Kerala
ഫിസിക്സിനൊപ്പം സംഗീതവും തിരഞ്ഞെടുക്കാം, ചതുർ വർഷ ബിരുദം പുതുമകളോടെ

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിൽ ചരിത്രപരവും ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ പോകുന്നതുമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുകയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു പറഞ്ഞു. നിലവിലെ മൂന്നുവർഷ ബിരുദത്തിൽ നിന്ന് അധികമായി ഒരു വർഷം പഠിക്കുക എന്നതല്ല നാലുവർഷ ബിരുദം കൊണ്ട് ഉദ്ദേശിക്കുന്നത്. പുതിയ കാലത്തിനാവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് വികസിപ്പിക്കാൻ അവസരം ഒരുക്കുക എന്നതാണ് പുതിയ സംവിധാനത്തിലെ ഊന്നൽ. വിദ്യാർത്ഥികൾക്ക് സ്വതന്ത്രമായി ഉന്നതപഠനത്തിൽ മുന്നേറാൻ അവസരം ഒരുക്കലാണിതിന്റെ പരമപ്രധാനലക്ഷ്യം.
ഉന്നതവിദ്യാഭ്യാസത്തിൽ സ്വന്തം അഭിരുചിക്കൊത്ത പാത തിരഞ്ഞെടുക്കാനാവുമ്പോഴാണ് വിവിധ വിഷയങ്ങളിൽ ഏറ്റവും സർഗ്ഗാത്മകമായ ഫലങ്ങളുണ്ടാക്കാൻ കഴിവുള്ളവരായി വിദ്യാർത്ഥികൾക്ക് കലാലയങ്ങളിൽനിന്നും പുറത്തിറങ്ങാനാവുക. വിദ്യാർത്ഥികൾക്ക് ആ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൊണ്ട്, പുതിയ കാലത്തെ അക്കാഡമിക് – കരിയർ താല്പര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സംവിധാനാം സൗകര്യമൊരുക്കുന്നത്.
ഉദാഹരണത്തിന്, നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം നൽകും. അവരവരുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകല്പന ചെയ്യാൻ കലാലയങ്ങളിൽ അക്കാഡമിക് കൗൺസിലർമാർ പുതിയ സംവിധാനത്തിന്റെ ഭാഗമായുണ്ടാവും.
ജൂലൈ ഒന്നിന് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നാലുവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മെയ് 20ന് മുമ്പ് അപേക്ഷ ക്ഷണിക്കും. ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കും. ജൂൺ 20 മുതൽ പ്രവേശനം ആരംഭിക്കും.
മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സും
മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. സാമൂഹ്യമായി അരികുവത്കരിക്കപ്പെടുന്ന വിദ്യാർത്ഥികളുടെയും പെൺകുട്ടികളുടെയും കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നതാണു ഇതിലെ പ്രധാന കാഴ്ചപ്പാട്.
മിടുക്കരായ വിദ്യാർത്ഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം). അതുപോലെ, പഠനത്തിനിടക്ക് തന്നെ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് അന്തർസർവ്വകലാശാല മാറ്റത്തിനുള്ള അവസരവുമുണ്ടാകും.
വിഷയങ്ങളുടെ കോമ്പിനേഷൻ തിരഞ്ഞെടുക്കുന്നതിലെ സ്വാതന്ത്ര്യത്തോടൊപ്പം പുതിയ സംവിധാനം മറ്റൊരു പ്രധാന ആകർഷണവും ഒരുക്കുന്നുണ്ട്. റെഗുലർ കോളേജ് പഠനത്തോടൊപ്പം ആവശ്യമെങ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആയിപ്പോലും കോഴ്സുകളെടുക്കാനും, അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കും. ലോകത്തിന്റെ ഏതു ഭാഗത്തു നിന്ന് വിദ്യാർത്ഥികൾ ആർജിച്ച ക്രെഡിറ്റും അവരുടെ പഠന പ്രോഗ്രാമിന്റെ ഭാഗമായി മാറ്റാൻ സംവിധാനം ഉണ്ടാകും. നൈപുണ്യം വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കോഴ്സിന്റെ ഭാഗമാക്കുന്നതോടൊപ്പം, അതിനായി സ്വീകരിക്കുന്ന ഇന്റേൺഷിപ്പ് അടക്കം ബിരുദം/ഓണേഴ്‌സ് നേടാനുള്ള ക്രെഡിറ്റിലേക്ക് മുതൽക്കൂട്ടാനും സാധിക്കും. മൂല്യനിർണ്ണയത്തിന് എഴുത്തു പരീക്ഷ മാത്രം എന്നത് മാറും
നിലവിലെ അദ്ധ്യാപന, പഠന രീതികളിൽ നിന്നും സമൂലമായ മാറ്റമാണ് ഇതോടെ വരുന്നത്. ഓരോ വിഷയവും സവിശേഷമായി പരിഗണിച്ച്, അതിനാവശ്യമായ പഠനരീതികൾ കോഴ്‌സുകളിൽ അവലംബിക്കാൻ സ്വാതന്ത്ര്യം ഒരുക്കുകയാണ് പുതിയ സംവിധാനം. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും. അതായത് ഒരു സർവ്വകലാശാലക്ക് കീഴിലെ ഒരു കോളേജിൽ നടത്തപ്പെടുന്ന പോലെ ആവണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളേജിൽ പഠിപ്പിക്കപ്പെടുക. ഈ രൂപകല്പനയിലും വിദ്യാർത്ഥികളുടെ മികച്ച രീതിയിലുള്ള പങ്കാളിത്തം ഉണ്ടാകും. അത് അധ്യാപകർ ഉറപ്പാക്കുന്ന വിധത്തിലാവും പുതിയ സംവിധാനം.
പഠനം ഇതോടെ ക്ലാസ്സ്‌മുറികളിൽ മാത്രം ഒതുങ്ങുന്ന ഒന്നാവില്ല. വിദ്യാർത്ഥി നേടിയെടുക്കേണ്ട ജ്ഞാനവും അതോടൊപ്പം നൈപുണിയും ഉറപ്പാക്കുന്ന വിധത്തിലാണ് ഓരോ കോഴ്സും രൂപകല്പന ചെയ്യപ്പെടുക. സാമൂഹ്യശാസ്ത്ര, മാനവിക, ഭാഷ വിഷയങ്ങളിലും ആവശ്യമെങ്കിൽ ഇതിനുവേണ്ടി പ്രാക്ടിക്കൽ ഉൾപ്പെടുത്തും.
പരീക്ഷ-മൂല്യനിർണയ രീതികളിലും സമൂലമായ മാറ്റമാണ് ഇതോടെ വരിക. പരീക്ഷാദൈർഘ്യം കുറക്കുന്നതോടൊപ്പം, ഓരോ വിഷയത്തിന്റെയും സ്വഭാവമനുസരിച്ചു അതിലൂടെ വിദ്യാർത്ഥി കോഴ്‌സിലൂടെ ആർജ്ജിച്ച ജ്ഞാനവും, ഒപ്പം നൈപുണിയും പരിശോധിക്കുന്ന തരത്തിലാണ് ഇനി പരീക്ഷയുണ്ടാവുക. കേവലം എഴുത്തു പരീക്ഷയാവില്ല ഇനി. വിവിധങ്ങളായ രീതികളിലൂടെ വിദ്യാർത്ഥികളുടെ കഴിവിനെ പരിശോധിക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക പരീക്ഷാരീതികൾ ഉണ്ടാകും. ഇതിനെല്ലാമാവശ്യമായ രീതിയിൽ സർവകലാശാല നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുകയാണ്. സർവ്വകലാശാലകൾ കരിക്കുലവും റെഗുലേഷനും തയാറാക്കുക, സിലബസും പരീക്ഷയും മൂല്യനിർണയവും കോളേജുകളിൽ തന്നെ നടത്തപ്പെടുക എന്ന പരീക്ഷാപരിഷ്കരണ കമീഷൻ ശുപാർശയാണ് സർക്കാർ ഇക്കാര്യത്തിൽ പൊതുവായി സ്വീകരിച്ചിരിക്കുന്നത്.
ആദ്യഘട്ടം എന്ന നിലയിൽ എല്ലാ കോഴ്‌സുകളുടെയും ഇരുപതു ശതമാനം സിലബസ് പഠിപ്പിക്കുന്ന അധ്യാപകർ തന്നെ തയ്യാറാക്കും. ഇത് പിന്നീട് ഘട്ടംഘട്ടമായി ഉയർത്തും. ഇതിലൂടെ കോഴ്സുകൾക്ക് ആവശ്യമെങ്കിൽ എല്ലാ വർഷവും സ്വയം നവീകരിക്കാനും പുതിയ ഉള്ളടക്കങ്ങൾ സിലബസിൽ ഉൾപ്പെടുത്താനും സാധിക്കും. അതുപോലെ, ഓരോ ക്യാമ്പസിന്റെയും പ്രത്യേകത അനുസരിച്ചു ആവശ്യമായ ഉള്ളടക്കം ചേർക്കാനും നൈപുണി പോലെയുള്ള ഘടകങ്ങൾ ആവശ്യാനുസരണം ഉൾപ്പെടുത്താനും സാധിക്കും.
Kerala
കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി


ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.
ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.
മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.
Kerala
പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍


തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).
Breaking News
സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്


കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.
2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%). വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).
പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്