Connect with us

India

ആത്മവിശ്വാസമില്ലാതെ അവസാനം കളംമാറി രാഹുൽ, ജയിച്ചാൽ വയനാട് സീറ്റ് ഒഴിവാക്കുമെന്ന് സൂചന

Published

on

Share our post

ന്യൂഡൽഹി: അമേഠിയിൽ വീണ്ടും മത്സരിക്കാനുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ നിരന്തര വെല്ലുവിളി സ്വീകരിക്കാനുള്ള ആത്മവിശ്വാസമില്ലെന്ന് അംഗീകരിക്കുന്നതായി റായ്ബറേലിയിലേക്കുള്ള രാഹുൽഗാന്ധിയുടെ അവസാനനിമിഷത്തെ മാറ്റം. കാൽനൂറ്റാണ്ടിനുശേഷം മണ്ഡലം കൈവിടുമ്പോൾ ഇനി ഉത്തർപ്രദേശിൽ ഗാന്ധികുടുംബത്തിന്റെ തട്ടകമായി ബാക്കിയുള്ളത് റായ്ബറേലിമാത്രം.

കഴിഞ്ഞതവണ സോണിയാഗാന്ധിയുടെ ഭൂരിപക്ഷം റായ്ബറേലിയിൽ കുറഞ്ഞിരുന്നെങ്കിലും മണ്ഡലം കൈവിട്ടുപോകില്ലെന്നാണ് കോൺഗ്രസിന്റെ വിശ്വാസം. റായ്ബറേലിയിൽ ജയിച്ചാൽ രാഹുൽ വയനാട്ടിനെ കൈവിട്ട് ഹിന്ദി ഹൃദയഭൂവിലെ മണ്ഡലം നിലനിർത്തുമെന്ന് ചുരുക്കം. ഭാരത് ജോഡോ യാത്രാസമയത്തും ന്യായ് യാത്രാസമയത്തും അമേഠിയിൽനിന്നെത്തിയ പൗരപ്രമുഖരും വിവിധ സാമൂഹികനേതാക്കളും രാഹുൽ അവിടെ മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ തിരഞ്ഞെടുപ്പുകഴിഞ്ഞാവും പ്രഖ്യാപനമെന്ന സൂചനയും നേതാക്കൾ നൽകിയിരുന്നു. മണ്ഡലം പരസ്പരം മാറുന്നതിനെക്കുറിച്ചും ആലോചനകൾ നടന്നു. സ്മൃതി ഇറാനിയെ നേരിടാൻ പ്രിയങ്കയാണ് പറ്റിയ സ്ഥാനാർഥി എന്ന അഭിപ്രായം ഉയർന്നതോടെയാണിത്. എന്നാൽ, വദ്രയടക്കം താത്‌പര്യം പ്രകടിപ്പിച്ച അമേഠിയിൽ വീണ്ടും ഒരു തോൽവി സംഭവിച്ചാൽ പ്രിയങ്കയുടെ രാഷ്ട്രീയജീവിതത്തിൽ അത് വലിയ കരിനിഴൽ വീഴ്ത്തും. ഉത്തർപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ പ്രചാരണസാരഥ്യം ഏറ്റെടുത്തിട്ടും കനത്തതോൽവി ഏറ്റുവാങ്ങേണ്ടിവന്ന പശ്ചാത്തലത്തിൽ പ്രത്യേകിച്ചും.

ബി.ജെ.പി.യുടെ പരിവാർ രാഷ്ട്രീയപ്രചാരണവും വദ്രയിലൂടെ ഉണ്ടാകാവുന്ന നീക്കങ്ങളും മുന്നിൽക്കണ്ട് പ്രിയങ്ക വിസമ്മതം തീർത്തുപറഞ്ഞതോടെ രാഹുലിനെ സുരക്ഷിതമണ്ഡലമെന്ന നിലയിൽ റായ്ബറേലിയിലേക്ക് മാറ്റി. ആദ്യം രാഹുൽ എതിർത്തെങ്കിലും സമ്മതിപ്പിക്കുന്നതിൽ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും അടുത്തവൃത്തങ്ങളും നിർണായക പങ്കുവഹിച്ചു. അമേഠിയിൽനിന്ന് മാറുമ്പോൾ രാഹുൽ ഭയന്നോടിയെന്ന പ്രചാരണമുണ്ടാകുമെന്ന് പാർട്ടിവൃത്തങ്ങൾക്കുറപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും സ്മൃതി ഇറാനിയും വയനാട്ടിൽ രാഹുലിനെതിരേ മത്സരിച്ച സി.പി.ഐ. നേതാവ് ആനി രാജയും വരെ ഇത് തെളിയിക്കുകയുംചെയ്തു.

എന്നാൽ, റായ്ബറേലിയിൽ ജയിക്കുന്നതോടെ ഹിന്ദിമേഖലയിൽ സ്ഥാനമുറപ്പാക്കാനും സംഘടനാനവീകരണപ്രവർത്തനം തുടങ്ങാനും സാധിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടിനേതാക്കളെല്ലാം. വയനാട് തന്റെ കുടുംബംപോലാണെന്ന് നിരന്തരംപറയുന്ന രാഹുലിന് മണ്ഡലം വിടേണ്ടിവരുന്നതിലും വിഷമമുണ്ട്. തന്നെ വളരെയധികം സ്നേഹിക്കുന്ന കേരളത്തിൽ, വരുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയടക്കം അദ്ദേഹം പങ്കുവെച്ചതായറിയുന്നു. ആദ്യ തിരഞ്ഞെടുപ്പിൽ ഫിറോസ് ഗാന്ധി മത്സരിക്കുന്നതോടെയാണ് റായ്ബറേലി ഗാന്ധികുടുംബത്തിന്റെ ഭാഗമാവുന്നത്. 57-ലും അദ്ദേഹം ജയിച്ചു.1967-ലും 71-ലും 80-ലും ഇന്ദിരാഗാന്ധിയെത്തി. പിന്നീട് ഗാന്ധികുടുംബാംഗങ്ങൾതന്നെയായ അരുൺ നെഹ്രുവും ഷീല കൗളും രണ്ടുതവണവീതം ജയിച്ചു. 2004മുതൽ 2019വരെ സോണിയാഗാന്ധിയും.


Share our post

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

India

ഏത് പ്ലാറ്റ്ഫോമിലേയ്ക്കും വീഡിയോ-ഓഡിയോ കോളുകൾ, ഫോൺ നമ്പർ വേണ്ട; എക്സ് ചാറ്റുമായി മസ്ക്

Published

on

Share our post

എക്സിൽ കൂടുതൽ പരിഷ്കരണം പ്രഖ്യാപിച്ച് ഇലോൺ മസ്ക്. ‘എക്സ് ചാറ്റ്’ എന്ന പുതിയ ഡയറക്ട് മെസേജിങ് (ഡിഎം) സംവിധാനമാണ് മസ്ക് പുതുതായി അവതരിപ്പിച്ചത്. ഏത് തരത്തിലുള്ള ഫയലുകളും എക്സ് ചാറ്റ് ഉപയോഗിച്ച് കൈമാറാൻ സാധിക്കും. കൂടാതെ മെസേജ് കണ്ടുകഴിഞ്ഞ് ഡിലീറ്റായിപ്പോകുന്ന വാനിഷിങ് മെസ്സേജിങ്ങും പുതിയ സംവിധാനത്തിൽ ഉൾപ്പെടും.

ഫോൺ നമ്പർ ഇല്ലാതെതന്നെ മറ്റു പ്ലാറ്റ്ഫോമുകളിലേക്ക് വീഡിയോ, ഓഡിയോ, കോളുകൾ ചെയ്യാൻ ഈ ഫീച്ചറിലൂടെ സാധിക്കുമെന്ന് മസ്ക് അറിയിച്ചു. റസ്റ്റ് പ്രോഗ്രാമിങ് ലാംഗ്വേജ് ഉപയോഗിച്ചാണ് ഈ ഫീച്ചർ രൂപകൽപന ചെയ്തിരിക്കുന്നത്. ബിറ്റ്കോയിൽ ശൈലിയിലുള്ള എൻക്രിപ്ഷനാണ് ഇതിനെന്നും ഇലോൺ മസ്ക് എക്സിലൂടെ അറിയിച്ചു. സുരക്ഷയും സ്വകാര്യതയും വർധിപ്പുക്കുക എന്നതാണ് ലക്ഷ്യം.


Share our post
Continue Reading

India

ഛത്തീസ്ഗഡിലെ 17 ഗ്രാമങ്ങളിൽ വൈദ്യുതിയെത്തി; ആദ്യമായി!

Published

on

Share our post

റായ്പൂർ: ഛത്തീസ്ഗഡിലെ മൊഹ്‌ല-മാൻപൂർ അംബാഗഡ് ചൗക്കി ജില്ലയിലെ 17 ഗ്രാമങ്ങളിൽ ആദ്യമായി വൈദ്യുതിയെത്തി. മാവോയിസ്റ്റ് ബാധിത മേഖലയാണിത്. വനത്തോടടുത്ത് കിടക്കുന്ന ഗ്രാമങ്ങളിൽ മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിലാണ് ആദ്യമായി വൈദ്യുതി എത്തിയതെന്ന് ഛത്തീസ്ഗഡ് സർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

17 ഗ്രാമങ്ങളിലായി ആകെ 540 വീടുകളുണ്ട്. അതിൽ 275 വീടുകൾക്കാണിപ്പോൾ വൈദ്യുതി കണക്ഷൻ ലഭിച്ചിരിക്കുന്നത്. കണക്ഷന് അപേക്ഷിച്ച ശേഷിക്കുന്നവരുടെ വീടുകളിൽ വൈദ്യുതി എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യമന്ത്രി മജ്രതോല വിദ്യുതികരൺ യോജനയ്ക്ക് കീഴിൽ മൂന്ന് കോടി രൂപ ചെലവഴിച്ചാണ് കണക്ഷൻ നൽകുന്നതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കടുൽജോറ, കട്ടപ്പർ, ബോദ്ര, ബുക്മാർക്ക, സംബൽപൂർ, ഗട്ടെഗഹാൻ, പുഗ്ദ, അമകോഡോ, പെറ്റെമെറ്റ, തതേകാസ, കുന്ദൽക്കൽ, റൈമാൻഹോറ, നൈൻഗുഡ, മെറ്റാടോഡ്കെ, കൊഹ്കതോല, എഡാസ്മെറ്റ, കുഞ്ചകൻഹാർ എന്നീ ഗ്രാമങ്ങളിലാണ് ആദ്യമായി വൈദ്യുതി എത്തിയിരിക്കുന്നത്. ഗ്രാമങ്ങൾ മാവോയിസ്റ്റ് ബാധിത പ്രദേശമാണെന്ന് മൊഹല മാൻപൂർ കളക്ടർ തുലിക പ്രജാപതി പറഞ്ഞു.

ആദ്യമായി തങ്ങളുടെ ഗ്രാമത്തിൽ വെളിച്ചമെത്തിയതിൽ അതീവ സന്തോഷവാന്മാരാണെന്ന് ഗ്രാമവാസികൾ പറഞ്ഞു. ചില ഗ്രാമങ്ങളിൽ കുട്ടികൾ നൃത്തം ചെയ്യുകയും പ്രായമായവർ പടക്കം പൊട്ടിക്കുകയും ചെയ്തു.

ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു വെന്നും പല പ്രവർത്തനങ്ങൾ ദുർഘടമായിരുന്നെന്നും ഛത്തീസ്ഗഡ് സംസ്ഥാന വൈദ്യുതി ബോർഡിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ എ. കെ. രാംടെകെ പറഞ്ഞു.

‘ഗ്രാമങ്ങളിൽ 25 കെ.വിഎ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചു. ഇതിനായി 45 കിലോമീറ്റർ നീളമുള്ള 11 കെവി ലൈൻ, 87 ലോ പ്രഷർ തൂണുകൾ, 17 ട്രാൻസ്‌ഫോർമറുകൾ എന്നിവ സ്ഥാപിച്ചു.

വനം വകുപ്പിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നേടുന്നത് മുതൽ 11 കെ.വി ലൈൻ സ്ഥാപിക്കുന്നതിനുള്ള ഉപകരണങ്ങൾ ഈ വിദൂര ഗ്രാമങ്ങളിലേക്ക് കൊണ്ടുപോകുന്നത് വരെയുള്ള ജോലികൾ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഞങ്ങളുടെ എല്ലാവരുടെയും സമർപ്പിത പരിശ്രമം മൂലം ഇത് സാധ്യമായിരിക്കുകയാണ്,’ ഉദ്യോഗസ്ഥൻ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!