Connect with us

Kerala

മുതിർന്ന മാധ്യമ പ്രവർത്തകൻ ബി.ആര്‍.പി ഭാസ്‌കര്‍ അന്തരിച്ചു

Published

on

Share our post

തിരുവനന്തപുരം : പ്രശസ്‌ത മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു. തിരുവനന്തപുരത്താണ് അന്ത്യം. വാർദ്ധക്യസഹജമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം.

1932 മാർച്ച് 12 ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിൽ ജനനം. പിതാവ് എ.കെ. ഭാസ്കർ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും ആയിരുന്നു. മാതാവ്: മീനാക്ഷി ഭാസ്കർ. 1951 ൽ കേരള സർവകലാശാലയിൽ നിന്ന് ബി.എസ്.സി യും 1959 ൽ യൂണിവേഴ്‌സിറ്റി ഓഫ് ദ് ഫിലിപ്പീൻസിൽ നിന്ന് എം.എ. ബിരുദവും കരസ്ഥമാക്കി. ഭാര്യ: രമ.ബി.ഭാസ്‌കർ. മകൾ ബിന്ദു ഭാസ്ക‌ർ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവർ’, ‘ന്യൂസ് റൂം-ഒരു മാധ്യമപ്രവർത്തകന്റെ അനുഭവകുറിപ്പുകൾ’ എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും പത്രാധിപരായി ഭാസ്കർ സേവനമനുഷ്ഠിച്ചു. ചെന്നൈയിൽ ദ ഹിന്ദുവിൻ്റെ സഹപത്രാധിപർ (1953-1958), ന്യൂഡൽഹിയിൽ ദ സ്റ്റേറ്റ്‌മാനിൽ ഉപപത്രാധിപർ (1959-1963), 1963 മുതൽ 1965 വരെ പാട്രിയറ്റിൻ്റെ സഹപത്രാധിപർ, 1965 മുതൽ 1983 വരെ UNI യിൽ പ്രവർത്തിച്ചു. 1984 മുതൽ 91 വരെ ബാംഗ്ലൂരിൽ ഡെക്കാൻ ഹെറാൾഡിൽ അസോസിയേറ്റ് പത്രാധിപർ, 1996 മുതൽ 1997 വരെ ഹൈദരാബാദിൽ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്‌ടറും കൺസൽറ്റൻ്റും എന്നീ നിലകളിൽ പ്രവർത്തിച്ചു.

തകഴിയുടെ പ്രശസ്‌ത നോവൽ കയർ അതേപേരിൽ എം.എസ്. സത്യുവിന്റെ സംവിധാനത്തിൽ ഹിന്ദി സീരിയലായി ഇറക്കി. 1989 ൽ ഇതു ദേശീയശൃംഗലയിൽ പ്രക്ഷേപണം ചെയ്യപ്പെട്ടു. ദൂരദർശന് വാർത്തകളും ഫീച്ചറുകളും നിർമ്മിച്ചു നൽകുന്ന ബാംഗ്ലൂരിലെ ഫോക്കസ് ഇന്ത്യ ഫീച്ചേഴ്‌സിൻ്റെ ഉപദേശകനായി 1989 മുതൽ 1992 വരെ സേവനമനുഷ്‌ഠിച്ചു. 1994 മുതൽ 1999 വരെ ഏഷ്യാനെറ്റിന്റെ എഡിറ്റോറിയൽ ഉപദേശകനായും മീഡിയ വാച്ച് അഥവാ (പത്രവിശേഷം ) എന്ന പരിപാടിയിൽ സക്കറിയയുമായി സഹഅവതാരകനായും പ്രവർത്തിച്ചു.


Share our post

Kerala

സ്വയം തോന്നേണ്ട ഡ്രൈവിങ് പാഠങ്ങൾ

Published

on

Share our post

എല്ലാവരും ഏറെ ആഗ്രഹത്തോടെയാണ് വാഹനം ഓടിക്കാൻ പഠിക്കുന്നത്. ഗിയറുള്ള വാഹനങ്ങൾ പഠിച്ചവർക്ക് ഓർമയുണ്ടാകും, വാഹനത്തിന്റെ ഓരോ ഗിയറും എണ്ണിയതും ഇനിയെത്ര ഗിയർ ഇടാനുണ്ടെന്ന് ആകുലപ്പെട്ടതും ടോപ് ഗിയറിലിട്ട് ആദ്യമായിട്ട് ഓടിച്ചപ്പോഴുള്ള സന്തോഷവും ഒക്കെ. ഇന്നത്തെ പുത്തൻ തലമുറ വാഹനങ്ങളെല്ലാം ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ സഹിതമാണ് വരുന്നത്. അതുകൊണ്ടുതന്നെ വാഹനമിപ്പോൾ ഏത് ഗിയറിലാണ് ഓടുന്നതെന്നറിയാൻ മുമ്പിലെ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലൊന്ന് കണ്ണോടിച്ചാൽ മതി.വാഹനമോടിക്കാൻ പഠിച്ച സമയത്ത് വിനയത്തോടെ ജാഗ്രതയോടെ രണ്ടുകൈയും സ്റ്റിയറിങ്ങിലും ഹാൻഡ്ലിലും പിടിച്ച് കുറഞ്ഞ വേഗതയിൽ പോയിക്കൊണ്ടിരുന്നവർ കൈ തെളിഞ്ഞശേഷം ഒരു കൈ മാത്രം ഉപയോഗിച്ച്, ചിലപ്പോൾ രണ്ട് കൈയുംവിട്ട് വരെ വാഹനം ഓടിക്കുന്നത്ര ‘വിദഗ്ധ’രായി മാറുന്നു.

‘L’ ബോഡ് വെച്ച വാഹനമൊക്കെ പിന്നീട് കാണുമ്പോൾ എന്തൊരു പുച്ഛമാകും! ഡിഫൻസ് ഡ്രൈവിങ്ങാണ് നിരത്തിൽ ഏറ്റവും വിവേകശാലിയായ ഡ്രൈവർ പാലിക്കേണ്ട മര്യാദകളിൽ പ്രധാനം. ഒരു വാഹനം നിർത്തുമ്പോൾ ആദ്യം ക്ലച്ചാണോ ഗിയറാണോ അമർത്തേണ്ടതെന്നുപോലും അറിയാത്തവരായിരുന്നു നമ്മളൊക്കെയും. അതുപോലെതന്നെയാണ് വാഹനസംബന്ധിയായ അറിവുകൾ സംബന്ധിച്ച് ‘താൻ മാത്രം എല്ലാം തികഞ്ഞയാളാണെന്ന’ ധാരണയും. രാത്രികാലങ്ങളിൽ ഡിം ലൈറ്റ് മോഡ് ഫലപ്രദമായി എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് അറിയാത്തവരുണ്ട്, തന്റേത് വിലകൂടിയ വാഹനമാണെന്ന് കരുതി എതിരെ വരുന്ന വാഹനങ്ങൾക്കൊന്നും ഡിം ലൈറ്റ് അടിച്ചുകൊടുത്ത് ചെറുതാകില്ല, താനാണ് വലിയവൻ എന്ന മട്ടിൽ അലസമായി ഡ്രൈവ് ചെയ്യുന്നവരുമുണ്ട്. റോഡിൽ വികാരമല്ല, നമ്മെ നിയന്ത്രിക്കേണ്ടത് വിവേകമാണ്. ചെറിയ വാഹനമായാലും വലിയ വാഹനമായാലും ബ്രൈറ്റ് ലൈറ്റ് മോഡിലെ കണ്ണടിച്ചുപോകുന്ന വെളിച്ചമൊന്ന് ഡിം മോഡിലാക്കി കൊടുത്താൽ നിങ്ങളൊരിക്കലും ചെറുതായി പോകില്ല.

കുറേ നാളായി നിർത്തിയിട്ട വാഹനം ഓടിക്കുന്നതിന് മുമ്പ് ബോണറ്റ് ഉയർത്തി ഏതെങ്കിലും വയറിങ് ഭാഗം എവിടെയെങ്കിലും കട്ടായി പോയിട്ടുണ്ടോ, എൻജിൻ ഓയിൽ, കൂളന്റ്, ബ്രേക്ക് ഫ്ലൂയിഡ് ലെവലൊക്കെ കൃത്യമാണോയെന്നും ടയർ പ്രഷർ, ബ്രേക്കിങ് ഉൾപ്പെടെ കാര്യക്ഷമമല്ലേയെന്നും ഒന്ന് നോക്കുന്നത് കൊണ്ട് എന്തുപറ്റാനാണ്? ഡാഷ് ബോർഡ് പോളിഷ് ചെയ്യുമ്പോൾ അധികം ഓയിലി ആയത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നല്ല വെയിലത്തു കൂടി ഓടവേ പോളിഷ് ചെയ്ത് ഗ്ലോസിയായ ഭാഗത്തിന്റെ റിഫ്ലക്ഷൻ വിൻഡ് സ്ക്രീനിലടിച്ച് വിസിബിലിറ്റി കുറഞ്ഞേക്കാം. ചില നുറുങ്ങ് അറിവുകൾ പകർന്നുനൽകുന്നതിന് മുന്നോടിയായ ബിൽഡപ്പിനു വേണ്ടി മാത്രം പറഞ്ഞതല്ല മുകളിൽ പറഞ്ഞ കാര്യങ്ങൾ. ഓർക്കുക ഒരറിവും നിസ്സാരമല്ല എന്നത്.


Share our post
Continue Reading

Kerala

വാർഡ് പുനർവിഭജനം: ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് 12ന്

Published

on

Share our post

ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വാർഡ് പുനർവിഭജനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയിന്മേൽ ഫെബ്രുവരി 12ന് രാവിലെ ഒമ്പത് മുതൽ കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ ഹിയറിംഗ് നടത്തും. കരട് വാർഡ്/നിയോജകമണ്ഡല വിഭജന നിർദ്ദേശങ്ങളിന്മേൽ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങൾ/അഭിപ്രായങ്ങൾ സമർപ്പിച്ചവരെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ. മാസ് പെറ്റീഷൻ നൽകിയിട്ടുള്ളവരിൽ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കൂ.പയ്യന്നൂർ, തളിപ്പറമ്പ്, പേരാവൂർ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ ഒൻപത് മണിക്കും,
കല്ല്യാശ്ശേരി, പാനൂർ, ഇരിക്കൂർ, കണ്ണൂർ, കൂത്തുപറമ്പ്, ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകൾ, കണ്ണൂർ കോർപ്പറേഷൻ, കൂത്തൂപറമ്പ് നഗരസഭ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് രാവിലെ 11 മണിക്കും,എടക്കാട്, തലശ്ശേരി, ഇരിട്ടി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകൾ, തലശ്ശേരി, ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഹിയറിംഗ് നടക്കുക.


Share our post
Continue Reading

Kerala

യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് മാര്‍ച്ച് 31 മുതല്‍ ഡീലര്‍ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

Published

on

Share our post

ഉപയോഗിച്ച വാഹനങ്ങള്‍ വാങ്ങിവില്‍ക്കുന്ന യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. മാര്‍ച്ച് 31 മുതല്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റില്ലാതെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. സര്‍ട്ടിഫിക്കറ്റില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനോടൊപ്പം വാഹനങ്ങളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ 2023 ഏപ്രില്‍മുതല്‍ യൂസ്ഡ് കാര്‍ ഷോറൂമുകള്‍ക്ക് ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രാബല്യത്തില്‍ വരുത്തിയിരുന്നെങ്കിലും സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് കര്‍ശനമാക്കിയിരുന്നില്ല. എന്നാല്‍, സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് കര്‍ശനമാക്കുന്നത്.

അഞ്ചുവര്‍ഷത്തെ കാലാവധിയാണ് സര്‍ട്ടിഫിക്കറ്റിനുണ്ടാകുക. 25,000 രൂപയാണ് അപേക്ഷാഫീസ്. സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ പരിവാഹന്‍ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനും മാനദണ്ഡമുണ്ട്. വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ മതിയായസ്ഥലം ഉണ്ടാകുകയും റോഡിന്റെ വശങ്ങളില്‍ നിര്‍ത്തിയിടില്ലെന്ന് ഉറപ്പുവരുത്തുകയും വേണം. സ്ഥാപനങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പെതുജനങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നതരത്തില്‍ പ്രദര്‍ശിപ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഡീലര്‍മാര്‍ക്ക് രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് പുതുക്കുക, എന്‍.ഒ.സി. എന്നിവയ്ക്ക് അപേക്ഷ സമര്‍പ്പിക്കുക, വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക എന്നിവയ്ക്ക് അര്‍ഹതയും ഉണ്ടാകും.വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്ക് ടെസ്റ്റ് ഡ്രൈവ് നടത്തുക, റിപ്പയര്‍ ചെയ്യുന്നതിനോ പെയിന്റ് ചെയ്യുന്നതിനോ കൊണ്ടുപോകുക, പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് എടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍പ്പനയ്ക്കായി എത്തിച്ച വാഹനങ്ങള്‍ പുറത്തേക്കിറക്കാന്‍ പാടുള്ളൂവെന്നും ഡീലര്‍മാര്‍ക്ക് നിബന്ധനയുണ്ട്. പുറത്തേക്കിറക്കുമ്പോള്‍ സ്ഥാപനത്തിന്റെ ഓതറൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!