Connect with us

Kerala

കേരളത്തിൽ 67 ശതമാനവും സ്‌മാർട്ട്‌; വൈദ്യുതിബിൽ ഭൂരിഭാഗവും ഓൺലൈനിലൂടെ

Published

on

Share our post

തിരുവനന്തപുരം: ക്യൂ നിൽക്കാതെയും കെ.എസ്‌.ഇ.ബി ഓഫീസുകളിൽ എത്താതെയും സംസ്ഥാനത്ത്‌ ഓൺലൈനിലൂടെ സ്‌മാർട്ടായി വൈദ്യുതി ബിൽ അടയ്‌ക്കുന്നവർ 67 ശതമാനം. ഏപ്രിലിൽ ബില്ലടച്ച 71.48 ലക്ഷം ഉപയോക്താക്കളിൽ 47.85 ലക്ഷം പേരും വിവിധ ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിയാണ്‌ പണം അടച്ചത്‌.

നഗര പ്രദേശങ്ങളേക്കാൾ ഗ്രാമങ്ങളിലാണ്‌ ഓൺലൈൻ പെയ്‌മെന്റുകളുടെ വർധന. മലയോര മേഖലകളുൾപ്പെടെയുള്ള പല ഉൾപ്രദേശങ്ങളിലും 80 ശതമാനത്തിനു മുകളിലാണ്‌ ഓൺലൈനിലൂടെ വൈദ്യുതി ബിൽ അടച്ചവരുടെ എണ്ണം. സംസ്ഥാനത്ത്‌ ഏറ്റവും കൂടുതൽ പേർ ഓൺലൈൻ പെയ്‌മെന്റിനെ ആശ്രയിച്ചത്‌ ഇടുക്കി പീരുമേട്‌ ഇലക്‌ട്രിക്കൽ സെക്‌ഷനിലാണ്‌–- 87.9 ശതമാനം. നഗരങ്ങളിൽ എറണാകുളം ഇടപ്പള്ളി–- 84.73 ശതമാനം, പാലാരിവട്ടം– -83.26 ശതമാനം സെക്‌ഷനുകളാണ്‌ മുമ്പിൽ. കോഴിക്കോട്‌ പന്തീരങ്കാവ്‌ സെക്‌ഷനിൽ 84.87 ശതമാനം പേരും മൂന്നാർ ചിത്തിരപുരം സെക്‌ഷനിൽ 83.72 ശതമാനം പേരും ഓൺലൈനിലൂടെ ബിൽ അടച്ചു.

പ്ലേ സ്‌റ്റോറിൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്യാനാകുന്ന ‘കെ.എസ്‌.ഇ.ബി’ എന്ന ബോർഡിന്റെ ഔദ്യോഗിക ആപ്‌ വഴിയും ഗൂഗിൾ പേ, ഫോൺ പേ ഉൾപ്പെടെയുള്ള സ്വകാര്യ ആപ്‌ വഴിയും വൈദ്യുതി ബിൽ അടയ്‌ക്കാൻ സൗകര്യമുണ്ട്‌. വിവിധ ബാങ്കുകളുടെ ആപ്പുകളും നിരവധി പേർ ഉപയോഗപ്പെടുത്തുന്നു. 2023 ജൂലൈ മുതൽ ഓരോ ബില്ലിങ് കാലയളവിലും രണ്ടു ശതമാനത്തിനു മുകളിലാണ്‌ ഓൺലൈനിലൂടെ പണം അടയ്‌ക്കുന്നവരുടെ വർധന. ഇടപാടിന്റെ ഭാഗമായി ആപ്പുകൾക്ക്‌ നൽകേണ്ട ട്രാൻസാക്‌ഷൻ ഫീസ്‌ ഉപയോക്താക്കളുടെ ചുമലിൽ ഏൽപ്പിക്കാതെ സ്വയം ഏറ്റെടുത്താണ്‌ കെ.എസ്‌.ഇ.ബി ഓൺലൈൻ പെയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കു
ന്നത്‌.


Share our post

Kerala

വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Published

on

Share our post

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.


Share our post
Continue Reading

Kerala

കേന്ദ്രത്തിൻ്റെ ജാഗ്രതാ നിർദേശം; കേരളത്തിലെ അണക്കെട്ടുകൾക്ക് സുരക്ഷ കൂട്ടി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പൊലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക സുരക്ഷ ഉണ്ടായിരിക്കും. ഇന്ത്യ – പാകിസ്താൻ സംഘർഷ സാഹചര്യം നിൽക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകൾ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിമാരുടെ യോഗം ചേർന്നു. പടിഞ്ഞാറൻ അതിർത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങൾ ഉടൻ തയ്യാറെടുപ്പ് നടത്താൻ കേന്ദ്രം നിർദേശം നൽകിയിരുന്നു. എയർ റെയിഡ് സൈറൻ സ്ഥാപിക്കുക, അടിയന്തര ഒഴിപ്പിക്കൽ തുടങ്ങിയവയിൽ പൊതുജനങ്ങൾക്ക് പരിശീലനം നൽകാൻ ആണ് നിർദേശം. ഇതനുസരിച്ച് 259 ഇടങ്ങളിൽ ഇതിനായി നാളെ മോക് ഡ്രിൽ നടത്തും.

അതിനിടയിൽ ജമ്മുകശ്മീരിലെ ബദ്ഗാമിൽ പ്രാദേശിക ഭീകരരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും രണ്ട് പിസ്റ്റിലുകളും,15 തിരകളും, ഗ്രനേഡും കണ്ടെടുത്തു.ഭീകരക്രമണ കേസിൽ അന്വേഷണം തുടരുന്നതിനിടെ പഹൽഗാം പൊലീസ് സ്റ്റേഷനിലെ SHO റിയാസ് അഹമ്മദിനെ അനന്ത്‌നാഗിലേക്ക് മാറ്റി.പീർ ഗുൽസാർ അഹമ്മദിനെ പഹൽഗാമിലെ പുതിയ എസ്‌എച്ച്‌ഒ ആയി നിയമിച്ചു. ജമ്മുകാശ്മീരിൽ പ്രാദേശിക ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണ്.


Share our post
Continue Reading

Kerala

ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിൻ്റെ പക,15-കാരനെ കാറിടിപ്പിച്ച് കൊന്നു; പ്രതി കുറ്റക്കാരൻ

Published

on

Share our post

തിരുവനന്തപുരം: കേരളത്തെ നടുക്കിയ കാട്ടാക്കട ആദിശേഖര്‍ കൊലക്കേസില്‍ പ്രതി പ്രിയരഞ്ജന്‍ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ആറ്) ആണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം പ്രഖ്യാപിക്കും.വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ 15 വയസ്സുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2023 ഓഗസ്റ്റ് 30-നായിരുന്നു സംഭവം. ആദ്യം സാധാരണ അപകടമരണമെന്ന് കരുതിയ സംഭവത്തില്‍ സിസിടിവി ദൃശ്യം പുറത്തുവന്നതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

പ്രിയരഞ്ജന്‍ ക്ഷേത്രമതിലില്‍ മൂത്രമൊഴിച്ചത് ആദിശേഖര്‍ ചോദ്യംചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീടിന് സമീപത്തെ ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച് സൈക്കിളില്‍ മടങ്ങുകയായിരുന്ന ആദിശേഖറിനെ കാറുമായി കാത്തിരുന്ന പ്രതി പിന്തുടര്‍ന്നെത്തി കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവില്‍പോയ പ്രതിയെ തമിഴ്‌നാട്ടില്‍നിന്നാണ് പോലീസ് പിടികൂടിയത്.പൂവച്ചല്‍ പുളിങ്കോട് അരുണോദയത്തില്‍ അധ്യാപകനായ അരുണ്‍കുമാറിന്റെയും സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഷീബയുടെയും മകനാണ് കൊല്ലപ്പെട്ട ആദിശേഖര്‍. കാട്ടാക്കട ചിന്മയ സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!