Connect with us

Kerala

ദാക്ഷായണി വേലായുധന്റെ ജീവിതം ഏഴാം ക്ലാസ്‌ പാഠപുസ്തകത്തിൽ

Published

on

Share our post

കൊച്ചി : ഇന്ത്യൻ ഭരണഘടനാ നിർമാണ സമിതിയിലെ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്റെ പോരാട്ട ജീവിതത്തിന്റെ ലഘുചരിത്രം ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്‌തകത്തിൽ. നവോത്ഥാന നായകരെക്കുറിച്ചുള്ള പാഠത്തിലാണ് കൊച്ചി മുളവുകാട് ദ്വീപിൽ നിന്ന് ഇന്ത്യയുടെ ഭരണഘടനാ നിർമാണ അസംബ്ലിവരെ എത്തിയ വീരവനിതയുടെ ചിത്രവും പ്രചോദനാത്മകമായ ജീവിത കഥയും ഉൾപ്പെടുത്തിയത്‌.

കഴിഞ്ഞവർഷം ദാക്ഷായണി വേലായുധന്റെ 111-ാം ജന്മദിനം സംസ്ഥാന സർക്കാർ കൊച്ചിയിൽ ആഘോഷിച്ചിരുന്നു. ദാക്ഷായണി വേലായുധന് ഉചിതസ്മാരകം വേണമെന്നും ജീവിതകഥ സ്‌കൂൾ പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം ആഘോഷ പരിപാടിയിൽ ഉയർന്നിരുന്നു. ആ ആവശ്യമാണ് പാഠപുസ്തക പരിഷ്കരണ സമിതി യാഥാർഥ്യമാക്കിയത്‌. എം.ജി സർവകലാശാലയുടെ കീഴിലുള്ള ഓട്ടോണമസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ കോഴ്‌സുകളിൽ രണ്ടാം ഭാഷയായി മലയാളം പഠിക്കുന്നവർക്കായി ഇറക്കിയ പുസ്തകത്തിൽ ദാക്ഷായണി വേലായുധനെക്കുറിച്ച്‌ ഒരു അധ്യായം ഉൾപ്പെടുത്തിയിട്ടുണ്ട്‌.

മുളവുകാട് കല്ലച്ചംമുറി കുഞ്ഞന്റെയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടെയും അഞ്ചു മക്കളിൽ നാലാമതായാണ് ദാക്ഷായണിയുടെ ജനനം. എറണാകുളം മഹാരാജാസ് കോളേജിൽനിന്ന് ബിരുദം നേടി പട്ടികജാതി വിഭാഗത്തിൽനിന്നുള്ള രാജ്യത്തെ ആദ്യ വനിതാ ബിരുദധാരിയായി. മദ്രാസ് ക്രിസ്റ്റഫർ ട്രെയിനിങ് കോളേജിൽനിന്ന് എൽ.ടി എടുത്ത്‌ അധ്യാപികയായി. 1945ൽ കൊച്ചി നിയമസഭയിലേക്ക്‌ നാമനിർദേശം ചെയ്യപ്പെട്ടു. 1946ൽ മദ്രാസ് പ്രവിശ്യയിൽനിന്ന് ഇന്ത്യൻ ഭരണഘടനാ നിർമാണസഭയിലെ 15 വനിതാ അംഗങ്ങളിൽ ഒരാളായി. മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ഇളയച്ഛൻ ആർ. വേലായുധനാണ്‌ ഭർത്താവ്‌. ചരിത്രകാരി മീര വേലായുധൻ, രഘൂത്തമൻ, പ്രഹ്ലാദൻ, ഭഗീരഥൻ, ധ്രുവൻ എന്നിവർ മക്കൾ.

ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചൻ, പണ്ഡിറ്റ് കറുപ്പൻ, പൊയ്കയിൽ യോഹന്നാൻ, ശ്രീനാരായണ ഗുരു, അയ്യാ വൈകുണ്ഠസ്വാമികൾ, വക്കം അബ്‌ദുൾ ഖാദർ മൗലവി, അയ്യൻകാളി, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ആദ്യകാല നവോത്ഥാന നായകരുടെ പട്ടികയിൽ പുസ്തകത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.


Share our post

Kerala

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം കാന്‍സർ സ്‌ക്രീനിങ്

Published

on

Share our post

തിരുവനന്തപുരം: കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആഴ്ചയില്‍ രണ്ട് ദിവസം പ്രത്യേക കാന്‍സര്‍ സ്‌ക്രീനിംഗ് ക്ലിനിക് പ്രവര്‍ത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാന്‍സര്‍ പ്രതിരോധത്തിനും ബോധവല്‍കരണത്തിനും ചികിത്സയ്ക്കുമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. പുരുഷന്‍മാര്‍ക്കും സ്‌ക്രീനിംഗ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും സ്‌ക്രീനിംഗില്‍ പങ്കെടുത്ത് കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പാക്കണം. അഥവാ രോഗസാധ്യത കണ്ടെത്തിയാല്‍ ആരംഭത്തില്‍ തന്നെ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. കാന്‍സര്‍ രോഗത്തെ കുറിച്ചുള്ള ഭയവും ആശങ്കയും അകറ്റാനും കാന്‍സര്‍ സാധ്യത സ്വയം കണ്ടെത്താനും ലക്ഷ്യമിട്ട് ശക്തമായ ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.


Share our post
Continue Reading

Kerala

ഗൂഗിളിന് പുതിയ ലോഗോ; മാറ്റം പത്ത് വര്‍ഷത്തിന് ശേഷം

Published

on

Share our post

പത്തുവര്‍ഷത്തിന് ശേഷം ലോഗോയില്‍ മാറ്റംവരുത്തി ഗൂഗിള്‍. ഗൂഗിളിന്റെ പ്രശസ്തമായ ‘ജി’ എന്നെഴുതിയ ലോഗോയില്‍ നിസ്സാരമാറ്റങ്ങളാണ് വരുത്തിയത്. നേരത്തെ നാലുനിറങ്ങള്‍ ഒരോ ബ്ലോക്കുകളായിട്ടായിരുന്നു വിന്യസിച്ചിരുന്നത്. ചുവപ്പ്, മഞ്ഞ, പച്ച, നീല നിറങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് അവ ഗ്രേഡിയയന്റായി വിന്യസിച്ചതാണ് പുതിയ മാറ്റം. വിവിധ ടെക് മാധ്യമങ്ങളാണ് മാറ്റം റിപ്പോര്‍ട്ടുചെയ്തത്.ഗൂഗിളിന്റെ നിര്‍മിത ബുദ്ധി ചാറ്റ്‌ബോട്ടായ ജെമിനിയുടെ ലോഗോയില്‍ ഗ്രേഡിയന്റായാണ് നിറങ്ങള്‍ വിന്യസിച്ചിരിക്കുന്നത്. ഇതിനോട് സാമ്യമുള്ളതാണ് ഗൂഗിളിന്റെ മാറ്റംവരുത്തിയ ലോഗോ. ഐഒഎസ്, പിക്‌സല്‍ ഫോണുകളിലാവും പുതിയ ലോഗോ ഉടന്‍ ലഭ്യമാവുക. 2015 സെപ്റ്റംബറിലാണ് ഒടുവില്‍ ഗൂഗിള്‍ ലോഗോയില്‍ കാര്യമായ മാറ്റംവരുത്തിയത്. ലോഗോയിലെ മാറ്റം റിപ്പോര്‍ട്ടുചെയ്യപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി വിവിധ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ രംഗത്തെത്തി. പഴയ ലോഗോയാണ് നല്ലത് എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം, മാറ്റം ചെറുതാണെങ്കിലും എഐ കാലത്തിന് അനുസരിച്ച് ആധുനികമാണ് പുതിയ ലോഗോയെന്നാണ് മറ്റുചിലര്‍ പറയുന്നത്.


Share our post
Continue Reading

Kerala

വയനാട്ടില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

വയനാട്: പുല്‍പ്പള്ളിയില്‍ അനുസ്മരണ യോഗത്തിനിടെ സി.പി.എം നേതാവ് കുഴഞ്ഞുവീണ് മരിച്ചു.സി.പി.എം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മുള്ളന്‍കൊല്ലി മുന്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ചാമപ്പാറ കുമ്പടക്കം ഭാഗം കെ.എന്‍. സുബ്രഹ്മണ്യനാണ് (75) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഇന്നലെ അന്തരിച്ച മുന്‍ സി.പി.ഐ. ജില്ലാ അസി. സെക്രട്ടറി പി.എസ്. വിശ്വംഭരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കവേയായിരുന്നു ദേഹാസ്വാസ്ഥ്യമുണ്ടായത്. പ്രസംഗിച്ച ശേഷം കസേരയിലിരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയുണ്ടായിരുന്നവര്‍ ചേര്‍ന്ന് പുല്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.പി.എം പുല്പള്ളി ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ ജോ സെക്രട്ടറി, പുല്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, പനമരം കാര്‍ഷിക ഗ്രാമവികസന ബാങ്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!