Connect with us

Kerala

എ.ഐ ക്യാമറയെക്കാള്‍ ഹൈടെക്; 243 എ.എന്‍.പി.ആര്‍ ക്യാമറയിലൂടെ വാഹനങ്ങള്‍ സദാ പോലീസ് റഡാറില്‍

Published

on

Share our post

മോഷ്ടിച്ച വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരും കുറ്റകൃത്യം നടത്തി വാഹനങ്ങളില്‍ മുങ്ങുന്നവരും ഇനി എളുപ്പം കുടുങ്ങും. പോലീസ് സ്ഥാപിച്ച ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ ക്യാമറകളില്‍ (എ.എന്‍.പി.ആര്‍. ക്യാമറ) നിന്നുള്ള വിവരങ്ങള്‍ മോണിറ്ററിങ് കേന്ദ്രത്തില്‍നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ.) മാര്‍ക്ക് ഇനി നേരിട്ട് ലഭിക്കും.

എ.എന്‍.പി.ആര്‍. ക്യാമറകളെ പോലീസിന്റെ ക്രൈം ആന്‍ഡ് ക്രിമിനല്‍ നെറ്റ്വര്‍ക്കിങ് സംവിധാനവുമായി ബന്ധപ്പെടുത്തുന്നതോടെയാകും ഇത് സാധ്യമാവുക. എസ്.എച്ച്.ഒ.മാര്‍ക്ക് വാഹന നമ്പര്‍ പ്ലേറ്റ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ നേരിട്ട് ലഭിക്കുന്നതോടെ കുറ്റാന്വേഷണം വേഗത്തിലാക്കാനും വാഹനമോഷണം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് വേഗത്തിലാക്കാനും സാധിക്കും.

വിവരങ്ങള്‍ ഏകീകൃത കേന്ദ്രത്തില്‍ നിന്ന്

കേരളത്തിലെ വിവിധ ജില്ലാ അതിര്‍ത്തികളിലും പ്രധാനപ്പെട്ട കേന്ദ്രങ്ങളിലും മൂന്നുവര്‍ഷം മുമ്പ് കേരളാ പോലീസ് എ.എന്‍.പി.ആര്‍. ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ഇവയില്‍ നിന്നുള്ള വിവരങ്ങള്‍ ജില്ലാ കേന്ദ്രങ്ങളിലെ കണ്‍ട്രോള്‍ റൂമുകളിലാണ് ലഭിക്കുന്നത്. എല്ലാ ജില്ലകളില്‍നിന്നുള്ള വിവരങ്ങളും ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പോലീസ് ആസ്ഥാനത്തെ കേന്ദ്രത്തിലാണ്.

നിലവിലെ സംവിധാനത്തില്‍ വാഹനങ്ങളുടെ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ആവശ്യമായി വന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ജില്ലാ പോലീസ് വഴി കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമായി ബന്ധപ്പെടണം. ഇത് മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളുടെ വിവരം പെട്ടെന്ന് ലഭിക്കാന്‍ തടസ്സമായിരുന്നു.

കേന്ദ്രീകൃത നിരീക്ഷണ സംവിധാനം നവീകരിക്കുകയും പോലീസ് വകുപ്പിന്റെ വിവിധ ആപ്ലിക്കേഷനുകളായ സി.സി.ടി.എന്‍.എസ്., ഐകോപ്‌സ്, ജി.ഐ.എസ്. ക്രൈംമാപ്പിങ് എന്നിവയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നതോടെ എസ്.എച്ച്.ഒ. മാര്‍ക്ക് തന്നെ സംസ്ഥാനത്തെ ഏത് ക്യാമറയില്‍ നിന്നും വാഹനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ട് ലഭിക്കും. കൂടാതെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഫോണിലേക്ക് വാട്സാപ്പ്, എസ്.എം.എസ്. സന്ദേശങ്ങളായി ലഭ്യമാക്കുന്നതും പരിശോധിക്കുന്നുണ്ട്.

കൂടുതല്‍ ക്യാമറകള്‍ക്ക് അനുമതി

നിലവില്‍ കേരളാ പോലീസിന് 103 കേന്ദ്രങ്ങളിലായി 243 എ.എന്‍.പി.ആര്‍. ക്യാമറകളാണുള്ളത്. തിരുവനന്തപുരം റൂറല്‍, എറണാകുളം റൂറല്‍ ജില്ലകളില്‍ 15 കേന്ദ്രങ്ങളിലായി 32 ക്യാമറകള്‍ സജ്ജീകരിക്കുന്നുമുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിലവില്‍ വളരെ കുറഞ്ഞ ക്യാമറകള്‍ മാത്രമേയുള്ളൂ. ഇവിടങ്ങളിലും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ അനുമതിയായിട്ടുണ്ട്.


Share our post

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Breaking News

സമസ്ത പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു; 98.06% വിജയം, 8,304 പേർക്ക് ടോപ് പ്ലസ്

Published

on

Share our post

കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് 2025 ഫെബ്രുവരി 7,8,9,10 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, 21,22,23 തിയ്യതികളില്‍ സ്കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്​ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റർ ചെയ്ത 2,68,921 വിദ്യാര്‍ത്ഥികളില്‍ 2,65,395 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,60,256 പേര്‍ വിജയിച്ചു (98.06 ശതമാനം). ആകെ വിജയിച്ചവരില്‍ 8,304 പേര്‍ ടോപ് പ്ലസും, 57,105 പേര്‍ ഡിസ്റ്റിംഗ്ഷനും, 89,166 പേര്‍ ഫസ്റ്റ് ക്ലാസും, 38,539 പേര്‍ സെക്കന്റ് ക്ലാസും, 67,142 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി.

2,49,503 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 2,44,627 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.05%). സ്കൂള്‍ വര്‍ഷ കലണ്ടര്‍ പ്രകാരം നടത്തിയ പരീക്ഷയില്‍ 14,904 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തതില്‍ 14,696 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (98.60%). അല്‍ബിര്‍റ് സ്കൂളില്‍ നിന്നും പൊതുപരീക്ഷക്ക് രജിസ്റ്റർ ചെയ്ത 168 പേരില്‍ 163 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (97.02%).  വിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്‍ പൊതുപരീക്ഷക്ക് പങ്കെടുത്ത 820 വിദ്യാര്‍ത്ഥികളില്‍ 770 വിദ്യാര്‍ത്ഥികള്‍ വിജയിച്ചു (93.90%).

പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാവും. ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടവര്‍ക്ക് അതാത് ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഏപ്രില്‍ 13ന് നടക്കുന്ന ”സേ’’പരീക്ഷയില്‍ പങ്കെടുക്കാം.


Share our post
Continue Reading

Trending

error: Content is protected !!