അമിത സർവീസ്‌ ചാർജ്‌ ഈടാക്കി ; അക്ഷയ സെന്ററിന്‌ 5000 രൂപ പിഴ

Share our post

കോഴിക്കോട്: അക്ഷയ സെന്ററില്‍ അമിത ചാർജ്‌ ഈടാക്കിയതിന്‌ 5000 രൂപ നഷ്ടപരിഹാരം നൽകണമെന്ന്‌ ഉപഭോക്തൃ കോടതി. ഓട്ടോ ഡ്രൈവർ റഹിമാന്‍ ബസാര്‍ ചാലക്കല്‍ ​ഗഫൂറിന്റെ പരാതിയിലാണ്‌ നടപടി. ഗഫൂറിന്റെ മകള്‍ ഫാത്തിമ ഷിംന 2020ല്‍ ബിരുദ പ്രവേശനത്തിന് നല്ലളത്തെ അക്ഷയ സെന്ററില്‍നിന്നാണ്‌ ഓൺലൈനായി അപേക്ഷ നൽകിയത്‌.

ഇതിന്‌ സർവീസ് ചാർജ് ഇനത്തില്‍ 120 രൂപ അധികം വാങ്ങി. ഇത് ചോദ്യംചെയ്തപ്പോൾ ഈ സെന്ററിൽ ഇങ്ങനെയാണെന്നും തർക്കമുണ്ടെങ്കിൽ കേസ് കൊടുക്കാനും പറഞ്ഞു. ​ഗഫൂര്‍ സെന്ററിലെത്തി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ജില്ലാ ഉപഭോക്തൃ കോടതിയിൽ കേസ് കൊടുക്കുകയായിരുന്നു.

വിചാരണ മൂന്ന് വർഷത്തോളം നീണ്ടു. അതിനിടെ നിരവധി തവണ അക്ഷയ സെന്റർ നടത്തിപ്പുകാർ സമവായ ചർച്ചയ്‌ക്കെത്തി. തുക മടക്കി നൽകാമെന്നും കേസ് പിൻവലിക്കണമെന്നും അഭ്യർഥിച്ചെങ്കിലും ​ഗഫൂര്‍ പിന്മാറിയില്ല. തുടർന്ന്‌ 120 രൂപ ഈടാക്കിയത് അന്യായമാണെന്നും ഈ തുകയും 5000 രൂപ നഷ്ടപരിഹാരവും നൽകണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!