Connect with us

Kerala

ആക്രിക്കച്ചവടത്തിന്റെ മറവിൽ ബൈക്ക് മോഷണം; അന്ത:സംസ്ഥാന സംഘം പിടിയിൽ

Published

on

Share our post

കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ബൈക്കുകൾ മോഷ്ട‌ിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുന്ന അന്ത:സംസ്ഥാന മോഷണ സംഘത്തിലെ ഏഴുപേർ കൊല്ലം ഈസ്റ്റ് പോലീസിൻ്റെ പിടിയിലായി. ഇവർ ജില്ലയിൽനിന്ന് മോഷ്ട‌ിച്ചു കടത്തിയ 28 ബൈക്കുകളും വാഹനഭാഗങ്ങളും തമിഴ്‌നാട് തെങ്കാശി ജില്ലയിലെ അടയ്ക്കൽ പട്ടണത്തിലെ യാർഡിൽ നിന്ന് കണ്ടെത്തി തിരിച്ചെത്തിച്ചു. ആക്രിക്കച്ചവടത്തിൻ്റെ മറവിൽ ബൈക്കുകൾ മോഷ്‌ടിച്ച് അതിർത്തി കടത്തി സ്പെയർ പാർട്‌സായി വിൽക്കുന്ന സംഘത്തിലെ അംഗങ്ങളായ കരിക്കോട് സാരഥി നഗർ-52, ഫാത്തിമ മൻസിലിൽ ഷഹൽ (42), ഓയൂർ റാഷിന മൻസിലിൽ റാഷിദ് (33), വാളത്തുംഗൽ വയലിൽ പുത്തൻവീട്ടിൽ നൗഷാദ് (64), ഉമയനല്ലൂർ അടികാട്ടുവിള പുത്തൻവീട്ടിൽ സലിം (71), പിണയ്ക്കൽ തൊടിയിൽവീട്ടിൽ അനസ്, തമിഴ്‌നാട് സ്വദേശികളായ കതിരേശൻ (24), കുമാർ (49) എന്നിവരാണ് അറസ്റ്റിലായത്. അനസ്, റാഷിദ്, മണികണ്ഠൻ എന്നിവരാണ് പ്രധാന മോഷ്ടാക്കളെന്ന് പോലീസ് പറഞ്ഞു. അനസും കൂട്ടരും മോഷ്‌ടിച്ച വാഹനങ്ങൾ കതിരേശന് എത്തിച്ചു നൽകും. കതിരേശനാണ് ബൈക്കുകൾ അതിർത്തി കടത്തിയിരുന്നത്. മണികണ്ഠനും തെങ്കാശി യാർഡ് ഉടമ ശെൽവവും പിടിയിലായിട്ടില്ല. ഇവർക്കായി അന്വേഷണം തുടരുന്നു.

കൊല്ലം റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തുനിന്നടക്കം ബൈക്കുകൾ മോഷണം പോകുന്നത് പതിവായതോടെയാണ് ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ ഹരിലാലിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. വാഹന ബ്രോക്കർമാരെയും വാഹനങ്ങൾ പൊളിച്ചുവിൽക്കുന്നവരെയും വാഹനമോഷണ കേസുകളിൽപ്പെട്ടവരെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രധാന പ്രതിയായ അനസിനെ പിടികൂടിയത്. ഇയാൾ വഴി മറ്റു പ്രതികളെ കണ്ടെത്തുകയായിരുന്നു. മോഷ്ടിച്ച ബൈക്കുകൾ തമിഴ്‌നാട്ടിലേക്കാണ് കടത്തുന്നതെന്ന് മനസ്സിലാക്കിയ അന്വേഷണസംഘം അനസ് വഴി വാഹനം നൽകാനുണ്ടെന്ന വ്യാജേന കതിരേശനെ വിളിച്ചുവരുത്തി. തെങ്കാശിയിലെ യാർഡ് കണ്ടെത്തിയെങ്കിലും ആയിരക്കണക്കിന് ബൈക്കുകളുണ്ടായിരുന്ന ഇവിടത്തെ വാഹനങ്ങളേറെയും പൊളിച്ചുമാറ്റിയ നിലയിലായിരുന്നു.

ബൈക്കുകൾ അതിർത്തി കടത്താൻ ഉപയോഗിച്ച ചരക്ക് വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കേരളത്തിൻ്റെ പലഭാഗങ്ങളിൽ നിന്നായി ദിവസേന അഞ്ച് ബൈക്കുകൾ വീതമാണ് ഈ വാഹനത്തിൽ തമിഴ്‌നാട്ടിലെത്തിച്ചിരുന്നത്. സബ് ഇൻസ്പെക്ടർ ദിൽജിത്ത്, സി.പി.ഒ.മാരായ അനു ആർ.നാഥ്, ഷെഫീക്ക്, സൂരജ്, എം.അനീഷ്, അനീഷ്, ഷൈജു ബി.രാജ്, അജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


Share our post

Kerala

ബിരുദ വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Published

on

Share our post

കൊച്ചി: വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പംപടി വേങ്ങൂര്‍ രാജഗിരി വിശ്വജ്യോതി കോളേജിലെ മൂന്നാം വര്‍ഷ ബി.ബി.എ. വിദ്യാര്‍ഥിനി അനീറ്റ ബിനോയി(21) ആണ് മരിച്ചത്.കോട്ടയം പാറമ്പുഴ സ്വദേശിയാണ് അനീറ്റ. ലേഡീസ് ഹോസ്റ്റല്‍ മുറിയിലെ ജനലഴിയില്‍ തൂങ്ങിയ നിലയില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്. കുറുപ്പുംപടി പോലീസ് നടപടികള്‍ ആരംഭിച്ചു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)


Share our post
Continue Reading

Kerala

കോഴിക്കോട് പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

Published

on

Share our post

കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെയാണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയാണ് . കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു സൈതലവി.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).


Share our post
Continue Reading

Kerala

വടകരയിൽ യുവാവ് റെയില്‍വെ ട്രാക്കിൽ മരിച്ച നിലയിൽ

Published

on

Share our post

കോഴിക്കോട്: വടകരയിൽ റെയില്‍വെ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര കരിമ്പനപ്പാലത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കടവത്തൂര്‍ സ്വദേശി അമേഖ് (23) ആണ് മരിച്ചത്. ട്രെയിനിൽ നിന്ന് വീണ് മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. യുവാവിന്‍റെ പോക്കറ്റിൽ നിന്ന് ട്രെയിൻ ടിക്കറ്റ് കണ്ടെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകും. റെയില്‍വെ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!