Connect with us

Kannur

നെല്‍ക്കര്‍ഷകര്‍ക്കുള്ള പലിശരഹിത വായ്പ; സഹകരണ ബാങ്കുകൾക്ക് വിമുഖത

Published

on

Share our post

കണ്ണൂര്‍: നെല്‍ക്കൃഷി വികസനം ലക്ഷ്യമാക്കി സംസ്ഥാനസര്‍ക്കാര്‍ ആവിഷ്‌കരിച്ച പലിശരഹിത വായ്പ നല്‍കാന്‍ സഹകരണ ബാങ്കുകള്‍ക്ക് വിമുഖത. നെല്‍ക്കര്‍ഷകന് 50,000 രൂപ ആറുമാസത്തേക്ക് നല്‍കുന്ന വായ്പാപദ്ധതിയാണിത്. പ്രാഥമിക സഹകരണ ബാങ്കുകള്‍ മുഖേനയാണ് നടപ്പാക്കുന്നത്. ചില ബാങ്കുകള്‍ അപൂര്‍വം കര്‍ഷകര്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍, ചിലത് ആര്‍ക്കും നല്‍കിയിട്ടില്ല. കര്‍ഷകര്‍ക്ക് പലിശയില്ലാത്ത വായ്പയാണെങ്കിലും ബാങ്കുകള്‍ക്ക് ആറുശതമാനം പലിശ ലഭിക്കുന്നുണ്ട്. ഉത്തേജകപലിശ എന്ന നിലയില്‍ മൂന്നുശതമാനം സംസ്ഥാനസര്‍ക്കാരും മൂന്നുശതമാനം നബാര്‍ഡ് മുഖേന കേന്ദ്രസര്‍ക്കാരുമാണ് നല്‍കുന്നത്. മൂന്നുവര്‍ഷം മുന്‍പ് ഏഴുശതമാനമായിരുന്നു.

പണമില്ലാത്തത് കാരണം കൃഷിയിറക്കാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ആവിഷ്‌കരിച്ച പദ്ധതിയെപ്പറ്റി പലര്‍ക്കും അറിയില്ല. ലാഭമില്ലാത്ത വായ്പയായതിനാല്‍ ബാങ്കുകള്‍ക്കും താത്പര്യമില്ല. മറ്റ് കൃഷിയില്‍ നിന്ന് വ്യത്യസ്തമായി നെല്‍ക്കൃഷി കൃത്യസമയത്ത് ചെയ്യണം. പണമില്ലാത്തതിനാല്‍ പലര്‍ക്കും ഇത് സാധിക്കുന്നില്ല. നെല്‍ക്കൃഷി സംരക്ഷിക്കുന്നത് സംബന്ധിച്ച് പഠിച്ച പല കമ്മിഷന്റെയും ശുപാര്‍ശപ്രകാരമാണ് ഈ വായ്പാപദ്ധതി ആവിഷ്‌കരിച്ചത്.

വ്യക്തമായ മാനദണ്ഡങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. നെല്‍ക്കൃഷിക്ക് മാത്രമാണ് ഈ വായ്പ ഉപയോഗിക്കുകയെന്ന് വില്ലേജ് ഓഫീസറും കൃഷി ഓഫീസറും സാക്ഷ്യപ്പെടുത്തണം. സര്‍ക്കാരില്‍ നിന്നും നബാര്‍ഡില്‍ നിന്നും ഇതിന്റെ പലിശ ലഭിക്കുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്. വന്‍തുക നഷ്ടപ്പെടുന്നതുകൊണ്ടാണ് ഈ വായ്പ നല്‍കാന്‍ മടിക്കുന്നതെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. നബാര്‍ഡില്‍ നിന്ന് 2020-21 വര്‍ഷത്തിലെ തുക മാത്രമേ ലഭിച്ചുള്ളു. സംസ്ഥാനസര്‍ക്കാരില്‍നിന്ന് അവസാനമായി ലഭിച്ചത് 2013-14 വര്‍ഷത്തിലാണെന്നും ഒരു ബാങ്ക് സെക്രട്ടറി പറഞ്ഞു. ഈ തുക വ്യക്തിഗത വായ്പയായി നല്‍കിയാല്‍ 12 ശതമാനംവരെ പലിശ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മൂന്നുവര്‍ഷം മുന്‍പ് 50,000 രൂപ പലിശരഹിത വായ്പ ലഭിച്ചിരുന്നെങ്കിലും പിന്നീട് കിട്ടിയിട്ടില്ലെന്ന് കണ്ണൂര്‍ കണ്ടക്കൈ പെരുവങ്ങൂരിലെ ഒരു കര്‍ഷകന്‍ പറഞ്ഞു.


Share our post

Breaking News

കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

Published

on

Share our post

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.


Share our post
Continue Reading

Kannur

കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

Published

on

Share our post

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.


Share our post
Continue Reading

Kannur

ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം നഷ്ടമായി

Published

on

Share our post

കണ്ണൂർ: സർക്കാറും വിവിധ സംഘടനകളും ബോധവത്കരണം തുടരുന്നതിനിടെ ജില്ലയിൽ ഓൺലൈൻ തട്ടിപ്പിൽ 13 ലക്ഷം രൂപയോളം നഷ്ടമായി. ഇടവേളകളില്ലാതെ ഓൺലൈൻ തട്ടിപ്പ് തുടരുമ്പോൾ പറ്റിക്കപ്പെടാൻ തയാറായി കൂടുതൽ പേർ മുന്നോട്ടുവരുന്ന കാഴ്ചയാണ്.

ഏഴ് പരാതികളിൽ സൈബർ പൊലീസ് കേസെടുത്തു. കണ്ണൂർ, വളപട്ടണം, ചൊക്ലി, ചക്കരക്കല്ല് സ്വദേശികൾക്കാണ് പണം നഷ്ടമായത്. ഓൺലൈൻ മുഖേന ട്രേഡിങിനായി പണം കൈമാറിയ കണ്ണൂർ ടൗൺ സ്വദേശിക്ക് ഒമ്പത് ലക്ഷം രൂപ നഷ്ടപ്പെട്ടു. ടെലഗ്രാം വഴി ട്രേഡിങ് ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതായതോടെ പരാതിപ്പെടുകയായിരുന്നു.ചൊക്ലി സ്വദേശിനിക്ക് 2.38 ലക്ഷമാണ് നഷ്ടമായത്. വാട്സ് ആപ്പിൽ സന്ദേശം കണ്ട് ഷോപിഫൈ എന്ന ആപ്ലിക്കേഷൻ വഴി പണം നിക്ഷേപിക്കുകയായിരുന്നു. ലാഭം ലഭിക്കുന്നതിനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കി വഞ്ചിക്കപ്പെടുകയായിരുന്നു. ചക്കരക്കൽ സ്വദേശിക്ക് 68,199 രൂപയാണ് നഷ്ടമായത്. പരാതിക്കാരന്റെ അറിവോ സമ്മതമോ ഇല്ലാതെ പരാതിക്കാരന്റെ ക്രെഡിറ്റ് കാർഡിൽനിന്നും പണം നഷ്ടപ്പെടുകയായിരുന്നു.ചക്കരക്കൽ സ്വദേശിനിക്ക് 19,740 രൂപ നഷ്ടമായി. വാട്സ് ആപ് വഴി പാർട്ട് ടൈം ജോലി ചെയ്യാനായി പ്രതികളുടെ നിർദേശപ്രകാരം വിവിധ അക്കൗണ്ടുകളിലേക്ക് പണം നല്‍കിയ ശേഷം പറ്റിക്കുകയായിരുന്നു. മറ്റൊരു കേസിൽ കണ്ണൂർ ടൗൺ സ്വദേശിക്ക് 9001രൂപ നഷ്ടമായി. പരാതിക്കാരിയെ എസ്.ബി.ഐ ക്രെഡിറ്റ് കാർഡ് ഓഫിസിൽ നിന്നെന്ന വ്യാജേന വിളിക്കുകയും ഡി-ആക്ടിവേറ്റ് ചെയ്യാനെന്ന ഡെബിറ്റ് കാർഡിന്റെ വിവരങ്ങളും ഒ.ടി.പിയും കരസ്ഥമാക്കി പണം തട്ടിയെടുക്കുകയായിരുന്നു.ഒ.എൽ.എക്സിൽ പരസ്യം കണ്ട് മൊബൈൽ ഫോൺ വാങ്ങുന്നതിനായി വാട്സ് ആപ് വഴി ചാറ്റ് ചെയ്ത് അഡ്വാൻസ് ആയി പണം നല്‍കിയ കണ്ണൂർ സ്വദേശിക്ക് 26000 രൂപയും നഷ്ടപ്പെട്ടു. സുഹൃത്തെന്ന വ്യാജേന ഫേസ്ബുക്ക് വഴി ബന്ധപ്പെട്ട് വളപട്ടണം സ്വദേശിയുടെ 25,000 രൂപ തട്ടി.സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളുകൾ സൈബർ കുറ്റകൃത്യങ്ങളെ പറ്റി നിരന്തരം ജാഗ്രത പുലർത്തണമെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1930 എന്ന നമ്പറിൽ അറിയിക്കാം. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.


Share our post
Continue Reading

Trending

error: Content is protected !!