Connect with us

Kannur

നിയന്ത്രണം കടലാസിൽ ; ജലമൂറ്റി കുഴൽക്കിണറുകൾ

Published

on

Share our post

കണ്ണൂർ: ജനങ്ങൾ ദാഹജലത്തിനായി കേഴുമ്പോൾ അനുമതിയില്ലാതെ കുഴൽക്കിണർ നിർമ്മാണം വ്യാപകം. കിണർ കുഴിക്കാൻ തദ്ദേശസ്ഥാപന സെക്രട്ടറിയുടെ അനുമതി നിർബന്ധമാണെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ടെങ്കിലും ഇതൊന്നും ബാധകമല്ലെന്ന തരത്തിലാണ് പലയിടത്തും കുഴൽക്കിണറുകൾ പെരുകുന്നത്. കുഴൽക്കിണറുകൾ കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് തെളിയിക്കപ്പെട്ടതുമാണ്.

അശാസ്ത്രീയവും മുൻകരുതലുള്ളാതെയുമുള്ള ജലവിനിയോഗവും മഴക്കുറവും കാരണം ജലസ്രോതസുകൾ വറ്റിവരളുകയാണ്. വർഷം കഴിയുംതോറും ഭൂഗർഭ ജലം താഴുന്നതോടെ കണ്ണൂർ, കാസർകോട് ജില്ലകൾ കടുത്ത കുടിവെള്ളക്ഷാമത്തിലേക്കാണ് നീങ്ങുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കാസർകോട് ജില്ലയിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുഴൽക്കിണറുകളും വെള്ളമില്ലാത്ത കിണറുകളുമുള്ളതെന്ന് പഠനങ്ങളിൽ വ്യക്തമായിരുന്നു. വൻദുരന്തമാണ് സമീപ ഭാവിയിൽ ജില്ല നേരിടാൻ പോകുന്നതെന്നും റിപ്പോർട്ട് പറയുന്നു. കേന്ദ്ര ഭൂജല ബോർഡിന്റെ കണക്ക് പ്രകാരം കാസർകോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ജലശോഷണം ഉണ്ടായത്.

72.75 ശതമാനമാണ് കുറവ്. ഇടക്കാലത്ത് ജില്ലയിലെ അമിത ചൂഷണം നടക്കുന്ന പ്രദേശങ്ങൾ കണ്ടെത്തി കുഴൽക്കിണർ കുഴിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയെങ്കിലും പിന്നീട് ഇതൊന്നും പാലിക്കപ്പെട്ടില്ല. കുടുംബശ്രീയുടെ കീഴിൽ സംസ്ഥാനത്തെ കുഴൽക്കിണറുകളുടെ എണ്ണം പരിശോധിക്കാൻ ചുമതലപ്പെടുത്തിയെങ്കിലും അതും പ്രാവർത്തികമായില്ല.

 

വ്യവസ്ഥകളുണ്ട്… പക്ഷേ…

കിണർ കുഴിക്കുന്നതിന് 15 ദിവസം മുമ്പ് തദ്ദേശസ്ഥാപനങ്ങളിലെ ബന്ധപ്പെട്ടവരെ അറിയിച്ച് അനുമതി വാങ്ങണമെന്ന വ്യവസ്ഥ പലയിടത്തും അവഗണിക്കുകയാണ്. കഴിഞ്ഞവർഷം മുതൽ ഭൂജല അതോറിറ്റിയിൽ കുഴൽക്കിണർ കുഴിക്കുന്ന ഏജൻസികൾ രജിസ്റ്റർ ചെയ്യണമെന്ന നിയമം നിലവിൽ വന്നിട്ടുണ്ട്. അതുപ്രകാരം ജില്ലകളിലെ ഏജൻസികളും വ്യക്തികളും രജിസ്‌ട്രേഷൻ നടത്തുന്നുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രജിസ്ട്രേഷനില്ലാതെ ലോറികളിൽ ഡ്രില്ലറുകളുമായി എത്തി കിണർ കുഴിക്കുകയാണ്. രാത്രിയിലെത്തി രാവിലെ ആകുമ്പോഴേക്കും പണി പൂർത്തിയാക്കി അവർ മടങ്ങും. തമിഴ്നാട്ടിൽ നിന്നുള്ള സംഘങ്ങളാണ് കൂടുതലും.

 

ഭൂഗർഭ ജലം കുറയുന്നു

കേന്ദ്ര ഭൂജലബോർഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തെ ഭൂജല ശേഷിയിൽ 54.55 ശതമാനം ഉപയോഗിച്ച് തീർന്നിരിക്കുന്നു. ഭൂഗർഭ ജലം കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന് അനധികൃതമായി നിർമ്മിക്കുന്ന കുഴൽക്കിണറുകളാണെന്ന് വ്യക്തമായിട്ടുണ്ട്. ഭാരത് സെൻസസ് വഴിയാണ് രാജ്യത്തെ പ്രകൃതി സമ്പത്തുകളായ കുളം, കിണർ, കാവ് തുടങ്ങിയവയുടെയെല്ലാം കണക്കുകൾ എടുക്കുന്നത്. 2011ലാണ് അവസാനമായി ഭാരത് സെൻസസ് നടത്തിയത്. പത്തുവർഷത്തിന് ശേഷം 2021ലായിരുന്നു അടുത്ത സെൻസസ് നടത്തേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് മൂലം നടത്തിയില്ല. അതിനാൽ നിലവിൽ കേരളത്തിൽ എത്ര കുഴൽക്കിണറുകൾ ഉണ്ടെന്നതിൽ കൃത്യമായ കണക്ക് ഭൂജല വകുപ്പിനില്ല.

 

പാഴാക്കി ജലം
കുളിക്കാനും അലക്കാനും ചെടിനനയ്ക്കാനും വാഹനം കഴുകാനുമൊക്ക ലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഓരോ ദിവസവും ധൂർത്തടിക്കുന്നത്. ജല നിരക്ഷരതയ്‌ക്കൊപ്പം അശാസ്ത്രീയ ഉപയോഗവുമാണ് ഇത്രയേറെ ജലം പാഴാകാൻ കാരണം. ചെടികൾക്ക് തുള്ളിനന പരീക്ഷിക്കുകയും നിത്യവും വാഹനം കഴുകുന്നതിനുപകരം പൊടിതട്ടി വൃത്തിയാക്കുകയും ചെയ്താൽ തന്നെ എത്രയോ ലക്ഷം ലിറ്റർ നിത്യവും ലഭിക്കാനാകും.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!