Kerala
പോലീസ് ആസ്ഥാനത്ത് വെട്ടിനിരത്തല്‍; ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി

തിരുവനന്തപുരം: പോലീസ് ആസ്ഥാനത്ത് വെട്ടിനിരത്തല്‍. ഡി.ജി.പിയുടെ നിരീക്ഷണത്തിനായുള്ള പോലീസ് ആസ്ഥാനത്തെ ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടി. പോലീസ് സ്റ്റേഷനിലെയും ശബരിമലയിലെയും ക്യാമറാ ദൃശ്യങ്ങള്‍ അടക്കം ലഭിച്ചിരുന്ന സംവിധാനമാണ് പൂട്ടിയത്. ആസ്ഥാനത്തെ വിവിധ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിട്ടുണ്ട്.
ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതോടെ പോലീസ് ആസ്ഥാനത്തെ തന്ത്രപ്രധാനമായിരുന്ന സംവിധാനമാണ് നിശ്ചലമായത്. സംസ്ഥാന പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സംവിധാനമായിരുന്നു ചീഫ് കണ്‍ട്രോള്‍ റൂം. സംസ്ഥാനത്തെ ഒട്ടുമിക്ക പോലീസ് സ്റ്റേഷനുകളിലെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ഡി.ജി.പിക്ക് പോലീസ് ആസ്ഥാനത്ത് ഇരുന്ന് നേരിട്ട് കാണാനുള്ള സംവിധാനം ഇതിലുണ്ടായിരുന്നു.
പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ലൈവ് ദൃശ്യങ്ങള്‍ പോലീസ് ആസ്ഥാനത്തെ ചീഫ് കണ്‍ട്രോള്‍ റൂമിലായിരുന്നു ലഭിച്ചിരുന്നത്. ഇവിടെ തത്സമയ നിരീക്ഷണമാണ് നടന്നിരുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷനുകള്‍ ഡി.ജി.പിയുടെ നിരീക്ഷണത്തിലാണെന്ന ഒരു പേടി പോലീസുകാര്‍ക്കും ഉണ്ടായിരുന്നു. ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതോടെ ഇനി സ്റ്റേഷനുകള്‍ നിരീക്ഷിക്കാന്‍ ആളില്ലാതായി.
ശബരിമലയിലെ എല്ലാ ക്യാമറകളുടെയും ദൃശ്യങ്ങളും ഈ കണ്‍ട്രോള്‍ റൂമിലാണ് ലഭിച്ചിരുന്നു. ആ സംവിധാനമാണ് കൃത്യമായ വിശദീകരണമില്ലാതെ ഇപ്പോള്‍ അടച്ചുപൂട്ടിയിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെയാണ് ഈ കണ്‍ട്രോള്‍ റൂമിന്റെ ആവശ്യമില്ലെന്ന വിലയിരുത്തലിലേക്ക് എത്തിയത് എന്നതാണ് വിചിത്രം.
ലോക്നാഥ് ബെഹ്റ പോലീസ് മേധാവിയായിരുന്ന കാലത്താണ് ദേശീയ പോലീസ് നയത്തിന്റെ ഭാഗമായി പോലീസ് ആസ്ഥാനത്ത് കോടികള്‍ മുടക്കി ചീഫ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. പോലീസ് മേധാവിക്ക് നേരിട്ട് പരാതി നല്‍കാനും മറ്റ് സംസ്ഥാനങ്ങളിലെ പോലീസിന് നേരിട്ട് ബന്ധപ്പെടാനുമുള്ള സംവിധാനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. പ്രളയം, കോവിഡ് തുടങ്ങിയ പ്രതിസന്ധി ഘട്ടങ്ങളില്‍ ഈ കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള ഏകോപനം ഫലപ്രദമായിരുന്നു എന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നത്.
സി.സി.ടി.വികള്‍ ഉണ്ടായിരുന്നിട്ട് കൂടി പോലീസ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനത്തിനെതിരെ നിരവധി ആക്ഷേപങ്ങള്‍ വന്നിരുന്നു. ഗുണ്ടാ ആക്രമങ്ങള്‍ മൂലം ക്രമസമാധാനം തകരാറിലാവുകയും കൂടി ചെയ്തതോടെ പോലീസ് സമ്മര്‍ദത്തിലാണ്. ഈ സമയത്തുതന്നെ ഡി.ജി.പിയുടെ ഏകോപന സംവിധാനം ഇല്ലാതാക്കിയത് എന്തിനെന്ന് വ്യക്തമല്ല. അതേസമയം, പോലീസ് ആസ്ഥാനത്തെ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കാനെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജനങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള കണ്‍ട്രോള്‍ റൂം സേവനം പഴയ പോലെ തന്നെയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ചീഫ് കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയതിന് പുറമെ ഓപ്പറേഷന്‍ സെല്ലില്‍ നിന്നടക്കം അമ്പതോളം പേരെ ഒഴിവാക്കിയിട്ടുമുണ്ട്. ആള്‍ബലം കുറച്ച് പോലീസ് ആസ്ഥാനം ശാക്തീകരിക്കുന്ന നടപടികളാണ് തുടരുന്നതെന്നാണ് വിശദീകരണം. തന്ത്രപ്രധാനമായ കണ്‍ട്രോള്‍ റൂം അടച്ചുപൂട്ടിയ വിഷയത്തില്‍ പോലീസിനുള്ളില്‍ തന്നെ ആശങ്കയുണ്ട്.
Kerala
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരിഗണിക്കില്ല.
കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.
സംരക്ഷിത മൃഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്