Connect with us

Breaking News

മാത്യു കുഴല്‍നാടന്റേത് തെളിവില്ലാത്ത ആരോപണങ്ങളെന്ന് കോടതി; മാസപ്പടി കേസിലെ വിധി ഇങ്ങനെ 

Published

on

Share our post

തിരുവനന്തപുരം: മാത്യു കുഴൽനാടൻ്റെ ഹർജിയിൽ തെളിവുകളില്ലെന്നും ആരോപണങ്ങൾ മാത്രമാണ് ഉള്ളതെന്നും വിജിലൻസ് കോടതി. മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കുഴൽനാടൻ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ആരോപണങ്ങൾക്ക് പ്രഥമദൃഷ്ട‌്യാ തെളിവില്ലെന്നും ഹർജി അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരില്ലെന്നും വിധിന്യായത്തിൽ പറയുന്നു. മാത്യു കുഴൽനാടൻ്റെ ഹർജി രാഷ്ട്രീയ പ്രേരിതമായ ആരോപണം എന്ന വാദം ശക്തിപ്പെടുത്തുന്നതാണെന്നും കോടതി വിമർശിക്കുന്നു.

സി.എം.ആർ.എൽ പണം നൽകിയ മറ്റാരുടെയും പേരിൽ ഹർജിക്കാരൻ അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. എന്തുകൊണ്ട് മുഖ്യമന്ത്രിക്കും മകൾക്കും എതിരേ മാത്രം അന്വേഷണം ആവശ്യപ്പെടുന്നുവെന്നും കോടതി ചോദിക്കുന്നു. മാത്യു കുഴൽനാടൻ്റെ ഹർജിയിൽ ആരോപണങ്ങൾ മാത്രമാണ്. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ പരാതിക്കാരൻ പരാജയപ്പെട്ടു. സി.എം.ആർ.എല്ലിന് ഐ.ആർ.ഇ ഇൽമനൈറ്റ് നൽകിയതിൽ അഴിമതി ഇല്ലെന്ന് കോടതി വിലയിരുത്തി. ഇൽമനൈറ്റ് സൗജന്യമായി കൊടുത്തു എന്ന ആരോപണം ഹർജിയിലില്ല.

ഈ ഇടപാടിൽ സി.എം.ആർ.എല്ലിന് എന്ത് ലാഭമുണ്ടായി എന്നും വ്യക്തമാക്കിയിട്ടില്ല. ഇതിനായി ഹർജിക്കാരൻ ഹാജരാക്കിയ ഇ-വേ ബില്ല് തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും കോടതി നിലപാടെടുത്തു. കെ.ആർ.ഇഎം.എല്ലിന് മിച്ചഭൂമി ഇളവുചെയ്‌ത്‌ കൊടുത്തുവെന്ന വാദവും കോടതി തള്ളിക്കളഞ്ഞു. മിച്ചഭൂമി ഇളവുചെയ്‌ത്‌ കൊടുക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കിയത് വിജിലൻസ് കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. ഇത് പരിഗണിച്ചാണ് മിച്ചഭൂമി ഇളവ് ചെയ്‌ത്‌ കൊടുത്തിട്ടില്ലെന്നും കോടതി വിലയിരുത്തിയത്.

മാസപ്പടി കേസ് ഉയർത്തിക്കൊണ്ടുവന്ന സമയത്ത് മാത്യു കുഴൽനാടന്റെ പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്നു മിച്ചഭൂമി ഇളവുചെയ്‌തു കൊടുത്തുവെന്ന രേഖ. എന്നാൽ അതേ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു.

മാസപ്പടി കേസിൽ കുഴൽനാടൻ്റെ നിയമവഴിയിലൂടെയുള്ള നീക്കം തിരഞ്ഞെടുപ്പ് സമയത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. വിഷയത്തിൽ കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായതോടെ ഇനി കേന്ദ്ര ഏജൻസിയുടെ അന്വേഷണം മാത്രമാണ് സർക്കാരിനും പാർട്ടിക്കും പ്രതിസന്ധിയായി മുന്നിലുള്ളത്. വിഷയത്തിൽ സീരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെ ആദായ നികുതി വകുപ്പും എൻഫോഴ്‌സ്മെന്റ്റ് ഡയറക്ടറേറ്റും പ്രത്യേകം അന്വേഷിക്കുന്നുമുണ്ട്.


Share our post

Breaking News

പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഈ വെബ്‌സൈറ്റുകള്‍ വഴി ഫലമറിയാം

Published

on

Share our post

സംസ്ഥാനത്തെ പ്ലസ്-വണ്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. നാളെ പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും, നടപടി ക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായതിനാല്‍ ഇന്ന് റിസള്‍ട്ട് പ്രസിദ്ധീകരിക്കുകയായിരുന്നു. നാല് ലക്ഷത്തിലധികം കുട്ടികളാണ് പ്ലസ്-വണ്‍ പരീക്ഷ എഴുതിയത്. 62 ശതമാനത്തിലധികം പേര്‍ 30 ശതമാനത്തിലധികം മാര്‍ക്ക് നേടി.

മാര്‍ക്കില്‍ പരാതികള്‍ ഉള്ളവര്‍ക്ക് പുനര്‍ മൂല്യനിര്‍ണയത്തിനും,പിന്നീട് ഇംപ്രൂവ്മെന്റിനും അവസരമുണ്ടാകും. റിസള്‍ട്ട് result.hse.kerala.gov.in എന്ന വെബ്സൈറ്റില്‍ റിസള്‍ട്ട് ലഭിക്കും. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ റിസള്‍ട്ടും, പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പരീക്ഷാ ഫലം ലഭ്യമാകുന്ന വെബ്‌സൈറ്റുകള്‍

results.kite.kerala.gov.in
results.hse.kerala.gov.in/results/
prd.kerala.gov.in
keralaresults.nic.in
pareekshabhavan.kerala.gov.in
vhse.kerala.gov.in/vhse/index.php


Share our post
Continue Reading

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!