Connect with us

Kerala

എടാ മോനേ, ആദ്യം ഒരു എയിംസ്‌ തരൂ; മലയാളികളെ കബളിപ്പിച്ച്‌ ബി.ജെ.പി പ്രകടനപത്രിക

Published

on

Share our post

തിരുവനന്തപുരം: പത്തുവർഷമായി കേന്ദ്രത്തിൽ അധികാരത്തിലിരുന്നിട്ടും കേരളത്തിന്‌ ഒരു എയിംസ്‌ പോലും അനുവദിക്കാത്ത ബി.ജെ.പി പ്രകടനപത്രികയിലൂടെ വോട്ടർമാരെ കബളിപ്പിക്കുന്നു. തങ്ങളെ ജയിപ്പിച്ചാൽ എല്ലാ മണ്ഡലത്തിലും എയിംസ്‌ സ്ഥാപിക്കുമെന്നാണ്‌ മോഹനവാഗ്‌ദാനം. തിരുവനന്തപുരം, ആലപ്പുഴ, വയനാട്‌, പാലക്കാട്‌, കോഴിക്കോട്‌, കാസർകോട്‌ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ പ്രകടനപത്രികയിലും പ്രസംഗങ്ങളിലും പ്രധാന വാഗ്‌ദാനമാണ്‌ എയിംസ്. എന്നാൽ കവലകളിലും വീടുകളിലും സമൂഹ മാധ്യമങ്ങളിലും ഈ പൊള്ളത്തരം നിരന്തരം ട്രോളാവുകയാണ്‌. ‘നിങ്ങൾ എല്ലാവരും ജയിച്ചാൽ കേരളത്തിൽ 20 എയിംസ്‌ സ്ഥാപിക്കുമോ’ എന്ന ട്രോളാണ്‌ നാടെങ്ങും.

ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസ് (എയിംസ്‌) അനുവദിക്കണമെന്ന്‌ കേരളം ആവശ്യപ്പെടാൻ തുടങ്ങിയിട്ട്‌ വർഷങ്ങളായി. യുപിഎ കാലത്തും ഒന്നാം എൻ.ഡി.എ സർക്കാരിന്റെ കാലത്തും എൽ.ഡി.എഫ്‌ എംപിമാർചേർന്ന്‌ എയിംസ്‌, കോച്ച്‌ ഫാക്‌ടറി ഉൾപ്പെടെയുള്ള പദ്ധതികൾക്കുവേണ്ടി നിരന്തരം ആവശ്യമുന്നയിച്ചു. എന്നാൽ രണ്ടാം മോദി സർക്കാരിന്റെ കാലമായതോടെ കേരളത്തിലെ 18 യു.ഡി.എഫ്‌ എം.പിമാരും ഇതിനായി അനങ്ങിയില്ല. എയിംസിനായി കോഴിക്കോട് കിനാലൂർ, തിരുവനന്തപുരത്തെ കാട്ടാക്കട താലൂക്ക്, കോട്ടയം, എറണാകുളം എന്നിങ്ങനെ നാലു സ്ഥലങ്ങൾ സംസ്ഥാന സർക്കാർ നിർദേശിച്ചു. കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 200 ഏക്കർ സ്ഥലം ലഭ്യമാക്കാനുള്ള സന്നദ്ധതയും കേരളം കേന്ദ്രത്തെ അറിയിച്ചു. സ്ഥലം തയ്യാറാണെന്നുകാണിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചു.

2021 ജൂലൈ 18-ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം കിനാലൂർ സന്ദർശിച്ചു. ആഗസ്‌ത്‌ 14-ന് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലകിന്റെ നേതൃത്വത്തിലും 17-ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെയുടെ നേതൃത്വത്തിലും ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തി. എന്നാൽ കേരളത്തിന്‌ എയിംസ്‌ അനുവദിക്കുന്നത്‌ പരിഗണനയിലില്ലെന്നാണ്‌ കേന്ദ്രആരോഗ്യമന്ത്രാലയം മറുപടി നൽകിയത്‌. ഈ യാഥാർഥ്യങ്ങൾ മറച്ചുവച്ചാണ്‌ പ്രകടനപത്രികയിൽ വീണ്ടും എയിംസ്‌ എന്നു പറഞ്ഞ്‌ ബിജെപിയുടെ കബളിപ്പിക്കൽ.


Share our post

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്ത് ബസ് മറിഞ്ഞ് അപകടം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സാണ് തലകീഴായി മറിഞ്ഞത്. ബസ് അതിവേഗതയിലായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

ബസ് മറ്റൊരു വാഹനത്തില്‍ തട്ടി മീഡിയനില്‍ ഇടിച്ച് മറിയുകയായിരുന്നുവെന്നാണ് ബസില്‍ യാത്രചെയ്ത ആളുകളില്‍നിന്ന് ലഭിക്കുന്ന വിവരം. തെറ്റായ ദിശയില്‍ വന്ന രണ്ട് ബൈക്കുകളെ മറികടക്കാന്‍ ശ്രമിക്കവെയാണ് അപകടം നടന്നതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ്സിലെ ഡീസല്‍ റോഡിലേക്കൊഴുകിയിട്ടുണ്ട്.അപകടം നടന്ന് ഉടൻതന്നെ പോലീസും അഗ്നി രക്ഷാസേനയും സ്ഥലത്തെത്തി. അപകടംനടന്ന സ്ഥലത്തുനിന്ന് ബസ്മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.


Share our post
Continue Reading

Kerala

തൃശ്ശൂരിൽ ആനയിടഞ്ഞു; രണ്ട് പേരെ കുത്തി, ഒരാൾ മരിച്ചു

Published

on

Share our post

തൃശ്ശൂർ: എളവള്ളി ബ്രഹ്മകുളം ശ്രീ പൈങ്കണിക്കൽ ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. ചിറക്കൽ ഗണേശനെന്ന ആനയാണ് ഇടഞ്ഞത്. കുത്തേറ്റ രണ്ട് പേരിൽ ഒരാൾ മരിച്ചു. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തി ഓടിയ ആന ഒന്നര കിലോമീറ്റർ അപ്പുറത്ത് മറ്റൊരാളെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റയാളുടെ നില അതീവ ഗുരുതരമാണ്. ഇവിടെ നിന്ന് പിന്നെയും നാലു കിലോമീറ്റർ ഓടി കണ്ടാണശ്ശേരി ഭാഗത്താണ് ആന ഇപ്പോഴുള്ളത്. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആന രണ്ടാമത് കുത്തിയ ആളാണ് കൊല്ലപ്പെട്ടതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ചങ്ങല പൊട്ടിച്ചാണ് ആന ഓടിയത്. ആനയെ തളക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.


Share our post
Continue Reading

Kerala

നാഷണൽ ലോക് അദാലത്ത്: കേസുകൾ ഉൾപ്പെടുത്താൻ അപേക്ഷിക്കാം

Published

on

Share our post

സംസ്ഥാന നിയമ സേവന അതോറിറ്റി നടത്തുന്ന നാഷനൽ ലോക് അദാലത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ തീർപ്പാക്കാതെ കിടക്കുന്നതും നിലവിലുള്ളതുമായ സിവിൽ കേസുകൾ, മോട്ടോർ വാഹന നഷ്ട പരിഹാര കേസുകൾ, സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട കേസുകൾ എന്നിവയും കോടതികളിൽ എത്താത്ത തർക്കങ്ങളും ഉൾപ്പെടുത്താം. കോടതികളിൽ നിലവിലുള്ള കേസുകൾ അഭിഭാഷകർ മുഖേന ബന്ധപ്പെട്ട കോടതികളിൽ അപേക്ഷിക്കുകയാണെങ്കിൽ അദാലത്തിൽ ഉൾപെടുത്താനാകും. കോടതികളിൽ എത്താത്ത തർക്കങ്ങൾ അദാലത്തിൽ ഉൾപ്പെടുത്താൻ ബന്ധപ്പെട്ട ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസിലോ, താലൂക്ക് നിയമ സേവന കമ്മിറ്റി ഓഫീസുകളിലോ ഫെബ്രുവരി 20 നകം അപേക്ഷിക്കണം. ഫോൺ: ഡി.എൽ.എസ്എ ഓഫീസ്: 0490 2344666, തലശ്ശേരി: 0490 2993328, കണ്ണൂർ: 0497 2940455, തളിപ്പറമ്പ: 0460 2996309.


Share our post
Continue Reading

Trending

error: Content is protected !!