Connect with us

Kerala

പഠനം എളുപ്പമാക്കാൻ അക്ഷരമാലയും പുതിയ ലിപിയും

Published

on

Share our post

തിരുവനന്തപുരം: വായന എളുപ്പമാക്കുന്നതിനൊപ്പം കുട്ടികൾക്ക് അക്ഷരം പരിചയപ്പെടുത്തി പുതിയ പാഠപുസ്തകങ്ങൾ. നീണ്ട ഇടവേളയ്‌ക്കുശേഷം അധ്യാപകരുടെയും രക്ഷിതാക്കളുടെയും ആവശ്യം പരി​ഗണിച്ച് ഒന്നാംക്ലാസ് പാഠപുസ്തകത്തിൽ അക്ഷരമാല തിരികെയെത്തിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. എസ്-സി.ഇ.ആർ.ടി ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയത്. തെറ്റില്ലാതെ എഴുതാനും വായിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ്‌ ലക്ഷ്യം. പരിഷ്കരിച്ചിറങ്ങുന്ന 1, 3, 5, 7, 9 ക്ലാസിലെ പാഠപുസ്തകങ്ങളുടെ ലിപിയിലും വിന്യാസത്തിലും ഇത്തവണ മാറ്റമുണ്ട്. പഴയരീതിയിലുള്ള കൂട്ടക്ഷരങ്ങൾ തിരികെ കൊണ്ടുവരുന്ന ലിപി പരിഷ്കരണമാണ് നടപ്പാക്കിയത്.

വരികൾക്കിടയിലെ അകലത്തിലും അക്ഷരങ്ങളുടെ വലിപ്പത്തിലും മാറ്റം പ്രകടമാണ്. വ്യഞ്ജനങ്ങളോട് സ്വരങ്ങൾ ചേർന്നുണ്ടാകുന്ന അക്ഷരങ്ങളുടേയും കൂട്ടക്ഷരങ്ങളുടേയും എണ്ണം കുറച്ച പാഠപുസ്തകത്തിൽ 90 ലിപികളാണ് ഉപയോഗിച്ചിരിക്കുന്നത്. സി ഡിറ്റ് തയ്യാറാക്കിയ തുമ്പ എന്ന ഫോണ്ടാണ് ഉപയോ​ഗിക്കുന്നത്. ഇൻഡിസൈൻ സോഫ്റ്റ്-വെയർ‌ ഉപയോ​ഗിച്ചാണ് പുസ്തകങ്ങൾ തയ്യാറാക്കിയത്‌. ചീഫ് സെക്രട്ടറിയായിരുന്ന വി .പി ജോയ് അധ്യക്ഷനായി 2021ൽ ഔദ്യോഗിക ഭാഷാ പരിഷ്‌കരണ സമിതിയാണ് ലിപി പരിഷ്കരണത്തിന് ശുപാർശ ചെയ്തത്. മലയാളത്തിന്റെ ശൈലീരീതി എന്ന ശൈലീ പുസ്തകവും ഇതിനായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2, 4, 6, 8, 10 ക്ലാസുകളിൽ നിലവിലുള്ള ലിപിതന്നെ തുടരും.


Share our post

Kerala

ബയോ കാരിബാഗുകളിലും വ്യാജൻ; വിപണിയിലെത്തുന്നത് പ്ലാസ്റ്റിക് ബാഗുകൾ, കിലോയ്ക്ക് 40 രൂപവരെ വിലക്കുറവ്

Published

on

Share our post

ബയോ കാരിബാഗുകളെന്ന (ബയോ കമ്പോസ്റ്റബിള്‍ ബാഗ്) പേരില്‍ വിപണിയിലെത്തുന്നതില്‍ പലതും പ്ലാസ്റ്റിക് കവറുകള്‍. പല കച്ചവടക്കാരും ഇതറിയാതെയാണ് കിലോക്കണക്കിന് കവര്‍വാങ്ങി ശേഖരിക്കുന്നത്. കമ്പോസ്റ്റബിള്‍ കാരി ബാഗുകളെപ്പോലെതന്നെ തോന്നിക്കുന്ന ഇവ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനും എളുപ്പമല്ല.

ചോളത്തിന്റെ സ്റ്റാര്‍ച്ചില്‍നിന്നാണ് കമ്പോസ്റ്റബിള്‍ കവറുകള്‍ നിര്‍മിക്കുന്നത്. അസംസ്‌കൃത വസ്തുക്കള്‍ കേരളത്തിന് പുറത്തുനിന്നെത്തിച്ചാണ് നിര്‍മാണം. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കാത്ത ഇത്തരം ബാഗിന് ഒരുകിലോയ്ക്ക് 150 രൂപയാണ് ഈടാക്കുന്നത്. വെള്ളക്കവറില്‍ പച്ച എഴുത്തോടുകൂടിയാണ് ബയോ കാരി ബാഗുകള്‍ പുറത്തിറങ്ങുന്നത്. ‘ഐ ആം നോട്ട് പ്ലാസ്റ്റിക്’ എന്ന അടിക്കുറിപ്പും എവിടെ, എപ്പോഴാണ് നിര്‍മിച്ചത്, ആരുടെ അംഗീകാരമാണുള്ളത് എന്നുതുടങ്ങുന്ന വിവരങ്ങളും കവറിനുപുറത്തുണ്ടാകും. ഇതിനോടൊപ്പമാണ് ക്യു ആര്‍ കോഡും നല്‍കിയിരിക്കുന്നത്. വ്യാജ കവറുകളും ഇതേനിറത്തിലും എഴുത്തിലുംതന്നെയാണ് പുറത്തിറങ്ങുന്നത്. കിലോയ്ക്ക് 30-40 രൂപവരെ വിലക്കുറവുണ്ട്. ഭാരത്തില്‍ വ്യത്യാസമുണ്ടെങ്കിലും പെട്ടെന്ന് തിരിച്ചറിയുകയുമില്ല.

കച്ചവടസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്താനുള്ള പരിശോധനയില്‍ ഇത്തരം കവറുകള്‍ പിടികൂടിയ സംഭവങ്ങളുണ്ടായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. നേരത്തേ മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ബയോകവറുകള്‍ എത്തിയിരുന്നത്. ഇപ്പോള്‍ പാലക്കാട് ജില്ലയില്‍ മുണ്ടൂരും കഞ്ചിക്കോട്ടും കവര്‍നിര്‍മിക്കുന്ന സ്ഥാപനങ്ങളുണ്ട്.

വ്യാജനെ അറിയാന്‍ വഴിയുണ്ട്

കവറുകള്‍ പരിശോധനാ ലാബുകളിലെത്തിച്ച് ഡൈക്ലോറോ മീഥേന്‍ ലായനിയില്‍ മുക്കിയാല്‍ വ്യാജനെ തിരിച്ചറിയാം. കവര്‍ പൊടിഞ്ഞുപോകുന്നുണ്ടെങ്കില്‍ കമ്പോസ്റ്റബിള്‍ ബാഗാണ്. പ്ലാസ്റ്റിക്കിന് മാറ്റങ്ങളൊന്നും സംഭവിക്കില്ല.


Share our post
Continue Reading

Kerala

ഒറ്റ ദിവസം കൊണ്ട് സ്വർണ വില കത്തിക്കയറി; പവന് കൂടിയത് 880 രൂപ

Published

on

Share our post

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഒറ്റ ദിവസംകൊണ്ട് കത്തിക്കയറി. ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് ഒറ്റരാത്രികൊണ്ട് കൂടിയത്. വിവാഹ പാർട്ടികളെയും മറ്റും കനത്ത നിരാശയിലാക്കിയാണ് സ്വർണത്തിന്റെ ഇന്നത്തെ മുന്നേറ്റം.കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 1,680 രൂപയുടെ വർധനയാണുണ്ടായത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഇന്ന് ഏറ്റവും കുറഞ്ഞത് പണിക്കൂലിയും നികുതികളും ഉൾപ്പെടെ 71,500 രൂപയാണ് നൽകേണ്ടി വരുന്നത്.18 കാരറ്റ് സ്വർണ വിലയും ഉയർന്നു. ഗ്രാമിന് 90 രൂപ കൂടി 6,770 രൂപയിലെത്തി. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് 93 ലക്ഷം രൂപ കടന്നിട്ടുണ്ട്. വെള്ളി വില 2 രൂപ വർദ്ധിച്ച് 110 രൂപയായി.


Share our post
Continue Reading

Kerala

റേഷൻ അരിക്ക് വിലകൂട്ടാൻ സാധ്യത

Published

on

Share our post

തിരുവനന്തപുരം: റേഷൻ അരിക്ക് വിലകൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാർശ. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരി വില കൂട്ടുന്നത്.പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്.3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാർശയിലുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!