Connect with us

Kerala

നാണംകെട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണം: എസ്.എഫ്.ഐ

Published

on

Share our post

തിരുവനന്തപുരം : ഹൈക്കോടതിയിൽ നിന്ന്‌ തിരിച്ചടി നേരിട്ട ഗവർണർ ചാൻസലർ പദവിയിൽ നിന്ന് രാജിവെച്ച് ഒഴിയണമെന്ന്‌ എസ്.എഫ്.ഐ.

യൂണിവേഴ്‌സിറ്റികളുടെ ചാൻസലർ സ്ഥാനത്തിരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവത്‌കരിക്കാനുള്ള ശ്രമങ്ങളാണ് കഴിഞ്ഞ കുറേ മാസങ്ങളായി നടത്തിക്കൊണ്ടിരിക്കുന്നത്. സർവകലാശാലകളുടെ സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത പേരുകൾ വെട്ടിയ ചാൻസലർ സംഘപരിവാറുകാരെയും, കോൺഗ്രസ് – മുസ്ലിം ലീഗ് പ്രവർത്തകരെയും തിരുകി കയറ്റിയ കാര്യം കേരളമാകെ ചർച്ചയായതാണ്. ഇതിനെതിരെ കേരളത്തിൻ്റെ തെരുവുകളിലും, ക്യാമ്പസുകളിലും ഐതിഹാസിക സമരത്തിനാണ് എസ്.എഫ്.ഐ നേതൃത്വം നൽകിയത്.

കേരള യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥി പ്രതിനിധികളായി സർവകലാശാല ശുപാർശ ചെയ്‌ത വിദ്യാർത്ഥി പ്രതിഭകളുടെ പേര് വെട്ടി, ഒരു അക്കാഡമിക് മെറിറ്റും അവകാശപ്പെടാൻ ഇല്ലാത്ത ചാൻസലർ തിരുകി കയറ്റിയ എ.ബി.വി.പി പ്രവർത്തകരെ ഇന്ന് ഹൈക്കോടതി അയോഗ്യരാക്കിയിരിക്കുന്നു. ഹൈക്കോടതി വിധി വന്നതോട് കൂടി സർവകലാശാല സ്ഥാനത്തിരിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യോഗ്യത നഷ്‌ടപ്പെട്ടിരിക്കുന്നു.

ചാൻസലർ നടത്തിയ ഓരോ നീക്കത്തിനും പിന്തുണ നൽകിയ യു.ഡി.എഫ് – ബി.ജെ.പി – രാജ്ഭവൻ സഖ്യത്തിനാകെ ഏറ്റ തിരിച്ചടിയാണിത്. ചാൻസലർ തിരുകി കയറ്റിയ വിദ്യാർത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ കോടതിവിധി കേരള ജനതയുടെ ആകെ സംഘപരിവാർ വിരുദ്ധ പോരാട്ടത്തിൻ്റെ വിജയമാണെന്നും, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉടൻ ചാൻസലർ സ്ഥാനം രാജിവയ്‌ക്കണമെന്നും എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്‌താവനയിലൂടെ പ്രതികരിച്ചു.


Share our post

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു

Published

on

Share our post

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.


Share our post
Continue Reading

Kerala

നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.


Share our post
Continue Reading

Trending

error: Content is protected !!