Connect with us

Kerala

ഈ വർഷത്തെ ഹജ്ജ്‌ തീർഥാടനത്തിന്‌ തുടക്കം; കേരളത്തിൽ നിന്നുള്ള ആദ്യ സംഘം ജിദ്ദയിൽ

Published

on

Share our post

കരിപ്പൂർ : കേരളത്തിൽനിന്ന്‌ സംസ്ഥാന ഹജ്ജ്‌ കമ്മിറ്റി വഴി ഈ വർഷത്തെ ഹജ്ജ്‌ തീർഥാടനത്തിന്‌ തുടക്കം. 80 സ്‌ത്രീകൾ ഉൾപ്പെടെ 166 തീർഥാടകരുള്ള ആദ്യസംഘം തിങ്കൾ അർധരാത്രി 12.05ന്‌ കരിപ്പൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന്‌ എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ വിമാനത്തിൽ പുറപ്പെട്ടു. ചൊവ്വാഴ്ച രാവിലെ എട്ടിനും പകൽ മൂന്നിനും രണ്ടാമത്തെയും മൂന്നാമത്തെയും വിമാനങ്ങൾ 166വീതം യാത്രക്കാരുമായി തിരിക്കും. 498 തീർഥാടകരാണ്‌ ആദ്യദിവസം കരിപ്പൂരിൽനിന്ന് യാത്രയാകുന്നത്.

ആദ്യസംഘം പുലർച്ചെ 3.50ന്‌ ജിദ്ദയിലെത്തി. കിങ്‌ അബ്ദുൾ അസീസ് ഇന്റർനാഷണൽ വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാരെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രതിനിധികളും വളന്റിയർമാരും ചേർന്ന് സ്വീകരിച്ചു. 

തിങ്കൾ രാവിലെ പത്തിന് കരിപ്പൂരിലെത്തിയ ആദ്യ സംഘത്തെ ഹജ്ജ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ, എയർപോർട്ട് ഉദ്യോഗസ്ഥർ, വളന്റിയർമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. രാത്രി എട്ടോടെ ഹജ്ജ് ഹൗസിൽ നിന്ന്‌ വിമാനത്താവളത്തിലേക്ക് തിരിച്ചു. ചൊവ്വാഴ്‌ച പുറപ്പെടേണ്ട തീർഥാടകർ തിങ്കൾ വൈകിട്ട്‌ നാലോടെ ക്യാമ്പിലെത്തി.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 17,883 പേരാണ് കരിപ്പൂർ, കണ്ണൂർ, നെടുമ്പാശേരി വിമാനത്താവളങ്ങൾ വഴി ഈവർഷം യാത്രയാവുക. തീർഥാടകരിൽ 7279 പുരുഷന്മാരും 10,604 സ്ത്രീകളുമാണ്. രണ്ടുവയസിന്‌ താഴെയുള്ള എട്ടുപേരുമുണ്ട്‌. കരിപ്പൂർ വഴി 10,430 പേരും കൊച്ചി വഴി 4273, കണ്ണൂർ വഴി 3135 പേരുമാണ് യാത്രയാവുക.

കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 26ന്‌ പുറപ്പെടും. ജൂൺ ഒന്നിന് കണ്ണൂരിൽ നിന്ന്‌ യാത്ര തുടങ്ങും. സൗദി അറേബ്യൻ എയർലൈൻസാണ് ഈ രണ്ട് കേന്ദ്രങ്ങളിൽ നിന്നും സർവീസ് നടത്തുക. നെടുമ്പാശേരിയിൽ നിന്ന്‌ ജൂൺ ഒമ്പതുവരെ 17ഉം കണ്ണൂരിൽ നിന്ന്‌ ഒമ്പതും വിമാനങ്ങളാണ്‌ സർവീസ്‌ നടത്തുക.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!