Connect with us

Kerala

മൂന്ന് തവണ അവഗണിച്ചോ? എങ്കിൽ റേഷൻ കാർഡിൽ നിന്ന് പുറത്താകും

Published

on

Share our post

കൊല്ലം: തുടർച്ചയായി മൂന്ന് മാസം ഇ- പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് റേഷൻ വാങ്ങാത്ത, ജി​​ല്ലയി​ലെ 5,558 കാർഡ് ഉടമകളെ മുൻഗണന വിഭാഗത്തിൽ നിന്ന് ഒഴിവാക്കി. അനർഹർ റേഷൻ മുൻഗണനാലിസ്റ്റിൽ കയറിക്കൂടിയെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പി.എച്ച്.എച്ച് (പിങ്ക്) വിഭാഗത്തിൽ നിന്ന് 5099 പേരെയും എ.എ.വൈ (മഞ്ഞക്കാർഡ്) വിഭാഗത്തിൽ നിന്ന് 480 പേരെയും എൻ.പി.എസ് (നീലക്കാർഡ്) വിഭാഗത്തിൽ നിന്ന് 9 പേരെയുമാണ് ഒഴിവാക്കിയത്.

അനർഹർ മുൻഗണന ലിസ്റ്റിൽ കടന്നുകൂടിയിട്ടുണ്ടെന്നും ഇവർ റേഷൻ സാധനങ്ങൾ വാങ്ങുന്നില്ലെന്നും പരാതി ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടർമാർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചു.

 

പരിശോധനയിൽ, അർഹരായിട്ടും ലിസ്റ്റിൽ ഉൾപ്പെടാതിരുന്നവരെ കണ്ടെത്തി പുതിയ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ പുറത്തായത് കൊല്ലം താലൂക്ക് സപ്ലൈ ഓഫീസറുടെ പരിധിയിലാണ്, 2,963. പുനലൂർ താലൂക്കിലാണ് ഏറ്റവും കുറവ്. അനർഹമായി മുൻഗണന കാർഡുകൾ കൈവശം വച്ചിരുന്നവർക്കെതിരെ പിഴ അടക്കമുള്ള നടപടികൾ സ്വീകരി​ക്കുകയാണെന്ന് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നു.

 

 

ജില്ലയിൽ ആകെ റേഷൻ കാർഡുകൾ – 7,94,494

ഗുണഭോക്താക്കൾ- 27,96,233

പി.എച്ച്.എച്ച്- 11,50,549

എ.എ.വൈ -1,57,282

എൻ.പി.എസ് -6,59,763

എൻ.പി.എൻ.എസ്-8,27,656

എൻ.പി.ഐ-983

മുൻഗണന പട്ടികയിലെ അർഹതയില്ലാത്തവർ
കേന്ദ്ര -സംസ്ഥാന ഉദ്യോഗസ്ഥർ

വിവിധ സർക്കാർ പെൻഷൻ വാങ്ങുന്നവർ

25000 രൂപയ്ക്ക് മുകളിൽ മാസവരുമാനമുള്ളവർ

വിദേശത്ത് ജോലിചെയ്യുന്നവർ

1000ചതുരശ്ര അടിക്ക് മുകളിൽ വിസ്തീർണമുള്ള വീടുള്ളവർ

ഡോക്ടർമാർ,

സ്വന്തമായി കാറുള്ളവർ

ഒന്നിലധികം വീട് സ്വന്തമായുള്ളവർ

 

”തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെയും സർക്കാർ നൽകിയിരുന്ന കിറ്റുകൾ വാങ്ങാതിരുന്നവരുടെയും വിവരങ്ങൾ റേഷനിംഗ് ഇൻസ്‌പെക്ടർ ശേഖരിച്ച് താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നൽകിയിരുന്നു. ഇതിന്റെ തുടർനടപടികൾ പുരോഗമി​ക്കുകയാണ്”- സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ


Share our post

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു

Published

on

Share our post

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.


Share our post
Continue Reading

Kerala

നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.


Share our post
Continue Reading

Trending

error: Content is protected !!