Kerala
ശൈലജക്കും ആര്യക്കും നേരെ സൈബർ ആക്രമണം; മറയില്ലാതെ സ്‌ത്രീവിരുദ്ധത
തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെ.കെ. ശൈലജക്ക് നേരെയുണ്ടായ അശ്ലീല പ്രചാരണത്തിനു പിന്നാലെ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനുനേരെ നടക്കുന്ന സൈബർ ആക്രമണത്തിന് കൂട്ടുപിടിച്ച് പ്രതിപക്ഷവും മാധ്യമങ്ങളും. കെ.എസ്.ആർ.ടി.സി ഡ്രൈവറുടെ അപകടകരമായ ഡ്രൈവിങ്ങും അശ്ലീല ആംഗ്യ പ്രയോഗവും ചോദ്യം ചെയ്ത മേയർ ആര്യയാണ് തെറ്റുകാരിയെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച ഏതാനും മാധ്യമങ്ങളാണ് പ്രശ്നം വഴിതിരിച്ചുവിട്ടത്. പ്രതിപക്ഷവും സൈബർ സേനയും അത് ഏറ്റെടുത്തു. ഇതോടെ മേയറും കുടുംബവും അതിക്രൂരമായ സൈബർ ആക്രമണത്തിനാണ് വിധേയരാകുന്നത്.
സമാനമായ സംഭവങ്ങളിൽ പ്രതിയാവുകയും ക്രിമിനൽ പശ്ചാത്തലമടക്കം ആരോപിക്കപ്പെടുന്ന താൽക്കാലിക ഡ്രൈവറെ എന്തുവിലകൊടുത്തും സംരക്ഷിക്കുമെന്ന ശാഠ്യത്തോടെ ഇറങ്ങിയ മാധ്യമങ്ങൾ സ്‌ത്രീയെന്ന പരിഗണനപോലും മേയർക്ക് നൽകുന്നില്ല. സമാനമായ എല്ലാ സംഭവങ്ങളിലും ബസ് തടഞ്ഞവരെയും ചോദ്യം ചെയ്തവരെയും വീരാങ്കനകളാക്കിയവരാണ് മാധ്യമങ്ങൾ. ഈ സംഭവത്തിൽ ഡ്രൈവറെ മഹത്വവൽക്കരിക്കുമ്പോൾ ഇയാളുടെ നാട്ടിലെ പശ്ചാത്തലമോ, ചരിത്രമോ അന്വേഷിച്ച് വെളിപ്പെടുത്താൻ തയ്യാറല്ല.
ശനിയാഴ്‌ച പട്ടം പ്ലാമൂട് വച്ച് മേയറും കുടുംബവും സഞ്ചരിച്ച കാറിന്റെ ഇടതുവശത്ത് സൂപ്പർഫാസ്‌റ്റ് ഇടിക്കാൻ വന്നതോടെയാണ് ആര്യയും സഹോദര ഭാര്യയും പിന്നിലേക്ക് തിരിഞ്ഞുനോക്കിയത്. ഈ സമയത്താണ് ഡ്രൈവർ യദു കൃഷ്ണൻ അശ്ലീല ആംഗ്യം കാണിച്ചത്. അശ്ലീല പ്രയോഗം ചോദ്യം ചെയ്തപ്പോഴും തിരിച്ച് കയർക്കുകയാണ് ഡ്രൈവർ ചെയ്തത്. എന്നാൽ, തെറ്റും ഗൗരവവും മനസ്സിലാക്കിയ ഡ്രൈവർ അന്ന് രാത്രി തന്നെ മേയറോട് ഫോണിൽ വിളിച്ച് മാപ്പ് അപേക്ഷിക്കുന്നുമുണ്ട്.
അതേസമയം, ചിലരുടെ ഇടപെടലിനെ തുടർന്ന് പിറ്റേന്നുമുതൽ സംഭവം മേയർക്കെതിരെ തിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഡ്രൈവർ യദുവിനെ ചില മാധ്യമ പ്രവർത്തകരും എം.എൽ.എ.യും ബി.ജെ.പി നേതാക്കളും വിളിച്ച് സംസാരിച്ചതിനെ തുടർന്നാണ് ‘ട്വിസ്‌റ്റ്’ ഉണ്ടായതെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ രാഷ്‌ട്രീയ നിറം നോക്കി പ്രതികരിച്ചാൽ മതിയെന്ന അപകടരമായ അവസ്ഥയാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്.
Kerala
കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Kerala
തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു
തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.
Kerala
നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം
സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു