Connect with us

Kerala

ഹയർ സെക്കൻഡറി അധ്യാപകർക്കെല്ലാം ഇനി നിർബന്ധിത പരിശീലനം

Published

on

Share our post

തിരുവനന്തപുരം: ഹയർസെക്കൻഡറി വിദ്യാഭ്യാസത്തിൽ ഗുണമേന്മ ഉറപ്പാക്കാൻ ഇനി എല്ലാവർഷവും എല്ലാ അധ്യാപകർക്കും നിർബന്ധിത പരിശീലനം. കൗമാരക്കാർ പഠിക്കുന്ന ക്ലാസ്‌മുറികളെ കാലത്തിനൊത്തു സജ്ജമാക്കാൻ നൂതന മനഃശാസ്ത്ര സമീപനവും പരിശീലനത്തിൽ ഉൾപ്പെടുത്തി. ക്ലാസ് റൂം മാനേജ്‌മെന്റ് വൈദഗ്ധ്യം എല്ലാ അധ്യാപകർക്കും ഉറപ്പാക്കി അധ്യാപക-വിദ്യാർഥി ബന്ധം ദൃഢമാക്കും.

സങ്കീർണമാണ് കൗമാരമെന്നതിനാൽ സാമൂഹികമാറ്റങ്ങളെ വേഗം ഉൾക്കൊള്ളാനുള്ള പ്രവണത വിദ്യാർഥികളിൽ വളർത്തിയെടുക്കും. ചില കുട്ടികളിലെങ്കിലും അമിതമായ ഉത്കണ്ഠ, വിഷാദം, പഠനപ്രശ്നങ്ങൾ, മയക്കുമരുന്ന് ഉപയോഗം, അക്രമവാസന എന്നിവയും കണ്ടുവരുന്നു. ഇതിനെല്ലാമനുസരിച്ച് അധ്യാപകരെ പാകപ്പെടുത്തും.തൊഴിൽവിദ്യാഭ്യാസത്തിലേക്കു ചുവടുമാറുന്നതാണ് പുതിയ സ്‌കൂൾ പാഠ്യപദ്ധതി. അതനുസരിച്ച് അധ്യയനരീതി മാറ്റേണ്ടിവരും. ഉന്നതവിദ്യാഭ്യാസം ഈ വർഷംമുതൽ നാലുവർഷ ബിരുദത്തിലേക്കു മാറുന്നതും സി.യു.ഇ.ടി.പോലുള്ള ദേശീയതല മത്സരപരീക്ഷകൾക്ക് പ്ലസ്ടു മാർക്ക് അടിസ്ഥാനമായതും കണക്കിലെടുത്തു.

പ്ലസ്ടുവിദ്യാഭ്യാസം കഴിഞ്ഞു തൊട്ടടുത്തവർഷം കുട്ടികൾ വോട്ടവകാശം നേടുമെന്നതിനാൽ അവർക്കു ജനാധിപത്യ-മതനിരപേക്ഷ മൂല്യങ്ങളിലും ഭരണഘടനാതത്ത്വങ്ങളിലും അറിവാർജിക്കാനുള്ള അവസരങ്ങളുമൊരുക്കും. അധ്യയനം, പരീക്ഷ, ക്ലാസ്‌മുറി തുടങ്ങിയ എല്ലാ മേഖലകളിലും നിർമിതബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താൻ അധ്യാപകരെ പ്രാപ്തരാക്കും.

ഹയർ സെക്കൻഡറി അധ്യാപകപരിശീലന പരിപാടി 2018-19ൽ ആരംഭിച്ചെങ്കിലും ഇതുവരെ 5300 അധ്യാപകരേ പരിശീലനം നേടിയിട്ടുള്ളൂ. ഇനി നിർബന്ധിത പരിശീലനമായിരിക്കും.ആദ്യഘട്ടമായി സംസ്ഥാനത്തെ 28,028 അധ്യാപകർക്ക് മേയിൽ നാലുദിവസത്തെ പരിശീലനമുണ്ടാവും. മന്ത്രി വി. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ ഇതിനായി ആശയരൂപവത്കരണ ശില്പശാലയും സംഘടിപ്പിച്ചു.


Share our post

Kerala

പീഡന ശ്രമം ചെറുക്കുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; ഹോട്ടൽ ഉടമ പിടിയിൽ

Published

on

Share our post

കോഴിക്കോട്: പീഡന ശ്രമത്തിനിടെ ജീവനക്കാരിയായ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതികളിൽ ഒരാൾ പിടിയിൽ. കോഴിക്കോട് മുക്കത്തെ ഹോട്ടൽ ഉടമയായ ദേവദാസ് ആണ് പിടിയിലായത്. കുന്നംകുളത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.കേസിലെ മറ്റു രണ്ടു പ്രതികളായ റിയാസ്, സുരേഷ് എന്നിവര്‍ ഒളിവിലാണ്. ഇവർക്കായുള്ള തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ബസ് യാത്രക്കിടെയാണ് പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് നാലു ദിവസത്തിനുശേഷമാണ് പ്രതികളില്‍ ഒരാളെ പൊലീസ് പിടികൂടുന്നത്.

അതേസമയം, പൊലീസ് യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളും സംഭാഷണങ്ങളും കുടുംബം പുറത്തുവിട്ടിരുന്നു. ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും അതിക്രമിച്ചു കയറി പീഡന ശ്രമം നടത്തിയത്.


Share our post
Continue Reading

Kerala

ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ച് അപകടം; രോഗിയും ഭാര്യയും മരിച്ചു, ഏഴു പേര്‍ക്ക് പരിക്ക്

Published

on

Share our post

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ആംബുലന്‍സും കോഴിയുമായി പോവുകയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലന്‍സിലുണ്ടായിരുന്ന രോഗി അടക്കം രണ്ടു പേര്‍ മരിച്ചു. പരിക്കേറ്റ ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എംസി റോഡിൽ കൊട്ടാരക്കര സദാനന്ദപുരത്ത് വെച്ച് അര്‍ധരാത്രിക്കുശേഷമാണ് അപകടമുണ്ടായത്. ആംബുലന്‍സിലുണ്ടായിരുന്ന അടൂര്‍ ഏഴംകുളം സ്വദേശികളായ തമ്പി (65), ഭാര്യ ശ്യാമള (60) എന്നിവരാണ് മരിച്ചത്. തമ്പിയെ ആംബുലന്‍സിൽ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം.

ഇവരുടെ മകള്‍ ബിന്ദു അടക്കമുള്ളവര്‍ക്കാണ് പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവറടക്കം അഞ്ചു പേരാണ് ആംബുലന്‍സിലുണ്ടായിരുന്നത്. ലോറിയിൽ നാലുപേരുമാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലേക്കും മാറ്റി. അടൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തിൽപ്പെട്ടത്.ലോറിയിൽ ഡ്രൈവറും ലോഡിറക്കാനുള്ള തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. രണ്ടു വാഹനങ്ങളിലുമായി ആകെ ഒമ്പതുപേരാണ് ഉണ്ടായിരുന്നത്.മരിച്ച തമ്പിയുടെ മൃതദേഹം കൊട്ടാരക്കര താലൂക്ക് ആസ്പത്രിയിലും ശ്യാമളയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലുമാണുള്ളത്.


Share our post
Continue Reading

Kerala

കോഴിക്കോട് ബസ് മറിഞ്ഞ് അപകടം: പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു

Published

on

Share our post

കോഴിക്കോട്: അരയിടത്തുപാലത്ത് നടന്ന ബസ് അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കൊമ്മേരി സ്വദേശി മുഹമ്മദ് സാനിഹ് (27) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് മറിഞ്ഞത് സാനിഹ് സഞ്ചരിച്ച ബൈക്കിലേക്കായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ, ഗോകുലം മാള്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തായിരുന്നു അപകടം.ബൈക്കിൽത്തട്ടി നിയന്ത്രണംവിട്ട ബസ് തലകീഴായിമറിയുകയായിരുന്നു.

അന്‍പതോളം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. പാളയം ബസ് സ്റ്റാന്‍ഡില്‍നിന്ന് അരീക്കോട് ഭാഗത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യം നേരത്തേ പുറത്തുവന്നിരുന്നു. മറിഞ്ഞതിന് പിന്നാലെ ബസിന്റെ ഒരു ചെറിയഭാഗം തെറിച്ച് വഴിയാത്രക്കാരന്‍റെ ദേഹത്തുവീഴുന്നതും അപകടംകണ്ട് ആളുകള്‍ ഓടിക്കൂടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സമീപത്തെ സ്വകാര്യസ്ഥാപനത്തില്‍ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്.


Share our post
Continue Reading

Trending

error: Content is protected !!