Connect with us

Kerala

ഇടതുപക്ഷത്തെ ഏക വനിത

Published

on

Share our post

ഏപ്രിൽ-മേയ് മാസത്തിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. കോൺഗ്രസ് അല്ലാത്ത ഒരു കക്ഷിക്ക് ലോക്‌സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടുന്ന ആദ്യ തിരഞ്ഞെടുപ്പ്.

543 മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മത്സരിച്ച ബി.ജെ.പി.ക്ക് തനിച്ച് 282 സീറ്റുകൾ. എൻ.ഡി.എ.യ്ക്ക് 336 സീറ്റുകൾ. കോൺഗ്രസിന് 44 മാത്രം. ഇടുക്കിയിൽനിന്നുള്ള സ്വതന്ത്രൻ ജോയ്സ് ജോർജ് ഉൾപ്പെടെ ഇടതുപക്ഷത്തിന് കേരളത്തിൽനിന്ന് എട്ടുപേർ. മൊത്തം 12 പേർ. പി. കരുണാകരനായിരുന്നു ഗ്രൂപ്പിന്റെ നേതാവ്.

കണ്ണൂരിൽ നിന്ന് വിജയിച്ച സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിയായിരുന്നു ഇടതുപക്ഷത്തെ ഏക വനിതാ അംഗം.

രണ്ടുതവണ പയ്യന്നൂർ മണ്ഡലത്തിൽനിന്ന് നിയമസഭയിലേക്ക് വിജയിക്കുകയും വി.എസ്. മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയാകുകയും ചെയ്ത പി.കെ. ശ്രീമതി കന്നിയങ്കത്തിൽതന്നെ ലോക്‌സഭയിലേക്ക് വിജയിച്ചു.

ലോക്‌സഭയിലേക്ക് മത്സരിക്കാൻ പാർട്ടി തീരുമാനിച്ചപ്പോൾ, ആത്മവിശ്വാസക്കുറവൊന്നും അനുഭവപ്പെട്ടില്ല.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ജയിക്കുമെന്നോ തോൽക്കുമെന്നോ ഉറപ്പിച്ചില്ല. വലിയ ഭൂരിപക്ഷമില്ലെങ്കിലും വിജയിച്ചു.

സഭയിലെത്തിയപ്പോൾ ഭാഷയും പാർലമെന്റ് നടപടിക്രമങ്ങളും പഠിക്കാൻ നന്നായി ഗൃഹപാഠം നടത്തി.

സഭചേരുന്ന എല്ലാ ദിവസങ്ങളിലും ചോദ്യങ്ങൾ ചോദിച്ചു. ശ്രദ്ധക്ഷണിക്കൽ പ്രമേയവും സബ്മിഷനും അവതരിപ്പിച്ചു. പ്രധാന സംഭവങ്ങൾ ഉണ്ടാകുമ്പോൾ ഇടപെട്ടു. സഭ തീരുന്നത് വരെ ഇരുന്ന് നടപടികൾ വീക്ഷിച്ചു. ദിവസവും ഹാജരായി.

പാർലമെന്റിൽ ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമേ സംസാരിക്കാൻ പറ്റൂ എന്നാണ് പലരുടെയും ധാരണ. എന്നാൽ, ഇന്ത്യയിലെ എല്ലാ അംഗീകൃത ഭാഷയിലും പ്രസംഗിക്കാം. പ്രാദേശികഭാഷയിൽ പ്രസംഗിക്കുന്നവർ മുൻകൂട്ടി എഴുതിക്കൊടുക്കണം. ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും തത്‌സമയ പരിഭാഷയുണ്ടാകും.

ബ്രിട്ടീഷ് പാർലമെന്ററി രീതികളെക്കുറിച്ച് പഠിക്കാൻ ലോക്‌സഭയിൽനിന്നും തിരഞ്ഞെടുത്ത പത്തംഗ സംഘത്തിൽ പി.കെ. ശ്രീമതിയും ഉണ്ടായിരുന്നു. പത്ത്‌ ദിവസം നീണ്ടതായിരുന്നു ലണ്ടൻയാത്ര.

അഞ്ചുവർഷക്കാലത്തെ പാർലമെന്റ് ജീവിതത്തിൽ മറക്കാനാവാത്ത ഒരനുഭവം രാഷ്ട്രപതിഭവനിലേക്ക് ലഭിച്ച ഒരു ക്ഷണമാണ്.

2016-ലെ റിയോ ഒളിമ്പിക്സിൽ മെഡൽ നേടിയ ബാഡ്‌മിന്റൻ താരം പി.വി. സിന്ധു, ഗുസ്തി താരം സാക്ഷിമാലിക് തുടങ്ങിയവർക്ക് രാഷ്ടപതിഭവനിൽ നൽകിയ സ്വീകരണത്തിലുള്ള ക്ഷണമായിരുന്നു അത്. കേരളത്തിൽനിന്ന് വേറെ ആർക്കും ക്ഷണമില്ല. പ്രണാബ് മുഖർജിയായിരുന്നു രാഷ്ട്രപതി.  പി.കെ. ശ്രീമതി


Share our post

Kerala

കോളേജിലെ അടി അമ്പലപ്പറമ്പിലേക്കും; ക്ഷേത്രോത്സവത്തിനിടെ സംഘർഷമുണ്ടാക്കിയ വിദ്യാർഥികൾ അറസ്റ്റിൽ

Published

on

Share our post

തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം തലയൽ തേമ്പാമുട്ടം തിട്ടവേലിക്കര കുഞ്ചുവിളാകത്ത് വീട്ടിൽ കാശിനാഥൻ (21), പാറശാല കോട്ടവിള ആകാശ് ഭവനിൽ ആകാശ് (20), പാപ്പനംകോട് വിശ്വംഭരൻ റോഡ് സ്വാതി ലൈനിൽ നാഗരാജ് (20), ചെങ്കൽ വലിയവിള വൃന്ദാവൻ വീട്ടിൽ ആദർശ് (21) എന്നിവരാണ് അറസ്റ്റിലായത്.

ഇതേ കോളെജിലെ പൂർവ വിദ്യാർഥി കാരക്കോണം സ്വദേശിയായ ആദർശ് (21)നെ പ്രദേശത്ത് വിളിച്ചുവരുത്തിയശേഷം നാലുപേർ ചേർന്ന് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. ഇവർ തമ്മിൽ നേരത്തെയും കോളേജിനുള്ളിൽ ഉണ്ടായിരുന്ന സംഘർഷമാണ് ഉത്സവ സ്ഥലത്തേക്കും എത്തിയത്. സംഭവത്തെ തുടർന്ന് ഒളിവിലായിരുന്ന പ്രതികളെ പൊലീസ് അന്വേഷത്തിൽ പിടികൂടി.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കോളേജിൽ നേരത്തെയുണ്ടായ തർക്കത്തിൽ ഇവർ ഉൾപ്പെട്ടിരുന്നതായും എന്നാൽ പരാതികൾ ഒന്നും ലഭിക്കാതിരുന്നതിനാൽ നടപടി എടുത്തിട്ടില്ലെന്നും അധികൃതർ പറയുന്നു.


Share our post
Continue Reading

Kerala

കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

Published

on

Share our post

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്ര മാറത്ത് മന അച്യുതന്‍ നമ്പൂതിരി(52)യെ തിരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തിരഞ്ഞെടുത്തത്.നാലാം തവണയാണ് അച്യുതന്‍ നമ്പൂതിരി മേല്‍ശാന്തിയാകാന്‍ അപേക്ഷ നല്‍കുന്നത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ്. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വ്വതി അന്തര്‍ജനത്തിന്റേയും മകനാണ്. ഭാര്യ: നിസ( മാറഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക) മകന്‍: കൃഷ്ണദത്ത്.

ശനിയാഴ്ച ഉച്ചപൂജയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിലായിരുന്നു മേല്‍ശാന്തിയെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്. ഉച്ചപൂജ നിര്‍വഹിച്ച മേല്‍ശാന്തി പുതുമന ശ്രീജിത്ത് നമ്പൂതിരിയാണ് നമസ്‌ക്കാര മണ്ഡപത്തില്‍ വെച്ച് വെള്ളിക്കുടത്തില്‍നിന്ന് നറുക്കെടുത്തത്.

മേല്‍ശാന്തി തിരഞ്ഞെടുപ്പില്‍ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ. പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 51 പേരില്‍ 44 പേര്‍ ഹാജരായി. ഇവരില്‍ നിന്നും യോഗ്യത നേടിയ 38 പേരുടെ പേരുകള്‍ എഴുതി വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച ശേഷമാണ് നറുക്കെടുപ്പ് നടത്തിയത്. തിരഞ്ഞെടുക്കപ്പെട്ട മേല്‍ശാന്തി ക്ഷേത്രത്തിലെ ഭജനത്തിനു ശേഷം മാര്‍ച്ച് 31 ന് അടയാളചിഹ്നമായ താക്കോല്‍ക്കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേല്‍ക്കും. ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ. വിജയന്‍, ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ.മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.


Share our post
Continue Reading

Kerala

പത്താംക്ലാസ് വിദ്യാര്‍ഥി കിടപ്പുമുറിയില്‍ മരിച്ചനിലയില്‍

Published

on

Share our post

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് ശനിയാഴ്ച രാവിലെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.രാവിലെ അച്ഛനും അമ്മയും ജോലിക്ക് പോയിരുന്നു. ഇതിനുശേഷം സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് അമ്പാടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056).


Share our post
Continue Reading

Trending

error: Content is protected !!