PERAVOOR
ചാണപ്പാറ ദേവീ ക്ഷേത്രം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന് മുതൽ അഞ്ച് വരെ

പേരാവൂർ: ചാണപ്പാറ ദേവീ ക്ഷേത്രം 28-ാം പ്രതിഷ്ഠാദിനാഘോഷം മെയ് മൂന്ന്, നാല്, അഞ്ച് തീയതികളിൽ നടക്കും. മൂന്നിന് വൈകിട്ട് ആറിന് കലവറ സമർപ്പണം.
നാലിന് വൈകിട്ട് ചാണപ്പാറ ദേവീ വാദ്യസംഘത്തിൻ്റെ പത്താം വാർഷികാഘോഷവും ഗുരുനാഥന്മാരെ ആദരിക്കലും.വൈകിട്ട് നാലിന് ഗുരു വന്ദനം ഹാസ്യകലാകാരൻ ശിവദാസ് മട്ടന്നൂർ ഉദ്ഘാടനം ചെയ്യും. ആർച്ച് പ്രീസ്റ്റ് ഡോ.ഫാ.തോമസ് കൊച്ചുകരോട്ട്,യുവ കലാ സാഹിതി ജില്ലാ പ്രസിഡൻ്റും മാധ്യമ പ്രവർത്തകനുമായ ഷിജിത്ത് വായന്നൂർ എന്നിവർ മുഖ്യാതിഥികളാകും.വാദ്യ കുലപതി മാലൂർ അനിരുദ്ധൻ ആശാനെയും പ്രവീൺ ആശാനെയും പൊന്നാടയണിയിച്ച് ആദരിക്കും. ആറ് മുതൽ 25- ഓളം വാദ്യകലാകാരന്മാരുടെയും കലാകാരികളുടെയും ചെണ്ടമേളം അരങ്ങേറ്റം. എട്ടിന് ഗ്രാമോത്സവം.
അഞ്ചിന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പടിഞ്ഞിറ്റ ഇല്ലം രാമചന്ദ്രൻ നമ്പൂതിരിപ്പാടിൻ്റെയുയും ക്ഷേത്രം മേൽശാന്തി വിഷ്ണു നമ്പൂതിരിയുടെയും മുഖ്യ കാർമ്മികത്വത്തിൽ ദേവിക്ക് മുഖപറ്റ് സമർപ്പണം.10.30 ന്
പൂമൂടൽ ചടങ്ങ്.ഉച്ചക്ക് 12.30ന് ദേവിയുടെ പിറന്നാൾ സദ്യ, വൈകിട്ട് 6.40 ന് താലപ്പൊലി ഘോഷയാത്ര അത്തിക്കണ്ടം ഭഗവതി ക്ഷേത്രത്തിൽ നിന്നും കണയന്നൂർ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ക്ഷേത്രസന്നിധിയിൽ എത്തിച്ചേരും.
രാത്രി 7.30 ന് സാംസ്കാരിക സമ്മേളനം ചലച്ചിത്ര താരം ഡോ.അമർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.8.30ന് ടെലിവിഷൻ താരങ്ങൾ ഉൾപ്പെടെ 30-ൽ പരം കലാകാരന്മാരുടെ ഗാനമേളയും മെഗാഷോയും നടക്കും.
പത്രസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് ടി.നാരായണൻ നായർ, സെക്രട്ടറി കെ.വി.ജയപ്രകാശ്, ട്രഷറർ സി.ഡി.പരമേശ്വരൻ,
ആഘോഷ കമ്മിറ്റി കൺവീനർ കെ.കെ.ശ്രീജിത്ത്, മാതൃസമിതി പ്രസിഡൻ്റ് എം.പി.പങ്കജാക്ഷി എന്നിവർ പങ്കെടുത്തു.
PERAVOOR
ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു

പേരാവൂർ : കണ്ണൂർ റൂറൽ ജില്ല പോലീസിൻ്റെ നേതൃത്വത്തിൽ പേരാവൂർ സബ് ഡിവിഷൻ പരിധിയിലെ ഉന്നതി നിവാസികൾക്ക് കട്ടിലുകളും വീൽചെയറുകളും വിതരണം ചെയ്തു.പേരാവൂർ ഡി.വൈ.എസ്.പി ഓഫീസ് പരിസരത്ത് നടന്ന ചടങ്ങ് കണ്ണൂർ റൂറൽ ജില്ല പോലീസ് മേധാവി അനുജ് പലിവാൾ ഐ.പി.എസ് ഉദ്ഘാടനം നടത്തി. പേരാവൂർ ഡി.വൈ എസ്.പി. കെ. വി. പ്രമോദൻ അധ്യക്ഷത വഹിച്ചു. കേളകം പോലീസ് എസ്.എച്ച് ഒ ഇതിഹാസ് താഹ, പേരാവൂർ എസ്.എച്ച് ഒ പി.ബി സജീവ്, പേരാവൂർ സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ സംസാരിച്ചു.
PERAVOOR
വിവിധ സേനകളിലേക്ക് നിയമനം ലഭിച്ചവർക്ക് യാത്രയയപ്പ്

പേരാവൂർ: എം.എഫ്.എയിലെ പരിശീലനത്തിലൂടെ ഇന്ത്യൻ ആർമി, കേരള പോലീസ് എന്നീ സേനകളിലേക്ക് നിയമനം ലഭിച്ച 15 ഉദ്യോഗാർത്ഥികൾക്കുള്ള യാത്രയയപ്പ് നടത്തി. തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. എം.എഫ്.എ ചെയർമാൻ എം.സി. കുട്ടിച്ചൻ അധ്യക്ഷനായി. ആർച്ച് പ്രീസ്റ്റ് ഫാദർ മാത്യു തെക്കേമുറി, പഞ്ചായത്തംഗങ്ങളായ രാജു ജോസഫ്, കെ.വി.ബാബു, നൂറുദ്ദീൻ മുള്ളേരിക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പേരാവൂർ യൂണിറ്റ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
PERAVOOR
പേരാവൂരിൽ നെൽവയൽ നികത്തൽ വ്യാപകം; പാടശേഖരത്തിലുൾപ്പെട്ട വയലും മണ്ണിട്ട് നികത്തുന്നു

പേരാവൂർ : പഞ്ചായത്തിലെ മണത്തണ, വെള്ളർവള്ളി വില്ലേജുകളിൽ നെൽവയൽ വ്യാപകമായി മണ്ണിട്ട് നികത്തുന്നു. 2008-ലെ നെൽവയൽ -തണ്ണീർത്തട സംരക്ഷണ നിയമത്തെ കാറ്റിൽപ്പറത്തിയാണ് ഏക്കർകണക്കിന് കൃഷിഭൂമി പട്ടാപ്പകൽ മണ്ണിട്ടുനികത്തുന്നത്. മണത്തണ വില്ലേജിലെ പേരാവൂർ, മുരിങ്ങോടി എന്നിവിടങ്ങളിലും വെള്ളർവള്ളി വില്ലേജിലെ തൊണ്ടിയിൽ, കല്ലടി, തിരുവോണപ്പുറം പ്രദേശങ്ങളിലുമാണ് വ്യാപകമായി ഇത്തരം നിയമലംഘനങ്ങൾ നടക്കുന്നത്.
റോഡരികുകളിൽ കൊണ്ടിടുന്ന മണ്ണ് പിന്നീട് വയലുകളിലേക്ക് നീക്കിയാണ് ഘട്ടം ഘട്ടമായി കൃഷിഭൂമി നികത്തുന്നത്. കല്ലടി വാർഡിൽ പാടശേഖരത്തിലുൾപ്പെട്ട ഭൂമിയിലും വിവിധയിടങ്ങിലായി മണ്ണിട്ട നിലയിലാണ്. അവധി ദിവസങ്ങളിലാണ്ടിപ്പർ ലോറിയിൽ മണ്ണെത്തിക്കുന്നത്.സംരക്ഷിത നെൽവയൽ ഡാറ്റാബാങ്കിലുൾപ്പെട്ടതാണ് കല്ലടിയിലെ 31/1 റി.സർവേയിൽ ഉൾപ്പെട്ട ഈ വയലുകൾ. ഇവ ഭാഗികമായി ഇപ്പോൾ നികത്തിക്കഴിഞ്ഞു. മുരിങ്ങോടിയിൽ റോഡ് നവീകരണത്തിന്റെ ഭാഗമായാണ് സമീപത്തെ വയലുകളിൽ മണ്ണ് സംഭരിച്ചത്. ഇവ പിന്നീട് നീക്കം ചെയ്യാതെ പൂർണ്ണമായും മണ്ണിട്ട് നികത്തുകയായിരുന്നു. പേരാവൂർ പഞ്ചായത്തോ കൃഷിവകുപ്പോ ഇത്തരം നിയമലംഘനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
നെൽവയലുകൾ അപ്രത്യക്ഷമാവുന്നു
2008-ൽ കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമം പ്രാബല്യത്തിൽ വന്ന ശേഷവും ഡാറ്റാ ബാങ്കിലുൾപ്പെട്ട നിരവധി വയലുകളാണ് പേരാവൂർ മേഖലയിൽ മാത്രം നികത്തിയത്. നികത്തിയ വയലുകളുടെ വിശദാംശങ്ങൾ ലഭിക്കാൻ പേരാവൂർ കൃഷിഭവനിൽ നല്കിയ വിവരാവകാശ അപേക്ഷക്ക് അപൂർണമായ മറുപടിയാണ് ലഭിച്ചതും. കല്ലടി പാടശേഖരത്തിലെ വയലുകൾ മണ്ണിട്ട് നികത്തുന്നതിനെതിരെ കർഷകത്തൊഴിലാളി യൂണിയൻ മണത്തണ വില്ലേജ് കമ്മറ്റി റവന്യു, കൃഷി അധികൃതർക്ക് മുൻപ് പരാതി നൽകുകയും അധികൃതരെത്തി മണ്ണിടുന്നത് തടയുകയും ചെയ്തിരുന്നു. എന്നാൽ ഇട്ട മണ്ണ് എടുത്തുമാറ്റി കൃഷി സ്ഥലം തിരിച്ചുപിടിക്കാനുള്ള ശ്രമം അധികൃതർ സ്വീകരിച്ചിരുന്നില്ല. സമാനമായാണ് മുരിങ്ങോടിയിലും സംഭവിച്ചത്. വയലുകളിൽ ഇട്ട മണ്ണ് എടുത്തുമാറ്റാനുള്ള നടപടി അധികൃതർ സ്വീകരിക്കാത്തതിനാലാണ് വീണ്ടും വീണ്ടും വയലുകൾ നികത്താൻ ഉടമകൾക്ക് പ്രചോദനമാവുന്നത്. തുടർച്ചയായ അവധി ദിവസങ്ങൾ നോക്കിയാണ് നിയമലംഘനം നടത്തുന്നത്. കൃഷി ഓഫീസർ കൺവീനറായിട്ടുള്ള പ്രാദേശിക നിരീക്ഷണ സമിതിയുണ്ടെങ്കിലും പേരിന് മാത്രമാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നടപടിക്ക് നിർദ്ദേശം
നെൽ വയലുകൾ മണ്ണിട്ട് നികത്തിയ സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചതായി വെള്ളർവള്ളി വില്ലേജ് ഓഫീസർ എൻ.രാജീവൻ പറഞ്ഞു. സ്ഥലം സന്ദർശിച്ച് വയൽ നികത്തുന്നത് നിർത്തിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത സ്ഥലം ഡാറ്റാബാങ്കിൽ ഉൾപ്പെട്ടതായതിനാൽ തുടർ നടപടികൾ സ്വീകരിക്കാൻ പേരാവൂർ കൃഷി ഓഫീസറോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വില്ലേജ് ഓഫീസർ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്