Connect with us

Kannur

വെസ്റ്റ് നൈല്‍ പനി: കണ്ണൂരിലും ജാഗ്രത

Published

on

Share our post

കണ്ണൂർ: കണ്ണൂർ വാട്ടർ അതോറിറ്റിയില്‍ ജോലി ചെയ്യുന്ന 52 വയസുകാരനെ വെസ്റ്റ് നൈല്‍ പനി രോഗത്തിന്റെ ലക്ഷണങ്ങളോട് കൂടി കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശവമായി ജില്ലാ മെഡിക്കല്‍ ഓഫീസ്. ഇലക്ഷൻ സർവ്വയലൻസ് ടീമിന്റെ ഭാഗമായി ചൊക്ലി ഭാഗത്ത് ജോലി ചെയ്യുന്നതിനിടെ ഇയാൾക്ക് ഏപ്രില്‍ 18ന് പനി വരികയും അതുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 

നാഷണല്‍ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് വൈറോളജി പൂനെയില്‍ സാമ്പിള്‍ അയച്ച്‌ ഫലം വന്നാല്‍ മാത്രമേ രോഗം സ്ഥിരീകരിക്കാവൂ എന്നാണ് പ്രോട്ടോക്കോള്‍. ഈ രോഗിയുടെ സാമ്പിള്‍ റിസള്‍ട്ട് ലഭ്യമായിട്ടില്ല. അതുകൊണ്ടുതന്നെ നിലവില്‍ ഇത് സ്ഥിരീകരണം നടത്തിയ ഒരു വെസ്റ്റ് നൈല്‍ ഫീവർ കേസ് അല്ല. അതേ സമയം വെസ്റ്റ് നൈല്‍ ഫീവർ ആയി സ്ഥിരീകരണം വന്നു കഴിഞ്ഞാല്‍ ഇതിന്റെ പ്രതിരോധ പ്രവർത്തനങ്ങളിലെ കാലതാമസം ഒഴിവാക്കാൻ ഇപ്പോള്‍തന്നെ എല്ലാ പ്രതിരോധ പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി പത്ത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 

കണ്ണൂർ ജില്ലയില്‍ കഴിഞ്ഞ വർഷം രണ്ട് വെസ്റ്റ് നൈല്‍ കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. എടക്കാട്, കൊളശ്ശേരി (തലശ്ശേരി) എന്നീ പ്രദേശങ്ങളിലായിരുന്നു ഇത്. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ല വെക്ടർ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ചൊക്ലി പ്രദേശത്ത് ഫോഗിംഗ് നടത്തി.

കൊതുക് തന്നെയാണ് വില്ലൻ

വെസ്റ്റ് നൈല്‍ ഫീവർ എന്ന അസുഖത്തിന്റെ രോഗാണു വൈറസുകളാണ്. ക്യൂലക്സ് കൊതുക് കടി വഴിയാണ് രോഗം പകരുന്നത്. നേരിട്ട് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതല്ല. വെസ്റ്റ് നൈലിന്റെ വൈറസ് ശരീരത്തില്‍ ഉള്ള മറ്റൊരു ജീവിയെ (ഉദാ: പക്ഷികള്‍) കൊതുക് കടിക്കുമ്പോള്‍ ആണ് കൊതുകിന്റെ ശരീരത്തില്‍ വൈറസ് എത്തുന്നത്. ഈ കൊതുക് മനുഷ്യനെ കടിക്കുമ്പോൾ വൈറസ് മനുഷ്യന്റെ ശരീരത്തില്‍ എത്തുകയും രോഗ ബാധ ഉണ്ടാവുകയും ചെയ്യുന്നു.

രോഗ ലക്ഷണങ്ങൾ

കൊതുക് കടി ഏറ്റ് രണ്ട് മുതല്‍ 14 ദിവസത്തിനുള്ളില്‍ ആണ് അസുഖത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകാൻ തുടങ്ങുന്നത്. തലവേദന, പനി, സന്ധി വേദന, ചർദ്ദി, ശരീരത്തില്‍ പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. ഒരു ശതമാനത്തില്‍ താഴെ ആളുകളിലാണ് തലച്ചോറിനെ ബാധിക്കുകയും എൻസെഫലൈറ്റിസ് അല്ലെങ്കില്‍ മെനിഞ്ചൈറ്റിസ് സംഭവിക്കുകയും ചെയ്യുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ആണ് രോഗം പരത്തുന്നത്.

▫️ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ ഉള്ള പ്രദേശത്ത് രോഗ ബാധയ്ക്ക് സാദ്ധ്യത.

▫️കൊതുക് നശീകരണവും കൊതുക് കടി ഏല്‍ക്കാതെ ശ്രദ്ധിക്കലുമാണ് പ്രതിരോധ മാർഗങ്ങള്‍. 


Share our post

Kannur

പയ്യന്നൂരിൽ മാരക മയക്ക്മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി

Published

on

Share our post

തളിപ്പറമ്പ :പയ്യന്നൂരിൽ മാരക മയക്ക് മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ പിടികൂടി. യുവാക്കളിൽ നിന്നും പിടികൂടിയത് 40 ഗ്രാമിന് മുകളിൽ MDMA യാണ്. കണ്ണൂർ തളിപ്പറമ്പ് ചുടല സ്വദേശി മുഹമ്മദ് അഫ്രീദി (24), തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ദിൽഷാദ് (30) എന്നിവരാണ് ബ്ലാക്ക് ഇന്നോവ കാറിൽ കടത്തുകയായിരുന്ന മയക്കു മരുന്നുമായി പോലീസിൻ്റെ പിടിയിലായത്.പയ്യന്നൂർ കണ്ടോത്ത് കോത്തായി മുക്കിൽ നിന്നും വാഹന പരിശോധനയ്ക്കി ടയിലാണ് മയക്കുമരുന്നുമായി യുവാക്കളെ പോലീസ് പിടി കൂടിയത്. മംഗലാപുരത്ത് നിന്നും തളിപ്പറമ്പ് ഭാഗത്ത് വില്പനയ്ക്കായി കൊണ്ട് പോകുന്നതിനിടയിലാണ് MDMA യുമായി യുവാക്കളെ പോലീസ് പിടികൂടിയത്. കണ്ണൂർ റൂറൽ എസ്പിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൻ്റെ സഹായത്തോടെയാണ് പയ്യന്നൂർ എസ് എച്ച് ഓ ശ്രീഹരി കെ പിയും സംഘവും യുവാക്കളെ പിടികൂടിയത്.


Share our post
Continue Reading

Kannur

കണ്ണൂർ നഗരത്തിൽ രാത്രി മാലിന്യം തള്ളാനെത്തിയവരെ വീണ്ടും പൊക്കി

Published

on

Share our post

കണ്ണൂര്‍: നഗരത്തില്‍ മാലിന്യം തള്ളാനെത്തിയ മൂന്നുപേരെയും മൂന്ന് ഇരുചക്ര വാഹനങ്ങളും കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി. എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.പി പദ്മരാജന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.ജി അനിത, ഷഫീർ അലി  എന്നിവരുടെ നേതൃത്വത്തിലാണ്പിടികൂടിയത്. ബുധനാഴ്ച രാത്രി 8.30ഓടെ രാജീവ്ഗാന്ധി റോഡില്‍ മാലിന്യം തള്ളാനെത്തിയ പ്രതികളെ പിടികൂടിയത്.സ്ഥാപനത്തിലെ മാലിന്യം തള്ളിയ മാര്‍ക്കറ്റില്‍ ലാല ഡൈ വര്‍ക്‌സ് നടത്തുന്ന തില്ലേരി രാട്ടോട ഹൗസില്‍ അവിനാഷ് (27), കെ.എന്‍ ക്വയര്‍ സെന്റര്‍ നടത്തുന്ന തളാപ്പ് ഷാ നിവാസില്‍ ഷാജിത്ത് (58), വീട്ടില്‍ നിന്നുള്ള മാലിന്യം തള്ളിയ താളിക്കാവ് ഓമന ഹൗസില്‍ നറോട്ട് സിങ് (57) എന്നിവരെയാണ് പിടികൂടിയത്.

കഴിഞ്ഞ ശനിയാഴ്ച വൈഡൂര്യ ടൂറിസ്റ്റ് ഹോമില്‍ നിന്നും പാമ്പേഴ്‌സ് ഉള്‍പ്പെടെ തള്ളുന്നതിനിടെ ഇവിടത്തെ ജീവനക്കാരെയും സ്‌കൂട്ടറും പിടികൂടിയിരുന്നു. കോര്‍പ്പറേഷന്‍ ഭരണസമിതിയും ആരോഗ്യവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും പല സ്ഥാപനങ്ങളും ഇരുട്ടിന്റെ മറവില്‍ പ്ലാസ്റ്റിക് ബാഗുകളിലും ചാക്കുകളിലുമായി ഭക്ഷണാവിശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് പതിവായിരിക്കുകയാണ്.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍പിടിച്ചെടുത്ത വാഹനങ്ങള്‍ ആര്‍ഡിഒ മുഖേന കൈമാറി കണ്ടുകെട്ടുന്ന നടപടി സ്വീകരിച്ചിട്ടും ആളുകള്‍ മാലിന്യം തള്ളുന്നത് പതിവായതിനെ തുടര്‍ന്നാണ് നൈറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന കര്‍ശനമാക്കിയത്.വരും ദിവസങ്ങളിലും പുലര്‍ച്ചെ വരെ കര്‍ശന പരിശോധന തുടരുമെന്ന ആരോഗ്യ സ്റ്റാന്റിംഗ് ചെയര്‍മാന്‍ എം.പി രാജേഷ്, സെക്രട്ടറി വിനു സി. കുഞ്ഞപ്പന്‍ എന്നിവര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

വാരത്ത് ബൈക്ക് അപകടം: ചെന്നൈയിലെ വ്യാപാരി മരിച്ചു

Published

on

Share our post

ഇരിക്കൂര്‍: ഇരിക്കൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിന് പരിസരത്തെ ബദരിയ്യ നഗറില്‍ പി.പി ഹൗസില്‍ എം. അബ്ദുല്‍ അര്‍ഷാദ് (46) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയില്‍ വ്യാപാരം നടത്തുകയായിരുന്നു. മയ്യില്‍ കടൂര്‍ സ്വദേശിയാണ്. ചില ഓഫിസ് കാര്യങ്ങള്‍ക്കായി കണ്ണൂരിലേക്കുള്ള ബൈക്ക് യാത്രക്കിടെ വാരത്തുവെച്ചു കാറിനെ മറി കടന്നുവന്ന മറ്റൊരു ബൈക്ക് ഇടിച്ചു തെറിച്ചു വീഴുകയായിരുന്നു.ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കഴിഞ്ഞ ദിവസം നാട്ടിലെത്തിയതായിരുന്നു. മയ്യില്‍ കടൂരിലെ അബ്ദുല്ലയുടെയും മഹറുന്നിസയുടെയും മകനാണ്. ഭാര്യ: കെ. നുസൈബ. മകള്‍: കെ. നിദ. സഹോദരന്‍: എം. അര്‍ഷദ് (കടൂര്‍). ഇന്ന് നടക്കുന്ന പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് നാലിന് ഇരിക്കൂർ പാലം സൈറ്റ് ജുമാമസ്ജിദിലെ മയ്യിത്ത് നിസ്‌ക്കാര ശേഷം മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കം നടക്കും.


Share our post
Continue Reading

Trending

error: Content is protected !!