Connect with us

Kerala

കെ.എസ്.യു പഠനക്യാമ്പിനിടെ തമ്മില്‍ത്തല്ല്; പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടി, ഒരാൾക്ക് പരിക്ക്

Published

on

Share our post

തിരുവനന്തപുരം: പഠനക്യാമ്പിനിടെ കെ.എസ്.യു. പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നെയ്യാര്‍ ഡാമിലെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന പഠനശിബിരത്തിനിടെയാണ് കെ.എസ്.യു. പ്രവര്‍ത്തകര്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം നിര്‍ദേശം നല്‍കി.ക്യാമ്പിന് പുറത്തെ ചില വിഷയങ്ങള്‍ സംബന്ധിച്ച് നടന്ന ചര്‍ച്ചയ്ക്കൊടുവിലാണ് പ്രവര്‍ത്തകര്‍ തമ്മില്‍ അടിയുണ്ടായതെന്നാണ് സൂചന. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ഇയാള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടി.

അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നെയ്യാര്‍ഡാം പോലീസില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ല. ക്യാമ്പില്‍ വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നതായി കെ.എസ്.യു. നേതൃത്വം അംഗീകരിക്കുന്നുണ്ടെങ്കിലും ആര്‍ക്കെങ്കിലും പരിക്കേറ്റോ എന്നതടക്കമുള്ള കാര്യങ്ങളില്‍ ഇവര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്നാല്‍, തുടര്‍പ്രശ്‌നങ്ങളുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ക്യാമ്പ് നിര്‍ത്തിവെയ്ക്കാന്‍ കെ.പി.സി.സി. നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്. കെ.എസ്.യു. തെക്കന്‍മേഖല പഠനശിബിരമാണ് നെയ്യാര്‍ ഡാമില്‍ നടന്നുവന്നിരുന്നത്. ഞായറാഴ്ചയായിരുന്നു ക്യാമ്പിന്റെ അവസാനദിവസം. ക്യാമ്പ് നിര്‍ത്തിവെച്ചാല്‍ പ്രമേയവും അവതരിപ്പിക്കാനാകില്ല.

അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി.

നെയ്യാര്‍ ഡാമില്‍ കെ.എസ്.യു. പഠനക്യാമ്പിനിടെ നടന്ന തമ്മിലടിയില്‍ കെ.പി.സി.സി. അന്വേഷണ കമ്മീഷനെ നിയോഗിച്ചു. പഴകുളം മധു, എം.എം. നസീര്‍, എ.കെ. ശശി എന്നിവരാണ് കമ്മീഷന്‍ അംഗങ്ങള്‍. ഞായറാഴ്ച വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് അന്വേഷണ കമ്മീഷന് നല്‍കിയ നിര്‍ദേശം.


Share our post

Kerala

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

Published

on

Share our post

കൊച്ചി : കേരളത്തിൽ ഒക്ടോബർ 11 വരെ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ അഞ്ച്‌ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന്‌ യെല്ലോ അലർട്ട്‌ പ്രഖ്യാപിക്കുകയും ചെയ്തു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.പൊതുജനങ്ങൾക്കായി പ്രത്യേക നിർദേശങ്ങളും കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ പുറപ്പെടുവിച്ചിട്ടുണ്ട്‌.നിർദേശങ്ങൾ- പുറപ്പെടുവിച്ച സമയം: 09:00 പിഎം, 05-10-2024 ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകൾ, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അപകടസാധ്യത മുൻകൂട്ടി കണ്ട് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.

ദുരന്തസാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ നിർബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റെവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റിൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ നിന്ന് ലഭ്യമാണ്

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പൂർണ്ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്.ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സ്വകാര്യ – പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ https://sdma.kerala.gov.in/…/2020/07/Emergency-Kit.pdf എന്ന ലിങ്കിൽ ലഭിക്കും.കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച ജില്ലകളിൽ എങ്ങനെയാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലർട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2024 ൽ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/…/Orange-Book-of-Disaster… ഈ ലിങ്കിൽ ലഭ്യമാണ്.കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് അലർട്ടുകളിൽ മാറ്റം വരാവുന്നതാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ ഫേസ്‌ബുക്ക്, ട്വിറ്റർ പേജുകളും പരിശോധിക്കുക.


Share our post
Continue Reading

Kerala

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Published

on

Share our post

കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിൽ കോഴ്‌സില്ലാതിരിക്കുകയും കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസപ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാതിരിക്കുകയും ചെയ്തതോടെ എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ലാതെ വിദ്യാർഥികൾ.കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിൽ എം.എസ്.സി. മാത്‌സ്‌ റെഗുലർ കോഴ്‌സിന് അഡ്മിഷൻ കിട്ടാത്തതിനാൽ വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കാനിരുന്നവരാണ് ഇതോടെ പ്രതിസന്ധിയിലായത്.ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വന്നതോടെ അവർ നടത്തുന്ന കോഴ്‌സുകൾ കേരളത്തിലെ മറ്റു സർവകലാശാലകൾക്ക് വിദൂരവിദ്യാഭ്യാസം വഴി നടത്താനാവില്ല.

വിദൂരവിദ്യാഭ്യാസ കോഴ്‌സുകൾ നടത്താനുള്ള യു.ജി.സി. ഡിസ്റ്റൻസ് ബ്യൂറോയുടെ അംഗീകാരം കാലിക്കറ്റ് സർവകലാശാലയ്ക്കുണ്ട്. എങ്കിലും സർവകലാശാല നടത്തിയിരുന്ന ഒട്ടുമിക്ക കോഴ്‌സുകളും ഓപ്പൺ സർവകലാശാല തുടങ്ങിയതോടെ ഈ വർഷം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിട്ടില്ല.കഴിഞ്ഞവർഷം ഓപ്പൺ സർവകലാശാലയുടെ പ്രവേശന നടപടികൾ വൈകിയതിനാലും കോഴ്‌സുകൾ കുറവായതിനാലും കാലിക്കറ്റിന് പ്രവേശനം നടത്താനുള്ള അനുമതി കിട്ടിയിരുന്നു.എം.എസ്.സി. മാത്‌സ് ശ്രീനാരായണ ഓപ്പൺ സർവകലാശാലയിൽ ഇല്ലെങ്കിലും ഒരു കോഴ്സ് മാത്രം നടത്താനുള്ള പ്രയോഗിക ബുദ്ധിമുട്ട് കാരണമാണ് കാലിക്കറ്റ് സർവകലാശാല പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാത്തത്.

200-ൽ താഴെ വിദ്യാർഥികളാണ് സാധാരണ എം.എസ്.സി. മാത്‌സ്‌ കോഴ്‌സിന് വിദൂര വിദ്യാഭ്യാസം വഴി ചേരാറുള്ളതെന്ന് അധികൃതർ പറഞ്ഞു.അതേസമയം, കേരളത്തിലെ മറ്റു സർവകലാശാലകൾ ഓപ്പൺ സർവകലാശാല നടത്താത്ത കോഴ്‌സുകളിലേക്ക് പ്രവേശനനടപടികൾ തുടങ്ങിയിട്ടുണ്ട്.ഇഗ്നോ നടത്തുന്ന കോഴ്‌സിൽ എം.എസ്.സി. മാത്‌സിന്റെ കൂടെ കംപ്യൂട്ടർ സയൻസ് കൂടി വരുന്നതിനാൽ പഠിക്കാൻ ബുദ്ധിമുട്ടാണെന്നാണ് വിദ്യാർഥികൾ പറയുന്നു. കാലിക്കറ്റ് സർവകലാശാലയിലും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലും കോഴ്‌സില്ലാത്തതിനാൽ എം.എസ്‌സി. മാത്‌സ്‌ പഠനത്തിന് വിദൂരവിദ്യാഭ്യാസത്തെ ആശ്രയിക്കുന്നവർക്ക് ഒരുവർഷം നഷ്ടപ്പെടുന്ന സ്ഥിതിയാണുള്ളത്.


Share our post
Continue Reading

Kerala

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Published

on

Share our post

പട്ടികവർഗ വിഭാഗക്കാരിൽനിന്നുള്ള സാങ്കേതിക കണ്ടുപിടിത്തങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ‘ഉയരെ’ പദ്ധതിയുമായി പാലക്കാട് ഐ.ഐ.ടി. ടെക്നോളജി ഐ ഹബ് ഫൗണ്ടേഷൻ (ഐ.പി.ടി.ഐ.എഫ്.). കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിലെ എൻ.എം.-ഐ.സി.പി.എസിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികവർഗ (എസ്.ടി.) വിഭാഗക്കാരായ ഫാക്കൽറ്റി അംഗങ്ങൾ, ഇനവേറ്റർമാർ, സംരംഭകർ എന്നിവർക്ക് ഊർജം, കാർഷികം, സുരക്ഷ, ആരോഗ്യം മുതലായ മേഖലകളിൽ സാങ്കേതികവിദ്യ, ഉത്‌പന്നവികസനത്തിനുള്ള പ്രോജക്ടുകൾ എന്നിവ ഐ.പി.ടി.ഐ.എഫിലേക്ക് നൽകാം.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 10 ലക്ഷം രൂപവരെ സാമ്പത്തികസഹായം ലഭിക്കും. സാങ്കേതിക കണ്ടുപിടിത്തങ്ങൾ വികസിപ്പിക്കാനും ഗോത്രവർഗവിഭാഗത്തിന് നേരിട്ട് പ്രയോജനം ലഭിക്കുന്ന ഉത്‌പന്നങ്ങൾ നിർമിക്കാനുമുള്ള നിർദേശങ്ങളും പരിഗണിക്കും.ഇതോടൊപ്പം പട്ടികവർഗ വിദ്യാർഥികൾക്ക് ശാസ്ത്ര-സാങ്കേതിക മേഖലകളിൽ സാമ്പത്തികസഹായത്തോടെ ആറുമാസം ദൈർഘ്യമുള്ള റെസിഡൻഷ്യൽ പരിശീലനം പാലക്കാട് ഐ.ഐ.ടി.യിൽ നടത്തും. കുറഞ്ഞത് പ്ലസ്ടു അല്ലെങ്കിൽ ഡിപ്ലോമ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മൂന്നുമാസത്തെ പ്രായോഗിക പരിശീലനവും വ്യക്തിത്വവികസന പരിശീലനവും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവസാന മൂന്നുമാസം ഐ.പി.ടി.ഐ.എഫിലോ പങ്കാളിത്തസ്ഥാപനങ്ങളിലോ പഠിച്ച സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തിയ േപ്രാജക്ടുകൾ, ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കാനും അവസരമുണ്ട്. തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് മാസം 10,000 രൂപവരെ സ്റ്റൈപ്പെൻഡ് ലഭിക്കും. കൂടുതൽ വിവരങ്ങൾ https://iptif.tech/uyare/ ൽ ലഭിക്കും. ഇ-മെയിൽ-rnd@iptif.tech or upskill@iptif.tech


Share our post
Continue Reading

Kerala3 mins ago

കേരളത്തിൽ ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

India18 mins ago

സൗദി അറേബ്യയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 22,094 പ്രവാസികൾ പിടിയിൽ

Kerala50 mins ago

കാലിക്കറ്റ് അപേക്ഷ ക്ഷണിച്ചില്ല,ഓപ്പൺ സർവകലാശാലയിൽ കോഴ്‌സുമില്ല;എം.എസ്.സി. മാത്‌സ് പഠിക്കാൻ വഴിയില്ല

Kerala53 mins ago

പട്ടികവർഗ ശാക്തീകരണം: ‘ഉയരെ’ പദ്ധതിയുമായി ഐ.പി.ടി.ഐ.എഫ്

Kerala59 mins ago

കാഴ്‌ചപരിമിതർക്ക് അക്ഷരവെളിച്ചം പകരാൻ സാക്ഷരതാ മിഷന്റെ ദീപ്തി

Kerala1 hour ago

കളിക്കാനൊരു പന്ത് തരുമോ സര്‍ക്കാരേ; കുട്ടികളുടെ കത്തിന് സമ്മാനമായി ലഭിച്ചത് മൂന്ന് ഫുട്‌ബോളുകള്‍

Kerala1 hour ago

ഓട്ടോമേറ്റഡ് ടെസ്റ്റിങ്; സംസ്ഥാന ബ്രേക്കിട്ടാൽ കേന്ദ്രം ഇടപെടും

Kerala1 hour ago

കുടുംബ തർക്കം; കാസർകോട് ഭർത്താവ്‍ ഭാര്യയെ കൊലപ്പെടുത്തി

Kerala1 hour ago

അപേക്ഷകര്‍ക്ക് മറുപടിയല്ല വിവരങ്ങള്‍ നല്‍കണം: സംസ്ഥാന വിവരാവകാശ കമ്മീഷണര്‍

Kerala2 hours ago

സഹായം വാങ്ങുന്ന കുട്ടികളുടെ ഫോട്ടോയോ പേരോ വച്ച് പരസ്യം കൊടുക്കരുത്; വിദ്യാഭ്യാസ വകുപ്പ്

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News1 year ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD1 year ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur1 year ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News1 year ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News7 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR10 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!