Connect with us

Kannur

നിയന്ത്രണം കടലാസിൽ ; ജലമൂറ്റി കുഴൽക്കിണറുകൾ

Published

on

Share our post

കണ്ണൂർ: ജനങ്ങൾ ദാഹജലത്തിനായി കേഴുമ്പോൾ അനുമതിയില്ലാതെ കുഴൽക്കിണർ നിർമ്മാണം വ്യാപകം. കിണർ കുഴിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാണെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് പലയിടത്തും കുഴൽക്കിണറുകൾ പെരുകുന്നത്. കുഴൽക്കിണറുകൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടതുമാണ്.

അശാസ്ത്രീയവും മുൻകരുതലുള്ളാതെയുമുള്ള ജലവിനിയോഗവും മഴക്കുറവും കാരണം ജലസ്രോതസുകൾ വറ്റിവരളുകയാണ്. വർഷം കഴിയുംതോറും ഭൂഗർഭ ജലം താഴുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകൾ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കിണറുകളുമുള്ളതെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. വൻദുരന്തമാണ് സമീപ ഭാവിയിൽ ജില്ല നേരിടാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഭൂജല ബോർഡിന്റെ കണക്ക് പ്രകാരം കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ജലശോഷണം ഉണ്ടായത്.

72.75 ശതമാനമാണ് കുറവ്. ഇടക്കാലത്ത് ജില്ലയിലെ അമിത ചൂഷണം നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇതൊന്നും പാലിക്കപ്പെട്ടില്ല. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ കുഴൽക്കിണറുകളുടെ എണ്ണം പരിശോധിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അതും പ്രാവർത്തികമായില്ല.

 

വ്യവസ്ഥകളുണ്ട്… പക്ഷേ…

കിണർ കുഴിക്കുന്നതിന് 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവരെ അറിയിച്ച് അനുമതി വാങ്ങണമെന്ന വ്യവസ്ഥ പലയിടത്തും അവഗണിക്കുകയാണ്. കഴിഞ്ഞവർഷം മുതൽ ഭൂജല അതോറിറ്റിയിൽ കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. അതുപ്രകാരം ജില്ലകളിലെ ഏജൻസികളും വ്യക്തികളും രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രജിസ്ട്രേഷനില്ലാതെ ലോറികളിൽ ഡ്രില്ലറുകളുമായി എത്തി കിണർ കുഴിക്കുകയാണ്. രാത്രിയിലെത്തി രാവിലെ ആകുമ്പോഴേക്കും പണി പൂർത്തിയാക്കി അവർ മടങ്ങും. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളാണ് കൂടുതലും.

 

ഭൂഗർഭ ജലം കുറയുന്നു

കേന്ദ്ര ഭൂജലബോർഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ ഭൂജല ശേഷിയിൽ 54.55 ശതമാനം ഉപയോഗിച്ച് തീർന്നിരിക്കുന്നു. ഭൂഗർഭ ജലം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനധികൃതമായി നിർമ്മിക്കുന്ന കുഴൽക്കിണറുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഭാരത് സെൻസസ് വഴിയാണ് രാജ്യത്തെ പ്രകൃതി സമ്പത്തുകളായ കുളം, കിണർ, കാവ് തുടങ്ങിയവയുടെയെല്ലാം കണക്കുകൾ എടുക്കുന്നത്. 2011ലാണ് അവസാനമായി ഭാരത് സെൻസസ് നടത്തിയത്. പത്തുവർഷത്തിന് ശേഷം 2021ലായിരുന്നു അടുത്ത സെൻസസ് നടത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് മൂലം നടത്തിയില്ല. അതിനാൽ നിലവിൽ കേരളത്തിൽ എത്ര കുഴൽക്കിണറുകൾ ഉണ്ടെന്നതിൽ കൃത്യമായ കണക്ക് ഭൂജല വകുപ്പിനില്ല.

 

പാഴാക്കി ജലം
കുളിക്കാനും അലക്കാനും ചെടിനനയ്ക്കാനും വാഹനം കഴുകാനുമൊക്ക ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും ധൂർത്തടിക്കുന്നത്. ജല നിരക്ഷരതയ്‌ക്കൊപ്പം അശാസ്ത്രീയ ഉപയോഗവുമാണ് ഇത്രയേറെ ജലം പാഴാകാൻ കാരണം. ചെടികൾക്ക് തുള്ളിനന പരീക്ഷിക്കുകയും നിത്യവും വാഹനം കഴുകുന്നതിനുപകരം പൊടിതട്ടി വൃത്തിയാക്കുകയും ചെയ്താൽ തന്നെ എത്രയോ ലക്ഷം ലിറ്റർ നിത്യവും ലഭിക്കാനാകും.


Share our post

Kannur

കണ്ണൂർ-മസ്കറ്റ് ഇൻഡിഗോ സർവീസ് മേയ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മസ്കറ്റിലേക്ക് ഇൻഡിഗോ സർവീസ് തുടങ്ങുന്നത് മേയ് 15-ലേക്ക് മാറ്റി. ഏപ്രിൽ 22 സർവീസ് മുതൽ തുടങ്ങും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്കുള്ള ഇൻഡിഗോയുടെ പ്രതിദിന സർവീസും മേയ് 15 മുതൽ തുടങ്ങും.കണ്ണൂരിൽ നിന്ന് ആദ്യമായാണ് ഫുജൈറയിലേക്ക് സർവീസ് തുടങ്ങുന്നത്. കണ്ണൂർ- ദമാം സെക്ടറിൽ ഇൻഡിഗോയുടെ സർവീസ് ജൂൺ 15 മുതലാണ് ആരംഭിക്കുക. ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസ്. ഏപ്രിൽ ഇരുപത് മുതൽ തുടങ്ങുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കണ്ണൂർ- ഹൈദരാബാദ് സെക്ടറിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് മേയ് 11 മുതൽ തുടങ്ങും. ഞായറാഴ്ചകളിൽ മാത്രമാണ് സർവീസ്.


Share our post
Continue Reading

Kannur

ആലക്കോട്ടെ വിസ തട്ടിപ്പ്: ഒരാൾകൂടി അറസ്റ്റില്‍

Published

on

Share our post

നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.നടുവിൽ: യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ നിരവധി പേരില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസിലെ ഒരു പ്രതിയെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കല്‍ സ്വദേശിയും ദക്ഷിണ കന്നട ഉപ്പിനങ്ങാടിയില്‍ താമസക്കാരനുമായ നിതിന്‍ പി. ജോയി (37)യെയാണ് ആലക്കോട് പൊലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ എസ്.ഐ എം.പി ഷാജി അറസ്റ്റുചെയ്തത്.


Share our post
Continue Reading

Kannur

കണ്ണൂർ സർവകലാശാലക്ക് നടുക്കം, അധ്യാപകർ തന്നെ ചോദ്യപേപ്പർ വാട്സാപ്പിൽ ചോർത്തി; ഗ്രീൻവുഡ് കോളേജിനെതിരെ പരാതി

Published

on

Share our post

കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ നിന്നും നടുക്കുന്ന വാർത്ത. കോളേജ് അധ്യാപകർ തന്നെ ചോദ്യ പേപ്പർ വാട്സാപ്പ് വഴി ചോർത്തിയെന്ന് കണ്ണൂർ സർവകലാശാലയുടെ കണ്ടത്തൽ. കാസർകോട് പാലക്കുന്ന്‌ ഗ്രീൻവുഡ് കോളേജിൽ ചോദ്യ പേപ്പർ ചോർത്തിയെന്നാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ കണ്ണൂർ സർവകലാശാല അധികൃതർ ഗ്രീൻവുഡ് കോളേജിനെതിരെ പൊലീസിൽ പരാതി നൽകി. സിൻഡിക്കേറ്റ് സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായും വൈസ് ചാൻസലർ അറിയിച്ചു. കോളേജിലെ പരീക്ഷാകേന്ദ്രം മാറ്റിയെന്നും കണ്ണൂർ സർവകലാശാല വ്യക്തമാക്കി. ചോദ്യ പേപ്പർ ചോർച്ചയിൽ ജില്ലാ പൊലീസ് മേധാവിക്കും ബേക്കൽ പൊലീസിലും പരാതി നൽകുകയും ചെയ്തിട്ടുണ്ട്. ബി സി എ ആറാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യ പേപ്പറാണ് ചോർത്തിയത്. മാർച്ച്‌ 18 മുതൽ ഏപ്രിൽ രണ്ട് വരെയായിരുന്നു പരീക്ഷ. സർവകലാശാല സ്‌ക്വാഡ് പരിശോധനയിലാണ് ചോർത്തിയത് കണ്ടെത്തിയത്. ഇതിന് പിന്നാലെ സർവകലാശാല നടത്തിയ അന്വേഷണത്തിലാണ് അധ്യാപകരാണ് ചോദ്യ പേപ്പർ ചോർത്തിയതെന്ന് കണ്ടെത്തിയത്.


Share our post
Continue Reading

Trending

error: Content is protected !!