Kerala
മേയ് മാസം വിരമിക്കുന്നവർ 20000-ന് മുകളിൽ; അടിയന്തരമായി വേണ്ടത് 7000 കോടി, സർക്കാരിന് പെൻഷൻ കുരുക്ക്

തിരുവനന്തപുരം: മേയ് മാസത്തിൽ സംസ്ഥാന സർവീസിൽ നിന്നുള്ള കൂട്ടവിരമിക്കൽ നേരിടുന്നതിൽ പ്രതിസന്ധി. 20,000 ഉദ്യോഗസ്ഥരാണ് വിവിധ സർക്കാർ സർവീസിൽ നിന്ന് മേയ് മാസത്തിൽ വിരമിക്കുക. വിവിധ വകുപ്പിൽ നിന്നുള്ള ഉദ്യോഗസ്ഥർ, സർക്കാർ വിദ്യാലയങ്ങളിലെ അധ്യാപകർ, വിവിധ ബോർഡ് കോർപ്പറേഷനിൽ നിന്നുള്ളവർ ഇങ്ങനെ 20,000-ൽ അധികം പേർ വിരമിക്കുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
ഇവരുടെ പെൻഷൻ ആനുകൂല്യങ്ങൾക്കായി വലിയൊരു തുകയാണ് സർക്കാരിന് കണ്ടെത്തേണ്ടത്. കടമെടുപ്പ് പരിധിയിൽ കേന്ദ്രത്തിന്റെ കടുത്ത നിയന്ത്രണമുള്ളതിനാൽ കടമെടുത്ത് ആനുകൂല്യങ്ങൾ നൽകുന്നത് പ്രായോഗികമല്ല. കടമെടുത്താൽ വരും മാസങ്ങളിലെ സർക്കാർ ചിലവുകൾക്കും ക്ഷേമപെൻഷൻ വിതരണത്തിനും വേറെ മാർഗം കണ്ടെത്തേണ്ടി വരും. കടമെടുത്താൽ പോലും കേരളത്തിന് പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ സാധിക്കുമോയെന്ന് കണ്ടറിയണം.
കേരളത്തിന്റെ കടമെടുപ്പിന് ഇത്തവണ എത്രകോടിയായിരിക്കണമെന്ന പരിധി കേന്ദ്രം നിശ്ചയിച്ചിട്ടില്ല. താത്കാലിക ആശ്വാസത്തിനായി 3000 കോടി കടമെടുക്കാൻ കേന്ദ്രം ഈ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ അനുവാദം നൽകിയിരുന്നു. കേരളം 3000 കോടി കടമെടുക്കുകയും ചെയ്തു. ശരാശരി ഒരു പെൻഷൻ കാരന് 30 ലക്ഷം രൂപയോളം ആനുകൂല്യങ്ങളായി നൽകണം. ഇതിൽ കൂടുതൽ ആനുകൂല്യങ്ങളായി നൽകേണ്ടവരുണ്ട്. ഒന്നേകാൽ കോടിയോളം പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നവർ വരെ ഇത്തവണ വിരമിക്കുന്ന കൂട്ടത്തിലുണ്ട്.
ശരാശരി മാത്രം വെച്ച് നോക്കിയാൽ ഇത്രയധികം ഉദ്യോഗസ്ഥർ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ പെൻഷൻ ആനുകൂല്യങ്ങളായി കുറഞ്ഞത് 7,000 കോടിയെങ്കിലും കണ്ടെത്തേണ്ടി വരും. നിലവിലെ കടമെടുപ്പ് അനുമതിയോടെ കിട്ടിയ 3000 കോടിയിലെ 2000 ആദ്യമാസം തന്നെ കേരളം എടുത്തിരുന്നു. ശേഷിച്ച 1000 കോടി ഏപ്രിൽ അവസാനവും എടുക്കാനുള്ള നടപടി സ്വീകരിച്ചിരുന്നു.
പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ ഇത്രവലിയ തുക കണ്ടെത്തേണ്ടി വരുന്നത് സർക്കാരിനെ പ്രതിസന്ധിയിലാക്കും. ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നീട്ടിവെക്കലല്ലാതെ സർക്കാരിന് മുന്നിൽ മറ്റ് പോംവഴിയില്ല. എന്നാൽ സർക്കാർ ജീവനക്കാരുടെ ഡിഎ വിതരണം ഉൾപ്പെടെ കുടിശ്ശികയാണ്. മൂന്ന് വർഷമായി ഡി.എ കുടിശ്ശികയാണ്. ഇത് കൊടുത്തു തീർക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനം നിലനിൽക്കെയാണ് ഇത്രവലിയ തുകയുടെ പെൻഷൻ ആനുകൂല്യത്തിന്റെ കാര്യത്തിലും ആശങ്ക നിലനിൽക്കുന്നത്.
ശമ്പള വർധനവ് പ്രകാരമുള്ള മുൻകാല അരിയർസ്, ഡിഎ കുടിശ്ശിക എന്നിവ അടക്കം 2021 മുതൽ കോടികളാണ് സർക്കാർ ജീവനക്കാർക്ക് കിട്ടാനുള്ളത്. ഇത് തന്നെ 40,000 കോടിയോളം വരുമെന്നാണ് സർക്കാർ ഉദ്യോഗസ്ഥ സംഘടനകൾ പറയുന്നത്. ഇത് ഘട്ടം ഘട്ടമായി കൊടുത്തു തീർക്കുമെന്ന് പറയുന്നുണ്ടെങ്കിലും അത് ഇഴഞ്ഞുനീങ്ങുന്നുവെന്ന് പരാതിയുമുണ്ട്. ഇതിനിടെയാണ് കൂനിന്മേൽ കുരുവെന്ന കണക്കിൽ പെൻഷൻ പ്രതിസന്ധി വരുന്നത്.
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് നീട്ടിവെച്ചാൽ അതിനെതിരെ പെൻഷൻകാർ കോടതിയെ സമീപിച്ചേക്കാം. അങ്ങനെ വന്നാൽ പെൻഷൻ വിതരണം ചെയ്യാൻ കോടതി ഉത്തരവ് വരികയും അതിന് വേണ്ടി കടമെടുപ്പിനെ ആശ്രയിക്കേണ്ടിയും വരും. ഇതിനും കേന്ദ്രത്തിന്റെ കനിവ് ആവശ്യമായി വരും. കേന്ദ്രം കടമെടുപ്പ് പരിധി നിർണയിക്കുകയും അതിൽനിന്ന് നിലവിലെടുത്ത 3000 കോടി കിഴിക്കുകയും ചെയ്തതിന് ശേഷമുള്ള തുക ഒരിക്കലും പെൻഷൻ ആനുകൂല്യങ്ങൾക്കായി മാത്രം ഉപയോഗിക്കാൻ സാധിക്കുകയുമില്ല. അങ്ങനെ വന്നാൽ മറ്റ് ചിലവുകൾക്ക് പണം ഇല്ലാതെ വരും.
മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് വന്നതിന് ശേഷം പ്രതിസന്ധി മന്ത്രിസഭ ചർച്ച ചെയ്യും. പെൻഷൻ ആനുകൂല്യങ്ങൾ നീട്ടിവെക്കുന്നതിന് പുറമെ ഇത് ട്രഷറി നിക്ഷേപമാക്കി മാറ്റാനുള്ള ആലോചന ധനമന്ത്രാലയത്തിനുണ്ട്. എന്നാൽ ഇതിന് എത്ര ഉദ്യോഗസ്ഥർ സന്നദ്ധരാകുമെന്നതിനെ ആശ്രയിച്ചിരിക്കും ഈ പോംവഴിയുടെ വിജയ സാധ്യത. പെൻഷൻ ആനുകൂല്യങ്ങൾ ട്രഷറിയിൽ നിശ്ചിത കാലത്തേക്ക് സ്ഥിരനിക്ഷേപമാക്കി മാറ്റി കൂടുതൽ പലിശ നൽകിയുള്ള പോംവഴി ആലോചിക്കുന്നുണ്ട്. കൂടുതൽ തീരുമാനങ്ങൾ മുഖ്യമന്ത്രി വന്നതിന് ശേഷമെ സ്വീകരിക്കു.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽകൂടി കടന്നുപോകുന്നതിനാൽ കേന്ദ്രത്തിൽനിന്ന് കൂടുതൽ കടാശ്വാസം കേരളം തേടിയേക്കും. എന്നാൽ വിഷയത്തിൽ ഭരണഘടനാ ബെഞ്ചിൽ കേസുള്ളതിനാൽ കേന്ദ്രം വഴങ്ങാൻ സാധ്യത കുറവാണ്. കടമെടുത്താലും ഇല്ലെങ്കിലും സർക്കാർ പ്രതിസന്ധിയിലാകും. പെൻഷനാകുന്നവരെയാണ് ഇത് ആത്യന്തികമായി ബാധിക്കുക.
Kerala
സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം ഇന്ന്


ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം മാർച്ച് 15ന് ശനിയാഴ്ച. ഉച്ചയ്ക്ക് 12.15ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.info, http://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.
Kerala
`’അധ്യാപകർക്ക് വടി യെടുക്കാം’; ക്രിമിനൽ കേസ് ഭീഷണി വേണ്ടെന്ന് ഹൈക്കോടതി


കൊച്ചി:വിദ്യാര്‍ഥികള്‍ക്ക് അധ്യാപകര്‍ നല്‍കുന്ന ചെറിയ ശിക്ഷകള്‍ക്ക് പോലും ക്രിമിനില്‍ കേസ് എടുക്കുന്ന നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. സ്‌കൂളിലോ കോളജിലോ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളുടെ പേരില്‍ പരാതി ലഭിച്ചാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രാഥമികാന്വേഷണം നടത്തി കേസില്‍ കഴമ്പുണ്ടോ എന്നു പരിശോധിക്കണമെന്നും പ്രാഥമികാന്വേഷണ സമയത്ത് അധ്യാപകനെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി. ആറാം ക്ലാസുകാരനെ അധ്യാപകന്‍ വടി കൊണ്ട് തല്ലി എന്നു കാട്ടി പിതാവ് നല്‍കിയ ഹര്‍ജിയില്‍ വിഴിഞ്ഞം പൊലീസ് എടുത്ത ക്രിമിനല്‍ കേസിലാണ് ഹൈക്കോടതിയുടെ വിധി. അധ്യാപകന് മുന്‍കൂര്‍ ജാമ്യം അനുവദിക്കാനും കോടതി ഉത്തരവിട്ടു.
ഇക്കാലത്ത് വിദ്യാര്‍ഥികളുടെ സ്വഭാവവും അച്ചടക്കവും മറ്റും സംബന്ധിച്ച് എന്തെങ്കിലും നടപടി എടുക്കാന്‍ അധ്യാപകര്‍ ഭയപ്പെടുകയാണെന്നു കോടതി ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസ് വരുമെന്ന ഭയത്തിലാണ് അധ്യാപകര്‍. മുന്‍കാലങ്ങളില്‍ അധ്യാപകര്‍ ഏര്‍പ്പെടുത്തിയിരുന്ന അച്ചടക്ക നടപടികള്‍ വിദ്യാര്‍ഥികളുടെ ഭാവി മികച്ചതാകാന്‍ ഉപകരിച്ചിരുന്നു. ഒരു വിദ്യാര്‍ഥിയുടെ ശാരീരികവും മാനസികവും വിദ്യാഭ്യാസപരവുമായ ഉന്നതിയില്‍ അധ്യാപകന്റെ പങ്ക് വലുതാണ്. വിദ്യാര്‍ഥി സ്‌കൂളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ മികച്ച ഭാവിക്കു വേണ്ടി മാതാപിതാക്കള്‍ അധ്യാപകര്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുകയാണ്. അധ്യാപകര്‍ അവരുടെ ഉത്തരവാദിത്തം നിറവേറ്റുമ്പോള്‍ അവിടെ ക്രിമിനല്‍ കേസ് പോലുള്ള ഭീഷണികള്‍ ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ എല്ലാ അധ്യാപകരുടേയും എല്ലാ പ്രവര്‍ത്തികളും നല്ലതാണ് എന്നു പറയുന്നില്ല. എന്നാല്‍ ഉപദേശിച്ചതിന്റെ പേരിലോ ചെറിയ ശിക്ഷ നല്‍കുന്നതിന്റെ പേരിലോ അധ്യാപക സമൂഹമാകെ കേസ് നേരിടേണ്ടി വരുന്ന സ്ഥിതി പാടില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.
ഇപ്പോള്‍ യുവതലമുറയുടെ സ്വഭാവം ഭയപ്പെടുത്തുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. അവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നു, ചിലര്‍ ലഹരിക്കും മദ്യത്തിനുമൊക്കെ അടിപ്പെടുന്നു. മുന്‍പ് ഇങ്ങനെയായിരുന്നില്ല. അധ്യാപകരുടെ നിഴല്‍ പോലും അച്ചടക്കത്തോടെ ഇരിക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വിദ്യാര്‍ഥികള്‍ അധ്യാപകരെ ഭീഷണിപ്പെടുത്തുന്നതും അവരെ കായികമായി ആക്രമിക്കുന്നതും തടഞ്ഞു വയ്ക്കുന്നതുമായ വാര്‍ത്തകളാണ് വരുന്നത്. പഠിപ്പിക്കുക മാത്രമല്ല അധ്യാപകരുടെ ജോലി, മറിച്ച് അടുത്ത തലമുറയ്ക്ക് പ്രചോദനവും ലക്ഷ്യബോധവും ഉണ്ടാക്കി നല്‍കല്‍ കൂടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
Kerala
ഇനി വാട്സ്ആപ്പിൽ വീഡിയോ കോൾ എടുക്കുമ്പോൾ തനിയെ ക്യാമറ ഓണാവില്ല


വീഡിയോ കോൾ എടുക്കുമ്പോൾ തന്നെ ഫ്രണ്ട് ക്യാമറ ഓണാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്സ്ആപ്പ്.വിഡിയോ കോൾ എടുക്കുമ്പോൾ താനെ ഫോണിന്റെ ഫ്രണ്ട് ക്യാമറ ഓൺ ആവില്ല. ക്യാമറ ഓണാക്കാതെ തന്നെ വീഡിയോ കോൾ അറ്റന്‍ഡ് ചെയ്യാം.ഉപഭോക്താവ് ക്യാമറ ഓണാക്കിയാൽ മാത്രമേ അവരെ വിളിക്കുന്നയാള്‍ക്ക് കാണാൻ സാധിക്കുകയുള്ളൂ. അതിനായി വിഡിയോ കോൾ വരുമ്പോൾ ‘ടേണ്‍ ഓഫ് യുവര്‍ വിഡിയോ’ എന്നൊരു ബട്ടൺ കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാവും.ഇതിൽ തൊട്ടാല്‍ ക്യാമറ ഓഫ് ആവും. പിന്നീട് ഓഡിയോ മോഡിൽ മാത്രമായിരിക്കും കോളുണ്ടാവുക. ഇതിന് പുറമെ ക്യാമറ ഓഫാക്കുമ്പോൾ ‘ആക്സെപ്റ്റ് വിത്തൗട്ട് വീഡിയോ’ എന്നൊരു ബട്ടണും ഉണ്ടായേക്കും.വീഡിയോ കോൾ ദുരുപയോഗം ചെയ്ത് നടത്തുന്ന തട്ടിപ്പുകൾക്ക് തടയിടാൻ പുതിയ ഫീച്ചറിന് കഴിയും.വീഡിയോ കോളിൽ നിന്നും സ്ക്രീൻ ഷോട്ടുകൾ എടുത്ത് ആളുകളെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുന്ന തട്ടിപ്പുകൾ ഇനി നടപ്പിലാവില്ല.ഈ ഫീച്ചര്‍ ഔദ്യോഗികമായി എന്നാണ് പുറത്തിറക്കുകയെന്ന് വ്യക്തമല്ല. പുതിയ ആൻഡ്രോയിഡ് ബീറ്റാ പതിപ്പിൽ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാവാൻ സാധ്യത.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്