Connect with us

Kannur

നാല് വർഷ ബിരുദം;സിലബസുകൾ പത്തിനകം പൂർത്തീകരിക്കണം: മന്ത്രി ബിന്ദു

Published

on

Share our post

കണ്ണൂർ: നാലുവർഷ ബിരുദ ഡിഗ്രി കോഴ്സുകളുടെ സിലബസുകള്‍ ജൂണ്‍ പത്തോടെ പൂർത്തിയാക്കാൻ നിർദ്ദേശം നല്‍കിയതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു . കണ്ണൂർ സർവകലാശാല നാലുവർഷ ബിരുദ ഡിഗ്രി പ്രോഗ്രാമുകളുടെ വിലയിരുത്തല്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലുമായി വിദേശരാജ്യങ്ങളിലേക്ക് പോകുന്ന കുട്ടികള്‍ക്ക് മൂന്നുവർഷത്തെ യു.ജി കോഴ്സുകള്‍ കൊണ്ട് വേണ്ടത്ര ക്രെഡിറ്റ് സ്‌കോർ ചെയ്യാനാകുന്നില്ല. ഇതിന് പരിഹാരമായാണ് നാലുവർഷ കോഴ്സുകള്‍ ആവിഷ്‌കരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴ്സുകള്‍ വിദ്യാർത്ഥികള്‍ക്ക് തിരഞ്ഞെടുക്കാവുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തത്.മെയിൻ വിഷയങ്ങള്‍ക്കൊപ്പം തങ്ങളുടെ കഴിവുകള്‍ വളർത്താനാവശ്യമായ കോഴ്സുകള്‍ തിേരഞ്ഞെടുക്കാം. അദ്ധ്യാപനരീതിയിലും അഴിച്ചുപണി ആവശ്യമാണ്. തൊഴില്‍ നൈപുണ്യത്തിനും പ്ലേസ്‌മെന്റിനുമായി പ്രത്യേക സെല്‍ കോളജുകളില്‍ ആവശ്യമാണ്.

തെക്കൻ കേരളത്തിലെ കോളജുകളില്‍ കെഡിസ്‌കുമായി ചേർന്ന് ഇന്നൊവേഷൻ ഇൻക്യുബേഷൻ സെന്ററുകള്‍ കോളജുകളില്‍ പ്രവർത്തിക്കുന്നുണ്ട്. ദേശിയ അന്താരാഷ്ട്ര കബനികളുമായി കാബസുകളില്‍ ഇൻഡസ്ട്രിയല്‍ പാർക്ക് ആരംഭിക്കുന്നതിനുള്ള ചർച്ച നടക്കുന്നുണ്ട്. അതുപോലെ ഇന്റേണ്‍ഷിപ് ചെയ്യാനുള്ള കമ്ബനികളുടെ എം പാനല്‍ ലിസ്റ്റ് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ തയാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സർവകലാശാല വൈസ് ചാൻസിലർ ഡോ.ബിജോയ് നന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. ജോബി കെ.ജോസ്, എൻ.സുകന്യ, ഡോ സുജേന്ദ്രൻ എന്നിവർ സംസാരിച്ചു. നാലുവർഷ യു.ജി കോഴ്സുകളിലെ കുട്ടികളെ സ്വീകരിക്കുന്നതിന് കാമ്ബസുകളും സജ്ജമാകണമെന്നും മന്ത്രി പറഞ്ഞു.

അവരുടെ സർഗാത്മകകഴിവുകള്‍ക്കൊപ്പം തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം ഇല്ലാതാക്കാനുമായി കാംപസുകളില്‍ ഇൻഡസ്ട്രിയല്‍ പാർക്കുകള്‍ ഉള്‍പ്പെടെ സജ്ജമാക്കും. ജൂലായ് ഒന്നോടെ ക്ലാസുകള്‍ ആരംഭിക്കുന്ന വിധത്തിലാണ് സംസ്ഥാനത്തെ മുഴുവൻ സർവകലാശാലകളിലും അക്കാഡമിക് കലണ്ടർ തയാറാക്കിയത്. അതിന് മുബ് തന്നെ പ്രവേശന നടപടികള്‍ പൂർത്തീകരിക്കണം. പരീക്ഷ, കലാകായിക മത്സരങ്ങള്‍ എന്നിവയെല്ലാം എല്ലാ സർവകലാശാലകളിലും ഒരേ തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അടുത്ത വർഷം മുതല്‍ അന്തർസർവകലാശാല കലോത്സവം ഉള്‍പ്പെടെ നടത്താനുള്ള ഒരുക്കങ്ങളുമുണ്ടെന്ന് മന്ത്രി പറഞ്ഞു.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!