Connect with us

Kerala

അടുക്കളജോലി ചെയ്യുന്ന അച്ഛനമ്മമാർ; സമത്വത്തിന്റെ പുതിയ ചിത്രവുമായി മൂന്നാം ക്ലാസ് പാഠപുസ്തകം

Published

on

Share our post

തിരുവനന്തപുരം : വീട്ടുജോലികൾ ചെയ്യുന്നതിന് ലിം​ഗഭേദമില്ലെന്ന ആശയം പങ്കുവച്ച് മൂന്നാം ക്ലാസിലെ മലയാള പാഠപുസ്തകം. വീട്ടിലെ പ്രധാന തൊഴിലിടമാണ് അടുക്കള എന്ന തലക്കെട്ടോടുകൂടിയാണ് അടുക്കളയിൽ ജോലി ചെയ്യുന്ന അച്ഛന്റെയും അമ്മയുടെയും മക്കളുടെയും ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീ അടുക്കളപ്പണി ചെയ്യുകയും പുരുഷൻ പുറത്ത് ജോലിക്കു പോവുകയും ചെയ്യുന്നതായി കാണിച്ചിരുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി സമത്വം വീട്ടില്‍ നിന്ന് തുടങ്ങണമെന്ന പാഠത്തെ മുന്നോട്ടു വയ്ക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പെട്ടെന്നു തന്നെ ശ്രദ്ധ നേടി. അടുക്കള ജോലികൾ എല്ലാവരും ഒരുമിച്ച് ചെയ്യേണ്ടതാണെന്ന് ചിത്രത്തിലൂടെ ഓർമിപ്പിക്കുന്നതാണ് പാഠഭാഗം.

‘എന്തെല്ലാം പണികളാണ് അടുക്കളയില്‍ നടക്കുന്നത് ?, വീട്ടിലെ കാര്യങ്ങള്‍ കൂടെ ഓര്‍മിച്ച് പറയൂ, ‘അടുക്കളയില്‍ എന്തല്ലാം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നുണ്ട് ?, അടുക്കളപ്പണിയുമായി ബന്ധപ്പെട്ട് എന്തൊക്കെ വാക്കുകളും പ്രയോഗങ്ങളും നിങ്ങള്‍ക്ക് കണ്ടെത്താനാവും ?, കണ്ടെത്തിയവ ഉള്‍പ്പെടുത്തി കുറിപ്പ് തയ്യാറാക്കൂ ‘- എന്നിങ്ങനെ പഠനപ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളും ചിത്രത്തിനൊപ്പമുണ്ട്.

അടുക്കള ജോലികൾ സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണെന്ന പരമ്പരാഗത ബോധത്തെ കുട്ടികളിൽ നിന്ന് തുടച്ചുനീക്കുന്നതാണ് ചിത്രമുൾപ്പെടെയുള്ള പാഠഭാഗമെന്നാണ് സോഷ്യൽ മീഡിയയിലെ അഭിപ്രായം. യാഥാസ്ഥിതിക ജെൻഡർ മൂല്യങ്ങളെ നിരസിച്ച് സമത്വത്തിന്റെ ആശയം കുട്ടികളിലേക്കെത്തിച്ച പാഠപുസ്തകവും ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിച്ച ഇടത് സർക്കാരും കയ്യടി അർഹിക്കുന്നുവെന്നും സോഷ്യൽ മീഡിയ പറയുന്നു. ലിം​ഗസമത്വത്തെക്കുറിച്ചുള്ള പാഠഭാ​ഗങ്ങൾ പുസ്തകത്തിലുൾപ്പെടുത്തുമെന്ന് പൊതു വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി പറഞ്ഞിരുന്നു. മന്ത്രിയും ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.


Share our post

Kerala

ഓഫീസിലേക്ക് കാട്ടുപന്നി ഓടിക്കയറുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ വഴുതിവീണു; ജീവനക്കാരിയുടെ തലയിൽ ആറ് സ്റ്റിച്ച്

Published

on

Share our post

കൽപ്പറ്റ: കാട്ടുപന്നികൾ ഓഫീസിലേക്ക് ഓടിക്കയറുന്നത് തടയാൻ ശ്രമിക്കവെ വഴുതി വീണ സ്‌ത്രീക്ക് പരിക്കേറ്റു. വയനാട് കുമ്പറ്റയിൽ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. കുമ്പറ്റ മിൽക്ക് സൊസൈറ്റി ജീവനക്കാരി റസിയക്കാണ് പരിക്കേറ്റത്.റോഡിലേക്ക് കൂട്ടമായി എത്തിയ കാട്ടുപന്നികൾ സ്ഥാപനത്തിലേക്ക് ഓടിക്കയറുന്നത് തടയാനായി റസിയ ഷട്ടർ ഇടാൻ ശ്രമിക്കുന്നതിനിടെ വഴുതി വീഴുകയായിരുന്നു. തലയ്‌ക്ക് മുറിവേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുറിവിൽ ആറ് സ്റ്റിച്ചുണ്ട്.കണ്ണൂരിലും സമാനമായ സംഭവം ഉണ്ടായി. കാട്ടുപന്നി ആക്രമണത്തിൽ വെള്ളരിയാനം സ്വദേശി ജയചന്ദ്രനാണ് പരിക്കേറ്റത്. ഇയാളെ കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. റബ്ബർ ടാപ്പിംഗിനിടെ ഇന്ന് രാവിലെ ആയിരുന്നു ആക്രമണം.


Share our post
Continue Reading

Kerala

പൊലീസ്,​ സർക്കാർ ഉദ്യോഗസ്ഥർക്ക് എക്‌സ്‌റേ എടുക്കാൻ ജനറൽ ആസ്പത്രിയിൽ മുൻഗണന

Published

on

Share our post

തിരുവനന്തപുരം : ജനറൽ ആസ്പത്രിയിലെ എക്‌സ്‌റേ ഉപകരണത്തിന്റെ തകരാർ ഉടൻ പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. എക്‌സ്‌റേ ഉപകരണം കേടായതു കാരണം രോഗികൾ ബുദ്ധിമുട്ടിലായ സംഭവത്തിൽ പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.എക്‌സ്‌റേ ഉപകരണവും യു.പി.എസും കേടായതിന്റെ കാരണം കണ്ടെത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. രണ്ടിന്റെയും തകരാർ പരിഹരിക്കാൻ കഴിയുന്നതാണോ എന്നും ഇല്ലെങ്കിൽ പുതിയത് സ്ഥാപിക്കണമോയെന്നും പരിശോധിക്കണം. എക്‌സ്‌റേ എടുക്കുന്നതിന് പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ ജീവനക്കാർക്കും മുൻഗണന നൽകുന്നുണ്ടെന്ന ആക്ഷേപവും പരിശോധിക്കണം. ഇത്തരത്തിൽ ആർക്കെങ്കിലും മുൻഗണന നൽകുന്നുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് നിയമപ്രകാരമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.ആരോഗ്യ വകുപ്പ് ഡയറക്ടർക്കും ജനറൽ ആസ്പത്രി സൂപ്രണ്ടിനുമാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശം നൽകിയത്. ഇരുവരും രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. ആരോഗ്യവകുപ്പ്‌ ഡയറക്ടറുടെയും ജനറൽ ആശുപത്രി സൂപ്രണ്ടിന്റെയും പ്രതിനിധികളായി സീനിയർ ഉദ്യോഗസ്ഥർ ഏപ്രിൽ മൂന്നിന് രാവിലെ 10.00 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.


Share our post
Continue Reading

Kerala

സ്കൂളിൽ പരീക്ഷ കഴിഞ്ഞുള്ള ആഘോഷത്തിന് വിലക്ക്

Published

on

Share our post

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കാസർകോട് പത്താം ക്ലാസ് യാത്രയയപ്പ് ചടങ്ങിൽ വിദ്യാർത്ഥികൾ കഞ്ചാവ് ഉപയോഗിച്ച് പങ്കെടുത്തതും താമരശേരിയിൽ സംഘർഷത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി മരിച്ചതും കണക്കിലെടുത്താണിത്.കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർമാർക്കും നിർദ്ദേശം അയയ്‌ക്കും.അവസാന പരീക്ഷ കഴിഞ്ഞ് ക്യാമ്പസിൽ വിദ്യാർത്ഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനേജ്മെന്റുകൾ കർശന നിർദ്ദേശം നൽകണം. വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം.ചില വിദ്യാർത്ഥികൾ സ്കൂൾ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല.അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാമ്പസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ഷാനവാസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!