡിം ലൈറ്റ് അടിച്ചുകൊടുത്ത് ചെറുതാകില്ല, താനാണ് വലിയവൻ എന്ന മട്ടിൽ അലസമായി ഡ്രൈവ് ചെയ്യുന്നവരുമുണ്ട്. റോഡിൽ വികാരമല്ല, നമ്മെ നിയന്ത്രിക്കേണ്ടത് വിവേകമാണ്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും ബ്രൈറ്റ് ലൈറ്റ് മോഡിലെ കണ്ണടിച്ചുപോകുന്ന വെളിച്ചമൊന്ന് ഡിം മോഡിലാക്കി കൊടുത്താൽ നിങ്ങളൊരിക്കലും ചെറുതായി പോകില്ല.

കുറേ നാളായി നിർത്തിയിട്ട വാഹനം ഓടിക്കുന്നതിന് മുമ്പ് ബോണറ്റ് ഉയർത്തി ഏതെങ്കിലും വയറിങ് ഭാഗം എവിടെയെങ്കിലും കട്ടായി പോയിട്ടുണ്ടോ, എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് ലെവലൊക്കെ കൃത്യമാണോയെന്നും ടയർ പ്രഷർ, ബ്രേക്കിങ് ഉൾപ്പെടെ കാര്യക്ഷമമല്ലേയെന്നും ഒന്ന് നോക്കുന്നത് കൊണ്ട് എന്തുപറ്റാനാണ്? ഡാഷ് ബോർഡ് പോളിഷ് ചെയ്യുമ്പോൾ അധികം ഓയിലി ആയത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല വെയിലത്തു കൂടി ഓടവേ പോളിഷ് ചെയ്ത് ഗ്ലോസിയായ ഭാഗത്തിന്റെ റിഫ്ലക്ഷൻ വിൻഡ് സ്ക്രീനിലടിച്ച് വിസിബിലിറ്റി കുറഞ്ഞേക്കാം. ചില നുറുങ്ങ് അറിവുകൾ പകർന്നുനൽകുന്നതിന് മുന്നോടിയായ ബിൽഡപ്പിനു വേണ്ടി മാത്രം പറഞ്ഞതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. ഓർക്കുക ഒരറിവും നിസ്സാരമല്ല എന്നത്.


Share our post
Continue Reading

Kerala

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്

Published

on

Share our post

ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ് നടത്തും. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കും,
കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണിക്കും,എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഹിയറിംഗ് നടക്കുക.


Share our post
Continue Reading

Kerala

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

Share our post

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.

അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!