Connect with us

Breaking News

മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ 

Published

on

Share our post

തിരുവനന്തപുരം: മാത്യു കുഴൽനാടൻ്റെ ഹർജിയിൽ തെളിവുകളില്ലെന്നും ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറയുന്നു. മാത്യു കുഴൽനാടൻ്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിക്കുന്നു.

സി.എം.ആർ.എൽ പണം നൽകിയ മറ്റാരുടെയും പേരിൽ ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകൾക്കും എതിരേ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിക്കുന്നു. മാത്യു കുഴൽനാടൻ്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ്. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടു. സി.എം.ആർ.എല്ലിന് ഐ.ആർ.ഇ ഇൽമനൈറ്റ് നൽകിയതിൽ അഴിമതി ഇല്ലെന്ന് കോടതി വിലയിരുത്തി. ഇൽമനൈറ്റ് സൗജന്യമായി കൊടുത്തു എന്ന ആരോപണം ഹർജിയിലില്ല.

ഈ ഇടപാടിൽ സി.എം.ആർ.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹർജിക്കാരൻ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. കെ.ആർ.ഇഎം.എല്ലിന് മിച്ചഭൂമി ഇളവുചെയ്‌ത്‌ കൊടുത്തുവെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മിച്ചഭൂമി ഇളവുചെയ്‌ത്‌ കൊടുക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കിയത് വിജിലൻസ് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മിച്ചഭൂമി ഇളവ് ചെയ്‌ത്‌ കൊടുത്തിട്ടില്ലെന്നും കോടതി വിലയിരുത്തിയത്.

മാസപ്പടി കേസ് ഉയർത്തിക്കൊണ്ടുവന്ന സമയത്ത് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു മിച്ചഭൂമി ഇളവുചെയ്‌തു കൊടുത്തുവെന്ന രേഖ. എന്നാൽ അതേ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

മാസപ്പടി കേസിൽ കുഴൽനാടൻ്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതോടെ ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം മാത്രമാണ് സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായി മുന്നിലുള്ളത്. വിഷയത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റും പ്രത്യേകം അന്വേഷിക്കുന്നുമുണ്ട്.


Share our post

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Breaking News

ചക്കരക്കല്ലിൽ ഇന്ന് ഹർത്താൽ

Published

on

Share our post

ചക്കരക്കൽ : വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ചക്കരക്കല്ലിൽ ഇന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹർത്താൽ. മൗവ്വഞ്ചേരിയിൽ സർവ്വേ കല്ല് സ്ഥാപിക്കാൻ വന്ന കെ.ആർ.എഫ്.ബി ഉദ്യോഗസ്ഥരെ വ്യാപാരികളും ഭൂഉടമകളും ചേർന്ന് തടഞ്ഞ സംഭവത്തിലാണ് വ്യാപാരി നേതാക്കളെ അറസ്റ്റ് ചെയ്‌തത്. ഇന്ന് വൈകുന്നേരം വരെയാണ് ഹർത്താൽ.


Share our post
Continue Reading

Breaking News

ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ

Published

on

Share our post

പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!