Connect with us

KELAKAM

ആറളം ഫാം: അണുങ്ങോടിൽ 100 ഏക്കറിൽ പുതിയ കൃഷി തുടങ്ങി

Published

on

Share our post

കേളകം: ആറളം ഫാമിന്‍റെ കൃഷിയിലെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ ഊർജിത നടപടികളുമായി ഫാം മാനേജ്മെൻ്റ്. ജോലി ചെയ്താൽ ശമ്പളം ലഭിക്കുമോയെന്ന തൊഴിലാളികളുടെ ആശങ്കക്ക് ശുഭപ്രതീക്ഷ നൽകിയാണ് പുതിയ നീക്കങ്ങൾ.

പഴയ പ്രതാപ കാലഘട്ടത്തിൽ 1400 തൊഴിലാളികൾ ജോലിചെയ്തിരുന്ന ഫാം കൃത്യമായ ശമ്പളം നൽകുകയും ലാഭത്തിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽനിന്നാണ് ഇന്നത്തെ ശോച്യാവസ്ഥയിലേക്ക് കൂപ്പുകുത്തിയത്. ഇതിൽനിന്ന് കരകയറാനുള്ള തീവ്രശ്രമത്തിലാണ് ആറളംഫാം. പകുതിയോളം സ്ഥലം പുനരധിവാസ മേഖലക്ക് കൈമാറിയതോടെ ഇന്ന് ഏകദേശം 3500 ഏക്കർ കൃഷി സ്ഥലമാണ് ഫാമിന് സ്വന്തമായുള്ളത്.

400ഓളം തൊഴിലാളികളും ജോലിചെയ്തുവരുന്നു. വർഷങ്ങളായി വന്യമൃഗങ്ങളുടെ താവളമായിരുന്ന ഫാം സംരക്ഷിക്കാൻ ഫാം എം.ഡി സന്ദീപ് കുമാറിന്റെ നേതൃത്വത്തിൽ നടക്കുന്ന നവീകരണ പ്രവൃത്തി ഫലം കണ്ടുതുടങ്ങുകയാണ്. പുതുതായി ചാർജെടുത്ത അഡിമിനിസ്ട്രേറ്റർ കെ.പി. നിധീഷ്‌ കുമാറിന്റെ പ്രവർത്തനങ്ങൾ ഫാമിന്റെ പുനരുദ്ധാരണത്തിന് വേഗം കൂട്ടി.

വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ ഫാമിന്റെ 3500 ഏക്കർ വരുന്ന സ്ഥലം സൗരോർജ വേലികൾ സ്ഥാപിച്ച് സുരക്ഷിതമാക്കുന്ന ജോലി ഏകദേശം പൂർത്തിയായി. 31 ലക്ഷം രൂപയുടെ സൗരോർജ വേലിയാണ് നിർമിക്കുന്നത്. 25 ലക്ഷം രൂപയുടെ നിർമാണം പൂർത്തിയായി. ആറളം ഫാമിൽ കൂടുതൽ തെങ്ങുകൾ കൃഷിചെയ്തിരുന്ന അണുങ്ങോട് മേഖല കാട്ടാനകളുടെ ആക്രമണത്തിൽ തരിശുഭൂമിയായി മാറിയിരുന്നു. ഇവിടം കാട് വെട്ടിത്തെളിച്ച് 100 ഏക്കർ സ്ഥലം വീണ്ടും കൃഷി യോഗ്യമാക്കി.

വന്യമൃഗങ്ങളുടെ ശല്യം തടയാൻ 100 ഏക്കർ സ്ഥലത്തും സൗരോർജ വേലി നിർമാണം പൂർത്തീകരിച്ചു. ഇവിടെ വീണ്ടും അത്യൽപാദന ശേഷിയുള്ള ആയിരത്തോളം തെങ്ങും കവുങ്ങും കൃഷി നടത്തും.

നേരിടുന്ന വെല്ലുവിളികൾ

നഷ്ടത്തിലായ ഫാം ഇന്ന് നേരിടുന്ന രണ്ട് പ്രധാന വെല്ലുവിളികൾ വന്യമൃഗ ശല്യവും തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം നൽകലുമാണ്. ഫാമിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ പെറ്റുപെരുകിയതോടെ പ്രധാന വരുമാന മാർഗങ്ങളായ തെങ്ങ്, കവുങ്ങ്, കശുമാവ്, റബർ എന്നിവ ആന അടക്കമുള്ള വന്യമൃഗങ്ങൾ നശിപ്പിച്ചു. ഇതോടെ വരുമാന മാർഗങ്ങൾ ഇല്ലാതായ ഫാം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

ദീർഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ പദ്ധതികൾ പലതും നഷ്ടത്തിലാകുകയും സംസ്ഥാന സർക്കാർകൂടി കൈവിടുകയും ചെയ്തതോടെ ശമ്പളവും അനുകൂല്യവും ലഭിക്കാതെ തൊഴിലാളികളും കഷ്ടത്തിലാണ്. കൃഷി നശിപ്പിച്ച കണക്കിൽ 40 കോടിയിലധികം രൂപ വനം വകുപ്പ് ഫാമിന് നൽകാനുണ്ട്. പുതുതായി അണുങ്ങോട് ആരംഭിച്ച 100 ഏക്കർ കൃഷി സ്ഥലത്തും കാട്ടുപന്നി ഉപദ്രവം കൂടുതലാണെന്നും അവയെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും ഫാം സെക്യൂരിറ്റി വിഭാഗം അറിയിച്ചു.


Share our post

KELAKAM

കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ

Published

on

Share our post

കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.


Share our post
Continue Reading

KELAKAM

വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി

Published

on

Share our post

കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.


Share our post
Continue Reading

KELAKAM

ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്

Published

on

Share our post

കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.


Share our post
Continue Reading

Trending

error: Content is protected !!