Connect with us

Kerala

വൈദ്യുതി തടസ്സം ; വെളിച്ചമുറപ്പിക്കാൻ കെ.എസ്‌.ഇ.ബിയും ജീവനക്കാരും

Published

on

Share our post

തിരുവനന്തപുരം:  കനത്തചൂടിൽ വൈദ്യുതി ഉപയോഗം കുത്തനെ വർധിക്കുമ്പോൾ വിതരണശൃംഖലയിലുണ്ടാകുന്ന തടസ്സം മറികടക്കാൻ രാവുംപകലുമില്ലാതെ ഓടിനടന്ന്‌ ജീവനക്കാർ. ഓവർലോഡിൽ വെളിച്ചം കെടുമ്പോൾ ഗ്രാമനഗര വ്യത്യാസമില്ലാതെ തകരാർ പരിഹരിക്കാൻ മുക്കിലും മൂലയിലും ജീവനക്കാർ ഓടിയെത്തുകയാണ്‌. ഊർജ സർവേ പ്രകാരം രാജ്യത്ത്‌ എവിടെയും പ്രതീക്ഷിക്കാത്ത ചരിത്രത്തിലെ ഉയർന്ന വൈദ്യുതി ആവശ്യകതയാണ്‌ സംസ്ഥാനം നേരിടുന്നത്‌.

ദിവസവും 100 ദശലക്ഷം യൂണിറ്റിന്‌ മുകളിലാണ്‌ ഉപയോഗം. ഉയർന്ന ഉപയോഗത്തിൽ ഫീഡറുകളും വിതരണ ട്രാൻസ്ഫോർമറുകളും അമിതഭാരം താങ്ങുന്നതിനാൽ വിതരണം തകരാറിലാകുകയാണ്‌. വിതരണ ലൈനിലെ ലോഡ് ക്രമാതീതമായി കൂടുമ്പോൾ ഫ്യൂസ് ഉരുകി വൈദ്യുതപ്രവാഹം നിലയ്ക്കുകയാണ്‌ പതിവ്‌. വൈകുന്നേരങ്ങളിലാണ്‌ ഈ പ്രതിസന്ധിരൂക്ഷമാകുന്നത്‌. മുമ്പ്‌ വൈകിട്ട്‌ ആറുമുതൽ പത്തുവരെയായിരുന്നു ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത. എന്നാൽ, താപനില 40 ഡിഗ്രിയിലധികമായപ്പോൾ എസിയുടെ ഉൾപ്പെടെ ഉപയോഗം വർധിച്ച്‌ ഉയർന്ന ആവശ്യകത പുലർച്ചെ അഞ്ചുവരെ നീളുകയാണ്‌. ലോഡ്കാരണം ഒരു 11 കെ വി ഫീഡർ‍‍ തകരാറിലായാൽ‍‍‍ പോലും ആയിരത്തിലേറെ ഉപയോക്താക്കൾക്കാണ്‌ വൈദ്യുതി മുടങ്ങുന്നത്‌. ശരാശരി 25,000ത്തോളം ഉപയോക്താക്കൾ നേരിടുന്ന വിതരണശൃംഖലയിലെ തകരാറുകൾക്ക്‌ രാത്രി ജോലിയിലുണ്ടാകുന്ന ജീവനക്കാർ യഥാസമയം പരിഹാരം കാണുന്നുണ്ട്‌.

ഉയർന്ന ഉപയോഗത്തിലും പവർകട്ടും 
ലോഡ്‌ ഷെഡ്ഡിങ്ങുമില്ല ചരിത്രത്തിലെ എറ്റവും ഉയർന്ന ഉപയോഗമുണ്ടായിട്ടും പവർകട്ടിലേക്കും ലോഡ്‌ ഷെഡ്ഡിങ്ങിലേക്കും പോകാതെയാണ്‌ സംസ്ഥാനത്ത്‌ വൈദ്യുതി ഉറപ്പാക്കുന്നത്‌. യു.ഡി.എഫ്‌ സർക്കാരിന്റെ കാലത്ത്‌ സംസ്ഥാനം നിരന്തരം ഇരുട്ടിലായിരുന്നെങ്കിലും എട്ടുവർഷമായി മുഴുവൻ സമയവും വെളിച്ചമുണ്ട്‌. വിതരണശൃംഖലയിൽ തടസ്സമുണ്ടായാൽ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്ന അവസ്ഥയുംമാറി. ആഭ്യന്തര ഉൽപ്പാദനത്തിന്‌ പുറമെയുള്ള വൈദ്യുതി പവർഎക്സ്‌ചേഞ്ച്‌, വിവിധ കരാറുകൾ, തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയിൽ വൈദ്യുതി വാങ്ങൽ (ബാങ്കിങ്) എന്നിവ വഴിയാണ്‌ കെഎസ്‌ഇബി ഉറപ്പുവരുത്തുന്നത്‌.

പരാതി അറിയിക്കാൻ വാട്സാപ്പും 
കോൾ‍‍ സെന്ററും 9496001912 എന്ന വാട്സാപ് വഴി പരാതി അറിയിക്കാൻ സൗകര്യമുണ്ട്‌. -സെക്‌ഷൻ‍‍ ഓഫീസിൽ‍‍ ബന്ധപ്പെടാൻ കഴിയാത്തവർക്ക്‌ 1912 എന്ന സെൻ‍‍ട്രലൈസ്ഡ് കോൾ‍‍ സെന്ററിന്റെ സഹായവും തേടാം.


Share our post

Kerala

ഭാര്യാമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, തീയിട്ട മരുമകനും പൊള്ളലേറ്റ് മരിച്ചു

Published

on

Share our post

കോട്ടയം: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ അമ്മായിയമ്മയും മരുമകനും മരിച്ചു. പാല അന്ത്യാളം സ്വദേശി നിര്‍മല, മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യാമാതാവിന്റെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതിനിടെ സ്വന്തം ശരീരത്തിലേക്ക് തീപടര്‍ന്നാണ് മനോജും മരിച്ചത്.ചൊവ്വാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. നിര്‍മലയുടെ മരുമകന്‍ മനോജ് അന്ത്യാളത്തെ വീട്ടിലേക്ക് എത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീവെക്കുകയായിരുന്നു. ഇതിനിടെ മനോജിന്റെ ദേഹത്തേക്കും തീ പടര്‍ന്നുപിടിച്ചു.

നാട്ടുകാരെത്തി തീയണച്ച ശേഷം ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവര്‍ക്കും 60 ശതമാനത്തില്‍ അധികം പൊള്ളലേറ്റിരുന്നു.മരിച്ച മനോജും ഭാര്യാമാതാവായ നിര്‍മലയും തമ്മില്‍ ചില കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും മുമ്പും ഇയാള്‍ വീട്ടിലെത്തി അക്രമം നടത്തിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് പെട്രോളൊഴിച്ച് തീവെക്കുന്ന സ്ഥിതിയിലേക്ക് എത്തിയതെന്നും പോലീസ് പറയുന്നു. വീട്ടില്‍ മുമ്പും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് അയല്‍വാസികളും പറഞ്ഞു.


Share our post
Continue Reading

Kerala

പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലേ ? ഫെബ്രുവരി 15 വരെ അവസരം

Published

on

Share our post

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേഷൻ നടത്താം.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Continue Reading

Kerala

പവന് 760 രൂപ കൂടി; ആദ്യമായി സ്വർണ വില 63,000 കടന്നു

Published

on

Share our post

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില ഇന്നും റെക്കോഡിട്ടു. ഗ്രാമിന് 95 രൂപ വർധിച്ച് 7,905 രൂപയിലെത്തി. പവൻ വില 760 രൂപ വർധിച്ച് 63,240 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുറിച്ച പവന് 62,480 രൂപയെന്ന റെക്കോഡ് ഇതോടെ മറികടന്നു. സ്വർണ വില ഇതാദ്യമായാണ് 63,000 കടക്കുന്നത്.ഫെബ്രുവരിയിൽ മാത്രം സ്വർണം പവന് 6,040 രൂപയാണ് കൂടിയത്. കനം കുറഞ്ഞ സ്വർണാഭരണങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വർണം ഗ്രാമിന് 80 രൂപ വർധിച്ച് 6,535 രൂപയിലെത്തി. വെള്ളി ഗ്രാമിന് 2 രൂപ കൂടി 106 രൂപയിലും എത്തി.


Share our post
Continue Reading

Trending

error: Content is protected !!