Connect with us

Kerala

മേയര്‍ക്കെതിരെ കേസെടുക്കണം, കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി ഉത്തരവ്

Published

on

Share our post

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നാണ് യദുവിന്റെ ഹര്‍ജി പരിഗണിച്ച് മേയര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍വയ്ക്കല്‍, അസഭ്യം പറയല്‍ അടക്കമുള്ള ആരോപണങ്ങളാണ് യദു ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നത്.

ഹര്‍ജിയില്‍ ആരോപിക്കുന്ന കുറ്റങ്ങള്‍ ചുമത്തി മേയര്‍ക്കും കുടുംബത്തിനുമെതിരെ കേസെടുക്കാനാണ് ഇപ്പോള്‍ കോടതിയുടെ ഉത്തരവ് വന്നിരിക്കുന്നത്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എം.എല്‍.എ., മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ആള്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനാണ് കോടതിയുടെ നിര്‍ദേശം. കന്റോണ്‍മെന്റ് പോലീസിനാണ് കേസെടുക്കാന്‍ നിര്‍ദേശം. പരാതി കോടതി പോലീസിന് കൈമാറി.

കേസില്‍ മേയറുടെ പരാതിയില്‍ യദുവിനെതിരെ കേസെടുത്തിരുന്നു. മേയര്‍ക്കെതിരെ യദു പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അത് പരിഗണിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് യദു കോടതിയെ സമീപിച്ചത്. യദു നല്‍കിയ ഈ ഹര്‍ജി പരിഗണിച്ചാണ് മേയര്‍ക്കെതിരെ കേസെടുക്കണമെന്ന് ഇപ്പോള്‍ ഉത്തരവായിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണം എന്നായിരുന്നു യദുവിന്റെ ഹര്‍ജിയിലെ ആവശ്യം. ഈ വകുപ്പ് പ്രകാരമാണോ കോടിയുടെ ഉത്തരവ് വന്നിരിക്കുന്നത് എന്നത് വ്യക്തമല്ല.

അതേസമയം, തന്റെ മൊഴിയെന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന മൊഴി യാഥാര്‍ഥ്യമല്ലെന്ന് കെ.എസ്.ആര്‍.ടി.സി. ബസ് കണ്ടക്ടര്‍ സുബിന്‍. മേയറും ഡ്രൈവര്‍ യദുവും തമ്മിലുള്ള തര്‍ക്കത്തിലെ പ്രധാന സാക്ഷിയാണ് ബസിലെ കണ്ടക്ടറായ സുബിന്‍. കേസിനെ പറ്റി മാധ്യമങ്ങളില്‍ പ്രചരിച്ചത് തന്റെ മൊഴിയല്ലെന്ന് സുബിന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സംഭവം നടന്ന് രണ്ട് മണിക്കൂറിനുള്ളില്‍ മൊഴി കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ക്ക് നല്‍കിയതാണെന്നും സുബിന്‍ പ്രതികരിച്ചു.

സംഭവം നടക്കുമ്പോള്‍ ബസിന്റെ പിന്‍സീറ്റിലായിരുന്നുവെന്നും മേയറുമായി തര്‍ക്കമുണ്ടായപ്പോള്‍ മാത്രമാണ് അറിഞ്ഞതെന്നുമാണ് സുബിന്റേതായി പുറത്തുവന്ന മൊഴികള്‍. ബസ് കാറിനെ ഓവര്‍ ടേക്ക് ചെയ്തോയെന്ന് അറിയില്ല. സാഫല്യം കോംപ്ലക്സിന് സമീപം ബസ് തടഞ്ഞപ്പോഴാണ് സംഭവം അറിയുന്നതെന്നും സുബിന്‍ പറഞ്ഞുവെന്നാണ് മാധ്യമങ്ങളില്‍ വന്നത്. സുബിന്‍ പിന്‍സീറ്റിലായിരുന്നുവെന്ന കാര്യം ഡ്രൈവര്‍ യദുവും തള്ളിക്കളഞ്ഞിരുന്നു. മുന്‍സീറ്റിലിരുന്ന സുബിന്‍ സച്ചന്‍ദേവ് എം.എല്‍.എ. എത്തിയപ്പോള്‍ ‘സഖാവെ’ എന്നുപറഞ്ഞ് എഴുന്നേറ്റുവെന്നും യദു പറഞ്ഞിരുന്നു.

മാധ്യമങ്ങളില്‍ വന്ന മൊഴി തെറ്റാണ്. അന്ന് നടന്ന സംഭവങ്ങളെ പറ്റി വള്ളിപുള്ളി തെറ്റാതെ കെ.എസ്.ആര്‍.ടി.സി. മേലുദ്യോഗസ്ഥര്‍ക്ക് എഴുതി കൊടുത്തിരുന്നു. അതിനുശേഷം കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരും എന്റെ മൊഴി രേഖപ്പെടുത്തി. മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി തന്നെയാണ് അവരോടും പറഞ്ഞത്. പോലീസിന് നല്‍കിയ മൊഴി ഞാനെന്റെ ഭാര്യയോടുപോലും പറഞ്ഞിട്ടില്ല. മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സുബിന്‍ പറഞ്ഞു.

ആരെയും വെള്ളപൂശാനോ രക്ഷപ്പെടുത്താനോ അല്ല മൊഴി കൊടുത്തത്. സത്യമായ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ഞാന്‍ കൊടുത്ത മൊഴിയല്ല. സംശയമുള്ളവര്‍ക്ക് അത് കോടതിയിലെത്തുമ്പോള്‍ പരിശോധിക്കാം. പോലീസിന് മൊഴി നല്‍കിയ സമയത്ത് ആ മുറിയില്‍ ഞാനും രണ്ട് പോലീസുകാരും മാത്രമാണ് ഉണ്ടായിരുന്നത്. മൊഴിപ്പകര്‍പ്പ് ആര്‍ക്കും നല്‍കരുതെന്നാണ് എന്നോട് പറഞ്ഞത്. ഞാനത് ആര്‍ക്കും കൊടുത്തിട്ടില്ല. പോലീസുകാരും കൊടുത്തുവെന്ന് വിശ്വസിക്കുന്നില്ലെന്നും സുബിന്‍ വ്യക്തമാക്കി.

വിവാദമായ സംഭവമാണ്. ഞാന്‍ ഒളിവിലാണെന്ന് വരെ പ്രചരിപ്പിച്ചു. കേസില്‍ ഞാന്‍ വാദിയോ പ്രതിയോ അല്ല, സാക്ഷിയാണ്. സംഭവം നടന്നതിന്റെ അടുത്ത ദിവസവും ജോലിക്ക് പോയി. മാധ്യമ ശ്രദ്ധ ആഗ്രഹിക്കാത്തതുകൊണ്ടാണ് പ്രതികരിക്കാന്‍ ശ്രമിക്കാതിരുന്നത്. ഇപ്പോള്‍ എന്റെ മൊഴി എന്ന് പറഞ്ഞ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതുകൊണ്ട് മാത്രമാണ് ഇങ്ങനെ പ്രതികരിക്കുന്നത്. ബസിലെ ക്യാമറയുടെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ ഫോറന്‍സിക് ഫലം ഞാനും കാത്തിരിക്കുകയാണെന്നും സുബിന്‍ പറഞ്ഞു.

ആരാണ് അതെടുത്തത് എന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. ക്യാമറ ദൃശ്യങ്ങള്‍ ക്ലൗഡിലാണ് ശേഖരിക്കുക എന്നാണ് കരുതിയിരുന്നത്. ചീഫ് ഓഫീസില്‍ അത് കാണുമെന്നും കരുതി. പിന്നെ മാധ്യമങ്ങള്‍ വഴിയാണ് അതിലെ മെമ്മറി കാര്‍ഡ് നഷ്ടപ്പെട്ടുവെന്നറിയുന്നത്. അതില്‍ അന്വേഷണം നടക്കട്ടെ. സംഭവം നടന്നതിന് പിന്നാലെ എ.എ. റഹീം എം.പിയെ വിളിച്ചിരുന്നു. പ്രശ്നമുണ്ടായപ്പോള്‍ ആദ്യം മനസിലേക്ക് വന്ന ഒരു ജനപ്രതിനിധിയുടെ പേര് റഹീമിന്റേതായിരുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ വിളിച്ചത്. അക്കാര്യം അദ്ദേഹവും സമ്മതിച്ചതാണ്. ഇതില്‍ വിവാദത്തിന്റെ കാര്യമില്ലെന്നും സുബിന്‍ പറഞ്ഞു.


Share our post

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Trending

error: Content is protected !!