Kannur
യൂണിഫോമും പഠന സാമഗ്രികളും അനധികൃതമായി വില്ക്കുന്നു; പരാതിയുമായി വ്യാപാരികൾ

കണ്ണൂർ: എയഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലും സർക്കാർ സ്‌കൂളുകളിലും യൂണിഫോമും വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ പഠന സാമഗ്രികളും ചില അദ്ധ്യാപകരുടെയും, പി.ടി.എ കമ്മിറ്റിയുടെയും നേതൃത്വത്തിൽ വ്യക്തിപരമായ സാമ്പത്തിക നേട്ടത്തിന് വേണ്ടി അനധികൃതമായി വിൽപന നടത്തുകയാണെന്ന് വ്യാപാരികളുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിൽ നിവേദനവും സമരങ്ങളും പ്രാക്ഷോഭങ്ങളും നടത്തി ബന്ധപെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഈ വർഷവും ഇത് തുടരുന്ന സ്ഥിതിയാണെന്നാണ് വ്യാപാരികൾ ഉന്നയിക്കുന്ന ആക്ഷേപം.
വ്യാപാര മേഖല വലിയ പ്രതിസന്ധി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ അനധികൃതമായി നടക്കുന്ന ഇത്തരം വ്യാപാരം അവസാനിപ്പിക്കുന്നില്ലെങ്കിൽ സ്‌കൂൾ വ്യാപാരം തടയുന്നതടക്കമുള്ള സമരത്തിലേക്ക് വ്യാപാരി സമൂഹം നിർബന്ധിതമാകുമെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ പറഞ്ഞു.
ചുരുക്കം ചില സ്ഥലങ്ങളിൽ കോ-ഓപ്പറേറ്റീവ് സ്റ്റോർ മുഖാന്തരമാണ് ഇവ നടക്കുന്നതെങ്കിലും ഭൂരിഭാഗം സ്ഥലങ്ങളിലും അദ്ധ്യാപകരും പി.ടി.എയുമാണ് ഇതിനു നേതൃത്വം നൽകുന്നത്. അയൽ സംസ്ഥനത്ത് നിന്നും
മറ്റ് ഹോൾസെയിൽ വ്യാപാരികളിൽ നിന്നും സാമ്പത്തിക താൽപര്യത്തിനു വേണ്ടി അവർക്ക് കാശു കിട്ടുന്ന നിലയിൽ മാർക്കറ്റ് വിലയേക്കാൾ കൂടുതൽ വിലയിൽ യൂണിഫോം അടക്കമുള്ള സാധനങ്ങൾ വാങ്ങുവാൻ രക്ഷിതാക്കളെ നിർബന്ധിക്കുകയും അത് പുറത്തുനിന്ന് വാങ്ങുവാൻ പാടില്ല എന്നു നിർബന്ധം പിടിക്കുകയും ചെയ്യുകയാണ് ഭൂരിപക്ഷം സ്‌കൂളുകളും ചെയ്യുന്നത്.ജില്ലാ പ്രവർത്തക കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പി.വിജയൻ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന ട്രഷറർ വി. ഗോപിനാഥൻ, ജില്ലാ സെക്രട്ടറി പി.എം.സുഗുണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ചാക്കോ മുല്ലപ്പള്ളി, എം.എ.ഹമീദ് ഹാജി, കെ.പങ്കജവല്ലി എന്നിവർ സംസാരിച്ചു. ഇത് സംബന്ധിച്ച നിവേദനം സർക്കാരിനു നൽകി.നികുതി ചോർച്ചസർക്കാർ ഖജനാവിൽ എത്തേണ്ട ജി.എസ്.ടി ഉൾപ്പെടെ നികുതിയില്ലാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും കമ്പനികളിൽ നിന്നും നേരിട്ടും ഏജന്റ് മുഖേനയും ബില്ലില്ലാതെയും മറ്റും കൊണ്ടുവന്ന ഇത്തരം വ്യാപാരം മൂലം സംസ്ഥാന സർക്കാരിന് വൻ നികുതി ചോർച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.സ്‌കൂളുകളിൽ നടക്കുന്ന അനധികൃത വ്യാപാരം അവസാനിപ്പിച്ച് ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടൽ വേണം.വ്യാപാരി വ്യവസായി സമിതി.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്