Connect with us

Kerala

എടാ മോനേ, ആദ്യം ഒരു എയിംസ്‌ തരൂ; മലയാളികളെ കബളിപ്പിച്ച്‌ ബി.ജെ.പി പ്രകടനപത്രിക

Published

on

Share our post

തിരുവനന്തപുരം: പത്തുവർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും കേരളത്തിന്‌ ഒരു എയിംസ്‌ പോലും അനുവദിക്കാത്ത ബി.ജെ.പി പ്രകടനപത്രികയിലൂടെ വോട്ടർമാരെ കബളിപ്പിക്കുന്നു. തങ്ങളെ ജയിപ്പിച്ചാൽ എല്ലാ മണ്ഡലത്തിലും എയിംസ്‌ സ്ഥാപിക്കുമെന്നാണ്‌ മോഹനവാഗ്‌ദാനം. തിരുവനന്തപുരം, ആലപ്പുഴ, വയനാട്‌, പാലക്കാട്‌, കോഴിക്കോട്‌, കാസർകോട്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനപത്രികയിലും പ്രസംഗങ്ങളിലും പ്രധാന വാഗ്‌ദാനമാണ്‌ എയിംസ്. എന്നാൽ കവലകളിലും വീടുകളിലും സമൂഹ മാധ്യമങ്ങളിലും ഈ പൊള്ളത്തരം നിരന്തരം ട്രോളാവുകയാണ്‌. ‘നിങ്ങൾ എല്ലാവരും ജയിച്ചാൽ കേരളത്തിൽ 20 എയിംസ്‌ സ്ഥാപിക്കുമോ’ എന്ന ട്രോളാണ്‌ നാടെങ്ങും.

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ് (എയിംസ്‌) അനുവദിക്കണമെന്ന്‌ കേരളം ആവശ്യപ്പെടാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. യുപിഎ കാലത്തും ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്തും എൽ.ഡി.എഫ്‌ എംപിമാർചേർന്ന്‌ എയിംസ്‌, കോച്ച്‌ ഫാക്‌ടറി ഉൾപ്പെടെയുള്ള പദ്ധതികൾക്കുവേണ്ടി നിരന്തരം ആവശ്യമുന്നയിച്ചു. എന്നാൽ രണ്ടാം മോദി സർക്കാരിന്റെ കാലമായതോടെ കേരളത്തിലെ 18 യു.ഡി.എഫ്‌ എം.പിമാരും ഇതിനായി അനങ്ങിയില്ല. എയിംസിനായി കോഴിക്കോട് കിനാലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട താലൂക്ക്, കോട്ടയം, എറണാകുളം എന്നിങ്ങനെ നാലു സ്ഥലങ്ങൾ സംസ്ഥാന സർക്കാർ നിർദേശിച്ചു. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 200 ഏക്കർ സ്ഥലം ലഭ്യമാക്കാനുള്ള സന്നദ്ധതയും കേരളം കേന്ദ്രത്തെ അറിയിച്ചു. സ്ഥലം തയ്യാറാണെന്നുകാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു.

2021 ജൂലൈ 18-ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂർ സന്ദർശിച്ചു. ആഗസ്‌ത്‌ 14-ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിലും 17-ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. എന്നാൽ കേരളത്തിന്‌ എയിംസ്‌ അനുവദിക്കുന്നത്‌ പരിഗണനയിലില്ലെന്നാണ്‌ കേന്ദ്രആരോഗ്യമന്ത്രാലയം മറുപടി നൽകിയത്‌. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ്‌ പ്രകടനപത്രികയിൽ വീണ്ടും എയിംസ്‌ എന്നു പറഞ്ഞ്‌ ബിജെപിയുടെ കബളിപ്പിക്കൽ.


Share our post

Kerala

കേരള തീരത്ത് ഇന്ന് കടലാക്രമണത്തിന് സാധ്യത, കള്ളക്കടൽ പ്രതിഭാസം

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടെ മഴക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വെള്ളിയാഴ്ച വരെ കേരളത്തിൽ വേനൽ മഴ തുടരുമെന്നാണ് പ്രവചനം. അതേസമയം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നിർദ്ദേശം പുറപ്പെടുവിപ്പിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 0.9 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി തീരത്ത് നാളെ വൈകുന്നേരം 05.30 വരെ 1.0 മുതൽ 1.1 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇടിമിന്നൽ അപകടകാരികയതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.


Share our post
Continue Reading

Kerala

ഗതാഗത കുരുക്കഴിക്കാൻ 12 മീറ്റർ വീതിയിൽ കുറ്റ്യാടി ബൈപാസ്: 20 ഭൂവുടമകള്‍ക്കായി 4.64 കോടി, നഷ്ടപരിഹാര തുക കൈമാറി

Published

on

Share our post

കോഴിക്കോട്: കുറ്റ്യാടി ബൈപാസ് പ്രവൃത്തിക്കായി ഭൂമി വിട്ടുനല്‍കിയ 20 ഭൂവുടമകള്‍ക്ക് നഷ്ടപരിഹാര തുക കൈമാറി. ഒന്നാംഘട്ട നഷ്ടപരിഹാര തുകയായ 4,64,68,273 രൂപയാണ് ഉടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. നഷ്ടപരിഹാര തുക കൈമാറാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാലിനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കുകയും കൊയിലാണ്ടി ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ മുഖേന തുക ഭൂവുടമകളുടെ അക്കൗണ്ടുകളിലേക്ക് കൈമാറുകയുമായിരുന്നു. ബാക്കി ഭൂവുടമകളുടെ നഷ്ടപരിഹാരത്തുകയും അടുത്ത ദിവസങ്ങളില്‍ കൈമാറും. ഇതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ശരാശരി ആറ് മീറ്റര്‍ മാത്രമുണ്ടായിരുന്ന റോഡാണ് 12 മീറ്ററില്‍ ആധുനിക രീതിയില്‍ വികസിപ്പിക്കുന്നത്. ബൈപാസ് യാഥാര്‍ഥ്യമാകുന്നതോടെ കുറ്റ്യാടിയിലെ ഗതാഗതകുരുക്കിന് പരിഹാരമാകും.


Share our post
Continue Reading

Kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്ക് പുറമെ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. കൂടാതെ കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത ഉണ്ട്. കന്യാകുമാരി തീരത്ത് ബുധനാഴ്ച വൈകുന്നേരം 5:30 വരെ ഒരു മീറ്റർ മുതല്‍ 1.1 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!