Uncategorized
നമ്പർ വൺ ക്യാപ്റ്റൻ: രാഷ്‌ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി

കണ്ണൂർ : പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരള ജനതയെ സജ്ജമാക്കിയ രാഷ്‌ട്രീയ പര്യടനം വിജയകരമായി പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പിന്നിട്ട മൂന്നാഴ്‌ച കേരള രാഷ്‌ട്രീയത്തിന്റെ ദിശ നിർണയിച്ചത് പിണറായിയാണ്.
തെരഞ്ഞെടുപ്പിലെ ചർച്ചാവിഷയങ്ങൾ ഓരോന്നായി രൂപപ്പെടുത്തിയ പ്രസംഗങ്ങളുമായി 20 ദിവസത്തെ പര്യടനം സാർഥകമായ പരിസമാപ്തിയിലേക്ക്. ചൊവ്വ വൈകിട്ട് തലശേരിയിലെ റാലിയോടെ മുഖ്യമന്ത്രിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ പൂർത്തിയാകും.
1999ൽ അധികാരത്തിലേറിയ വാജ്‌പേയി സർക്കാരിനെ താഴെയിറക്കാൻ 2004ൽ ഇടതുപക്ഷം പിന്തുണച്ച ഒന്നാം യു.പി.എ സർക്കാർ, കോൺഗ്രസിന്റെ വലതുനയങ്ങൾക്ക് കടിഞ്ഞാണിട്ട് തൊഴിലുറപ്പുനിയമം ഉൾപ്പെടെ നടപ്പാക്കിയ അഞ്ചുവർഷം, ഇടതുപക്ഷ പിന്തുണയില്ലാത്ത രണ്ടാം യു.പി.എ അഞ്ചുവർഷം നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾ, ജനരോഷം മുതലെടുത്ത് അധികാരത്തിൽ വന്ന മോദി സർക്കാർ, 2019ൽ വീണ്ടും അധികാരത്തിൽ എത്തിയതോടെ ഭരണഘടനയും മതനിരപേക്ഷതയും ജനാധിപത്യവും തകർത്ത് അടിച്ചേൽപ്പിച്ച ആർ.എസ്.എസിന്റെ തീവ്രവർഗീയത, ഈ ഭരണം തുടർന്നാൽ ഇല്ലാതാകുന്ന നമ്മുടെ ഇന്ത്യ… കാൽനൂറ്റാണ്ടിലെ ഇന്ത്യൻ രാഷ്‌ട്രീയചലനങ്ങൾ സൂക്ഷ്മമായി ചുരുക്കം വാക്കുകളിൽ വിശകലനം ചെയ്‌ത് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ സാഹചര്യങ്ങളിലേക്ക് കടക്കുന്നു.
എതിരാളികളുടെ നെഞ്ചിൽ ചാട്ടുളിപോലെ തറക്കുന്ന വാക്കുകളും പ്രയോഗങ്ങളും പതിവുപോലെ പിണറായിയുടെ പ്രസംഗങ്ങളിൽ തിളങ്ങി നിന്നു. ഇടതുപക്ഷത്തിന്റെയും ബിജെപിയുടെയും കോൺഗ്രസിന്റെയും പക്ഷമേതെന്ന വിവരണം, ആപത്തിനെ പ്രതിരോധിക്കാൻ ഇടതുപക്ഷത്തിന് വോട്ട് ചെയ്യണമെന്ന ആഹ്വാനം, നുണപ്രചാരണങ്ങളെ കടന്നാക്രമിച്ചുള്ള കത്തിക്കയറൽ. പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പര്യടനം കേരളത്തിലെ രണ്ടേമുക്കാൽ കോടിയോളം വോട്ടർമാരുടെ ആശയരൂപീകരണമായി മാറി.
മാർച്ച് 30ന് തിരുവനന്തപുരത്തുനിന്ന് ആരംഭിച്ച പര്യടനത്തിൽ 20 ലോക്‌സഭാ മണ്ഡലങ്ങളിലായി അറുപതോളം റാലികളിൽ പിണറായി പങ്കെടുത്തു. ഓരോന്നും ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ വർത്തമാനാവസ്ഥയിലേക്കുള്ള ഇറങ്ങിച്ചെല്ലൽ. എൽ.ഡി.എഫ് ഭരണത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് നടത്തിയ പുനർനിർമാണത്തിന്റെയും നവകേരളസൃഷ്ടിയുടെയും സാക്ഷ്യം. എന്തുകൊണ്ട് ഇടതുപക്ഷം എന്ന ചോദ്യത്തിനുള്ള ഉത്തരം ജനമനസ്സുകളിൽ പതിപ്പിച്ചുള്ള യാത്ര കേരളരാഷ്‌ട്രീയത്തിലെ സുപ്രധാനമായ അടയാളപ്പെടുത്തലാണ്.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യത്ത് അടിച്ചേൽപ്പിച്ച തീവ്രവർഗീയതയുടെ ആപത്ത് വിശദീകരിച്ചുള്ള പ്രസംഗങ്ങൾ. ജനജീവിതം അത്യന്തം ദുസ്സഹമായ സാഹചര്യത്തിൽ കോൺഗ്രസിന്റെ സമീപനത്തെ ചോദ്യംചെയ്യുന്നു. ബി.ജെ.പി.ക്കെതിരെ പൊരുതാൻ ത്രാണിയില്ലാത്ത, ആത്മാർഥതയില്ലാത്ത കോൺഗ്രസ് നേതൃത്വത്തിന്റെ ഒളിച്ചോട്ടം വിവരിക്കുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ നടത്തിയ വിമർശങ്ങൾക്ക് അക്കമിട്ട് മറുപടി.
നൂറ്റാണ്ടുകണ്ട പ്രളയത്തിൽ തകർന്നടിഞ്ഞ നാടിനെ കരകയറ്റാൻ ജനങ്ങളാകെ ഒന്നിച്ചുനിന്നപ്പോഴും പ്രതികാരനടപടി സ്വീകരിച്ച കേന്ദ്രഭരണം, സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കിയ കേന്ദ്രസർക്കാരിനെ പിന്തുണച്ച കോൺഗ്രസ്, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള 18 യു.ഡി.എഫ് എം.പി.മാരും പാർലമെന്റിൽ സ്വീകരിച്ച മൃദുസമീപനവും കേരള വിരുദ്ധതയും, കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനും ബി.ജെ.പി.യുടെ വർഗീയ അജൻഡ ചെറുക്കുന്നതിനും എൽ.ഡി.എഫ് എം.പി.മാർ വേണമെന്ന വിവരണം. വിഷയാധിഷ്ഠിത വിശകലനമായിരുന്നു ഓരോ പ്രസംഗവും.
Uncategorized
മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.
മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Kannur
വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Kerala
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്