Connect with us

Kannur

മാഹി അതിര്‍ത്തിയില്‍ തലയോട്ടി തകര്‍ന്ന് മൃതദേഹങ്ങള്‍; ആളെത്തേടി വലഞ്ഞ് പോലീസ്

Published

on

Share our post

അഴിയൂർ: മാഹി-അഴിയൂർ അതിർത്തിയിൽ അടുത്തിടെയുണ്ടായ രണ്ട് കൊലപാതകങ്ങളിലും ഒരു ദുരൂഹമരണത്തിലും ഇനിയും വ്യക്തതവന്നില്ല. മാർച്ച് 26-ന് റെയിൽവേസ്റ്റേഷനിൽ നിർമാണം നടക്കുന്ന പാർക്കിങ് സ്ഥലത്ത് തമിഴ്നാട് സ്വദേശി സുധാകറിനെ (32) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ പ്രതിയെ കണ്ടെത്താനായില്ല.

രണ്ടാഴ്ചയ്ക്ക് ശേഷം ഏപ്രിൽ 12-ന് മാഹി റെയിൽവേ സ്റ്റേഷൻ റോഡിലെ ആളൊഴിഞ്ഞ പറമ്പിൽ 60 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ഇതും കൊലപാതകമാണെന്ന് സംശയമുണ്ടെങ്കിലും ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നാൽ മാത്രമേ ഇക്കാര്യം ഉറപ്പിക്കാനാകൂ. മറ്റൊന്ന് ജനുവരി 12-ന് കുഞ്ഞിപ്പള്ളി ടൗണിൽ അടച്ചിട്ട കടയ്ക്കുള്ളിൽനിന്ന് പുരുഷൻ്റെ തലയോട്ടിയും ശരീരാവശിഷ്ടങ്ങളും കണ്ടെത്തിയതാണ്. മരിച്ചയാളെ ഏതാണ്ട് തിരിച്ചറിഞ്ഞെങ്കിലും മരണകാരണം വ്യക്തമല്ല. ഇതിലും പരിശോധനാഫലത്തിന് കാത്തിരിക്കുകയാണ്. മൂന്ന് മരണങ്ങളും നടന്നത് ചോമ്പാല പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ്.

തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി സുധാകറിൻ്റെ കൊലപാതകം വടകര ഡിവൈ.എസ്.പി. കെ. വിനോദ് കുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷിച്ചത്. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചതിൽ കൊലപാതകിയെന്നു സംശയിക്കുന്ന ഒരാളുടെ ചിത്രം കിട്ടിയിരുന്നു. ഇത് ആരാണെന്നു വ്യക്തമായിട്ടില്ല. എങ്കിലും പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. തലയ്‌ക്കേറ്റ മുറിവായിരുന്നു മരണകാരണം. തലയ്ക്കടിച്ചാണ് കൊല നടത്തിയതെന്നാണ് പോലീസ് നിഗമനം.

രണ്ടാഴ്ചയ്ക്കുശേഷം ആളൊഴിഞ്ഞ പറമ്പിൽ മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീയുടെ തലയിലും മുറിവുണ്ട്. ഇതോടെ രണ്ടുമരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്ന സംശയം ഉയർന്നെങ്കിലും അതില്ലെന്ന നിഗമനത്തിലാണ് പോലീസ്. സ്ത്രീയുടെ തലയിലെ മുറിവ് അത്ര ആഴത്തിലുള്ളതല്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാർ പറഞ്ഞത്. ഈ സ്ത്രീ ആരാണെന്നും കണ്ടെത്തിയിട്ടില്ല. ഇവരെ മാഹി പരിസരത്ത് പലരും കണ്ടിട്ടുണ്ട്. തമിഴ് നാടോടി സ്ത്രീയാണെന്നാണ് സംശയം. ഇവർക്കൊപ്പം ഒരു പുരുഷനെയും കണ്ടവരുണ്ട്. എന്നാൽ, സംഭവത്തിനുശേഷം ഇയാളെ കണ്ടിട്ടില്ല.

കുഞ്ഞിപ്പള്ളിയിലെ കടയ്ക്കുള്ളിൽ മരിച്ചത് കൊയിലാണ്ടി സ്വദേശിയാണെന്ന വിവരം പോലീസ് ഏതാണ്ടുറപ്പിച്ചിട്ടുണ്ട്. ഡി.എൻ.എ. പരിശോധനാഫലം വരേണ്ടതുണ്ട്. മാഹി റെയിൽവേസ്റ്റേഷൻ പരിസരം, അഴിയൂർ, പൂഴിത്തല തുടങ്ങിയവയെല്ലാം മാഹി മദ്യംതേടി വരുന്നവരുടെ കേന്ദ്രമായി മാറുകയാണ്. കൊലപാതകങ്ങളും ദുരൂഹമരണങ്ങളും ആവർത്തിക്കുമ്പോൾ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്. പോലീസ് ഈ ഭാഗങ്ങളിൽ പരിശോധന കർശനമാക്കുന്നുണ്ടെന്ന് വടകര ഡി.വൈ.എസ്.പി.കെ. വിനോദ്കുമാർ പറഞ്ഞു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!