Connect with us

KELAKAM

ആറളം ഫാം: അണുങ്ങോടിൽ 100 ഏക്കറിൽ പുതിയ കൃഷി തുടങ്ങി

Published

on

Share our post

കേളകം: ആറളം ഫാമിന്‍റെ കൃഷിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഊർജിത നടപടികളുമായി ഫാം മാനേജ്മെൻ്റ്. ജോലി ചെയ്താൽ ശമ്പളം ലഭിക്കുമോയെന്ന തൊഴിലാളികളുടെ ആശങ്കക്ക് ശുഭപ്രതീക്ഷ നൽകിയാണ് പുതിയ നീക്കങ്ങൾ.

പഴയ പ്രതാപ കാലഘട്ടത്തിൽ 1400 തൊഴിലാളികൾ ജോലിചെയ്തിരുന്ന ഫാം കൃത്യമായ ശമ്പളം നൽകുകയും ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽനിന്നാണ് ഇന്നത്തെ ശോച്യാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ഇതിൽനിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് ആറളംഫാം. പകുതിയോളം സ്ഥലം പുനരധിവാസ മേഖലക്ക് കൈമാറിയതോടെ ഇന്ന് ഏകദേശം 3500 ഏക്കർ കൃഷി സ്ഥലമാണ് ഫാമിന് സ്വന്തമായുള്ളത്.

400ഓളം തൊഴിലാളികളും ജോലിചെയ്തുവരുന്നു. വർഷങ്ങളായി വന്യമൃഗങ്ങളുടെ താവളമായിരുന്ന ഫാം സംരക്ഷിക്കാൻ ഫാം എം.ഡി സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തി ഫലം കണ്ടുതുടങ്ങുകയാണ്. പുതുതായി ചാർജെടുത്ത അഡിമിനിസ്ട്രേറ്റർ കെ.പി. നിധീഷ്‌ കുമാറിന്റെ പ്രവർത്തനങ്ങൾ ഫാമിന്റെ പുനരുദ്ധാരണത്തിന് വേഗം കൂട്ടി.

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ഫാമിന്റെ 3500 ഏക്കർ വരുന്ന സ്ഥലം സൗരോർജ വേലികൾ സ്ഥാപിച്ച് സുരക്ഷിതമാക്കുന്ന ജോലി ഏകദേശം പൂർത്തിയായി. 31 ലക്ഷം രൂപയുടെ സൗരോർജ വേലിയാണ് നിർമിക്കുന്നത്. 25 ലക്ഷം രൂപയുടെ നിർമാണം പൂർത്തിയായി. ആറളം ഫാമിൽ കൂടുതൽ തെങ്ങുകൾ കൃഷിചെയ്തിരുന്ന അണുങ്ങോട് മേഖല കാട്ടാനകളുടെ ആക്രമണത്തിൽ തരിശുഭൂമിയായി മാറിയിരുന്നു. ഇവിടം കാട് വെട്ടിത്തെളിച്ച് 100 ഏക്കർ സ്ഥലം വീണ്ടും കൃഷി യോഗ്യമാക്കി.

വന്യമൃഗങ്ങളുടെ ശല്യം തടയാൻ 100 ഏക്കർ സ്ഥലത്തും സൗരോർജ വേലി നിർമാണം പൂർത്തീകരിച്ചു. ഇവിടെ വീണ്ടും അത്യൽപാദന ശേഷിയുള്ള ആയിരത്തോളം തെങ്ങും കവുങ്ങും കൃഷി നടത്തും.

നേരിടുന്ന വെല്ലുവിളികൾ

നഷ്ടത്തിലായ ഫാം ഇന്ന് നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ വന്യമൃഗ ശല്യവും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകലുമാണ്. ഫാമിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ പെറ്റുപെരുകിയതോടെ പ്രധാന വരുമാന മാർഗങ്ങളായ തെങ്ങ്, കവുങ്ങ്, കശുമാവ്, റബർ എന്നിവ ആന അടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചു. ഇതോടെ വരുമാന മാർഗങ്ങൾ ഇല്ലാതായ ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ പദ്ധതികൾ പലതും നഷ്ടത്തിലാകുകയും സംസ്ഥാന സർക്കാർകൂടി കൈവിടുകയും ചെയ്തതോടെ ശമ്പളവും അനുകൂല്യവും ലഭിക്കാതെ തൊഴിലാളികളും കഷ്ടത്തിലാണ്. കൃഷി നശിപ്പിച്ച കണക്കിൽ 40 കോടിയിലധികം രൂപ വനം വകുപ്പ് ഫാമിന് നൽകാനുണ്ട്. പുതുതായി അണുങ്ങോട് ആരംഭിച്ച 100 ഏക്കർ കൃഷി സ്ഥലത്തും കാട്ടുപന്നി ഉപദ്രവം കൂടുതലാണെന്നും അവയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഫാം സെക്യൂരിറ്റി വിഭാഗം അറിയിച്ചു.


Share our post

KELAKAM

കേളകം പഞ്ചായത്തിനെ ഹരിത- ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

Published

on

Share our post

കേളകം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി കേളകം പഞ്ചായത്തിനെ “ഹരിത-ശുചിത്വ പഞ്ചായത്ത്” ആയി പ്രഖ്യാപിച്ചു.2024 ഒക്ടോബർ 2 ന് ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തനത്തിൽ വിദ്യാലയങ്ങൾ, സ്ഥാപനങ്ങൾ, ടൂറിസം കേന്ദ്രങ്ങൾ, അംഗനവാടികൾ, അയൽക്കൂട്ടങ്ങൾ, ടൗണുകൾ, പൊതുവിടങ്ങൾ ഉൾപ്പെടെ വിവിധ ഘട്ടങ്ങളിൽ ഹരിതമായി പ്രഖ്യാപിച്ചിരുന്നു. തോടുകൾ, പാതയോരങ്ങൾ എന്നിവ ജനകീയമായി ശുചീകരിച്ച് ബോർഡുകൾ ഉൾപ്പെടെ സ്ഥാപിച്ചു. ശേഷം 13 വാർഡുകളും ഹരിതപ്രഖ്യാപനം നടത്തിയിരുന്നു.കേളകം വ്യാപാരഭവൻ ഹാളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് ഷാന്റി അധ്യക്ഷനായി. പഞ്ചായത്ത് അസിസ്റ്റൻ്റ് സിക്രട്ടറി രാജശേഖരൻ റിപ്പോർട് അവതരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്,പേരാവൂർ ബ്ലോക്ക് സ്ഥിര സമിതി അധ്യക്ഷ മൈഥിലി രമണൽ, ബ്ലോക്ക് അംഗം മേരിക്കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂനിറ്റ് പ്രസിഡണ്ട് റജീഷ് ബൂൺ, യുനൈറ്റഡ് മർച്ചൻ്റ്സ് ചേമ്പർ യൂനിറ്റ് പ്രസിഡണ്ട് കൊച്ചിൻ രാജൻ, ഗ്രാമ പഞ്ചായത്ത് സിക്രട്ടറി ബിജു ബേബി തുടങ്ങിയവർ സംസാരിച്ചു.


Share our post
Continue Reading

KELAKAM

ഈ സ്നേഹത്തിന് കാൽ നൂറ്റാണ്ട്

Published

on

Share our post

കേളകം: ഇരുപത്തിയഞ്ചിലധികം വർഷമായി അടക്കാത്തോട് മുഹിയുദ്ദീൻ ജുമാ മസ്ജിദിൽ നോമ്പുകാർക്കായി നോമ്പ് കഞ്ഞിയൊരുക്കി അടക്കാത്തോട് സ്വദേശി മുളംപൊയ്കയിൽ ഷറഫുദ്ദീൻ. തന്റെ പിതാവ് മുളംപൊയ്കയിൽ മുസ്തഫയിൽനിന്ന് പഠിച്ച പാചക വൈഭവമാണ് നാട്ടിലെ നോമ്പുകാർക്ക് അനുഗ്രഹമായത്.ജീരകം, ഉലുവ, വെളുത്തുള്ളി, തേങ്ങ എന്നിവ ചേർത്ത് തയാറാക്കുന്ന കഞ്ഞി പള്ളിയിലെ നോമ്പുതുറക്കാർക്ക് മാത്രമല്ല എത്തുന്ന എല്ലാവർക്കും പാർസലായും നൽകും. ഷറഫുദ്ദീന്റെ നോമ്പുകഞ്ഞി കൂടി രുചിക്കുമ്പോഴാണ് നാട്ടുകാർക്ക് നോമ്പു തുറയുടെ സംതൃപ്തി ലഭിക്കുന്നത്.കഞ്ഞി തയാറാക്കാൻ ഷറഫുദ്ദീനെ സഹായിക്കാനായി ഉച്ചമുതൽ ഭാര്യ പാത്തുമ്മയും കർമനിരതയാവും. കഞ്ഞിയും ചായയും പലഹാരങ്ങളും പഴവർഗങ്ങളും നോമ്പ് തുറക്കാർക്കായി തയാറാക്കാനായി ലഭിച്ച അവസരത്തിന് സർവശക്തനെ സ്തുതിക്കുകയാണിവർ.നോമ്പുകഞ്ഞി തയാറാക്കുന്നതിൽ മാത്രമല്ല, മഹല്ലിലെ സാമൂഹിക പ്രവർത്തനങ്ങളിലും മുന്നണിയിലാണ് ഈ എഴുത്തഞ്ച്കാരൻ. പള്ളിയുടെ പരിസരങ്ങളിലും ഖബർസ്ഥാനിലും കാട് തെളിക്കുന്നത് തന്റെ ഉത്തരവാദിത്വമെന്നോണം സൗജന്യ സേവനമാക്കിയിട്ടുണ്ട് ഷറഫുദ്ദീൻ. അന്നന്നത്തെ ഉപജീവനത്തിന് കൂലിപ്പണിയാണ് മാർഗമെങ്കിലും നന്മയുടെ മാർഗത്തിൽ മാർഗ ദർശികൂടിയാണ് ഈ കറുത്ത തൊപ്പിക്കാരൻ.


Share our post
Continue Reading

KELAKAM

യുണൈറ്റഡ് മർച്ചൻ്റ്സ് ചേംമ്പർ കേളകം യൂണിറ്റ് കമ്മറ്റി കേളകം പഞ്ചായത്തിലേക്ക്‌ പ്രതിഷേധ സമരം നടത്തി

Published

on

Share our post

കേളകം : യു.എം.സി. കേളകം യൂണിറ്റ് കേളകം പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ ട്രഷറർ ജേക്കബ് ചോലമറ്റം ഉദ്ഘാടനം ചെയ്തു. കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ അധ്യക്ഷനായി. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജനറൽ സെക്രട്ടറി സജി ജോസഫ്, ജോ. സെക്രട്ടറി സൈജു ഗുജറാത്തി, എക്സിക്യൂട്ടീവ് അംഗം ജെ. ദേവദാസൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറിക്ക് വ്യാപാരികളുടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള നിവേദനവും സമർപ്പിച്ചു.

2024-25 വർഷത്തിൽ നിലവിലുണ്ടായിരുന്ന തൊഴിൽ നികുതിയിൽ രണ്ടര ഇരട്ടി വർദ്ധനവു വരുത്തിയ നടപടിയിലുള്ള പ്രതിഷേധവും വർധിച്ചുവരുന്ന അനധികൃത ഫുട്പാത്ത് വ്യാപാരത്തിനെതിരെയുള്ള വിയോജിപ്പും സർക്കാറിനെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും അറിയിക്കുവാനാണ് സംസ്ഥാന കമ്മറ്റി തീരുമാനപ്രകാരം യൂണിറ്റ് കമ്മറ്റി പ്രതിഷേധ സമരം നടത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!