Connect with us

Kerala

വൈദ്യുതി തടസ്സം ; വെളിച്ചമുറപ്പിക്കാൻ കെ.എസ്‌.ഇ.ബിയും ജീവനക്കാരും

Published

on

Share our post

തിരുവനന്തപുരം:  കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന്‌ ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും മൂലയിലും ജീവനക്കാർ ഓടിയെത്തുകയാണ്‌. ഊർജ സർവേ പ്രകാരം രാജ്യത്ത്‌ എവിടെയും പ്രതീക്ഷിക്കാത്ത ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ആവശ്യകതയാണ്‌ സംസ്ഥാനം നേരിടുന്നത്‌.

ദിവസവും 100 ദശലക്ഷം യൂണിറ്റിന്‌ മുകളിലാണ്‌ ഉപയോഗം. ഉയർന്ന ഉപയോഗത്തിൽ ഫീഡറുകളും വിതരണ ട്രാൻസ്ഫോർമറുകളും അമിതഭാരം താങ്ങുന്നതിനാൽ വിതരണം തകരാറിലാകുകയാണ്‌. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോൾ ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയാണ്‌ പതിവ്‌. വൈകുന്നേരങ്ങളിലാണ്‌ ഈ പ്രതിസന്ധിരൂക്ഷമാകുന്നത്‌. മുമ്പ്‌ വൈകിട്ട്‌ ആറുമുതൽ പത്തുവരെയായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. എന്നാൽ, താപനില 40 ഡിഗ്രിയിലധികമായപ്പോൾ എസിയുടെ ഉൾപ്പെടെ ഉപയോഗം വർധിച്ച്‌ ഉയർന്ന ആവശ്യകത പുലർച്ചെ അഞ്ചുവരെ നീളുകയാണ്‌. ലോഡ്കാരണം ഒരു 11 കെ വി ഫീഡർ‍‍ തകരാറിലായാൽ‍‍‍ പോലും ആയിരത്തിലേറെ ഉപയോക്താക്കൾക്കാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. ശരാശരി 25,000ത്തോളം ഉപയോക്താക്കൾ നേരിടുന്ന വിതരണശൃംഖലയിലെ തകരാറുകൾക്ക്‌ രാത്രി ജോലിയിലുണ്ടാകുന്ന ജീവനക്കാർ യഥാസമയം പരിഹാരം കാണുന്നുണ്ട്‌.

ഉയർന്ന ഉപയോഗത്തിലും പവർകട്ടും 
ലോഡ്‌ ഷെഡ്ഡിങ്ങുമില്ല ചരിത്രത്തിലെ എറ്റവും ഉയർന്ന ഉപയോഗമുണ്ടായിട്ടും പവർകട്ടിലേക്കും ലോഡ്‌ ഷെഡ്ഡിങ്ങിലേക്കും പോകാതെയാണ്‌ സംസ്ഥാനത്ത്‌ വൈദ്യുതി ഉറപ്പാക്കുന്നത്‌. യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനം നിരന്തരം ഇരുട്ടിലായിരുന്നെങ്കിലും എട്ടുവർഷമായി മുഴുവൻ സമയവും വെളിച്ചമുണ്ട്‌. വിതരണശൃംഖലയിൽ തടസ്സമുണ്ടായാൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥയുംമാറി. ആഭ്യന്തര ഉൽപ്പാദനത്തിന്‌ പുറമെയുള്ള വൈദ്യുതി പവർഎക്സ്‌ചേഞ്ച്‌, വിവിധ കരാറുകൾ, തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്) എന്നിവ വഴിയാണ്‌ കെഎസ്‌ഇബി ഉറപ്പുവരുത്തുന്നത്‌.

പരാതി അറിയിക്കാൻ വാട്സാപ്പും 
കോൾ‍‍ സെന്ററും 9496001912 എന്ന വാട്സാപ് വഴി പരാതി അറിയിക്കാൻ സൗകര്യമുണ്ട്‌. -സെക്‌ഷൻ‍‍ ഓഫീസിൽ‍‍ ബന്ധപ്പെടാൻ കഴിയാത്തവർക്ക്‌ 1912 എന്ന സെൻ‍‍ട്രലൈസ്ഡ് കോൾ‍‍ സെന്ററിന്റെ സഹായവും തേടാം.


Share our post

Kerala

ടൂത്ത് പേസ്റ്റാണെന്ന് കരുതി എലിവിഷം ഉപയോഗിച്ച് പല്ലു തേച്ചു; മൂന്ന് വയസുകാരി മരിച്ചു

Published

on

Share our post

പാലക്കാട്: പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയിൽ മുണ്ടാനത്ത് ലിതിൻ -ജോമറിയ ദമ്പതികളുടെ മകൾ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.


Share our post
Continue Reading

Kerala

മെഡിക്കൽ കോളജ് ലാബിൽ നിന്ന് ശരീരഭാഗങ്ങൾ കാണാതായ സംഭവം; ജീവനക്കാരന് സസ്‌പെൻഷൻ

Published

on

Share our post

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രി ലാബിൽ നിന്നും ആക്രിക്കാരൻ സാംപിൾ കൈക്കലാക്കിയ സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. ഹൗസ് കീപ്പിങ് വിഭാഗം ഗ്രേഡ് 1 ജീവനക്കാരൻ അജയകുമാറിനെ സസ്പെൻഡ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്പെൻഷൻ.ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം മറ്റു പരിശോധനകൾക്കായി രോഗികളിൽ നിന്നും ശേഖരിച്ച ശരീരഭാഗങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. മെഡിക്കൽ കോളജ് ആശുപത്രിയുടെ പത്തോളജി ലാബിൽ എത്തിച്ചപ്പോഴാണ് മോഷണം പോയത്. പത്തോളജി ലാബിലേക്കും മൈക്രോബയോളജി ലാബിലേക്കുമായി ആശുപത്രി ആംബുലൻസിൽ അറ്റന്റർ എത്തിച്ച 17 സാമ്പിൾ സ്റ്റെയർ കേസിന് സമീപം വെച്ചശേഷം മടങ്ങുകയായിരുന്നു. പരിശോധനയ്ക്കായി ലാബ് ജീവനക്കാർ എത്തിയപ്പോൾ സാംപിളുകൾ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരൻ സാമ്പിളുകൾ മോഷ്ടിച്ചതായി മനസ്സിലാക്കിയത്.

അതേസമയം, സംഭവത്തിൽ പത്തോളജി ലാബിന് വീഴ്ച സംഭവിച്ചിട്ടില്ലന്ന് പതോളജി വിഭാഗം മേധാവി ലൈല രാജി പ്രതികരിച്ചു. ലാബിൽ എത്തിക്കുന്ന സാംപിളുകൾ കൈപ്പറ്റിയാൽ മാത്രമാണ് തനിക്ക് ഉത്തരവാദിത്തം.
നാല് തിയേറ്ററുകളിൽ നിന്നായി രണ്ട് ഡിപ്പാർട്ട്മെന്റുകളിലേക്ക് എത്തിച്ചവയാണ് ഇവ.നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് താൻ കാര്യം അറിയുന്നത്. സാധാരണ ലാബിന്റെ ഉള്ളിലേക്കാണ് എത്തിക്കാറുള്ളതെന്നും
ഇന്ന് സ്റ്റെയർകേസിൽ വെച്ചത് എന്തുകൊണ്ടെന്ന് അറിയില്ല. സാംപിൾ തിരികെ എത്തിച്ചതായും കേടുപാടുകൾ സംഭവിച്ചിട്ടില്ലന്നും മേധാവി ലൈല രാജി കൂട്ടിച്ചേർത്തു.മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ഇതര സംസ്ഥാനക്കാരനായ ആക്രിക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനയിൽ ഇയാളിൽ നിന്നും കാണാതായ സാംപിൾ കണ്ടെടുത്തു. ആക്രിക്കാരനെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. അലക്ഷ്യമായി സൂക്ഷിച്ചിരുന്നതിനാൽ പാഴ് വസ്തുക്കളാണെന്ന് കരുതിമാറിയെടുത്തതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.


Share our post
Continue Reading

Kerala

ഹാജിമാർക്ക് എയർപോർട്ട് മാറ്റാൻ അവസരം

Published

on

Share our post

കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.

എയർപോർട്ട് മാറ്റുന്നതിന് പതിനേഴാം തീയതി മുതൽ മാർച്ച് 23 വരെ ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആദ്യഅപേക്ഷയിൽ പുറപ്പെടൽ കേന്ദ്രം ഒന്നാം സ്ഥാനത്ത് കോഴിക്കോടും, രണ്ടാം സ്ഥാനം കണ്ണൂരും തിരഞ്ഞെടുത്ത ഹാജിമാർക്ക് മാത്രമാണ് കേന്ദ്രം മാറ്റാൻ അവസരം.താല്പര്യമുള്ളവർ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിലൂടെ (https:/www.hajcommitee.gov.in) ലോഗിൻ ചെയ്ത് (Y) എന്ന് തിരഞ്ഞെടുത്ത് അപേക്ഷിക്കാവുന്നതാണ്. മാർച്ച് 23 വരെയുള്ള അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ തിരഞ്ഞെടുക്കും കൂടുതൽ പേർ അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുക്കുക .ഇത് സംബന്ധിച്ച തീരുമാനങ്ങൾ 25ന് പൂർത്തിയാക്കി തീർത്ഥാടകരെ അറിയിക്കുമെന്ന് ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!