Kerala
‘രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷ മനസ്സോ സംഘപരിവാര്‍ മനസ്സോ?’- വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി

നാദാപുരം: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരിക്കാത്ത രാഹുല്‍ ഗാന്ധിയുടേത് മതനിരപേക്ഷമനസ്സോ സംഘപരിവാര്‍ മനസ്സോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള വിഷയങ്ങളെപ്പറ്റിയുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് പ്രകടന പത്രികയിലുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന നുണയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അനാവശ്യമായി തന്റെ പേരെടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുന്നു എന്നാണ് രാഹുല്‍ ഗാന്ധിയുടെ പരാതി. അങ്ങനെയല്ല. ന്യായ് യാത്ര നടത്തിവന്ന ശേഷം വയനാട്ടില്‍ പത്രിക കൊടുക്കാന്‍ വന്നപ്പോളെങ്കിലും രാഹുല്‍ സി.എ.എയില്‍ അഭിപ്രായം പറയാന്‍ തയ്യാറായോ? പ്രകടനപത്രികയില്‍ എല്ലാമുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. എന്നാലത് പച്ചക്കള്ളമാണ്. പ്രതിപക്ഷ നേതാവ് പറഞ്ഞ പേജിലോ ഖണ്ഡികയിലോ ആ പത്രികയിലോ പൗരത്വ നിയമ ഭേദഗതി എന്ന വാക്കില്ല. പെരുംനുണയാണ് പ്രതിപക്ഷനേതാവ് പൊതുജനങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഞങ്ങള്‍ക്ക് പറയാന്‍ മനസ്സില്ലെന്നാണ് ഈ വിഷയത്തെപ്പറ്റി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റ് ചുമതല ഉള്ള വ്യക്തി പറഞ്ഞത്. അത് തുറന്നുപറഞ്ഞത് നല്ല കാര്യം. പ്രകടന പത്രകയില്‍നിന്ന് ഇത് നേതാക്കള്‍ ആലോചിച് ഒഴിവാക്കിയതാണ്. സംഘപരിവാര്‍ അജണ്ട കൊണ്ടുവരുമ്പോള്‍ ആ മനസ്സുള്ളവര്‍ അത് ഒഴിവാക്കും. നിങ്ങള്‍ക്ക് സംഘപരിവാര്‍ മനസ്സാണോ മതേതര മനസ്സാണോ എന്ന് രാഹുല്‍ ഗാന്ധി കേരളത്തിന് മുമ്പില്‍ തുറന്നുപറയണം. സംഘപരിവാറിനോട് ചേര്‍ന്നുനില്‍ക്കുന്ന മനസ്സ് രാഹുലിന് എങ്ങനെ ഉണ്ടായെന്നും മുഖ്യമന്ത്രി ചോദിച്ചു.
സി.എ.എ. സമരത്തില്‍ ആദ്യം സഹകരിച്ച കോണ്‍ഗ്രസ് പിന്നീട് പിന്മാറിയത് അഖിലേന്ത്യാ നേതൃത്വത്തിന്റെ താല്‍പര്യത്തിന് വഴങ്ങിയാണ്. കേന്ദ്രം പ്രമേയം പാസാക്കിയാല്‍ നടപ്പിലാക്കാതിരിക്കാന്‍ കഴിയുമോ എന്നാണ് അന്നത്തെ കെ.പി.സി.സി. പ്രസിഡന്റ് പറഞ്ഞത്. അപ്പോള്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടെന്താണെന്ന് രാഹുല്‍ വ്യക്തമാക്കണം. രാഹുല്‍ ഗാന്ധി കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രസംഗിക്കുന്നുണ്ടല്ലോ, ഇതല്ല സത്യമെങ്കില്‍ അദ്ദേഹം പറയട്ടെ. വിമര്‍ശിക്കപ്പെടുന്നു എന്ന് പരാതിപ്പെടുന്നയാള്‍ എന്തിനാണ് വിമര്‍ശിക്കപ്പെടുന്നത് എന്നുകൂടി ചിന്തിക്കണം.
എന്തും പ്രചരിപ്പിക്കാന്‍ തയ്യാറാണ് എന്ന സ്ഥിതിവിശേഷത്തിലാണ് എല്‍.ഡി.എഫിനെ നേരിടുന്നവര്‍ എത്തി നില്‍ക്കുന്നത്. വലിയ ആവേശത്തോടെ തിരഞ്ഞെടുപ്പിന് എത്തിയവര്‍ക്ക് യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പറ്റാതെ സമനിലതെറ്റി എന്തും വിളിച്ചുപറയുന്ന മാനസികനിലയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ രണ്ടുതരം ആളുകളുണ്ട്. ഒന്ന്, സ്വന്തം സംസ്‌കാരംവെച്ച് മറ്റുള്ളവരെ അളന്ന് പലതും വിളിച്ചുപറയലാണ്. അത് തെറ്റാണെന്ന് പറയാന്‍ നേതൃത്വത്തിന് കഴിയുന്നില്ല, പകരം അവരും അവരുടേതായ സംഭാവന നല്‍കുന്നു.
പ്രതിപക്ഷ നേതാവ് എല്ലാ കാര്യങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കി, അതിനെപ്പറ്റി പഠിച്ച ശേഷം മാത്രം സംസാരിക്കുന്ന ആളാണ് എന്നാണ് മിക്കവരുടെയും ധാരണ. എന്നാല്‍, അടുത്ത കാലത്തായി അദ്ദേഹം പറയുന്ന പല കാര്യങ്ങളിലൂടെയും ആ ധാരണ തെറ്റാണെന്ന് ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ട്. തരംതാണതും വസ്തുതാവിരുദ്ധവുമായ കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്ന് കേരളത്തിന് ബോധ്യമായി വരുന്നുണ്ട്. നുണയ്ക്ക് സമ്മാനം കൊടുത്താല്‍ പ്രതിപക്ഷ നേതാവിന് ഒന്നാം സമ്മാനം കൊടുക്കണം.
എല്ലാത്തിനും തെളിവുണ്ട്, പിന്നീട് തരാം എന്നാണ് സതീശന്റെ മറുപടി. ഇതിന് മറുപടി പറയേണ്ടത് മറ്റൊരു തരത്തില്‍ ബഹുമാന്യനായ വ്യക്തി ആയതിനാല്‍ ഇപ്പൊ പറയുന്നില്ല. അത് പറഞ്ഞതായി കണക്കാക്കിയാല്‍ മതി. ഡി.എല്‍.എഫ്. കാര്യത്തില്‍ ബി.ജെ.പിയുമായി ആരാണ് അന്തര്‍ ധാരയുണ്ടാക്കിയതെന്ന് സതീശന് അറിയില്ലേ? അന്ന് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവായ റോബര്‍ട്ട് വാദ്രയുമായി ഉണ്ടാക്കിയ അന്തര്‍ധാര ഇലക്ടറല്‍ ബോണ്ട് വിഷയത്തിനിടയിലാണ് വീണ്ടും പൊങ്ങിവന്നത്. 170 കോടി രൂപ കൈയില്‍ വാങ്ങിയപ്പോള്‍ ബി.ജെ.പിക്കും വാദ്രയ്ക്കും ക്ലീന്‍ ചിറ്റ്. ഇതൊന്നും സതീശന് അറിയില്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തര്‍ധാര മറച്ചുവയ്ക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. യു.ഡി.എഫ്. എം.പിമാര്‍ കേരളത്തിന്റെ വിഷയത്തില്‍ ഒന്നിച്ചുനിന്നില്ല. കശ്മീരിന് പദവി ഒഴിവാക്കിയപ്പോള്‍ ശക്തമായ നിലപാട് എടുത്തോ? രാജ്യസഭയിലെ കോണ്‍ഗ്രസ് വിപ്പ് തീരുമാനത്തെ അഭിനന്ദിച്ചു. സംഘ പരിവാര്‍ അജണ്ടയുള്ള എത്രപേര്‍ ഒപ്പം ഉണ്ടെന്ന് രാഹുല്‍ ഗാന്ധി പറയണം. യു.എ.പി.എ. കൂടുതല്‍ കരിനിയമം ആക്കാന്‍ ശ്രമിച്ചപ്പോള്‍ കോണ്‍ഗ്രസ് ബി.ജെ.പിക്കൊപ്പംനിന്നു.
കേന്ദ്രസര്‍ക്കാരിനോട് ഇതുപോലെ ചാരിനിന്ന കൂട്ടര്‍ വേറെ എവിടെയുണ്ട്. ബി.ജെ.പിക്ക് എം.പിമാര്‍ ഉണ്ടായിരുന്നെങ്കില്‍പോലും ഇത്രകണ്ട് ഒപ്പംനില്‍ക്കില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈലജ ടീച്ചര്‍ എല്ലാ ഘട്ടത്തിലും മികവാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ച വെച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശൈലജ ടീച്ചറുടെ സ്വീകാര്യത കണ്ട് ചിലര്‍ക്ക് സമനില തെറ്റിപ്പോയി. അപ്പോളാണ് ചിലരുടെ ഭാഗത്തുനിന്ന് നിലതെറ്റിയ പ്രവര്‍ത്തനം ഉണ്ടായത്. അത് അവര്‍ക്കുതന്നെ വിനയായി. സാംസ്‌കാരിക കേരളം ഇതൊന്നും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാന്‍ നോക്കുന്നു- എം.വി. ശ്രേയാംസ്‌കുമാര്‍
നാദാപുരം: തീയില്‍ വളര്‍ന്ന പിണറായി വിജയനെ ഇ.ഡിയെ കാണിച്ച് മുട്ടുവിറപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും എം.വി. ശ്രേയാംസ്‌കുമാര്‍. കോഴിക്കോട് കുറ്റ്യാടി-നാദാപുരം മണ്ഡലത്തില്‍ നടന്ന എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം കേരളത്തെ പ്രതിസന്ധിയില്‍ ആക്കിയപ്പോള്‍ യു.ഡി.എഫ്. എന്ത് ചെയ്തു? രാജ്യത്തിന്റെ മതേതരത്വം ചേദ്യം ചെയ്യപ്പെട്ടപ്പോള്‍ യു.ഡി.എഫ്. എം.പിമാര്‍ എന്ത് ചെയ്തുവെന്നും ശ്രേയാംസ്‌കുമാര്‍ ചോദിച്ചു.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്