Kerala
‘രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷ മനസ്സോ സംഘപരിവാര്‍ മനസ്സോ?’- വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

നാദാപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനസ്സോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് പ്രകടന പത്രികയിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നുണയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അനാവശ്യമായി തന്റെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാതി. അങ്ങനെയല്ല. ന്യായ് യാത്ര നടത്തിവന്ന ശേഷം വയനാട്ടില്‍ പത്രിക കൊടുക്കാന്‍ വന്നപ്പോളെങ്കിലും രാഹുല്‍ സി.എ.എയില്‍ അഭിപ്രായം പറയാന്‍ തയ്യാറായോ? പ്രകടനപത്രികയില്‍ എല്ലാമുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് പച്ചക്കള്ളമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ പേജിലോ ഖണ്ഡികയിലോ ആ പത്രികയിലോ പൗരത്വ നിയമ ഭേദഗതി എന്ന വാക്കില്ല. പെരുംനുണയാണ് പ്രതിപക്ഷനേതാവ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഞങ്ങള്‍ക്ക് പറയാന്‍ മനസ്സില്ലെന്നാണ് ഈ വിഷയത്തെപ്പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ചുമതല ഉള്ള വ്യക്തി പറഞ്ഞത്. അത് തുറന്നുപറഞ്ഞത് നല്ല കാര്യം. പ്രകടന പത്രകയില്‍നിന്ന് ഇത് നേതാക്കള്‍ ആലോചിച് ഒഴിവാക്കിയതാണ്. സംഘപരിവാര്‍ അജണ്ട കൊണ്ടുവരുമ്പോള്‍ ആ മനസ്സുള്ളവര്‍ അത് ഒഴിവാക്കും. നിങ്ങള്‍ക്ക് സംഘപരിവാര്‍ മനസ്സാണോ മതേതര മനസ്സാണോ എന്ന് രാഹുല്‍ ഗാന്ധി കേരളത്തിന് മുമ്പില്‍ തുറന്നുപറയണം. സംഘപരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സ് രാഹുലിന് എങ്ങനെ ഉണ്ടായെന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.എ.എ. സമരത്തില്‍ ആദ്യം സഹകരിച്ച കോണ്‍ഗ്രസ് പിന്നീട് പിന്മാറിയത് അഖിലേന്ത്യാ നേതൃത്വത്തിന്റെ താല്‍പര്യത്തിന് വഴങ്ങിയാണ്. കേന്ദ്രം പ്രമേയം പാസാക്കിയാല്‍ നടപ്പിലാക്കാതിരിക്കാന്‍ കഴിയുമോ എന്നാണ് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്താണെന്ന് രാഹുല്‍ വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിക്കുന്നുണ്ടല്ലോ, ഇതല്ല സത്യമെങ്കില്‍ അദ്ദേഹം പറയട്ടെ. വിമര്‍ശിക്കപ്പെടുന്നു എന്ന് പരാതിപ്പെടുന്നയാള്‍ എന്തിനാണ് വിമര്‍ശിക്കപ്പെടുന്നത് എന്നുകൂടി ചിന്തിക്കണം.
എന്തും പ്രചരിപ്പിക്കാന്‍ തയ്യാറാണ് എന്ന സ്ഥിതിവിശേഷത്തിലാണ് എല്‍.ഡി.എഫിനെ നേരിടുന്നവര്‍ എത്തി നില്‍ക്കുന്നത്. വലിയ ആവേശത്തോടെ തിരഞ്ഞെടുപ്പിന് എത്തിയവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പറ്റാതെ സമനിലതെറ്റി എന്തും വിളിച്ചുപറയുന്ന മാനസികനിലയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുതരം ആളുകളുണ്ട്. ഒന്ന്, സ്വന്തം സംസ്‌കാരംവെച്ച് മറ്റുള്ളവരെ അളന്ന് പലതും വിളിച്ചുപറയലാണ്. അത് തെറ്റാണെന്ന് പറയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല, പകരം അവരും അവരുടേതായ സംഭാവന നല്‍കുന്നു.
പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി, അതിനെപ്പറ്റി പഠിച്ച ശേഷം മാത്രം സംസാരിക്കുന്ന ആളാണ് എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം പറയുന്ന പല കാര്യങ്ങളിലൂടെയും ആ ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. തരംതാണതും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് കേരളത്തിന് ബോധ്യമായി വരുന്നുണ്ട്. നുണയ്ക്ക് സമ്മാനം കൊടുത്താല്‍ പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം കൊടുക്കണം.
എല്ലാത്തിനും തെളിവുണ്ട്, പിന്നീട് തരാം എന്നാണ് സതീശന്റെ മറുപടി. ഇതിന് മറുപടി പറയേണ്ടത് മറ്റൊരു തരത്തില്‍ ബഹുമാന്യനായ വ്യക്തി ആയതിനാല്‍ ഇപ്പൊ പറയുന്നില്ല. അത് പറഞ്ഞതായി കണക്കാക്കിയാല്‍ മതി. ഡി.എല്‍.എഫ്. കാര്യത്തില്‍ ബി.ജെ.പിയുമായി ആരാണ് അന്തര്‍ ധാരയുണ്ടാക്കിയതെന്ന് സതീശന് അറിയില്ലേ? അന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുമായി ഉണ്ടാക്കിയ അന്തര്‍ധാര ഇലക്ടറല്‍ ബോണ്ട് വിഷയത്തിനിടയിലാണ് വീണ്ടും പൊങ്ങിവന്നത്. 170 കോടി രൂപ കൈയില്‍ വാങ്ങിയപ്പോള്‍ ബി.ജെ.പിക്കും വാദ്രയ്ക്കും ക്ലീന്‍ ചിറ്റ്. ഇതൊന്നും സതീശന് അറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. യു.ഡി.എഫ്. എം.പിമാര്‍ കേരളത്തിന്റെ വിഷയത്തില്‍ ഒന്നിച്ചുനിന്നില്ല. കശ്മീരിന് പദവി ഒഴിവാക്കിയപ്പോള്‍ ശക്തമായ നിലപാട് എടുത്തോ? രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് തീരുമാനത്തെ അഭിനന്ദിച്ചു. സംഘ പരിവാര്‍ അജണ്ടയുള്ള എത്രപേര്‍ ഒപ്പം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറയണം. യു.എ.പി.എ. കൂടുതല്‍ കരിനിയമം ആക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പംനിന്നു.
കേന്ദ്രസര്‍ക്കാരിനോട് ഇതുപോലെ ചാരിനിന്ന കൂട്ടര്‍ വേറെ എവിടെയുണ്ട്. ബി.ജെ.പിക്ക് എം.പിമാര്‍ ഉണ്ടായിരുന്നെങ്കില്‍പോലും ഇത്രകണ്ട് ഒപ്പംനില്‍ക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചര്‍ എല്ലാ ഘട്ടത്തിലും മികവാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച വെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറുടെ സ്വീകാര്യത കണ്ട് ചിലര്‍ക്ക് സമനില തെറ്റിപ്പോയി. അപ്പോളാണ് ചിലരുടെ ഭാഗത്തുനിന്ന് നിലതെറ്റിയ പ്രവര്‍ത്തനം ഉണ്ടായത്. അത് അവര്‍ക്കുതന്നെ വിനയായി. സാംസ്‌കാരിക കേരളം ഇതൊന്നും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാന്‍ നോക്കുന്നു- എം.വി. ശ്രേയാംസ്‌കുമാര്‍
നാദാപുരം: തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും എം.വി. ശ്രേയാംസ്‌കുമാര്‍. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തെ പ്രതിസന്ധിയില്‍ ആക്കിയപ്പോള്‍ യു.ഡി.എഫ്. എന്ത് ചെയ്തു? രാജ്യത്തിന്റെ മതേതരത്വം ചേദ്യം ചെയ്യപ്പെട്ടപ്പോള്‍ യു.ഡി.എഫ്. എം.പിമാര്‍ എന്ത് ചെയ്തുവെന്നും ശ്രേയാംസ്‌കുമാര്‍ ചോദിച്ചു.
health
പെട്ടെന്നുള്ള തീവ്രമായ പനിയും തലവേദനയും ശ്രദ്ധിക്കണം, കോവിഡിനേക്കാൾ കരുതൽ വേണം ഡെങ്കിപ്പനിക്ക്

എല്ലാവർഷവും മെയ് പതിനാറ് ഡെങ്കിപ്പനി അവബോധ ദിനമായി ആചരിച്ചുവരുന്നു. മഴക്കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഈ രോഗത്തേക്കുറിച്ചുള്ള അവബോധം പരമാവധി ജനങ്ങളിലേക്കെത്തിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്. ‘ഡെങ്കിപ്പനി പ്രതിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കാം: ഉറവിടങ്ങള്‍ പരിശോധിക്കുക, വൃത്തിയാക്കുക, മൂടിവെക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
കോവിഡിനേക്കാൾ കരുതലോടെ സമീപിക്കേണ്ട രോഗം എന്നാണ് ഗവേഷകർ ഡെങ്കിപ്പനിയെ വിശേഷിപ്പിക്കുന്നത്. കോവിഡിനേക്കാൾ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാലാണ് ഡെങ്കിപ്പനിയെ ജാഗ്രതയോടെ സമീപിക്കണമെന്ന് വിദഗ്ധർ പറയുന്നത്. ഇതുസംബന്ധിച്ച് സിംഗപ്പൂരിൽ നിന്നുള്ള നാന്യാങ് ടെക്നോളജിക്കൽ സർവകലാശാലയിലെ ഗവേഷകർ വിശദമായ പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. ട്രാവൽ മെഡിസിൻ ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ചവരിൽ കോവിഡ് ബാധിച്ചവരെ അപേക്ഷിച്ച് ഹൃദ്രോഗങ്ങൾ, അനിയന്ത്രിതമായ ഹൃദയമിടിപ്പ്, രക്തം കട്ടപിടിക്കുക തുടങ്ങിയവയ്ക്കുള്ള സാധ്യത 55 ശതമാനം കൂടുതലാണെന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഡെങ്കി ബാധിച്ചവരിൽ ഓർമക്കുറവ്, ചലനപരമായ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ വ്യക്തമാക്കുകയുണ്ടായി.
എന്താണ് ഡെങ്കിപ്പനി ?
രോഗലക്ഷണങ്ങൾ
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് തുടക്കത്തിൽ കാണുന്ന ലക്ഷണങ്ങൾ.
അപകടസൂചനകൾ
പനി കുറയുമ്പോൾ തുടർച്ചയായ ഛർദി, വയറുവേദന, ഏതെങ്കിലും ശരീരഭാഗത്തുനിന്ന് രക്തസ്രാവം, കറുത്ത മലം, പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ട്, ശരീരം ചുവന്നുതടിക്കൽ, ശരീരം തണുത്ത് മരവിക്കുന്ന അവസ്ഥ, വലി തോതിലുള്ള തളർച്ച, ശ്വസിക്കാൻ പ്രയാസം, രക്തസമ്മർദം വല്ലാതെ താഴുന്ന അവസ്ഥ, കുട്ടികളിൽ തുടർച്ചയായ കരച്ചിൽ എന്നീ സൂചനകൾ ഉണ്ടാകുന്നുവെങ്കിൽ എത്രയുംവേഗം രോഗിയെ വിദഗ്ധ ചികിത്സ കിട്ടുന്ന ആശുപത്രിയിൽ എത്തിക്കണം.
ചികിത്സ പ്രധാനം
എത്രയുംവേഗം ചികിത്സിക്കുകയാണ് പ്രധാനം. രോഗബാധിതർ പൂർണ വിശ്രമം എടുക്കണം. പനി മാറിയാലും മൂന്നു നാലു ദിവസംകൂടി ശ്രദ്ധിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, പഴച്ചാറുകൾ, മറ്റു പാനീയങ്ങൾ എന്നിവ ധാരാളം കുടിക്കണം. പനി ബാധിച്ചവർ വിശ്രമിക്കുന്നതും, ഉറങ്ങുന്നതും കൊതുകുവലയ്ക്കുള്ളിൽ ആയിരിക്കണം.
തുരത്താം, കൊതുകിനെ
- കൊതുക് വളരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കാം.
- ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യം, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കംചെയ്ത് സുരക്ഷിതമായി സംസ്കരിക്കുക.
- ജലസംഭരണികൾ കൊതുക് കടക്കാത്തരീതിയിൽ വലയോ, തുണിയോ ഉപയോഗിച്ച് പൂർണമായി മൂടിവെക്കുക.
- കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക.
- ശരീരം മൂടുന്നവിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
- ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടം നശിപ്പിച്ച് ഡ്രൈഡേ ആചരിക്കുക.
Kerala
മേപ്പാടി 1000 ഏക്കറിൽ തീപ്പിടിത്തം; റസ്റ്ററന്റും കള്ളുഷാപ്പും കത്തി, ഭക്ഷണം കഴിച്ചിരുന്നവർ ഇറങ്ങിയോടി

കല്പറ്റ: വയനാട് മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള ‘ബോച്ചെ തൗസന്റ് ഏക്കറി’ല്‍ തീപ്പിടിത്തം. ഫാക്ടറിക്കു പിറകിലെ റസ്‌റ്റോറന്റും കള്ളുഷാപ്പും പ്രവര്‍ത്തിക്കുന്ന ഭാഗത്താണ് തീപ്പിടിത്തമുണ്ടായത്. ആര്‍ക്കും പരിക്കില്ല. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയ്ക്കുശേഷമാണ് തീപ്പിടിത്തമുണ്ടായത്. തീ പൂര്‍ണമായും അണച്ചു. ഓലകൊണ്ട് മേഞ്ഞ ഹട്ടുകളില്‍നിന്ന് തീ വ്യാപിക്കുകയായിരുന്നു. ഹട്ടുകള്‍ പൂര്‍ണമായും കത്തി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. തീപിടിക്കുന്നതുകണ്ട് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുകള്‍ ഓടിയതിനാല്‍ ആര്‍ക്കും പരിക്കേറ്റില്ല.
Kerala
ഹൃദയ പക്ഷം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭ പ്രസംഗം പുസ്തക രൂപത്തിൽ പുറത്തിറക്കി . ‘ഹൃദയ പക്ഷം’ എന്ന പേരിലാണ് പുസ്തകം പുറത്തിറങ്ങിയത്. ഇൻഫോർമേഷൻ ആന്റ് പബ്ലിക് റിലേഷൻസ് വകുപ്പാണ് പുസ്തകം പുറത്തിറക്കിയത്. 2016 മുതൽ 2025 വരെയുള്ള നിയമസഭയിലെ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുത്ത പ്രസംഗങ്ങളാണ് പുസ്തകത്തിൽ. ടി വി സുഭാഷ് ഐഎഎസ് ആണ് എഡിറ്റർ .
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്